ഇരിക്ക് വീട്ടിൽ! കർഫ്യു ലംഘിച്ച താരത്തിനു ശിക്ഷ

ബെൽഗ്രേഡ്: കൊറോണ വൈറസ് വ്യാപനം തടയാൻ വിവിധ രാജ്യങ്ങൾ പ്രഖ്യാപിക്കുന്ന കർഫ്യൂ, ലോക്ക് ഡൗണ്‍ തുടങ്ങിയവ ലംഘിച്ച് നിരവധിപ്പേർ തങ്ങളുടെ കാര്യങ്ങൾ സാധിക്കുന്നുണ്ട്. അങ്ങനെ സ്വന്തം കാര്യം സിന്ദാബാദുമായി ഇറങ്ങിയ സെർബിയൻ ഫുട്ബോൾ താരമായ അലക്സാണ്ടർ പ്രിജോവിച്ചിനും കിട്ടി സർക്കാർ വക ഒരു പണി. കർഫ്യു ലംഘിച്ച് ബെൽഗ്രേഡിലെ ഒരു ഹോട്ടലിൽ ഒത്തുകൂടിയ പ്രിജോവിച്ചിനെയും 19 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന്‍റെ താരമായ പ്രിജോവിച്ചിനു മൂന്ന് മാസം വീട്ടുതടങ്കലിനാണ് കോടതി വിധിച്ചത്. മറ്റൊരു സെർബ് താരമായ റയൽ മാഡ്രിഡിന്‍റെ ലൂക്ക ജോവിക്ക് കാമുകിയുടെ ജന്മദിനാഘോഷത്തിനുപോയി പുലിവാൽ പിടിച്ചിരുന്നു. ഒരു ഇംഗ്ലണ്ടീഷ് ഫുട്ബോൾ താരത്തിന്‍റെ ലോക്ക് ഡൗണ്‍ ലംഘനവും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബ്രിട്ടനിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം കെയ്ൽ വാക്കർ തന്‍റെ…

Read More

അങ്ങനെയങ്ങു നിർത്തേണ്ട!

സൂറിച്ച്/ബ്രസൽസ്: കൊറോണ വൈറസ് ഭീഷണിയിൽ ലോക രാജ്യങ്ങൾ നട്ടംതിരിയുന്പോൾ അംഗരാജ്യങ്ങൾക്കെതിരേ ഭീഷണിയുമായി യുവേഫ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ ആയതിനിടെ കായിക ലോകത്തെ മത്സരങ്ങളും സ്തംഭിച്ചിരിക്കുന്നതിനിടെയാണ് യുവേഫ അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ ദേശീയ ഫുട്ബോൾ ലീഗ് സീസണുകൾ നിർത്തിയാൽ അടുത്ത സീസണിലെ യൂറോപ്യൻ ടൂർണമെന്‍റുകളിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഭീഷണി. കൊറോണ വൈറസിനെത്തുടർന്ന് ഈ സീസണിലെ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ബെൽജിയം അവസാനിപ്പിച്ചതാണ് യുവേഫയെ ചൊടിപ്പിച്ചത്. ബെൽജിയം ഈ സീസണ്‍ അവസാനിപ്പിക്കുകയും ലീഗിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ക്ലബ് ബ്രൂഗിയെ ചാന്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബെൽജിയത്തിന്‍റെ തീരുമാനം ഉചിതമായില്ലെന്നും രാജ്യത്തെ ടീമുകൾക്ക് ചാന്പ്യൻസ് ലീഗ്, യൂറോപ്പാ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കി. യൂറോപ്പിൽ ക്ലബ് സീസണ്‍ അവസാനിപ്പിച്ച ആദ്യ രാജ്യമാണ് ബെൽജിയം. അടുത്ത സീസണിൽ ബെൽജിയത്തിനെ യൂറോപ്യൻ മത്സരങ്ങളിൽനിന്ന് വിലക്ക്…

Read More

ഒളിമ്പിക്സിൽ ഇന്ത്യക്ക് നൂറ് വയസ്

ലോകത്തെ ഏറ്റവും വലിയ കായികമേളയാണ് ഒളിന്പിക്സ്. നമ്മുടെ രാജ്യം ഒളിന്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ അത്‌ലറ്റ് നോർമാൻ പ്രിച്ചാർഡ് 1900 പാരീസ് ഒളിന്പിക്സിൽ ഇരുന്നൂറ് മീറ്റർ ഹർഡിൽസ്, ഇരുന്നൂറ് മീറ്റർ എന്നിവയിൽ വെള്ളിമെഡലുകൾ നേടുകയുണ്ടായി. ഈ മെഡലുകൾ നേടിയ പ്രിച്ചാർഡിന്‍റെ പൗരത്വത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ അഥവാ ഐഎഎഎഫ്, പ്രിച്ചാർഡിനെ ബ്രിട്ടീഷുകാരനായി അടയാളപ്പെടുത്തുന്പോൾ, ഇന്‍റർനാഷനൽ ഒളിന്പിക്സ് കൗണ്‍സിൽ (ഐഒസി.) പ്രിച്ചാർഡ് ഇന്ത്യക്കുവേണ്ടി മത്സരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ പ്രിച്ചാർഡിന്‍റെ ഒളിന്പിക്സ് പ്രവേശനവും, അദ്ദേഹത്തിന്‍റെ നേട്ടവും വിവാദമായത്തന്നെ നിലനിൽക്കുന്നു. എന്നാൽഒരു ടീം എന്ന നിലയിൽ ഇന്ത്യ ഒളിന്പിക്സിൽ പങ്കെടുത്തത് 1920 ലെ ആന്‍റ്‌വെർപ് (ബെൽജിയം) ഒളിന്പിക്സിലാണ്. അങ്ങിനെ ഇന്ത്യയുടെ ഒളിന്പിക്സ് പ്രവേശനത്തിന് 2020ൽ ഒരു നൂറ്റാണ്ട് തികയുകയാണ്. 1918 ൽ ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോൾ മുടങ്ങിപ്പോയ ഒളിന്പിക്സ്…

Read More

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ആശ്വാസം; ആര്‍ക്കും കോവിഡില്ല

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പര്യടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശ്വാസം. കൊറോണവൈറസ് പരിശോധനയില്‍ വിധേയരാക്കിയവരില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. മറ്റുള്ളവര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് ടീമിന്‍റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുഐബ് മാജ്‌റ പറഞ്ഞു. ഇന്ത്യയില്‍ ഏകദിന പര്യടനത്തിനെത്തിയ ടീം പര്യടനം പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്. മാര്‍ച്ച് 18നാണ് ടീം നാട്ടില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയിലെത്തിയ ടീം 14 ദിവസത്തെ സെല്‍ഫ് ഐസലേഷനിലായിരുന്നു. ഇന്നലെയാണ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിക്കുന്നതിനെത്തുടര്‍ന്ന് അടുത്ത രണ്ടാഴ്ച ടീം അംഗങ്ങള്‍ വീടുകളിലായിരിക്കും.

Read More

ഓപ്പണറായതെങ്ങനെയെന്ന് ഓർത്തെടുത്ത് സച്ചിൻ തെണ്ടുൽക്കർ

ന്യൂഡല്‍ഹി: മധ്യനിര ബാറ്റ്‌സ്മാനായാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയതെന്ന് രഹസ്യമൊന്നുമല്ല. ന്യൂസിലന്‍ഡ് പര്യടനത്തിനിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പരിക്കേറ്റതോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ആദ്യമായി ഓപ്പണറായി ഇറങ്ങാനുള്ള അവസരം കിട്ടി. അന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും പരിശീലകന്‍ അജിത് വഡേക്കറോടും തന്നെ ഓപ്പണറായി ഇറക്കാന്‍ സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നു. ‘രാവിലെ ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ ഓപ്പണറായി കളിക്കാന്‍ പോവുകയാണെന്ന്. ഞാന്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ അസ്ഹറും വഡേക്കര്‍ സാറും ഡ്രസിംഗ് റൂമിലുണ്ട്. കഴുത്തിന് പരിക്കുള്ളതിനാല്‍ സിദ്ദു കളിക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതോടെ ഓപ്പണറായി ഇറങ്ങാന്‍ എനിക്കൊരു അവസരം തരുമോ എന്ന് ഞാന്‍ ചോദിക്കുകയായിരുന്നു. ബൗളര്‍മാരെ നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.’’ പേഴ്‌സണല്‍ ആപ്പായ 100എംബിയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ഓപ്പണറായി ഇറങ്ങി 15 ഓവറോളം ബാറ്റുചെയ്ത് എതിരാളികളില്‍ സമ്മര്‍ദമുണ്ടാക്കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പരാജയപ്പെടുകയാണെങ്കില്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും അതുകൊണ്ട് ഒരു അവസരം…

Read More

ലോകകപ്പ് നേടിയത് ടീം ഒന്നടങ്കം: ഗംഭീര്‍

ന്യൂഡല്‍ഹി: 2011 ലോകകപ്പ് ഫൈനലില്‍ വിജയം കുറിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ സിക്‌സിനോട് കാണിക്കുന്ന അമിത സ്‌നേഹം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അന്ന് ധോണിയായിരുന്നു ക്യാപ്റ്റന്‍. 28 വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്‍റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോണിയുടെ സിക്‌സായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഏകദിന ലോകകപ്പ് ജയത്തിന്‍റെ വാര്‍ഷികദിനമായ ഇന്നലെ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ ധോണിയുടെ ഈ സിക്‌സിന്‍റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. “ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്‌സിനോടുള്ള നിങ്ങളുടെ സ്‌നേഹം വല്ലാണ്ട് കൂടുന്നുണ്ട്’’…

Read More

പ്രശസ്ത ഫുട്‌ബോള്‍ താരം കെ.വി. ഉസ്മാന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന കെ.വി.ഉസ്മാന്‍ കോയ അന്തരിച്ചു. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ബാക്കായിരുന്നു ഉസ്മാന്‍. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്‌സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. ഉസ്മാന്‍കോയയുടെ സംസ്‌കാരം ഇന്ന് നടക്കും.

Read More

ടോക്കിയോ ഒളിന്പിക്സിന്‍റെ പുതിയ തീയതി നിശ്ചയിച്ചു

ടോക്കിയോ: കോവിഡ്-19 വൈറസിന്‍റെ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ടോക്കിയോ ഒളിന്പിക്സിന്‍റെ പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നതോടെയാണ് ഒളിന്പിക്സ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. “ടോക്കിയോ ഒളിമ്പിക്സ് 2020′ എന്ന പേരില്‍ തന്നെയാകും അടുത്തവർഷത്തെ ഒളിന്പിക്സ് അറിയപ്പെടുക.

Read More

വ്യാജപ്രചാരണം ഒഴിവാക്കൂ: ലിയാൻഡർ പെയ്സ്

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ടെന്നീസ് വെറ്ററൻ താരം ലിയാൻഡർ പെയ്സ്. ജനങ്ങൾ ആകുലപ്പെടരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും വ്യാജവാർത്തകളിൽ കുടുങ്ങരുതെന്നും പെയ്സ് നിർദേശിച്ചു. നിലവിൽ ഒരു ശത്രുവിനെതിരായ വൻ പോരാട്ടത്തിലാണ് നാമെല്ലാവരും. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിക്കാൻ ഏവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരും: സെബാസ്റ്റ്യൻ കൊ 

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 2020 ടോക്കിയോ ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന അഭിപ്രായവുമായി ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷൻ (ഐഎഎഎഫ്) പ്രസിഡന്‍റ് സെബസ്റ്റ്യൻ കൊ.  നിലവിലെ സാഹചര്യത്തിൽ എന്തും സംഭവിച്ചേക്കാം. എന്നാൽ, ഒളിന്പിക്സ് മാറ്റിവയ്ക്കാനുള്ള അറിയിപ്പ് ഇപ്പോൾത്തന്നെ പ്രഖ്യാപിക്കേണ്ടതില്ല. കാര്യങ്ങൾ നിലവിലെ സ്ഥിതിയിലാണെങ്കിൽ ഒരുപക്ഷേ, മാറ്റിവയ്ക്കേണ്ടിവരും – കോ പറഞ്ഞു. ടോക്കിയോ ഒളിന്പിക്സ് ഗെയിംസ് കോ-ഓർഡിനേഷൻ കമ്മീഷൻകൂടിയാണ് കോ. ഒളിന്പിക്സ് നേരത്തേ പ്രഖ്യാപിച്ച ജൂലൈ 24നു തന്നെ തുടങ്ങുകയെന്നത് സംഘാടകരുടെ മാത്രം ലക്ഷ്യമാണെന്ന് കഴിഞ്ഞ ദിവസം ഇന്‍റർനാഷണൽ ഒളിന്പിക് കമ്മിറ്റി ചെയർമാനായ തോമസ് ബാഷ് പറഞ്ഞിരുന്നു.

Read More