കൊച്ചി: ബ്രസീൽ ഫുട്ബോൾ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫിൽഹോ ഐഎസ്എലിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഇരുപത്താറുകാരനായ ജൈറോ, ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009-ൽ ബ്രസീലിയൻ ക്ലബ്ബായ ഗോയസ് എസ്പോർടെയിൽ ഫുട്ബോൾ കരിയർ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്സി, അമേരിക്ക എഫ്സി, ബോട്ടേവ് വ്രാറ്റ്സാ, ട്രോഫെൻസ്, നെഫ്റ്റ്ചി ബകു, സെപഹാൻ, പേർസേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ജപ്പാൻ രണ്ടാം ഡിവിഷനിലെ മൊൻടേഡിയോയിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്. പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന രണ്ടാമത്തെ പ്രതിരോധനിരക്കാരനാണു റോഡ്രിഗസ്. ഡൽഹി ഡൈനമോസ് താരമായിരുന്ന ഡച്ച് താരം ജിയാനി സ്യൂവർലൂണിനെയും ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമിലെത്തിച്ചിരുന്നു. ഇവർക്കൊപ്പം സന്ദേശ് ജിങ്കാൻ കൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിക്കാൻ എതിരാളികൾ ബുദ്ധിമുട്ടും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മികച്ച ഫലം നേടുന്നതിനായി പ്രീ…
Read MoreCategory: Sports
ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കണം: ശ്രീശാന്ത്
കൊച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയതില്‍ ദൈവത്തിന് നന്ദി പറയുന്നതായും ശ്രീശാന്ത് പറഞ്ഞു.ടെസ്റ്റില്‍ നൂറു വിക്കറ്റ് തികയ്ക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണ്. നിലവില്‍ 87 വിക്കറ്റുണ്ട്. ഇനി 13 വിക്കറ്റുകൂടി വേണം. അത് നേടാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു. 2015 മുതല്‍ തനിക്കു പ്രതീക്ഷയുണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അത് യാഥാര്‍ഥ്യമാകുന്നു. കുടുബവും സുഹൃത്തുക്കളും വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്നതു തന്റെ മകനും മകളും കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കുമെന്നാണ് വിശ്വാസം. കൂടുതല്‍ നന്നായി ഇനി പരിശീലനം ആരംഭിക്കണം. തന്റെ സ്വന്തം ടീമിനൊപ്പമാണ് ഇപ്പോള്‍ പരിശീലനം. കൊച്ചിയില്‍ ഉള്ളപ്പോള്‍ എല്ലാ ദിവസവും അവര്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. വിലക്കേര്‍പ്പെടുത്തിയതോടെ പരിശീലനത്തിന് പോലും മൈതാനം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ക്രിക്കറ്റില്‍…
Read Moreശ്രീ ഫ്രീ @ 2020
മുംബൈ: ഒത്തുകളി വിവാദത്തിലകപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് 2020ൽ അവസാനിക്കും. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വർഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ. ജെയ്ൻ ഉത്തരവിറക്കി. അടുത്ത വർഷം സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്ക് കാലാവധി തീരും. 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വർഷമായി. 2013 ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ശ്രീശാന്തിന്റെ സഹതാരങ്ങളായിരുന്ന അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയാറായിരുന്നില്ല. ഒടുവിൽ ശ്രീശാന്തിന്റെ ഹർജിയിൽ ഇടപെട്ട സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബിസിസിഐയ്ക്ക് വിടുകയായിരുന്നു. മാർച്ചിലായിരുന്നു അത്. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് സുപ്രീംകോടതി മൂന്നു…
Read Moreയുഎസ് ഓപ്പണിൽനിന്നും അനിസിമോവ പിൻമാറി
ന്യൂയോർക്ക്: അമേരിക്കയുടെ കൗമാര താരം അമാൻഡ അനിസിമോവ യുഎസ് ഓപ്പണിൽനിന്നും പിൻമാറി. പിതാവും പരിശീലകനുമായ കോൺസ്റ്റാന്റിന്റെ മരണത്തെ തുടർന്നാണ് ടൂർണമെന്റിൽനിന്നും താരം പിൻവാങ്ങിയത്. കഴിഞ്ഞ ജൂണിൽ നടന്ന ഫ്രഞ്ച് ഓപ്പണിൽ സെമിയിലെത്തിയ താരമാണ് പതിനേഴുകാരിയായ അനിസിമോവ. 2018 ൽ യുഎസ് ഓപ്പണിൽ പങ്കെടുത്തെങ്കിലും ലോകറാങ്കിംഗിൽ 24 ാം സ്ഥാനത്തുള്ള അമേരിക്കൻ കൗമാരക്കാരി ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ സെമിയിലേക്കുള്ള വഴിയിൽ സിമോണ ഹാലപ്പിനെ അനിസിമോവ പരാജയപ്പെടുത്തിയിരുന്നു. കിരീടം നേടിയ ആഷ്ലി ബാർട്ടിയോടാണ് സെമിയിൽ പരാജയപ്പെട്ടത്. ഈ വർഷത്തെ അവസാനത്തെ ഗ്രാൻഡ് സ്ലാമായ യുഎസ് ഓപ്പൺ തിങ്കളാഴ്ച ആരംഭിക്കും.
Read Moreപ്രണോയ്, സായ്പ്രണീത് രണ്ടാം റൗണ്ടിൽ
ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും സായ്പ്രണീതും രണ്ടാം റൗണ്ടിൽ. വനിതാ ഡബിൾസിൽ മേഘ്ന-പൂർവിഷ എസ്. റാം ജോഡിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ ഫിൻലൻഡിന്റെ ഈറ്റു ഹെയ്നോയെ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് പ്രണോയ് തോൽപിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമാണ് പ്രണോയ് ഉജ്വലമായി തിരിച്ചുവന്നത്. സ്കോർ: 17-21, 21-10, 21-11. പതിനാറാം സീഡായ സായ് പ്രണീത് കാനഡയുടെ ജേസണ്‍ ആന്റണി ഹോ ഷ്യുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-17, 21-16. വനിതാ ഡബിൾസിൽ മേഘ്നയും പൂർവിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോർലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. 21-10, 21-18നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം.
Read Moreപിഎസ്ജിയെ വീഴ്ത്തി റേനെസ്
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്ന്‍ അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ റേനെസ് 2-1ന് പിഎസ്ജിയെ കീഴടക്കി. 36-ാം മിനിറ്റിൽ എഡിസണ് കവാനിയിലൂടെ മുന്നിൽ കടന്നശേഷമായിരുന്നു പിഎസ്ജിയുടെ തോൽവി.
Read Moreസഞ്ജു ഇന്ത്യ എ ടീമിൽ
തിരുവനന്തപുരം: സ്പോർട്സ് ഹബിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരന്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെ ഉൾപ്പെടുത്തി. അഞ്ച് ഏകദിന പോരാട്ടങ്ങളുള്ള പരന്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്. ഓഗസ്റ്റ് 29, 31, സെപ്റ്റംബർ രണ്ട്, നാല്, ആറ് തീയതികളിലാണ് തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യറുമാണ് നയിക്കുക.
Read Moreസമൂഹമാധ്യമങ്ങളിൽ കോഹ്ലി നന്പർ വണ്‍
ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യങ്ങളിലും നന്പർ വണ്‍ ആണ് താനെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തെളിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ക്രിക്കറ്റ് താരമെന്ന നേട്ടം ഇനി വിരാട് കോഹ്ലിക്കു സ്വന്തം. മൂന്ന് കോടി ആളുകൾ വീതമാണ് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ കോഹ്ലിയെ പിന്തുടരുന്നത്. സച്ചിൻ തെണ്ടുൽക്കറാണ് കോഹ്ലിക്കു തൊട്ടുപിന്നിൽ. ട്വിറ്ററിൽ 3.01 കോടി, ഫേസ്ബുക്കിൽ 2.8 കോടി, ഇൻസ്റ്റഗ്രാമിൽ 1.65 കോടി എന്നിങ്ങനെയാണ് സച്ചിനെ പിന്തുടരുന്നവരുടെ കണക്ക്. എം.എസ്. ധോണിയാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഇൻസ്റ്റഗ്രാമിൽ 1.54 കോടിയും ട്വിറ്ററിൽ 77 ലക്ഷവും ഫേസ്ബുക്കിൽ 2.05 കോടിയുമാണ് ധോണിയുടെ ഫോളോവേഴ്സ്. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സ് പട്ടികയിൽ എട്ടാമതാണ്. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ പത്താമതും.
Read Moreആദരം ഏറ്റുവാങ്ങി അനീഷ് രാജൻ…
നെടുന്പാശേരി: അംഗപരിമിതരുടെ ലോക ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടമണിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി സ്വദേശി അനീഷ് പി. രാജന് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. അനീഷിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക കിരീടം സ്വന്തമാക്കിയത്. വിവിധ മത്സരങ്ങളിലായി 11 വിക്കറ്റുകൾ കരസ്ഥമാക്കിയ അനീഷ് രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിലെ ഏറ്റവും നല്ല ബോളർ ആയി തെരഞ്ഞെടുക്കപ്പെട്ടതും അനീഷായിരുന്നു. ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്ന അനീഷ് വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിൽ ആകൃഷ്ടനായിരുന്നു. മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഈ യുവാവ് സാധാരണ ക്രിക്കറ്റ് ടീമിലാണ് പരിശീലിക്കുന്നത്. ഇടുക്കി ചെറുതോണി സ്വദേശിയായ അനീഷിന് തൃപ്പൂണിത്തുറയിൽ താമസത്തിനും മറ്റും സൗകര്യമൊരുക്കി നൽകിയിരിക്കുന്നതും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബാണ്.
Read Moreഹാവൂ…ഓസീസ് രക്ഷപ്പെട്ടു..! ആഷസ് രണ്ടാം ടെസ്റ്റിന് ആവേശ സമനില
ലോഡ്സ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ സമനില. രണ്ടാം ഇന്നിംഗ്സിൽ 267 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.3 ഓവറിൽ ആറിന് 154 എന്ന നിലയിൽ നിൽക്കെ കളി അവസാനിച്ചു. സ്കോർ: ഇംഗ്ലണ്ട് 258, അഞ്ചിന് 258 ഡിക്ലയേർഡ്. ഓസ്ട്രേലിയ 250, ആറിന് 154. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സാണ് കളിയിലെ താരം. ഓസ്ട്രേലിയയ്ക്കെതിരേ എട്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തകർപ്പൻ സെഞ്ചുറിയോടെ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിച്ചത്. സ്റ്റോക്സ് പുറത്താകാതെ 115 റണ്‍സ് നേടി. ജോസ് ബട്ലർ (31) എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് പിടിച്ചുകയറി. ബട്ലർക്കു പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയും (പുറത്താകാതെ 30 ) സ്റ്റോക്സിനു പിന്തുണയേകി. രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ഓസീസിന് തുടക്കം തന്നെ തകർച്ച നേരിട്ടു.…
Read More