മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമി ഫൈനലില്‍ റോജര്‍ ഫെഡറര്‍ – നൊവാക് ജോക്കോവിച്ച് പോരാട്ടം. തോല്‍വി മുന്നില്‍കണ്ട മത്സരത്തില്‍നിന്ന് രക്ഷപ്പെട്ടാണ് ഫെഡറര്‍ സെമിയിലെത്തിയത്. സ്വിറ്റ്സര്‍ലന്‍ഡ് താരത്തിന്റെ കരിയറിലെ തന്നെ രക്ഷപ്പെടലുകളിലൊന്നായിരുന്നു ടെന്നിസ് സാന്ഡ്ഗ്രെനെതിരേയുള്ള മത്സരം. കളത്തില്‍ സ്വതവേ ശാന്തസ്വഭാവക്കാരനായ ഫെഡറര്‍ക്ക് മോശം വാക്കുകള്‍ പ്രയോഗിച്ചതിനും അടിവയറിലെ പരിക്കിന് മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചതിനും താക്കീത്് ലഭിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 2-6, 2-6, 7-6(10-8), 6-3നായിരുന്നു ഫെഡററുടെ ജയം. തുടര്‍ച്ചയായി രണ്ടു സെറ്റ് നഷ്ടപ്പെട്ട ഫെഡറര്‍ ഏഴു മാച്ച് പോയിന്റുകളില്നിന്നാണ് രക്ഷപ്പെട്ടത്. കെന്‍ റോസ് വാളിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരമാണ് മുപ്പത്തിയെട്ടുകാരനായ ഫെഡറര്‍. 43 വര്‍ഷം മുമ്പാണുകെന് റോസ്വാൾ ഈ നേട്ടം കൈവരിച്ചത്. മെല്‍ബണ്‍ പാര്‍ക്കില്‍ ഫെഡറര്‍ നേടുന്ന 102-ാമത്തെ ജയമാണ്. ജയിച്ച ഗ്രാന്സ്ലാം മത്സരങ്ങളുടെ അടിസ്ഥാനത്തില്‍…
Read MoreCategory: Sports
ഓസ്ട്രേലിയൻ ഓപ്പൺ: പെയ്സ് സഖ്യം പുറത്ത്
മെൽബൺ: ഇന്ത്യൻ താരം ലിയാൻഡര്‍ പെയ്സിന്റെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടം രണ്ടാം റൗണ്ടില്‍ പൂര്‍ത്തിയായി. മിക്സഡ് ഡബിള്‍സില്‍ പെയ്സ്- യെലേന ഒസ്റ്റാപെങ്കോ സഖ്യം ബ്രിട്ടീഷ്-അമേരിക്കന്‍ കൂട്ടുകെട്ടായ ജാമി മുറെ-ബഥനി മാറ്റെക് സാന്‍ഡ് സഖ്യത്തോട് 6-2, 7-5ന് തോറ്റു. 2017ല്‍ ലാത്വിയയുടെ യെലേനയ്ക്കൊപ്പം പെയ്സ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. ഇത്തവണയും സഖ്യം മികച്ച രീതിയിൽ പൊരുതിയെങ്കിലും ക്വാർട്ടർ കാണാൻ കഴിയാതെ പുറത്താകുകയായിരുന്നു. ഈ വര്‍ഷം പ്രഫഷണല്‍ ടെന്നീസില്‍നിന്ന് വിരമിക്കുമെന്ന് 46 കാരനായ പെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ സഖ്യം ബുധനാഴ്ച ഇറങ്ങുന്നുണ്ട്.
Read Moreഒളിന്പിക്സിനും കൊറോണ ഭീഷണി
വുഹാൻ (ചൈന): മരണം വിതച്ച് ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് 2020 ജപ്പാൻ ഒളിന്പിക്സിലും ആശങ്ക പരത്തുന്നു. ചൈനയിൽ ഭീതിവിതച്ച് അതിവേഗം പടരുന്ന കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഒളിന്പിക്സ് യോഗ്യതാ മത്സരങ്ങളുടെ വേദി മാറ്റി. ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന വനിതാ ഫുട്ബോൾ, ബോക്സിംഗ് മത്സരങ്ങളാണ് നാൻജിംഗിലേക്ക് മാറ്റിയത്. അതേസമയം, അടുത്ത മാസം മൂന്ന് മുതൽ 14വരെ നടക്കേണ്ട ബോക്സിംഗ് യോഗ്യതാ മത്സരങ്ങളുടെ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല. ഒളിന്പിക് ബോക്സിംഗ് യോഗ്യതയ്ക്കായി ഇന്ത്യയുടെ മേരി കോം അടക്കമുള്ളവർ മത്സരിക്കുന്നുണ്ട്. മുൻനിശ്ചയിച്ചതുപോലെ ഫെബ്രുവരി മൂന്ന് മുതൽ ഒന്‍പത് വരെ വനിതാ ഫുട്ബോൾ യോഗ്യത മത്സരങ്ങൾ നടക്കും. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ടോക്കിയോ 2020 ഒളിന്പിക്സ്.
Read Moreറാങ്കിംഗിൽ മാറ്റമില്ല
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ മാറ്റമില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗിൽ ചേതേശ്വർ പൂജാര ആറാം സ്ഥാനത്തും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എട്ടാം സ്ഥാനത്തുമാണ്. 928 റേറ്റിംഗ് പോയിന്റുമായാണ് കോഹ്ലി ഒന്നാമത് തുടരുന്നത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയിന്റുമായി രണ്ടാമതുണ്ട്. ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ ആറാം സ്ഥാനം നിലനിർത്തിയപ്പോൾ അശ്വിൻ എട്ടാമതും മുഹമ്മദ് ഷാമി പത്താമതുമുണ്ട്. ഓസീസിന്റെ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്.
Read Moreസെലക്ടർ ആകാൻ അഗാർക്കറും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ ആകാൻ മുൻ താരം അജിത് അഗാർക്കറും രംഗത്ത്. സെലക്ടർ ഒഴിവിലേക്ക് ബിസിസിഐക്ക് അപേക്ഷ സമർപ്പിച്ചതായി അഗാർക്കർ അറിയിച്ചു. മുംബൈ സീനിയർ ടീമിന്റെ സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനായിരുന്നു അഗാർക്കർ. ഇന്ത്യൻ മുൻ താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണൻ, രാജേഷ് ചൗഹാൻ, നയൻ മോംഗിയ, ചേതൻ ശർമ, അമയ് ഖുറേസിയ തുടങ്ങിയവരും സെലക്ടർ സ്ഥാനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഒഴിവുള്ള രണ്ട് സ്ഥാനത്തേക്കാണ് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാളായിരിക്കും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നാണ് സൂചന. എം.എസ്.കെ. പ്രസാദ്, ഗഗൻ ഗോഡ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
Read Moreഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ വെള്ളിയാഴ്ച കടന്നുപോയത് അട്ടിമറിദിനം എന്ന വിശേഷണത്തോടെ. വനിതാ വിഭാഗം സിംഗിൾസിൽ നിലവിലെ ചാന്പ്യനും മുൻ ഒന്നാം നന്പർ താരവുമായ ജപ്പാന്റെ നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ പുറത്തായി. മുൻ ചാന്പ്യൻ സെറീന വില്യംസ്, അമേരിക്കയുടെ 10-ാം സീഡ് താരം മാഡിസണ്‍ കീസ്, ഡെന്മാർക്കിന്റെ കരോളിന വോസ്നിയാസ്കി, പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം ബൗട്ടിസ്റ്റ് അഗട്ട്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും ഇന്നലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ തലകുനിച്ചു. പതിനഞ്ചുകാരിയായ അമേരിക്കൻ താരം കൊകൊ ഗഫിനോട് പരാജയപ്പെട്ടാണ് ഒസാക്ക പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗഫിന്റെ ജയം. സ്കോർ: 6-3, 6-4. ആദ്യ റൗണ്ടിൽ അമേരിക്കയുടെ വീനസ് വില്യംസിനെ കീഴടക്കിയായിരുന്നു ഗഫ് ഓസ്ട്രേലിയൻ ഓപ്പണ്‍ പോരാട്ടത്തിനു തുടക്കമിട്ടത്. ചൈനയുടെ വാങ് ക്വിയാങ്ങിനോട് ഒന്നിനെതിരേ രണ്ട് സെറ്റുകൾക്കാണ് സെറീന പരാജയപ്പെട്ടത്. സ്കോർ: 6-4, 2-6, 7-5. അതേസമയം,…
Read Moreവീരുവിന്റെ തലമുടിയേക്കാൾ പണം കൈയിലുണ്ടെന്ന് അക്തർ
കറാച്ചി: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളർ എന്നാണ്. പന്തിന്റെ വേഗം പോലെതന്നെ കമന്റുകളും വിവാദ പ്രസ്താവനകളും അക്തർ തൊടുത്തുവിടാറുമുണ്ട്. ഏറ്റവും ഒടുവിൽ അക്തർ നടത്തിയ പരാമർശവും വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗിന്റെ തലയിലെ മുടിയേക്കാൾ കൂടുതൽ പണം എന്റെ കൈയിലുണ്ടെന്നാണ് അക്തറിന്റെ പരാമർശം. വീരു ഇത് രസകരമായേ കാണൂ എന്നാണ് വിശ്വാസമെന്നും അക്തർ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. ബിസിനസ് താൽപര്യങ്ങളുള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റിനെയും താരങ്ങളെയും അക്തർ പ്രശംസകൊണ്ട് മൂടുന്നു എന്ന് സെവാഗ് 2016ൽ ഒരു അഭിമുഖത്തിൽ പറഞ്ഞതിനാണ് പാക് പേസർ ഇപ്പോൾ മറുപടി നല്‍കിയിരിക്കുന്നത്. ഹിന്ദുവായ ഡാനിഷ് കനേറിയയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ ചില പാക് താരങ്ങൾ വിസമ്മതിച്ചിരുന്നതായി അക്തർ നടത്തിയ പരാമർശം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Read Moreനദാലിഷ്ടം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ അർജന്റൈൻ താരം ഫെഡെറിക്കോ ഡെൽബോണിസിനെ കീഴടക്കിയാണ് നദാലിന്റെ മുന്നേറ്റം. 6-3, 7-6 (7-4), 6-1നായിരുന്നു നദാൽ വെന്നിക്കൊടി പാറിച്ചത്. സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്ക അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ കീഴടക്കി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ആദ്യമായാണ് വാവ്റിങ്ക ഓസ്ട്രേലിയൻ ഓപ്പണ്‍ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്. 4-6, 7-5, 6-3, 3-6, 6-4നായിരുന്നു സ്വിസ് താരത്തിന്റെ ജയം. 11-ാം സീഡായ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനും അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ ഹ്യൂസ് ഹെർമബെർട്ടിനെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്കോർ: 6-1, 6-4, 4-6, 1-6, 6-3. കാനഡയുടെ ഡൊമിനിക് തീമും അഞ്ച്…
Read Moreകേന്ദ്ര സർക്കാർ സ്പോർട്സ് കൗണ്‍സിലിൽനിന്നു സച്ചിൻ, ബൂട്ടിയ ഔട്ട്; ഉഷ ഇൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ സ്പോർട്സ് കൗണ്‍സിലിൽനിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയും ചെസ് വിസ്മയം വിശ്വനാഥൻ ആനന്ദിനെയും ഒഴിവാക്കി. കായിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 2015ൽ രൂപീകരിച്ച സമിതിയാണ് ദേശീയ സ്പോർട്സ് കൗണ്‍സിൽ. സച്ചിനും ആനന്ദിനും പകരം ഹർഭജൻ സിംഗിനെയും കെ. ശ്രീകാന്തിനെയും ഉൾപ്പെടുത്തി. 27 അംഗ സമിതി 18 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ പരിശീലകൻ പുല്ലേല ഗോപീചന്ദ്, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ എന്നിവരും ഒഴിവാക്കപ്പെട്ടവരിൽപ്പെടും. മലയാളി ഒളിന്പ്യൻ പി.ടി. ഉഷ, അന്പെയ്ത്ത് താരം ലിംബാ റാം, അഞ്ജലി ഭാഗവത്, റെനഡി സിംഗ്, യോഗേശ്വർ ദത്ത്, പാരാലിംന്പിക് താരം ദീപ മാലിക്ക് എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങൾ. രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിനെ ആദ്യ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
Read Moreപരിശീലകരായി സച്ചിനും കോട്നി വാല്‍ഷും
സിഡ്നി: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും കോട്നി വാല്‍ഷും പരിശീലകരാകുന്നു. ഇരുവരും ദേശീയ ടീമിനെയല്ല പരിശീലിപ്പിക്കുന്നത്. പകരം മുന്‍കാലങ്ങളിലെ താരങ്ങള്‍ അണിനിരക്കുന്ന താരസമ്പന്നമായ ടീമിനെയാണ് പരിശീലിപ്പിക്കുന്നത്. അടുത്തയിടെ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയില്‍ ഇരയായവര്‍ക്ക് ധനസഹായം നല്കാന് ഉദ്ദേശിച്ചുള്ള ചാരിറ്റി മത്സരത്തിനുള്ള ടീമിനെയാണ് ഇവര്‍ പരിശീലിപ്പിക്കുന്നത്. ഓസ്ട്രേലിയയുടെ ഇതിഹാസങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവരും മത്സരത്തിലുണ്ട്. ഷെയ്ന് വോണ്‍ നായകനായ ടീമിന്റെ കോച്ചാണ് തെണ്ടുല്‍ക്കര്‍. റിക്കി പോണ്ടിംഗ് നായകനായ ടീമിനെ വാല്‍ഷും പരിശീലിപ്പിക്കും. സ്റ്റീവ് വോയും ഓസ്ട്രേലിയയുടെ കോച്ച് ജസ്റ്റിന് ലാംഗര്‍ എന്നിവര്‍ നോണ്‍ പ്ലെയിംഗ് റോളിലുണ്ട്. കളിക്കാരെന്ന നിലയില്‍ ക്രിക്കറ്റില്‍ വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ച സച്ചിനെയും കോട്നിയെയും ഓസ്ട്രേലിയയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് വളരെ ബഹുമതിയായി കരുതുന്നുവെന്നും അവരുടെ വരവിനായി കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ കെവിന് റോബര്‍ട്സ് പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കുന്ന ബിഗ് ബാഷ്…
Read More