റൺമല താണ്ടി ഗെയ്ൽ; ലാറ ഇനി രണ്ടാമൻ

പോർട്ട് ഓഫ് സ്പെയിൻ: റിക്കാർഡുകളുടെ കളിത്തോഴനായ ക്രിസ് ഗെയ്‌ലിന് ഏകദിനത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റിക്കാർഡാണ് ഗെയ്‌ൽ സ്വന്തമാക്കിയത്. ഇതിഹാസ താരം സാക്ഷാൽ ബ്രിയാൻ ലാറയുടെ റിക്കാർഡ് ഗെയ്‌ൽ പഴങ്കഥയാക്കി. ഇന്ത്യക്കെതിരായി മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഗെയ്‌ൽ നേട്ടം സ്വന്തമാക്കിയത്. ബ്രിയാൻ ലാറ കുറിച്ച 10,405 റൺസിന്‍റെ റിക്കാർഡ് മറികടക്കാൻ ഗെയ്‌ലിന് ഒമ്പത് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഖലീൽ അഹമ്മദിന്‍റെ പന്ത് ബൗണ്ടറി കടത്തി ഗെയ്‌ൽ റിക്കാർഡ് സ്വന്തം പേരിലാക്കി. എന്നാൽ മത്സരത്തിൽ ഗെയ്‌ലിനു (11) തിളങ്ങാൻ കഴിഞ്ഞില്ല. റിക്കാർഡ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ഭുവനേശ്വർ കുമാറിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ഗെയ്‌ൽ‌ പുറത്തായി. ഗെയ്‌ലിന്‍റെ 300 ാം ഏകദിന മത്സരം കൂടിയായിരുന്നു ഇത്. ലാറയുടെ മറ്റൊരു റിക്കാർഡും ഇതോടെ…

Read More

റോജേഴ്സ് കപ്പിൽ സെറീനയുടെ കണ്ണീർ; ബിയാങ്കയ്ക്കു കിരീടം

ടൊറേന്‍റോ: റോജേഴ്സ് കപ്പ് ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽനിന്ന് അമേരിക്കയുടെ സെറീന വില്യംസ് പിൻമാറി. പുറംവേദനയെ തുടർന്ന് ആദ്യ സെറ്റ് പൂർത്തിയാക്കുന്നതിനു മുമ്പാണ് സെറീന മത്സരത്തിൽനിന്നും പിൻമാറിയത്. ഇതോടെ കാനഡയുടെ കൗമാരതാരം ബിയാങ്ക ആന്ദ്രീസ്കു കിരീടം സ്വന്തമാക്കി. റോജേഴ്സ് കപ്പ് വനിതാ സിംഗിൾസ് കിരീടം 1969 ന് ശേഷം ആദ്യമായി സ്വന്തമാക്കുന്ന കാനേഡിയൻ താരമായി പത്തൊൻപതുകാരിയായ ബിയാങ്ക.പരിക്കിനെ തുടർന്ന് കരഞ്ഞുകൊണ്ടാണ് സെറീന കളംവിട്ടത്. മത്സരത്തിൽ 1-3 ന് പിന്നിൽനിൽക്കുമ്പോഴായിരുന്നു 37 കാരിയായ സെറീനയുടെ പിൻമാറ്റം. ഈ വർ‌ഷം തനിക്ക് വിഷമമുള്ളതാണെങ്കിലും തിരിച്ചുവരുമെന്ന് സെറീന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിന് മുൻപ് ഒരു സിംഗിൾ‌സ് ഫൈനലിൽ സെറീന പിൻമാറുന്നത് 2000 ൽ ആയിരുന്നു. ആ വർഷമാണ് ഇത്തവണത്തെ എതിരാളിയായ ബിയാങ്ക ജനിച്ചത്.

Read More

കോഹ്‌ലിക്കു സെഞ്ചുറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

പോർട്ട് ഓഫ് സ്പെയിൻ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 280 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 42 ഓവറിൽ 210 റൺസിന് പുറത്തായി. മഴയെ തുടർന്ന് മത്സരം തടസപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസിന്‍റെ വിജയലക്ഷ്യം 46 ഓവറിൽ 270 റൺസായി ചുരുക്കീയിരുന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഇവിൻ ലെവീസിനും (65) മധ്യനിരയിൽ നിക്കോളാസ് പൂരാനും (42) മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങാനായത്. ക്രിസ് ഗെയ്‌ലിനെ (11) തുടക്കത്തിലേ പുറത്താക്കാൻ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്. നാല് പേർക്ക് ഇരട്ട അക്കം കടക്കാനായില്ല. ഇതിൽ മൂന്നു പേർ പൂജ്യത്തിനു പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് വിൻഡീസിനെ തകർത്തത്. കുൽദീപും ഷമിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഖലീൽ അഹമ്മദും ജഡേജയും ഓരോവിക്കറ്റ് വീഴ്ത്തി. നേരത്തെ…

Read More

ക്ലബ് അത്‌ലറ്റിക്സ്; എംഎ ചാന്പ്യൻ

തിരുവനന്തപുരം: തോരാമഴയിലും പോരാട്ടവീര്യം ഒട്ടും ചോരാതെ കോതമംഗലം എംഎ സ്പോർട്സ് അക്കാഡമി ചാന്പ്യൻപട്ടം സ്വന്തമാക്കി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്‍റർക്ലബ് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ 13 സ്വർണവും 13 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 243 പോയിന്‍റുമായാണ് എംഎ ചാന്പ്യൻപട്ടത്തിൽ മുത്തമിട്ടത്. ഒൻപതു സ്വർണവും 11 വെള്ളിയും ഒൻപതു വെങ്കലവും ഉൾപ്പെടെ 209 പോയിന്‍റുമായി മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരാംപാറ രണ്ടാമതും 18 സ്വർണവും അഞ്ചുവെള്ളിയും അഞ്ചു വെങ്കലവുമായി 207 പോയിന്‍റു നേടിയ തിരുവനന്തപുരം സായ് മൂന്നാമതുമെത്തി. മീറ്റിന്‍റെ അവസാന ദിനമായ ഇന്നലെ രണ്ടു റിക്കാർഡുകളാണ് പിറന്നത്. ജൂണിയർ വനിതകളുടെ ട്രിപ്പിൾ ജംപിൽ കോതമംഗലം മാർ അതനേഷ്യസ് അക്കാഡമിയിലെ സാന്ദ്ര ബാബു 13.03 മീറ്റർ താണ്ടി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ഒപ്പം ഏഷ്യൻ ജൂണിയർ മീറ്റിലേക്കുള്ള ബർത്തും ഉറപ്പിച്ചു. കോതമംഗലത്തിന്‍റെ തന്നെ കെ. ആനന്ദ് കൃഷ്ണയാണ് റിക്കാർഡ്…

Read More

ബ്രണ്ടൻ മക്കല്ലം പുതിയ ദൗത്യത്തിന്

ക്രിക്കറ്റിൽനിന്നു കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് സൂപ്പർ താരം ബ്രണ്ടൻ മക്കല്ലം പുതിയ ദൗത്യത്തിന്. മക്കല്ലം ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹപരിശീലകനാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമേ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാബോ നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ പരിശീലകനായും മക്കല്ലം പ്രവർത്തിക്കും. സൈമണ്‍ കാറ്റിച്ച്, ജാക് കാലിസ് എന്നിവരായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകർ. ഇവരുമായുള്ള കരാർ നൈറ്റ് റൈഡേഴ്സ് അവസാനിപ്പിച്ചിരുന്നു. ഈ ഒഴിവിലാണ് മക്കല്ലം എത്തുന്നത്. 2016 ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ലോകത്തെ വിവിധ ട്വന്‍റി-20 ലീഗുകളിൽ മക്കല്ലം സജീവമായിരുന്നു. 2008 മുതൽ 2010 വരെയും, 2012-13ലും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ കളിക്കാരനായിരുന്നു മക്കല്ലം.

Read More

ഒടുവിൽ ബിസിസിഐ പത്തിമടക്കി

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയുടെ പേരിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) പത്തിമടക്കി. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ (നാഡ) പരിധിയിൽ വരാമെന്ന് ഒൗദ്യോഗികമായി ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ എതിർപ്പില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മറ്റ് കായിക സംഘടനകളേപ്പോലെ ബിസിസിഐയും നാഡയുടെ പരിധിയിൽ ഉൾപ്പെട്ടു. ദേശീയ സ്പോർട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയ, നാഡ ഡയറക്ടർ ജനറൽ നവീൻ അഗർവാൾ എന്നിവർ ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി, ജനറൽ മാനേജർ (ക്രിക്കറ്റ് ഓപ്പറേഷൻസ്) സാബ കരീം എന്നിവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അംഗീകരിക്കാനും അനുസരിക്കാനും ബിസിസിഐ ബാധ്യസ്ഥമാണ്. രാജ്യത്തെ നിയമത്തിനു വിധേയമായിരിക്കുമെന്ന് ഒപ്പിട്ടു നൽകിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്- ജുലാനിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജോഹ്റി പറഞ്ഞു. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്‍റെ (സിഒഎ) നീക്കത്തിനൊടുവിലാണോ…

Read More

ഗുസ്തി ഗോദയിൽ പ്രണയ സാഫല്യം; ബജ്റംഗും സംഗീതയും വിവാഹിതരാകുന്നു‌

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സംഗീത ഫോഗട്ടും വിവാഹിതരാകുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിന് ശേഷമാകും മിന്നുകെട്ട്. 65 കിലോ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമാണ് ബജ്റംഗ്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽപ്രതീക്ഷയാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബജ്റംഗ് സ്വർണം നേടിയിരുന്നു. ഫോഗട്ട് സഹോദരിമാരിൽ ഇളയവളാണ് സംഗീത. 59 കിലോ വിഭാഗത്തിൽ ദേശീയമെഡൽ ജേതാവാണ് അവർ. സംഗീതയുടെ സഹോദരിമാരായ ഗീതയും വിനേഷും ഗുസ്തി രംഗത്തുള്ളവരെയാണ് വിവാഹം കഴിച്ചത്.

Read More

ആ നഷ്ടത്തിനു മൂന്നര പതിറ്റാണ്ട്…

ഇന്ത്യൻ അത്‌ലറ്റിക്സിന്‍റെ ആ വലിയ നഷ്ടത്തിന് ഇന്ന് മൂന്നരപ്പതിറ്റാണ്ട് തികയുകയാണ്. സെക്കൻഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തിൽ പി.ടി. ഉഷയ്ക്ക് ഒളിന്പിക് മെഡൽ നഷ്ടമായത് മുപ്പത്തിയഞ്ചു വർഷംമുന്പ് ഒരു ഓഗസ്റ്റ് എട്ടിന്. 1984ലെ ലോസ്ആഞ്ചലസ് ഒളിന്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായപ്പോൾ അവരോടൊപ്പം ഇന്ത്യ മുഴുവൻ കണ്ണീരൊഴുക്കി. ഇന്ത്യയുടെ അത്‌ലറ്റിക് മെഡൽ എന്ന സ്വപ്നമാണ് മലയാളിതാരത്തിന്‍റെ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടത്. ഫിനിഷിംഗ് ലൈനിലേക്ക് താൻ വീണിരുന്നെങ്കിൽ ഒരു പക്ഷേ മെഡൽ ലഭിക്കുമായിരുന്നു എന്ന് ഉഷ ഇപ്പോഴും ഓർക്കുന്നു. മുപ്പത്തഞ്ച് വർഷം മുന്പ് നഷ്ടപ്പെട്ട ആ സ്വപ്നത്തിനു പിന്നാലെയാണ് ഉഷ ഇപ്പോഴും. പയ്യോളി എക്സ്പ്രസ് എന്ന ഓമനപ്പേരുകാരി തന്‍റെ ശിഷ്യരിലൂടെ ഒരിക്കൽ ഇന്ത്യ അത്‌ലറ്റിക്സിൽ മെഡൽ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 2004ലെ ആഥൻസ് ഒളിന്പിക്സിൽ ലോംഗ്ജംപിൽ മലയാളി താരം അഞ്ജു ബോബി ജോർജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം…

Read More

ഫോബ്സ് പട്ടികയിൽ സിന്ധു

ഹൈദരാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു ഇടംപിടിച്ചു. 13-ാം സ്ഥാനത്താണ് ഇന്ത്യൻ താരം. 38 കോടി രൂപയാണ് (5.5 മില്യണ്‍ ഡോളർ) കഴിഞ്ഞ വർഷം സിന്ധുവിന് ലഭിച്ച പ്രതിഫലം. 2018 ജൂണ്‍ മുതൽ 2019 ജൂണ്‍ വരെയുള്ള കാലയളവാണ് ഫോബ്സ് പരിഗണിച്ചത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ സിന്ധു ഏഴാമതായിരുന്നു. പ്രതിഫലത്തിൽ ലോക ഒന്നാം നന്പർ അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസാണ്. 200 കോടി രൂപ (29.2 മില്യണ്‍ ഡോളർ) സെറീനയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ച പ്രതിഫലം. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് രണ്ടാമത്. ലോക രണ്ടാം റാങ്കുകാരിയായ ഒസാക്കയുടെ സന്പാദ്യം 170 കോടി രൂപ (24.3 മില്യണ്‍ ഡോളർ) ആണ്. ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള വനിതാ കായികതാരം ഇപ്പോഴും സിന്ധുവാണെന്നും…

Read More

ഡാരൻ കാൾഡെയ്റ കേരള ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: മോഹന്‍ ബഗാനില്‍ നിന്ന് മിഡ്ഫീൽഡർ ഡാരന്‍ കാല്‍ഡെയ്‌റയെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 31 കാരനായ ഡാരൻ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും. ഈ സീസണില്‍ മഞ്ഞ ജഴ്സി ധരിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ഡാരൻ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്‍റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ആരാധകരും ക്ലബും ഒരു നല്ല സീസണ്‍ അര്‍ഹിക്കുന്നു. അത് സാക്ഷാത്കരിക്കാന്‍ മികച്ച കളിയിലൂടെ തന്‍റെ പങ്ക് വഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഡാരൻ കൂട്ടിച്ചേർത്തു. 2013 മുതല്‍ 15വരെ ബംഗളൂരു എഫ്‌സിയുടെ താരമായിരുന്നു. ബംഗളൂരുവിനെ കൂടാതെ എയര്‍ ഇന്ത്യ, മുംബൈ ഫുട്‌ബോള്‍ ക്ലബ്, ചെന്നൈ സിറ്റി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Read More