വോണിന്‍റെ ഉറക്കം കെടുത്തിയ  മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ…

‘നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങി എന്‍റെ തലയ്ക്കു മുകളിലൂടെ പന്ത് ഗാലറിയിലേക്ക് സിക്സർ പറത്തുന്ന സച്ചിന്‍റെ ദൃശ്യം ദുഃസ്വപ്നമായി ഏത് ഉറക്കത്തിലും എന്നെ വേട്ടയാടും’- ഈ വാക്കുകൾ ലെഗ് സ്പിൻ മാന്ത്രികനായി വാഴ്ത്തപ്പെടുന്ന ഓസീസ് മുൻ താരമായ സാക്ഷാൽ ഷോയ്ൻ വോണിന്‍റേതാണ് വോണിന്‍റെ ഈ വാക്കുകൾ ഇന്ത്യൻ ആരാധകർ പലയാവർത്തി കേട്ട് രോമാഞ്ചമണിഞ്ഞിട്ടുണ്ട്. കാരണം, അതിനു മുന്പും ശേഷവും ഒരു ബൗളറും ഇതുപോലെ മറ്റൊരു ബാറ്റ്സ്മാനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഇതിഹാസങ്ങളുടെ കൊന്പുകോർക്കലായാണ് സച്ചിൻ x വോണ്‍ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടത്. കാരണം, ബാറ്റിംഗിൽ സച്ചിനെയും ലെഗ് സ്പിന്നിൽ വോണിനെയും വെല്ലാൻ ക്രിക്കറ്റ് ലോകത്ത് ആളുണ്ടായിരുന്നില്ല. ഇവരുടെ പോരാട്ടം മൂർധന്യാവസ്ഥയിലെത്തിയത് 1998ലായിരുന്നു. ആ വർഷം ഓസ്ട്രേലിയൻ പര്യടനത്തിലും ഓസ്ട്രേലിയ ഇന്ത്യയിൽ എത്തിയപ്പോഴും വോണിനെ പറപ്പിച്ച് താനാണ് ലോകത്തിലെ ഏക മാസ്റ്റർ ബ്ലാസ്റ്റർ എന്ന് അടിവരയിട്ടു. സച്ചിൻ 98ൽ ഇന്ത്യയിൽ പര്യടനം…

Read More

ലാറ റൺ വസന്തം…

ഇരുപത്താറ് വർഷം മുന്പത്തെ ഏപ്രിൽ 18… ആൻ്വിഗയിലെ സെന്‍റ് ജോണ്‍സിലുള്ള ആന്‍റ്വിഗ റിക്രിയേഷൻ ഗ്രൗണ്ടിലേക്കു പതിവിനു വിപരീതമായി ക്രിക്കറ്റ് ആരാധകരും നിരൂപകരും മാധ്യമപ്രതിനിധികളും ഒഴുകിയെത്തി. അതിനു കാരണക്കാരൻ ഒരാൾ മാത്രം, വെസ്റ്റ് ഇൻഡീസിന്‍റെ ബ്രയാൻ ലാറ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിന്‍റെ രണ്ടാം ദിനം (1994 ഏപ്രിൽ 17) അവസാനിക്കുന്പോൾ ലാറ 320 റണ്‍സുമായി ക്രീസിൽ. ക്രിക്കറ്റ് ലോകം ആ ഏപ്രിൽ 17 രാത്രി തള്ളിനീക്കിയത് ഒരു ചോദ്യംകൊണ്ട്, വിൻഡീസ് ഇതിഹാസമായ ഗാരി സോബേഴ്സിന്‍റെ 365 നോട്ടൗട്ട് റിക്കാർഡ് ലാറ മറികടക്കുമോ… കാരണം, 1958ൽ സോബേഴ്സ് കുറിച്ച റിക്കാർഡിലേക്ക് ലാറയ്ക്കുണ്ടായിരുന്നത് വെറും 46 റണ്‍സിന്‍റെ അകലം മാത്രം. ലാറ 320 വരെ എത്തിയതാകട്ടെ ശക്തമായ പോരാട്ടത്തിലൂടെയും. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന നിലയിൽ നിന്നാണ് ലാറ, ജമ്മി ആഡംസിനും (59)…

Read More

ഐപിഎൽ ലങ്കയിൽ നടത്താനുള്ള ചർച്ചയ്ക്കു സമയമിതല്ല

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ ടൂർണമെന്‍റ് നടത്താൻ തയാറാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് (എസ്എൽസി). എന്നാൽ, എസ്എൽസിയുടെ ഈ സന്നദ്ധതയിൽ ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്പോൾ ഐപിഎൽ ഇന്ത്യക്കു പുറത്തു നടത്തുന്നതിനായുള്ള ചർച്ച നടത്തേണ്ട സമയമല്ലെന്നാണ് ബിസിസിഐ കേന്ദ്രത്തിൽനിന്നുള്ള പ്രതികരണം. കൊറോണ ഭീഷണി അവസാനിച്ച് സാഹചര്യങ്ങൾ പൂർവ സ്ഥിതിയിൽ എത്തുന്പോൾ ഐപിഎൽ നടത്താമെന്ന നിലപാടാണ് ബിസിസിഐക്ക് ഇപ്പോഴുള്ളത്. ഐപിഎൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വേദിയൊരുക്കാമെന്ന് അറിയിച്ച് ബിസിസിഐക്ക് കത്ത് അയച്ചത്. ടൂർണമെന്‍റ് റദ്ദാക്കിയാൽ വൻ സാന്പത്തിക നഷ്ടമാണ് ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കും സംഭവിക്കുക. ഐപിഎൽ വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റിയാൽ സാന്പത്തിക നഷ്ടത്തിന്‍റെ തോത് കുറയ്ക്കാമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ പറഞ്ഞു. ബിസിസിഐയെ സംബന്ധിച്ച് ഐപിഎൽ ഇന്ത്യക്കു പുറത്തു…

Read More

കായിക പരിശീലനം ഓണ്‍ലൈൻ

തിരുവനന്തപുരം: പ്രിസ്കില്ലാ ഡാനിയേൽ- കസാക്കിസ്ഥാനിൽ ഇന്ത്യക്കു വേണ്ടി സുവർണനേട്ടം സ്വന്തമാക്കിയ ജൂണിയർ മലയാളി പെണ്‍കുട്ടി. 800 മീറ്ററിൽ ഇന്ത്യക്കായി മൈഡൽ നേടിയ പ്രിക്സില്ല ലോക്ക് ഡൗണിലും പരിശീലനത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. തിരുവനന്തപുരം സായിയുടെ താരമായ ഈ കൗമാരക്കാരി പരിശീലകൻ ജോയ് ജോസഫ് ഓണ്‍ലൈനായി നിർദേശിക്കുന്ന ഓരോ പരിശീലന രീതിയും തന്‍റെ വീടിന്‍റെ ടെറസിൽവച്ച് ചെയ്തുവരികയാണ്. എല്ലാ ദിവസവും രാവിലെ ആറു മുതൽ ഏഴുമണിവരെയാണ് പരിശീലനം. സായിയിലെ വിവിധ കോച്ചുമാരുടെ കീഴിലുള്ള താരങ്ങൾക്കും ഇത്തരത്തിൽ വീടുകളിൽത്തന്നെ പരിശീലനം നല്കുന്നു. വീഡിയോ കോണ്‍ഫറൻസുകളിലൂടെ ഓരോ താരങ്ങളുടേയും പരിശീലനം നിരീക്ഷിച്ചശേഷം അവർക്കു വേണ്ട നിർദേശങ്ങൾ നല്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ചീഫ് കോച്ച് ജോയ് ജോസഫ് ദീപികയോടു പറഞ്ഞു. വാം അപ്പിനായി 10 മിനിറ്റാണ് ചെലവഴിക്കുന്നത്. തുടർന്ന് സൂര്യനമസ്കാരം, അതിനുശേഷം ജനറൽ സ്ട്രെംഗ്ത് സർക്യൂട്ട് ട്രെയിനിംഗ് മെതേഡ്സ്. 30 മിനിറ്റുവരെയാണ് ഇതിനായി…

Read More

ഗോൾ വലയ്ക്കു മുന്നിലെ ‘പൂച്ച’ ഓർമയായി

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ ഇതിഹാസ ഗോളി പീറ്റർ ബൊനെറ്റി (78) അന്തരിച്ചു. ഗോൾ വലയ്ക്കു മുന്നിലെ അസാമാന്യ പ്രകടനം അദ്ദേഹത്തിന് ‘ദ ക്യാറ്റ് ’എന്ന ഓമനപ്പേരു നല്കി. രണ്ട് പതിറ്റാണ്ടോളം ചെൽസിയുടെ കുപ്പായമണിഞ്ഞു. 1965ൽ ലീഗ് കപ്പും 1970ൽ എഫ്എ കപ്പും ചെൽസിക്കൊപ്പം ഉയർത്തി. ഗോൾകീപ്പിംഗ് പരിശീലകനായി ചെൽസി, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പവും പ്രവർത്തിച്ചു. ക്ലബ് തലത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ഏഴ് തവണ മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ജഴ്സി അണിയാൻ അവസരം ലഭിച്ചത്. ഗോർഡൻ ബാങ്ക്സ്, പീറ്റർ ഷിൽട്ടണ്‍ എന്നിവരുടെ സാന്നിധ്യമാണ് പീറ്ററിന് ദേശീയ കുപ്പായത്തിൽ അവസരം ലഭിക്കാൻ തടസമായത്.

Read More

ഐപിഎല്‍ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മേയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരങ്ങൾ നീട്ടി വയ്ക്കുകയായിരുന്നു.

Read More

ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈൻ ചെസിലൂടെ ആനന്ദിന്‍റെ സംഭാവന

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈൻ ചെസിലൂടെ നേടിയ 4.5 ലക്ഷം രൂപ സംഭാവന ചെയ്ത് വിശ്വനാഥൻ ആനന്ദ്. chess.com എന്ന പോർട്ടലിലൂടെ 11-ാം തീയതിയായിരുന്നു ഓണ്‍ലൈനായി മത്സരം നടന്നത്. വിശ്വാനാഥൻ ആനന്ദ്, വിദിത്ത് ഗുജറാത്തി, പി. ഹരികൃഷ്ണ, ബി. അഥിപൻ, വനിതാ താരങ്ങളായ കൊനേരു ഹംപി, ഹരിക തുടങ്ങിയവരാണ് ആരാധകർക്കായി നടത്തിയ ഓണ്‍ലൈൻ മത്സരത്തിനുണ്ടായിരുന്നത്.

Read More

ഇന്ത്യയുടെ ഏഷ്യ കപ്പ് കന്നിക്കിരീടം…

ഇന്ത്യയുടെ പ്രഥമ ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് കിരീടത്തിന് ഇന്ന് 36-ാം പിറന്നാൾ. 1984ലെ പ്രഥമ ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഇന്നേ ദിവസം. ഏപ്രിൽ 13ന് നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 54 റണ്‍സിനു കീഴടക്കി ഇന്ത്യ കിരീടം ചുണ്ടോടടുപ്പിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ ശ്രീലങ്കയായിരുന്നു ടൂർണമെന്‍റിലെ മറ്റൊരു ടീം. ലങ്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തായി. റൗണ്ട് റോബിൻ രീതിയിൽ നടന്ന ടൂർണമെന്‍റിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിനു കീഴടക്കി. 51 റണ്‍സുമായി പുറത്താകാതെനിന്ന സുരീന്ദർ ഖന്നയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി. പാക്കിസ്ഥാനെതിരായ മത്സരത്തിലും അർധസെഞ്ചുറിയുമായി (72 പന്തിൽ 56 റണ്‍സ്) ഖന്നതന്നെയായിരുന്നു താരമായത്. തുടർന്ന് ആറ് തവണകൂടി (2016ലെ ട്വന്‍റി-20 ഉൾപ്പെടെ) ഇന്ത്യ ഏഷ്യൻ ചാന്പ്യന്മാരായി. ഏഷ്യൻ കിരീടം ഏറ്റവും അധികം തവണ (ഏഴ്)…

Read More

ഫുട്ബോൾ ഇതിഹാസം കെന്നി ഡാൽഗ്ലിഷിനും കോവിഡ്

ലണ്ടൻ: സ്കോട്‌ലൻഡ് ഫുട്ബോൾ ഇതിഹാസം സർ കെന്നി ഡാൽഗ്ലിഷിനും കോവിഡ് ബാധ സ്ഥിരീകരിച്ചു. അണുബാധയേത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയനായപ്പോഴാണ് ഡാൽഗ്ലിഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 69 കാരനായ അദ്ദേഹമിപ്പോൾ ചികിത്സയിലാണെന്നും എത്രയും വേഗം വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ അറിയിച്ചു. ലിവർപൂളിനായി 500ലേറെ മത്സരങ്ങൾ കളിച്ച ഡാൽഗ്ലിഷ് സ്കോട്‌ലൻ‌ഡിനായും നിരവധി മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

Read More

2027 ഏഷ്യന്‍ കപ്പ് : വേദിക്കായി ഇന്ത്യയും

ന്യൂഡല്‍ഹി: 2027 എഎഫ്‌സി ഏഷ്യന്‍ കപ്പിനു വേദിയൊരുക്കാനുള്ള അപേക്ഷ പത്രിക ഇന്ത്യ ഔദ്യോഗികമായി സമര്‍പ്പിച്ചു. വേദിയാകുന്ന കാര്യത്തില്‍ ഇന്ത്യക്ക് നറുക്കുവീണാല്‍ ഏഷ്യന്‍ കപ്പിന് ആദ്യമായിട്ടാകും ഏഷ്യയിലെ ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഏഷ്യന്‍ കപ്പ് നടത്താനുള്ള താത്പര്യം അറിയിച്ചുകൊണ്ടുള്ള പത്രിക തങ്ങള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് സമര്‍പ്പിച്ചതായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മൂന്നു മാസം നീട്ടി മാര്‍ച്ച് 31ല്‍നിന്നു മാറ്റി ജൂണ്‍ 30 വരെയാക്കിയിരുന്നു. ടൂര്‍ണമെന്‍റിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനായി എഎഫ്‌സി എത്രയും പെട്ടെന്നു തന്നെ വേദി പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം തന്നെ എഎഫ്‌സി വേദി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെക്കൂടാതെ സൗദി അറേബ്യയും വേദിക്കായുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഷ്യന്‍ കപ്പ്…

Read More