അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴയിട്ടിരിക്കുന്നത്. മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് പിഴയിട്ടത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് പിഴത്തുക ഈടാക്കുക. അഞ്ചാം ട്വന്റി-20യിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും രണ്ട് ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല. പരന്പരയിലെ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് അന്ന് പിഴയിട്ടിരിക്കുന്നത്. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ…
Read MoreCategory: Sports
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍
മിലാന്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍. മിലാനില്‍ നടന്ന പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദ മത്സരത്തില്‍ യുണൈറ്റഡ് 1-0ന് എസി മിലാനെ തകര്‍ത്തു. പോള്‍ പോബ്ഗയുടെ തകര്‍പ്പന്‍ ഗോളിലാണ് യുണൈറ്റഡിന്റെ ജയം. ഇതോടെ യുണൈറ്റഡ് 2-1ന്റെ അഗ്രഗേറ്റ് ജയം നേടി. പകരക്കാനായി ഇറങ്ങിയ പോഗ്ബ രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ വല കുലുക്കി. ഫെബ്രുവരി ആറിനുശേഷം ആദ്യമായാണു പോഗ്ബ യുണൈറ്റഡിനായി ഇറങ്ങുന്നത്. പകരക്കാനായി മിലാന് ഇറക്കിയ സ്ലാട്ടന് ഇബ്രാഹിമോവിച്ചിലൂടെ സമനിലയ്ക്കായി ശ്രമിച്ചു. 74-ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിന്റെ ശ്രമം യുണൈറ്റഡ് ഗോളി ഡീന്‍ ഹെന്ഡേഴ്സണ് തകര്‍പ്പന്‍ രക്ഷപ്പെടുത്തലിലൂടെ അകറ്റി. മിലാന് ശക്തമായി ആക്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഭേദിക്കാനായില്ല.2020-21 സീസണില്‍ എവേ ഗ്രൗണ്ടില്‍ യുണൈറ്റഡിനു മികച്ച റിക്കാര്‍ഡാണുള്ളത്. പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ എവേ മത്സരങ്ങളിലൊന്നും യുണൈറ്റഡ് പരാജയപ്പെട്ടിട്ടില്ല. രണ്ടാം പകുതിയില്‍ മാര്‍കസ് റാഷ്ഫോര്‍ഡിനു പകരമാണ് പോഗ്ബ എത്തിയത്. ഈ…
Read Moreഇംഗ്ലണ്ടിനെതിരായ ഏകദിനം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
പൂന: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായുള്ള ടീമില്‍ പുതുമുഖങ്ങളായ പ്രസിദ്ധ് കൃഷ്ണയും സൂര്യകുമാര്‍ യാദവും ഇടംപിടിച്ചു. ഇന്ത്യക്കായി ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൃണാല്‍ പാണ്ഡ്യക്ക് ഏകദിന ടീമിലേക്കു വിളി ലഭിച്ചു. മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്കായി 18 അംഗങ്ങളുടെ ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്.മാര്‍ച്ച് 23നാണു പരമ്പരയിലെ ആദ്യ മത്സരം. 26നും 28നുമാണ് അടുത്ത മത്സരങ്ങള്‍. മൂന്നു മത്സരവും പൂനയിലാണ്.ഫിറ്റ്നസ് ടെസ്റ്റ് പാസായ ടി. നടരാജന് ടീമിലെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നെറ്റ് ബൗളറായാണു നടരാജനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കളിക്കാര്‍ക്കേറ്റ പരിക്ക് നടരാജനെ ടീമിലെത്തിക്കുകയായിരുന്നു. ടെസ്റ്റിലും കളിക്കാനായി, ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റും വീഴ്ത്തി. ഒരു ഏകദിനവും (രണ്ടു വിക്കറ്റ്) മൂന്നു ട്വന്റി 20യും (ആറു വിക്കറ്റ്) നടരാജൻ കളിച്ചു.ഇംഗ്ലണ്ടിനെതിരേ നാലാം ട്വന്റി 20യിലെ അര്‍ധ സെഞ്ചുറി പ്രകടനമാണു സൂര്യകുമാറിനെ…
Read Moreസൂര്യശോഭയിൽ ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നിർണായക ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും ഷാർദുൽ താക്കൂറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരന്പര 2-2ന് സമനിലയിലായി. എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ഓപ്പണർ ജയ്സണ്‍ റോയി (27പന്തിൽ 40) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബെൻസ് സ്റ്റോക്സ് (46), ജോണി ബെയർസ്റ്റോ (25) എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്ത് അടിച്ച സ്റ്റോക്സിനെയും തൊടടുത്ത പന്തിൽ ഇയോൻ മോർഗനെയും വീഴ്ത്തി താക്കൂറാണ് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചത്. നിർണായകമായ അവസാന ഓവറിൽ താക്കൂർ പിടിമുറിക്കിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സിൽ ഒതുങ്ങി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കായി താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും രാഹുൽ ചഹാറും രണ്ട്…
Read Moreസഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: പ്രതിരോധ താരം സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ. മൂന്ന് വർഷത്തെ കരാറാണ് സഞ്ജീവുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചിരിക്കുന്നത്.പോർച്ചുഗീസ് ടീമായ എയ്വീസിൽ നിന്നാണ് ഇരുപതുകാരനായ ലെഫ്റ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേരുന്നത്. ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് സ്റ്റാലിൻ ഫുട്ബോൾ കരിയർ തുടങ്ങുന്നത്, 2017ൽ ഇന്ത്യൻ ആരോസിലൂടെ സീനിയർ തലത്തിലെത്തി. സെറ്റ്പീസ് മികവുള്ള രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി പ്രശസ്തി നേടിയ സ്റ്റാലിൻ മൂന്ന് സീസണുകളിലായി 28 മത്സരങ്ങളിൽ ഇന്ത്യൻ ആരോസിന് വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-20 ടീമുകൾക്കായും കളിച്ചു. തന്റെ കരിയറിലെ ഒരു സ്വപ്നം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ ഒപ്പിടലിനെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. സീസണ് തുടങ്ങാനും ആരാധകർക്ക് മുന്നിൽ കളിക്കാനും കാത്തിരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി തന്റെ ഫുട്ബോൾ യാത്ര തുടരുന്നതിലും, യൂറോപ്പിലെ പരിശീലനത്തിനുശേഷം ഇന്ത്യൻ…
Read Moreപരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യ
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും നിര്‍ണായകമായ നാലാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന് ഇന്നിറങ്ങും. ജയം ഇംഗ്ലണ്ടിനാണെങ്കില്‍ പരമ്പര അവർ സ്വന്തമാക്കും. ഇന്ത്യ ജയിച്ചാല്‍ അവസാന മത്സരത്തിന്റെ ഫലം അനുസരിച്ച് പരമ്പരവിജയികളെ നിര്‍ണയിക്കും. അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.ടോസ് നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തവരാണു ജയിച്ചത്. ഇംഗ്ലണ്ടിന്റെ നായകന് ഇയോന്‍ മോര്ഗന് രണ്ടു തവണ ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ ജയം അവര്‍ക്കൊപ്പമായിരുന്നു. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ അനായാസ ജയം സ്വന്തമാക്കാനായി. കൂടുതല്‍ കരുത്തോടെ മികച്ചൊരു ഓള്‍റൗണ്ട് പ്രകടനത്തോടെ മത്സരം ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കെ.എൽ. രാഹുല്‍ ഇന്നും ടീമിനൊപ്പമുണ്ടാകുമെന്നാണ് കോഹ് ലി നല്കുന്ന സൂചനകള്‍. ഇംഗ്ലണ്ടിനാണെങ്കില്‍ അവസാനം വരെ കാത്തിരിക്കാതെ ജയിച്ച് പരമ്പര നേടുകയാണു ലക്ഷ്യമിടുന്നത്. മുന്‍നിര…
Read Moreട്വന്റി20യിൽ അർധ സെഞ്ചുറികളുടെ റിക്കാർഡിട്ട് കോഹ്ലി
അഹമ്മദാബാദ്: വിരാട് കോഹ്ലിബാറ്റിംഗില് ഫോമിലെത്തിയോടെ റിക്കാര്‍ഡുകളും സ്വന്തമാക്കിത്തുടങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ കോഹ് ലി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഒരു റിക്കാര്‍ഡിനൊപ്പമെത്തി. ട്വന്റി 20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന വില്യംസന്റെ റിക്കാഡിനൊപ്പമാണ് കോഹ്ലി ഇപ്പോള്‍ എത്തിയിരിക്കുന്നത്. 11 അര്‍ധ സെഞ്ചുറികളാണ് ഇരു ക്യാപ്റ്റന്മാരുടെയും അക്കൗണ്ടിലുള്ളത്.
Read Moreഒളിമ്പിക് യോഗ്യത നേടി ശ്രീ ശങ്കർ
പട്യാല: ടോക്കിയോ ഒളിമ്പിക്സിനു ടിക്കറ്റ് ബുക് ചെയ്ത് കേരളത്തിന്റെ എം. ശ്രീശങ്കര്‍. 24-ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം പുരുഷന്മാരുടെ ലോംഗ്ജംപില് ഒന്നാം സ്ഥാനത്തെത്തിയാണ് ശ്രീ ശങ്കർ ഒളിമ്പിക് യോഗ്യത നേടിയത്. 8.22 മീറ്ററാണ് ഒളിമ്പിക്സിനു വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. എന്നാല്‍ ശ്രീശങ്കര്‍ 8.26 മീറ്റര്‍ ചാടി പുതിയ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണമെഡല്‍ നേടി.8.20 മീറ്ററിന്റെ സ്വന്തം റിക്കാര്‍ഡാണു ശ്രീശങ്കര്‍ തിരുത്തിയത്. കേരളത്തിന്റെ തന്നെ മുഹമ്മദ് അനീസ് യാഹ്യക്കാണു വെള്ളി. വനിതകളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്കു (4.08:70 സെക്കന്‍ഡ്) വെള്ളി. പഞ്ചാബിന്റെ ഹര്മിലന് ബെയ്ന്‍സ് (4.08:70 സെക്കന്‍ഡ്) സ്വര്‍ണം നേടി. ശ്രീശങ്കറിന്റെ അഞ്ച് ചാട്ടവും എട്ട് മീറ്റര്‍ മറികടക്കുന്നതായിരുന്നു. അവസാനശ്രമത്തിലായിരുന്ന ഒളിമ്പിക് മാര്‍ക്ക് മറികടന്ന ചാട്ടം താരത്തില്നിന്നുവന്നത്. 8.02, 8.04, 8.07, 8.09 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീങ്കറിന്റെ…
Read Moreഐസിസി വനിതാ ഏകദിന റാങ്കിംഗ്: പൂനം റൗത്തിന് മുന്നേറ്റം
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റ്സ് വുമൺ പട്ടികയിൽ ഇന്ത്യയുടെ പൂനം റൗത്തിന് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിനപരന്പരയിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ആദ്യ ഇരുപതിനുള്ളിലെത്തിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ 62 നോട്ടൗട്ട്, 77, 104 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്കോറുകൾ. പുതിയ പട്ടികയിൽ താരം 18-ാം സ്ഥാനത്താണ്. ഇതിനുമുന്‍പ് 13-ാം റാങ്കിലെത്തിയതാണ് റൗത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യൻ വനിതകളിൽ മുന്നിലുള്ളത്. മന്ദാന ഏഴാമതും ക്യാപ്റ്റൻ മിതാലി രാജ് ഒന്‍പതാം സ്ഥാനത്തുമാണ്. വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ടു സ്ഥാനം മുന്നേറി 15-ാം സ്ഥാനത്തെത്തി. വനിതകളുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ ലിസെലി ലീയാണ് ഒന്നാമത്.
Read Moreഓപ്പണിംഗിലെ പ്രശ്നം ഗുരുതരം…
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്പോൾ ആശങ്കകൾ അവസാനിക്കുന്നില്ല. രണ്ടാം മത്സരത്തിൽ അരങ്ങേറ്റക്കാരനായ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയെങ്കിലും ഓപ്പണിംഗിലെ പ്രശ്നം ഗുരുതരമായി തുടരുന്നു. ആദ്യ രണ്ട് മത്സരത്തിലും ഓപ്പണർ കെ.എൽ. രാഹുലിനു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.രണ്ടാം മത്സരത്തിൽ ശിഖർ ധവാനു പകരമായി ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിലെടുത്ത തീരുമാനം തെറ്റിയില്ല. 32 പന്തിൽ 56 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ഇഷാൻ ആയിരുന്നു. രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവിനെ ടീമിലെടുത്തെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഋഷഭ് പന്ത്, കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ ഇറങ്ങിയതോടെയാണ് സൂര്യകുമാറിന് ക്രീസിലെത്താൻ അവസരം ലഭിക്കാതിരുന്നത്. രണ്ടാം മത്സരത്തിൽ ആദ്യ 10 ഓവറിൽ നടത്തിയ ആക്രമണ ബാറ്റിംഗ് പിന്നീടു തുടരാൻ സാധിക്കാതിരുന്നതാണ് ഓയിൻ…
Read More