മെസി നയിച്ചു; ബെറ്റിസിനെ കീഴടക്കി ബാഴ്സ

ബാഴ്‌സലോണ: ലാലിഗ ഫുട്‌ബോളിലെ റയല്‍ ബെറ്റിസിനെതിരെ ബാഴ്സലോണക്ക് വിജയം. ബെറ്റിസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സ കീഴടക്കി. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് അസിസ്റ്റിന്‍റെ പിൻബലത്തിലാണ് ബാഴ്സയുടെ വിജയം. ഫ്രങ്കീ ഡി ജോംഗ് (9), സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്(45+3), ക്ലെമെന്‍റ് ലെൻഗ്ലെറ്റ്(72) എന്നിവരാണ് ബാഴ്സയുടെ ഗോൾ സ്കോറർമാർ. സെർജിയോ കനലെസ്‍(6), നബിൽ ഫെകിർ(26) എന്നിവർ ബെറ്റിസിനായി വലകുലുക്കി. 76-ാം മിനിറ്റിൽ നബീല്‍ ഫെകിർ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ബെറ്റിസ് പിടിച്ചുനിന്നു. 23 മത്സരങ്ങളിൽ 49 പോയിന്‍റാണ് ബാഴ്സയ്ക്ക്. ഒന്നാമതുള്ള റയലിനെക്കാൾ മൂന്നു പോയിന്‍റ് മാത്രം പിന്നിലാണ് ബാഴ്സലോണ. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒസാസുനയെ 4-1ന് റയൽ തകർത്തിരുന്നു.

Read More

കൊറോണ വൈറസ് ഭീഷണി ; ചൈനീസ് പര്യടനം ഇന്ത്യ റദ്ദാക്കി

കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്‍റെ ചൈനീസ് പര്യടനം റദ്ദാക്കി. മാർച്ച് 14 മുതൽ 25 വരെയായിരുന്നു ഇന്ത്യയുടെ ചൈനീസ് പര്യടനം. ടോക്കിയോ 2020 ഒളിന്പിക്സിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ആയിരുന്നു പരന്പര നിശ്ചയിച്ചിരുന്നത്. പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിന്പിക്സ് ഒരുക്കങ്ങളെ ബാധിക്കും. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഒളിന്പിക്സ് യോഗ്യത മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ടോക്കിയോ ബർത്ത് സ്വന്തമാക്കിയത്. ചരിത്രത്തിൽ ഇത് മൂന്നാം തവണമാത്രമാണ് ഇന്ത്യൻ വനിതകൾ ഒളിന്പിക്സിന് യോഗ്യത നേടുന്നത്.

Read More

അഗ്യൂറോ വീണ്ടും റിക്കാർഡ് നേട്ടത്തിൽ; ജനുവരിയിലെ മികച്ച കളിക്കാരന്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശതാരമെന്ന റിക്കാർഡ് പേരിലാക്കിയതിന് പിന്നാലെയാണ് പുരസ്കാര നേട്ടം. കഴിഞ്ഞമാസം മൂന്നു മത്സരത്തിൽ ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയത്. കരിയറിൽ ഏഴാം തവണയാണ് അഗ്യൂറോ ലീഗിൽ “പ്ലെയര്‍ ഓഫ് ദ മന്ത്’ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ ഈ പുരസ്കാരം ഏറ്റവുമധികം സ്വന്തമാക്കുന്ന താരമെന്ന റിക്കാർഡും അർജന്‍റീനൻ താരം അഗ്യൂറോ സ്വന്തം പേരിലാക്കി. ഹാരി കെയ്ൻ, സ്റ്റീവൻ ജെറാർഡ് എന്നിവരെയാണ് താരം പിന്തള്ളിയത്. ഇവർ ആറു തവണം വീതം ഈ അവാർഡ് നേടിയിട്ടുണ്ട്. നേരത്തെ, ഫ്രാൻസിന്‍റെ തിയറി ഹെൻറിയെ മറികടന്നായിരുന്നു ഏറ്റവും മികച്ച വിദേശ ഗോൾവേട്ടക്കാരനെന്ന നേട്ടം അഗ്യൂറോ സ്വന്തമാക്കിയത്. സ്വദേശ താരങ്ങളെക്കൂടി പരിഗണിച്ചാൽ…

Read More

സമനില വിട്ടൊരു കളിയില്ല; കേരളാ ബ്ലാസ്റ്റേഴ്സിന് ആറാം സമനില

ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ സമനില കൈവിടാതെ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. സീസണിലെ ആറാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ എട്ടാമത് തുടരുന്നു. ഫോമിലല്ലാത്ത ഗോൾ കീപ്പർ ടി.പി.രഹനേഷിന് പകരം ബിലാൽ ഖാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ വല കാത്തത്. ഇരുടീമും കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും ഗോൾ നേടാനായില്ല. ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലുള്ള ആദ്യ പോരാട്ടവും സമനിലയിൽ കലാശിച്ചിരുന്നു. ലീഗിൽ 16 മത്സരങ്ങളിൽ 15 പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് 14 മത്സരങ്ങളിൽ 12 പോയിന്‍റുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്‍റുമായി എഫ്സി ഗോവയാണ് ലീഗിന്‍റെ തലപ്പത്ത്.

Read More

എംബാപ്പെ കലിപ്പിലാണ്

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയിൽ അത്ര സുഖത്തിലല്ല കഴിയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ. പരിശീലകൻ തോമസ് ടുഷെലും എംബാപ്പെയും തമ്മിലുള്ള തർക്കം തുടരുന്നുവെന്നും താരം ക്ലബ് വിട്ടേക്കുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മത്സരത്തിനിടെ ടച്ച് ലൈനിൽ ടുഷലിനോട് ഇടഞ്ഞ എംബാപ്പെ, സംഭവത്തിൽ ഇതുവരെ മാപ്പ് ചോദിച്ചില്ലെന്നാണ് സൂചന. മോണ്‍പില്ലറിനെതിരായ മത്സരത്തിനിടെ എംബാപെയെ പിൻവലിച്ചതിനെത്തുടർന്നായിരുന്നു തർക്കം. പ്രശ്ന പരിഹാരത്തിനായി ക്ലബ് സ്പോർട്ടിംഗ് ഡയറക്ടർ മുൻകൈയെടുത്തെങ്കിലും പൂർണമായി ഫലം കണ്ടില്ലെന്നാണ് വിവരം. താരത്തെ റാഞ്ചാൻ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് രംഗത്തുണ്ട്.

Read More

മാക്സ്‌വെൽ മടങ്ങിയെത്തി

മാനസിക പിരിമുറുക്കത്തെത്തുടർന്ന് ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരുന്ന ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്‍റി-20 ടീമിലേക്കാണ് മാക്സ്‌വെല്ലിനെ ക്രിക്കറ്റ് ഓസ്ട്രേലിയ തിരിച്ചുവിളിച്ചത്. ബിഗ് ബാഷ് ട്വന്‍റി-20യിൽ മെൽബണ്‍ സ്റ്റാർസിനായി പുറത്തെടുത്ത പ്രകടനമാണ് മാക്സ്‌വെ‌ല്ലിന് തുണയായത്. 43.22 ശരാശരിയിൽ 389 റണ്‍സ് മാക്സ്‌വെൽ നേടിയിരുന്നു. അതേസമയം, ബിഗ് ബാഷ് ലീഗിലെ ഉയർന്ന റണ്‍വേട്ടക്കാരനായ മാർക്കസ് സ്റ്റോയിനിസിനെ ടീമിലെടുത്തില്ല. സ്റ്റോയിനിസ് 55.63 ശരാശരിയിൽ 612 റണ്‍സ് നേടിയിരുന്നു. ഫെബ്രുവരി 21നാണ് പരന്പര ആരംഭിക്കുക.

Read More

കുട്ടികളും കിടുവ; പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

പോചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ അനായാസം വീഴ്ത്തി ഇന്ത്യ ഫൈനലിൽ. പാക്കിസ്ഥാനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കുട്ടികൾ ഫൈനലിൽ കടന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 176 റൺ‌സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ 88 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യയുടെ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (105) സെഞ്ചുറിയും ദിവ്യാന്‍ഷ് സക്സേനയ്ക്ക് (59) അര്‍ദ്ധസെഞ്ചുറിയും നേടി പുറത്താകാതെ നിന്നു. 113 പന്തിൽ എട്ട് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച യശസ്വിയുടെ ഇന്നിംഗ്സ്. 99 പന്തുകൾ‌ നേരിട്ട് യശ്വസിക്ക് മികച്ച പിന്തുണ നൽകിയ ദിവ്യാന്‍ഷ് നാല് തവണ പന്ത് അതിർത്തി കടത്തി. പാക്കിസ്ഥാന്‍റെ ആമിർ അലിയെ സിക്സറിന് പറത്തിയാണ് യശസ്വി സെഞ്ചുറി തികച്ചതും വിജയറൺ കുറിച്ചതും. ഈ ലോകകപ്പിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ സെഞ്ചുറി കൂടിയാണ് യശ്വസിയുടേത്. അണ്ടർ 19…

Read More

ധോണിക്കു മടങ്ങിവരവ് അസാധ്യം: കപിൽ ദേവ്

ന്യൂഡൽഹി: ദീർഘനാളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ എം.എസ്. ധോണിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്ന് മുൻ താരം കപിൽ ദേവ്. ദീർഘകാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കരുതരുത്. ഐപിഎൽ വരുന്നുണ്ട്, അതിലെ അദ്ദേഹത്തിന്‍റെ ഫോം പ്രധാനമാണ്. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടർമാർ ചിന്തിക്കണം- കപിൽ ദേവ് പറഞ്ഞു.

Read More

പെപ്പിനെ മൗറീഞ്ഞോ പൂട്ടി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം കീഴടക്കി. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടിൽ 2-0ന് ആയിരുന്നു മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം. സ്റ്റീവൻ ബെർഗ് വിഞ്ച് (63), സണ്‍ ഹ്യൂങ് മിൻ (71) എന്നിവരുടെ വകയായിരുന്നു ടോട്ടനത്തിന്‍റെ ഗോളുകൾ. 2016 ഒക്ടോബറിനുശേഷം ആദ്യമായാണ് ടോട്ടനം സിറ്റിയെ കീഴടക്കുന്നത്. അന്നും ഹോം മത്സരത്തിൽ 2-0ന് ആയിരുന്നു ടോട്ടനത്തിന്‍റെ ജയം. ഈ സീസണിൽ സിറ്റിയുടെ ആറാം തോൽവിയാണ്. പെപ് ഗ്വാർഡിയോളയ്ക്കെതിരേ വിവിധ ലീഗുകളിലായി ഹൊസെ മൗറീഞ്ഞോയുടെ ആറാം ജയമായിരുന്നു. ഗ്വാർഡിയോളയുടെ പരിശീലനത്തിലിറങ്ങുന്ന ടീമിനെ ഏറ്റവും കൂടുതൽ കീഴടക്കിയത് ജർഗൻ ക്ലോപ്പിന്‍റെ (എട്ട്) ശിക്ഷണത്തിലുള്ള ടീമാണ്. നാല് വ്യത്യസ്ത ടീമുകൾക്കൊപ്പം (ഇന്‍റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം) ഗ്വാർഡിയോളയുടെ ശിക്ഷണത്തിലുള്ള ടീമുകളെ കീഴടക്കിയെന്നതും മൗറീഞ്ഞോയുടെ നേട്ടമാണ്. ലീഗിൽ 25 മത്സരങ്ങളിൽനിന്ന് 73…

Read More

ആ ചിത്രം സ്ക്രീൻ സേവർ…ആനന്ദ് മഹീന്ദ്ര

ന്യൂസിലൻഡിനെതിരായ അവസാന ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു വി. സാംസണ്‍ ബൗണ്ടറി ലൈനിനു പുറത്തേക്ക് ഡൈവ് ചെയ്ത് സിക്സർ രക്ഷപ്പെടുത്തിയതിന്‍റെ ചിത്രം പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര സ്ക്രീൻ സേവർ ആക്കി. തന്‍റെ തകർപ്പൻ ഫീൽഡിംഗ് ദൃശ്യം സ്ക്രീൻ സേവറാക്കിയ ആനന്ദ് മഹീന്ദ്രയ്ക്ക് സഞ്ജു സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു. ആളുകൾക്ക് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ആനന്ദ് മഹീന്ദ്രയുടെ പതിവാണ്. ഇന്നലെ സഞ്ജുവിന്‍റെ ചിത്രം പങ്കുവച്ച ആനന്ദ് മഹീന്ദ്ര, ഈ ആഴ്ച തന്‍റെ സ്ക്രീൻ സേവർ ഇതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തു.

Read More