ചെന്നൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിനെ(57) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയിലും സാന്പത്തിക പ്രതിസന്ധിയിലുമായിരുന്നു അദ്ദേഹമെന്നാണ് സൂചന. തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കാഞ്ചിവീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്ന ചന്ദ്രശേഖർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നുകോടി രൂപയാണ് അദ്ദേഹം കാഞ്ചിവീരൻസ് ടീമിനായി മുതൽ മുടക്കിയിരുന്നത്. ഇതിൽ നഷ്ടം സംഭവിച്ച് കടബാധ്യത വർധിച്ചെന്നും തുടർന്ന് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നതായും പോലീസ് അറിയിച്ചു. ചെന്നൈയിൽ ക്രിക്കറ്റ് പരിശീലന കേന്ദ്രവുമുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. 1986ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിളങ്ങിയ ചന്ദ്രശേഖർ 1988-90 കാലഘട്ടത്തിൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമായി. എട്ട് ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി ജഴ്സിയണിഞ്ഞു. ചന്ദ്രശേഖറിന്റെ മരണത്തിൽ ബിസിസിഐയും…
Read MoreCategory: Sports
ദശാബ്ദത്തിന്റെ റണ്‍ മെഷീൻ
ക്രിക്കറ്റ് ലോകത്തിൽ ഇതിഹാസങ്ങൾ പലതുണ്ട്, എന്നാൽ, ദശാബ്ദത്തിന്റെ (2010 മുതൽ) റണ്‍ മെഷീൻ എന്ന അപൂർവതയിലേക്ക് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടന്നു കയറി.ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ തെണ്ടുൽക്കറുമായുള്ള അകലം നാൾക്കുനാൾ കുറച്ചുകൊണ്ടുവരുന്ന കോഹ്ലി വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ശതകനേട്ടം ആവർത്തിച്ചു. 99 പന്തിൽ 114 റണ്‍സ് എടുത്ത് പുറത്താകാതെ മൂന്നാം ഏകദിനത്തിൽ മാൻ ഓഫ് ദ മാച്ച് ആയ ഇന്ത്യൻ ക്യാപ്റ്റൻ ഒരു പതിറ്റാണ്ടിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന ക്രിക്കറ്റ് താരമെന്ന ചരിത്രം കുറിച്ചു. ഒരു പതിറ്റാണ്ടിൽ 20,000 റണ്‍സ് എന്ന അപൂർവ റിക്കാർഡ് മൂന്നാം ഏകദിനത്തിലെ സെഞ്ചുറി ഇന്നിംഗ്സിനിടെ കോഹ്ലി സ്വന്തമാക്കി. ഏകദിനത്തിൽ 43-ാം സെഞ്ചുറിയാണ് കോഹ്ലി തികച്ചത്. 49 സെഞ്ചുറികളുള്ള സച്ചിന്റെ ലോക റിക്കാർഡിലേക്ക് മുപ്പതുകാരനായ ഇന്ത്യൻ ക്യാപ്റ്റന്‍ ഇനിയുള്ളത് വെറും ആറ് എണ്ണത്തിന്റെ അകലം മാത്രം. ഒരു…
Read Moreടീം ഇന്ത്യയ്ക്ക് ശാസ്ത്രിയുടെ ശിക്ഷണം തന്നെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. വിദേശ പരിശീലകരായിരുന്നു ശാസ്ത്രിയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നത്. മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക് ഹെസൻ, മുൻ ശ്രീലങ്കൻ പരിശീലകൻ ടോം മുഡി എന്നിവരായിരുന്നു ശാസ്ത്രിയ്ക്കൊപ്പം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. കപിലിനെ കൂടാതെ മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങള്‍. മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന് റോബിന് സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരും അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. ശാസ്ത്രി തന്നെ തുടരുമെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു തന്നെയാണ് മുന്‍ഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 മുതല്‍ 2016 വരെ ടീം…
Read Moreഞാനിപ്പോ വിരമിക്കുന്നില്ല: ഗെയ്ലിന് വീണ്ടും മനംമാറ്റം
പോര്‍ട്ട് ഓഫ് സ്പെയ്ൻ: വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യക്കെതിരായ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നായിരുന്നു ഗെയ്ൽ പറഞ്ഞിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുന്നതായി ആരോടും പറഞ്ഞിട്ടില്ലെന്നാണ് ഗെയ്ലിന്റെ പുതിയ പ്രതികരണം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പുറത്തുവിട്ട വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ 301-ാം നമ്പർ ജഴ്സിയണിഞ്ഞാണ് താരം കളത്തിലിറങ്ങിയത്. 41 പന്തില്‍ 72 റണ്‍സടിച്ച ഗെയ്ല് പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ബാറ്റ് ഉയര്‍ത്തി ആരാധകരോട് യാത്ര പറഞ്ഞാണ് ഗെയ്ല് മടങ്ങിയത്. എന്നാല്‍ മത്സരശേഷം ഗെയ്ലിന്റെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത് വിന്‍ഡീസ് ക്രിക്കറ്റ് ടീമിലുണ്ടാകും.”-ഗെയ്ൽ വീഡിയോയിൽ പറയുന്നു. ഗെയ്ൽ വിരമിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്ന് വിൻഡീസ് നായകൻ ജേസൺ…
Read More‘ദ്രാവിഡിനു ഭിന്നതാത്പര്യമില്ല’
മുംബൈ: ഇന്ത്യൻ മുൻ നായകൻ രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് ബിസിസിഐയുടെ താത്കാലിക ഭരണസമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (സിഒഎ) അംഗീകാരം. ദ്രാവിഡിന് ഭിന്നതാത്പര്യമൊന്നുമില്ലെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ലഫ്. ജനറൽ രവി തോഗ്ഡെ പറഞ്ഞു. ബിസിസിഐയുടെ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ റിട്ട. ജസ്റ്റീസ് ഡി.കെ. ജയ്നാണ് ദ്രാവിഡിന് നോട്ടീസ് നൽകിയിരിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നല്കിയ പരാതിയെത്തുടർന്നായിരുന്നു നോട്ടീസ്.
Read Moreഡേവിസ് കപ്പ് ; പാക്കിസ്ഥാനിലേക്കില്ല, വേദി മാറണമെന്ന് താരങ്ങൾ
ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിന് നിഷ്പക്ഷ വേദി വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ടീം രംഗത്ത്. വേദിമാറ്റത്തിന് പകരം സുരക്ഷാനടപടികൾ പുനഃപരിശോധിക്കണമെന്നു മാത്രം ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷനോട് ആവശ്യപ്പെട്ട ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എഐടിഎ) നടപടിയിൽ കളിക്കാർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇസ്ലാമാബാദിന് പകരം ഒരു നിഷ്പക്ഷ വേദി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി പറഞ്ഞു. സെപ്റ്റംബർ 14, 15 തീയതികളിലാണ് ഇന്ത്യ x പാക് ഡേവിസ് കപ്പ് പോരാട്ടം. ഏഷ്യ-ഓഷ്യാന ഗ്രൂപ്പ് ഒന്ന് മത്സരം ഒരു ഉഭയകക്ഷി പരന്പര അല്ലാത്തതിനാൽ ഡേവിസ് കപ്പ് മത്സരം മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് കഴിയില്ലെന്ന് കേന്ദ്ര സ്പോർട്സ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 2017 മുതൽ പാക്കിസ്ഥാൻ തങ്ങളുടെ അഞ്ച് ഹോം മത്സരങ്ങളിൽ നാലും ഇസ്ലാമാബാദിൽ തന്നെയാണ് കളിച്ചത്. ദക്ഷിണ കൊറിയ, തായ്ലൻഡ്,…
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ: അന്തിമ പട്ടികയിൽ ആറു പേര്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് പുരുഷ ടീം മുഖ്യപരിശീലകനായുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. നിലവിലെ പരിശീലകൻ രവിശാസ്ത്രി ഉൾപ്പെടെ ആറ് പേരാണ് അവസാന പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച ബിസിസിഐയും മുംബൈയിലെ ആസ്ഥാനത്ത് ഇവരുടെ മുഖാമുഖം നടക്കും. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് (സിഎസി) മുഖാമുഖം നടത്തുന്നത്. അൻശുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സിഎസിയിൽ കപിൽ ദേവിനൊപ്പമുള്ളത്. മുഖ്യപരിശീലകൻ, ബാറ്റിംഗ് പരിശീലകൻതുടങ്ങി ഏഴ് സ്ഥാനങ്ങളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. അന്തിമപട്ടികയിലുള്ളവർ: 1. രവി ശാസ്ത്രി 2017 ജൂലൈ മുതൽ രവി ശാസ്ത്രിയാണ് ഇന്ത്യൻ മുഖ്യപരിശീലകൻ. 2015-16ൽ ഇന്ത്യൻ ടീം ഡയറക്ടറായി എട്ട് മാസം പ്രവർത്തിച്ചതാണ് 2017ൽ അദ്ദേഹത്തിനു ഗുണമായത്. 2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാർ കാലാവധി തീർന്നെങ്കിലും ബിസിസിഐ 45 ദിവസത്തേക്കുകൂടി നീട്ടി നല്കി. അനിൽ കുംബ്ലെ x…
Read Moreമാഞ്ചസ്റ്ററിൽ ചുവപ്പു വിപ്ലവം
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ചുവന്ന വിപ്ലവമാണ് അരങ്ങേറിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർ മറുപടിയില്ലാത്ത നാല് ഗോളിനു ചെൽസിയെ തകർത്തു. മുൻ ക്യാപ്റ്റനായ ഫ്രാങ്ക് ലംപാർഡ് പരിശീലകനായി ചെൽസിയിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിലാണ് ഈ തോൽവി എന്നതും ശ്രദ്ധേയം. ഇരുപത്തൊന്നുകാരനായ വെയ്ൽസ് താരം ഡാനിയേൽ ജയിംസ് അരങ്ങേറ്റ മത്സരത്തിൽ യുണൈറ്റഡിനായി ഗോൾ നേടിയതും ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മാർക്കസ് റാഷ്ഫോഡ് ചെൽസിയുടെ വല കുലുക്കി. 65-ാം മിനിറ്റിൽ ആന്റണി മർത്യാലിലൂടെ യുണൈറ്റഡ് ലീഡ് 2-0 ആക്കി. രണ്ട് മിനിറ്റിനുശേഷം റാഷ്ഫോഡ് തന്റെ രണ്ടാം ഗോളും ആതിഥേയരുടെ മൂന്നാം ഗോളും നേടി. 81-ാം മിനിറ്റിലായിരുന്നു പോൾ പോഗ്ബയുടെ അസിസ്റ്റിൽനിന്ന് ഡാനിയേൽ ജയിംസ് ചെൽസിയുടെ വലയിൽ പന്ത് നിക്ഷേപിച്ചത്. തുടർച്ചയായ നാലാം ഓപ്പണിംഗ് ഡേ ലീഗ്…
Read Moreഗുസ്തി താരം ബബിത ഫോഗാട്ട് ബിജെപിയിൽ; ഇനി ഗോദ ഹരിയാന രാഷ്ട്രീയം
ന്യൂഡൽഹി: ഗുസ്തി താരം ബബിത ഫോഗാട്ട് ബിജെപിയിൽ ചേർന്നു. മൂന്നു തവണ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള ബബിത, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിൽ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ എത്തിയതെന്ന് ബബിത ഫൊഗാട്ട് മാധ്യമങ്ങളോടു പറഞ്ഞു. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ അനുകൂലിച്ച് അടുത്തിടെ ബബിത ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വൻഹിറ്റായ ബോളിവുഡ് സിനിമ ദംഗലിനു പ്രചോദനമായ ജീവിത കഥയിലെ നായികയാണ് ബബിത ഫൊഗാട്ട്. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ബബിത ഫൊഗാട്ടിനെ സ്ഥാനാർഥിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്.
Read Moreകോഹ്ലി 80 ഏകദിന സെഞ്ചുറികൾ നേടുമെന്ന് വസീം ജാഫറിന്റെ പ്രവചനം
മുംബൈ: വിൻഡീസിനെതിരായ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് നാലുപാടു നിന്നും അഭിനന്ദന പ്രവാഹമാണ്. ഏകദിനത്തിലെ 42–ാം സെഞ്ചുറിനേടിയ കോഹ്ലി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിലേക്ക് കോലി ഒരു ചുവടു കൂടി അടുക്കുകയും ചെയ്തു. കോഹ്ലിയെ അഭിനന്ദിച്ച് ഒരുപാടു പേർ രംഗത്തെത്തിയെങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 42–ാം സെഞ്ചുറി കുറിച്ച കോലിഹ്ലിയെ അഭിനന്ദിക്കുന്നതിനൊപ്പം ഏകദിനത്തിൽ കോഹ്ലി എത്ര സെഞ്ചുറി നേടുമെന്ന് കൂടി ജാഫർ പ്രവചിച്ചു. ഏകദിനത്തിൽ ഇനിയും നീണ്ട വർഷങ്ങൾ കളിക്കാൻ സാധ്യതയുള്ള കോഹ്ലി, വിരമിക്കുന്നതിനു മുൻപായി 75 മുതൽ 80 സെഞ്ചുറികൾ വരെ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം. ‘11 ഇന്നിങ്സുകൾക്കു ശേഷം സാധാരണ സർവീസ് പുനഃരാരംഭിച്ചിരിക്കുന്നു. അതായത്, കോഹ്ലിക്ക് മറ്റൊരു രാജ്യാന്തര സെഞ്ചുറി കൂടി. ഏകദിനത്തിൽ കോഹ്ലി 75–80 സെഞ്ചുറികൾ നേടുമെന്നാണ്…
Read More