അവസാന നിമിഷം മെഡൽ വഴുതി; ഗോൾഫിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യയെ ത്രസിപ്പിച്ച അദിതി അശോകിന് നാലാംസ്ഥാനം

  ടോക്കിയോ: ഒളിമ്പിക്സ് ഗോൾഫിൽ അപ്രതീക്ഷിത മെഡൽ പ്രതീക്ഷയുമായി ഇന്ത്യയെ ത്രസിപ്പിച്ച അദിതി അശോകിന് നിരാശ. അവസാന റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വഴുതിയ അദിതി മെഡൽ കൈവിട്ടു. വനിതകളുടെ വ്യക്തിഗത സ്ട്രോക്പ്ലേയിൽ ആദ്യ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി നിർണായകമായ നാലാം റൗണ്ടിൽ പിന്നിലേക്കുപോയി. ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ നെല്ലി കോർഡയ്ക്കാണ് സ്വർണം. മോശം കാലാവസ്ഥ നിമിത്തം നാലാം റൗണ്ട് മത്സരങ്ങൾ വൈകിയാണ് ആരംഭിച്ചത്. മെഡൽ നഷ്ടപ്പെട്ടെങ്കിലും ഗോൾഫിൽ അഭിമാനപോരാട്ടം കാഴ്ചവച്ചാണ് ഇന്ത്യൻ താരം മടങ്ങുന്നത്. അദിതിയുടെ രണ്ടാമത്തെ ഒളിമ്പിക്സായിരുന്നു ഇത്.

Read More

വനിതാ ഹോക്കി പരിശീലകൻ സ്യോര്‍ദ് മാരിന്‍ രാജിവച്ചു

ടോക്കിയോ: ഒളിമ്പിക്സിൽ വനിതാ ഹോക്കി ടീം ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പരിശീലകൻ സ്യോര്‍ദ് മാരിന്‍ രാജിവച്ചു. ബ്രിട്ടനുമായുള്ള വെങ്കല മെഡൽ പോരാട്ടമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്‍റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ടീമുമായി ബന്ധപ്പെട്ട് ഭാവി പരിപാടികളൊന്നുമില്ല. ഇത് തന്‍റെ അവസാന മത്സരമായിരുന്നു- വെർച്വൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. മാരിനെ നിലനിർത്താൻ ഇന്ത്യ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം നിരസിച്ചതായാണ് അറിയുന്നത്. 2017ലാണ് ഡച്ചുകാരനായ മാരിന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പരിശീലകനായത്. ഹോക്കി ഇന്ത്യ പിന്നീട് അദ്ദേഹത്തോട് പുരുഷ ടീമിന്‍റെ പരിശീലകനാവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പരിശീലകനുമായി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം വനിതാ ടീമിന്‍റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി.

Read More

ഖേൽരത്ന: രാജീവ് ഗാന്ധിയെ വെട്ടി; ഇനി ധ്യാൻ ചന്ദിന്‍റെ പേരിൽ

ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്‍റെ പേര് കേന്ദ്ര സർക്കാർ മാറ്റി. ഇനി മുതൽ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്‍റെ പേരിലാകും പുരസ്കാരം അറിയപ്പെടുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അറിയിച്ചു. നിരവധി പേരാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഒളിംപിക്സിൽ പുരുഷന്മാർ വെങ്കലവും വനിതകൾ നാലാം സ്ഥാനവും നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. മേജൻ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം എന്ന പേരിലാകും ഇനി രാജ്യത്തെ പരമോന്നത കായിക ബഹുമതി അറിയപ്പെടുക. കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ പേര് പുരസ്കാരത്തിൽ നിന്നൊഴിവാക്കി എന്ന രാഷ്ട്രീയ തീരുമാനം കൂടി ഇക്കാര്യത്തിൽ കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്.

Read More

മെഡൽ ഇല്ലെങ്കിലും വനിതാ ഹോക്കി ടീം ഉന്നതങ്ങളിൽ തന്നെ…

ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് നിരാശ. വെങ്കല മെഡൽ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനോട് ഇന്ത്യ പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കം തന്നെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഗുര്‍ജിത് കൗര്‍ നേടിയ ഇരട്ടഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി. വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ മുന്നിലെത്തി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി. 48-ാം മിനിറ്റിൽ ഗ്രേസിലൂടെ ബ്രിട്ടൻ മുന്നിലെത്തി. ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ മെഡലില്ലാതെ ഇന്ത്യയുടെ മടക്കം.

Read More

ടോക്കിയോയിൽ ചരിത്രംപിറന്നു; ഗോൾവരയിൽ വൻമതിലായി നിന്ന ശ്രീജേഷിൽ തട്ടി പന്ത് പുറത്തേക്ക്; ഇന്ത്യക്ക് വെങ്കലം

  ടോക്കിയോ: അതേ, ഇത് പുതുചരിത്രം. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുംവിധം ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യക്ക് മിന്നും ജയം. അതും മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്‍റെ അത്യുജ്വല സേവുകളുടെ ബലത്തിൽ. ടൈമറിന്‍റെ ഓട്ടം നിലയ്ക്കുംവരെ ആവേശം ഉദ്യേഗവും പെരുവിരലോളം ഉയർത്തിയ ഗംഭീരപ്രകടനത്തിനൊടുവിൽ ഹോക്കിയിൽ ഇന്ത്യ ചരിത്രമെഴുതി.‌ശക്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ മെഡൽ നേട്ടം അഞ്ച് ആയി ഉയർത്തി. 41 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്. 1980 ൽ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം ഇന്ത്യക്ക് ഇന്നേവരെ ഒരു മെഡൽ നേടാനായിരുന്നില്ല. ഈ ദുഷ്പ്പേരാണ് ശ്രീജേഷും സംഘവും ടോക്കിയോയിൽ മായിച്ചുകളഞ്ഞത്. ഇന്ത്യക്കായി സിമ്രാൻജീത് സിംഗ് ഇരട്ടഗോളും ഹാർദിക് സിംഗ്, ഹർമൻപ്രീത് സിംഗ് രുപീന്ദർ സിംഗ് എന്നിവർ ഓരോ ഗോളും നേടി. സിമ്രാൻജീതിന്‍റെ രണ്ടു ഗോളുകളും ഫീൽഡ് ഗോളായിരുന്നു. 3-1 ന് പിന്നിൽനിന്ന…

Read More

വെങ്കലത്തിൽ പൂട്ടി ബുസെനാസ് ; ലവ്‌ലിന ബോർഗോഹെയ്ന് വെങ്കലം

  ടോക്കിയോ: ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ ലവ്‌ലിന ബോർഗോഹെയ്നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയിൽ പരാജയപ്പെട്ടതോടെ ലവ്‌ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തിൽ അവസാനിച്ചു. ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനാസ് സൂർമെനേലിയാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും ഇന്ത്യൻ താരത്തിനു മേൽ വ്യക്തമായ മേൽ‌ക്കൈ നേടിയാണ് ബുസെനാസ് ഫൈനൽ ടിക്കറ്റ് നേടിയത്. ഒമ്പത് വർഷത്തിനു ശേഷമാണ് ഒളിമ്പിക്സ് ബോക്സിംഗ് റിംഗിൽ ഇന്ത്യ മെഡൽ കണ്ടെത്തുന്നത്. മേരികോമിനു ശേഷം ഇന്ത്യക്കായി മെഡൽ നേടുന്ന വനിതാ താരമായി ലവ്‌ലിന. 2008 ൽ വിജേന്ദർ സിംഗും 2012 ൽ മേരി കോമും ഒളിമ്പിക് ഇടിക്കൂട്ടിൽനിന്നും മെഡൽ നേടിയിരുന്നു.

Read More

നീരജ് ചോപ്ര ജാവലിൻ ത്രോ ഫൈനലിൽ

ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഗ്രൂപ്പ് എയിൽ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റർ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്‍റേതാണ്. 85.64 മീറ്റർ എറിഞ്ഞ ജർമനിയുടെ ജോഹന്നാസ് വെറ്ററും 84.50 മീറ്റർ എറിഞ്ഞ ഫിൻലൻഡിന്‍റെ ലസ്സി എറ്റെലാറ്റലോയും ഫൈനൽസിന് യോഗ്യത നേടി. ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ ശിവ്പാൽ സിംഗ് മത്സരിക്കാനിറങ്ങുന്നുണ്ട്.

Read More

സ്വർണകുതിപ്പ് കൈവിട്ട് ഇന്ത്യ; പുരുഷ ഹോക്കിയിൽ ഇനി പ്രതീക്ഷ വെങ്കലത്തിൽ

  ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയിൽ ഇന്ത്യക്ക് തോൽവി. ലോക ചാമ്പ്യൻമാരായ ബെൽജിയത്തിനെതിരേ 2-5 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും. ബെൽജിയത്തിനായി അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സിന് ഹാട്രിക് നേടി. 2-1ന് ലീഡെടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് വേണ്ടി മന്‍പ്രീത് സിംഗും ഹര്‍മന്‍ പ്രീത് സിംഗും ഗോള്‍ നേടി.

Read More

ക്രിക്കറ്റിലേക്ക് തൽക്കാലം ഇല്ല; അവധിയെടുത്ത് ബെൻ സ്റ്റോക്സ്

ലണ്ടൻ: ക്രിക്കറ്റിൽനിന്ന് അനിശ്ചിത കാലത്തേയ്ക്ക് അവധിയെടുത്ത് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. തൽക്കാലം ക്രിക്കറ്റിലേക്കില്ല. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും അനിശ്ചിത കാലത്തേയ്ക്ക് വിട്ടുനിൽക്കുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരന്പരയ്ക്ക് തൊട്ടുമുൻപാണ് താരത്തിന്‍റെ പിൻമാറ്റം. മാനസിക സമ്മർദവും കൈയിലെ പരിക്കും കാരണമാണ് സ്റ്റോക്സ് പിൻമാറിയതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഇസിബി ആവശ്യപ്പെട്ടു.

Read More

ഇന്ത്യ നാണംകെട്ടു; ട്വന്‍റി-20 പരമ്പര ലങ്കയ്ക്ക്

  കൊളംബോ: ട്വന്‍റി-20 പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ലങ്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 81 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ലങ്ക വിജയമുറപ്പാക്കിയിരുന്നു. 32 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അവര്‍ ഇന്ത്യക്ക് മേല്‍ വിജയക്കൊടി നാട്ടിയത്. പുറത്താകാതെ 28 പന്തിൽ 23 റണ്‍സെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋതുരാജ് ഗെയ്ക് വാദും (14) ഭുവനേശ്വർ കുമാറും (16) മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒന്പത് റണ്‍സെടുത്തപ്പോൾ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Read More