കാൽയെറി (ഇറ്റലി): വാസ്തവം ഇതാണ്, ഫുട്ബോൾ കളത്തിൽ ഒൗദ്യോഗിക ഗോൾ നേട്ട റിക്കാർഡിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നു. മുന്‍പും ഈ വാർത്ത ലോകത്താകമാനം ആഘോഷിച്ചെങ്കിലും അതല്ല വാസ്തവമെന്നാണ് പെലെയും റൊണാൾഡോയും വ്യക്തമാക്കുന്നത്. ഒൗദ്യോഗിക ഗോൾ നേട്ട കണക്കിൽ പെലെയ്ക്ക് 767 ഗോളുകൾ ആണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ സീരി എയിൽ കാൽയെറിക്കെതിരായ എവേ പോരാട്ടത്തിൽ യുവന്റസിനായി ഹാട്രിക് നേടിയതോടെ രാജ്യത്തിനും ക്ലബ്ബിനുമായി റൊണാൾഡോ നേടിയ ഗോൾ എണ്ണം 770 ആയി. ഈ നേട്ടത്തിനു പിന്നാലെ റൊണാൾഡോയെ പ്രശംസിച്ച് പെലെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദന സന്ദേശം പങ്കുവച്ചു. ഒൗദ്യോഗിക ഗോൾ എണ്ണത്തിൽ പെലെയെ മറികടന്നതായി റൊണാൾഡോയും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. 10, 25 (പെനൽറ്റി), 32 മിനിറ്റുകളിലായിരുന്നു കാൽയെറിക്കെതിരേ റൊണാൾഡോ വലകുലുക്കിയത്. കരിയറിൽ (രാജ്യത്തിനും ക്ലബ്ബിനുമായി) റൊണാൾഡോയുടെ 57-ാം ഹാട്രിക്കാണിത്. മത്സരത്തിൽ യുവന്റസ് 3-1നു…
Read MoreCategory: Sports
ബുംറ വിവാഹിതനായി, വധു…! ഞായറാഴ്ച ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം
പനാജി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. 2014 മിസ് ഇന്ത്യ ഫൈനലിസ്റ്റും അവതാരകയും മോഡലുമായ സഞ്ജന ഗണേശനാണ് വധു. വിവാഹവാർത്തയും ചിത്രങ്ങളും ബുംറതന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഞായറാഴ്ച ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ഒരുക്കങ്ങൾക്കായി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ട്വന്റി-20 പരന്പരയിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇരുപത്തെട്ടുകാരിയായ സഞ്ജന ഐപിഎൽ, പ്രീമിയർ ബാഡ്മിന്റണ്‍ ലീഗ് എന്നിവയുടെ അവതാരികയായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചായിരുന്നു ബുംറ സഞ്ജനയ്ക്ക് മിന്നുകെട്ടിയത്. ബുംറയ്ക്ക് ബിസിസിഐ അവധി നൽകിയപ്പോൾ മുതൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
Read Moreഐഎസ്എൽ ചാന്പ്യൻമാരായി മുംബൈ; എടികെയെ വീഴ്ത്തി കന്നി കിരീടം
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ചാന്പ്യൻമാരായി മുംബൈ സിറ്റി. നാലാം ഐഎസ്എൽ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എടികെയെ മലർത്തിയടിച്ചാണ് മുംബൈ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം. 18-ാം മിനിറ്റിൽ ഡേവിഡ് വില്യംസണിന്റെ ഗോളിലൂടെ എടികെ ലീഡ് നേടി. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവിൽനിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തുവച്ച് പാസ് ചെയ്യാൻ ശ്രമിച്ച ജാഹുവിന്റെ കാലിൽനിന്നും പന്ത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച് വില്യംസ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു. പത്ത് മിനിറ്റിനുശേഷം മുംബൈ എടികെയ്ക്കൊപ്പമെത്തി. ലൂയിസ് എസ്പിനോസ അറോയോയുടെ ഓണ്‍ഗോളിലാണ് മുംബൈ സമനില നേടിയത്. അഹമദ് ജാഹു ബിപിൻ സിംഗിന് നൽകിയ ലോംഗ് പാസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച അറോയോയുടെ ഹെഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ…
Read Moreഗാംഗുലിയെ മറികടന്ന് കോഹ്ലി; കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ നായകൻ
അഹമ്മദാബാദ്: രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ നായകൻ എന്ന റിക്കാർഡ് വിരാട് കോഹ്ലിയുടെ പേരിൽ. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വിന്റി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോഹ്ലി നാണക്കേടിന്റെ റിക്കാർഡിലെത്തിയത്. നിലവിൽ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ റിക്കാർഡാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ കരിയറിൽ 14-ാം തവണയാണ് കോഹ്ലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 തവണയും എം.എസ്. ധോണി 11 തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. കപിൽ ദേവ് (10), മുഹമ്മദ് അസ്ഹറുദ്ദീൻ (8) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വിന്റി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോഹ്ലി നാണക്കേടിന്റെ റിക്കാർഡിലെത്തിയത്. നിലവിൽ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ റിക്കാർഡാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ കരിയറിൽ 14-ാം തവണയാണ് കോഹ്ലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 തവണയും എം.എസ്. ധോണി 11 തവണയും…
Read Moreപതിനായിരം താണ്ടി മിതാലി രാജ്; നാഴികകല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
ലക്നോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റിക്കാർഡ് പേരിലാക്കി മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിതാലി ഈ നാഴികകല്ല് പിന്നിട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. 212 ഏകദിനത്തിൽ ഏഴു സെഞ്ചുറിയും 54 അർധസെഞ്ചുറിയും സഹിതം 6,974 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. 10 ടെസ്റ്റില്‍ നിന്ന് 51 ബാറ്റിംഗ് ശരാശരിയിൽ 663 റണ്‍സും 89 ട്വന്റി-20 മത്സരത്തിൽ നിന്ന് 2,364 റൺസും മിതാലി നേടി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റൺസ് നേടിയ ആദ്യ വനിതാ താരം. 309 കളികളില്‍ നിന്ന് 10,207 റണ്‍സ് ആണ് ഷാര്‍ലറ്റിന്റെ സമ്പാദ്യം.
Read Moreഇനിയൊരു ഒളിമ്പിക്സിനില്ലെന്ന് മേരി കോം
ന്യൂഡൽഹി: ഈ വർഷം ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെ നടക്കുന്ന ടോക്കിയോ ഒളിന്പിക്സ് ആയിരിക്കും തന്റെ അവസാന ഒളിന്പിക്സ് എന്ന് ഇന്ത്യൻ ബോക്സിംഗ് വനിതാ ഇതിഹാസം മേരി കോം. പ്രായം 38 കഴിഞ്ഞു. 2024 പാരീസ് ഒളിന്പിക്സിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചാലും പ്രായം ഒരു പ്രധാന പ്രശ്നമാണ്- മേരി കോം പറഞ്ഞു. ആറു തവണ ലോക ചാന്പ്യൻഷിപ്പ് ജേതാവായ മേരി കോമിന്റെ ഏക ഒളിന്പിക് മെഡൽ 2012ൽ ലണ്ടനിൽവച്ചായിരുന്നു. ലണ്ടൻ ഒളിന്പിക്സിൽ ഫ്ളൈവെയ്റ്റിൽ മേരി കോം വെങ്കലം സ്വന്തമാക്കി.
Read Moreടെസ്റ്റ് റാങ്കിംഗിൽ ഏഴു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം നമ്പറിലേക്ക് പന്തിന്റെ ബൗൺസിംഗ്
ദുബായി: ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനവുമായി ഋഷഭ് പന്ത്. ഏഴു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം നമ്പറിലേക്കാണ് പന്ത് കുതിച്ചത്. രോഹിത് ശർമക്കും ഹെൻറി നികോളസിനുമൊപ്പമാണ് പന്ത് ഏഴാം നമ്പർ പങ്കിടുന്നത്. നേരത്തേ എട്ടിലായിരുന്ന രോഹിത് ഒരു സ്ഥാനം മെച്ചപ്പെടുത്തി. ബൗളിങ്ങിൽ ആർ. അശ്വിൻ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ട്വന്റി-20 ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു കയറി. ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിയോടെ ഓസ്ട്രേലിയ പിന്തള്ളപ്പെട്ടതാണ് ഇന്ത്യക്കു നേട്ടമായത്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
Read Moreലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോര്‍ഡ്സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോള്‍ എഡ്ജ്ബാസ്റ്റണ്, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ് എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ഫൈനൽ. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകൾ. വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് ഐസിസി തീരുമാനം അറിയിച്ചേക്കും. കോവിഡിന്റെ സാഹചര്യത്തില്‍ മത്സരം നടത്താന്‍ അനുയോജ്യം സതാംപ്ടണാണെന്നാണ് വിലയിരുത്തൽ. സ്റ്റേഡിയത്തോട് ചേര്‍ന്ന് തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യമുണ്ട്.
Read Moreസിന്ധുവിന് വീണ്ടും ഫൈനലിൽ തോൽവി; മാരിന് സ്വിസ് ഓപ്പൺ കിരീടം
ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിനോടു രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനൽ കൂടി പരാജയപ്പെട്ടത്. വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമിൽ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമിൽ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്. സിന്ധുവും മാരിനും മുമ്പ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണയും വിജയം മാരിനൊപ്പമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സ് ഫൈനലിലും സിന്ധു മാരിന് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു.
Read Moreഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാകുമെന്ന് സൗരവ് ഗാംഗുലി
കോൽക്കത്ത: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്ന് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലാണ് ഗാംഗുലി പന്തിനെ പുകഴ്ത്തി അഭിപ്രായ പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് സെഞ്ചുറി നേടിയിരുന്നു. “എത്ര മികച്ച താരമാണ് ഇയാൾ? അവിശ്വസനീയമാണ്. സമ്മർദ്ദ ഘട്ടത്തിൽ എത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ തവണയല്ല, അവസാന തവണയും അല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും. ആക്രമണാത്മക ബാറ്റിംഗ് തുടരുക. അങ്ങനെയാണ് സ്പെഷ്യലായ ഒരു മാച്ച് വിന്നർ ആവുക.” ഗാംഗുലി ട്വീറ്റ് ചെയ്തു.
Read More