ബുവേനോസ് ആരീസ്: അർജന്റൈൻ ഫുട്ബോൾ ക്യാപ്റ്റനും ബാഴ്സലോണയുടെ താരവുമായ ലയണൽ മെസിക്ക് രാജ്യാന്തര ഫുട്ബോളിൽ മൂന്നു മാസം വിലക്ക്. സൗത്ത് അമേരിക്കൻ ഫുട്ബോൾ കോണ്‍ഫെഡറേഷനാണ് മെസിക്കെതിരേ കടുത്ത നടപടി സ്വീകരിച്ചത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന് വേണ്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ പരാമർശമാണ് താരത്തെ വെട്ടിലാക്കിയത്. കോപ്പ അമേരിക്ക ഫുട്ബോളിലെ മൂന്നാം സ്ഥാനപോരാട്ടത്തിൽ ചിലിക്കെതിരേ മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിന് ശേഷമായിരുന്നു വിവാദ പരാമർശം. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിനായിരുന്നു ചുവപ്പ് കാർഡ്. റഫറിയിംഗിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ മെസി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിക്കാൻ എത്തിയിരുന്നില്ല. ബ്രസീലിനു കപ്പ് നല്‍കാനുള്ള കള്ളക്കളികൾ നടന്നതായി മെസി ആക്ഷേപിച്ചിരുന്നു. വിവാദ പരാമർശത്തിന്റെ പേരിൽ മെസിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും 1500 ഡോളർ (1.03 ലക്ഷം രൂപ) പിഴ ശിക്ഷയും നൽകിയിരുന്നു. പിന്നാലെയാണ്…
Read MoreCategory: Sports
വേണുഗോപാല്‍ റാവു വിരമിച്ചു
വിശാഖപട്ടണം: ആന്ധ്രാ പ്രദേശില്‍നിന്നുള്ള ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. മുപ്പത്തിയേഴുകാരനായ റാവു 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളുടെ താരമായിരുന്നു. 65 മത്സരങ്ങളാണ് ഐപിഎലില്‍ കളിച്ചത്. ഇന്ത്യക്കായി 24.22 ബാറ്റിംഗ് ശരാശരിയില്‍ 218 റണ്‍സ് നേടി. 61 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കരിയറിലെ ഏക അര്‍ധ സെഞ്ചുറിയും അതുതന്നെയാണ്. 2000ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. പിന്നീട് അഞ്ചു വര്‍ഷത്തിന് ശേഷം 2005 ജൂലൈ 30ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി. 2006ല്‍ മെയ് 23ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. ഇപ്പോഴത്തെ സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദിന് ശേഷം ആന്ധ്രയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റാവു. അതിന് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീനും…
Read Moreവാഷിംഗ്ടൺ ഓപ്പൺ: സോംഗയ്ക്കു ജയം
വാഷിംഗ്ടണ്‍: ജോ വില്‍ഫ്രഡ് സോംഗയ്ക്ക് വാഷിംഗ്ടണ്‍ ഓപ്പണ്‍ ടെന്നീസില്‍ ജയം. എട്ടാം റാങ്കുകാരനായ കരന് ഖാചനോവിനെ സോംഗ 6-4, 2-6, 7-5ന് പരാജയപ്പെടുത്തി. ഏകദേശം രണ്ടു വര്‍ഷത്തിനടുത്തായി സോംഗ ആദ്യ പത്ത് റാങ്കിനുള്ളിലുള്ള ഒരാളെ തോല്‍പ്പിച്ചിട്ട്. മുപ്പത്തിനാലുകാരാനായ ഫ്രഞ്ച് താരം 70 റാങ്കിലാണ്. ഒരു മണിക്കൂര്‍ 58 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഖാചനോവിനെ പരാജയപ്പെടുത്തിയാണ് സോംഗ മൂന്നാം റൗണ്ടിലെത്തിയത്. 2017ല്‍ വിയന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സോംഗ അഞ്ചാം റാങ്കിലെ അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയശേഷം ആദ്യ പത്തിലുള്ളവര്ക്കെതിരേ ആറു മത്സരങ്ങളില്‍ തോറ്റു. കെയ്ൽ എഡ്മണ്ടാണ് മൂന്നാം റൗണ്ടില്‍ സോംഗയുടെ എതിരാളി. ലോയ്ഡ് ഹാരിസിനെ പരാജയപ്പെടുത്തിയാണ് എഡ്മണ്ട് മുന്നേറിയത്.
Read Moreഎല്ലാറ്റിനും കാരണം അശ്രദ്ധ: പൃഥി ഷാ
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ ശരീരത്തില്‍ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ കൗമാര താരം പൃഥ്വി ഷാ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. “ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു’’’’, ഷാ പറഞ്ഞു. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഡോപ്പിംഗ് നിയമലംഘനത്തിന്റെ പേരിലാണ് പൃഥ്വി ഷായ്ക്ക് ബിസിസിഐയുടെ വിലക്ക്…
Read Moreബെൻസേമയ്ക്കു ഹാട്രിക്; തുടർ തോൽവികൾക്കു ഫുൾസ്റ്റോപ്പിട്ട് റയൽ
മ്യൂണിച്ച്: പ്രീസീസണ് തോൽവികൾക്കു വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്. ഓഡി കപ്പിൽ നടന്ന പോരാട്ടത്തിൽ ഫെനർബാഷയെ റയൽ പരാജയപ്പെടുത്തി. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ഫ്രഞ്ച് താരം കരിം ബെൻസേമയുടെ തകർപ്പൻ പ്രകടനമാണു റയലിനു വിജയമൊരുക്കിയത്. ആറാം മിനിറ്റിൽ ഫെനർബാഷെ ലീഡ് നേടിയിരുന്നു. ഇതിനുശേഷമായിരുന്നു റയലിന്റെ തകർപ്പൻ തിരിച്ചുവരവ്. 12, 27, 53 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഹാട്രിക് ഗോളുകൾ. നാച്ചോയും മരിയാനോയും റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഫെനർബാഷയ്ക്കു വേണ്ടി റോഡ്രിഗസ്, ദിരാർ, തുഫാൻ എന്നിവരാണു ഗോളുകൾ നേടിയത്. സിനദീൻ സിദാന്റെ ടീം ഇതുവരെ അഞ്ചു വാം അപ് കളികളിൽ മൂന്നിലും പരാജയപ്പെട്ടു. 16 ഗോളുകളും വഴങ്ങി.
Read Moreഷിക്കു ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാമ്പില്‍
കോട്ടയം: 2019 നവംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ അണ്ടര്‍ 18 സ്കൂള്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാമ്പിലേക്ക് ‘ലിഫ’ ട്രിവാന്ടഡ്രം ഗോള്‍ കീപ്പര്‍ ഷിക്കു സുനില്‍ തെരഞ്ഞെടുക്കപ്പെട്ടു. തീരദേശഗ്രാമമായ വള്ളവിള സുനിലിന്റെയും പ്രശീലയുടെയും മകനാണ് ഷിക്കു. വള്ളവിളയിലെ സെന്റ് ആന്റണീസ് സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് ഷിക്കു കാല്‍പ്പന്തുകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നത്. ഷിക്കുവിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് 2015 ല്‍ ‘ലിഫ’ ട്രിവാന്‍ഡ്രം റസിഡന്‍ഷ്യല്‍ അക്കാദമിയില്‍ അഡ്മിഷന് ലഭിച്ചതോടുകൂടിയാണ്. ലിഫയിലെ ചിട്ടയോടുകൂടിയ ശാസ്ത്രീയമായ പരിശീലനവും ഏറെ ഗുണം ചെയ്തതായി ഷിക്കു പറയുന്നു. സ്പോര്‍ട്സിന് പ്രശസ്തിയാര്‍ജിച്ച തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കാഷ്മീരില്‍ നടന്ന അഖിലേന്ത്യ അണ്ടര്‍17 സ്കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇന്ത്യന്‍ ക്യാമ്പിലേക്കുള്ള വഴി തുറന്നത്. 2015 ലും അണ്ടര്‍14 വിഭാഗത്തില്‍…
Read Moreസെലക്ടർമാർക്കെതിരേ ഗാവസ്കര്‍
ന്യൂഡല്‍ഹി: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്ലി തുടരുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍. ഒരു ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗാവസ്കര്‍ കോഹ്ലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന് കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ സെലക്ഷന് കമ്മിറ്റി വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലി ഇപ്പോഴും ടീമിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ സെലക്ഷന് കമ്മിറ്റിയുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നും ഗാവസ്കര്‍ ചോദിച്ചു. ഞങ്ങളുടെ അറിവുവച്ച് വിരാട് കോഹ്ലിയെ ക്യാപ്റ്റനായി നിയമിച്ചത് ലോകകപ്പുവരെയാണ്. അതിനു ശേഷവും കോഹ്ലിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ഒരു അഞ്ചു മിനിറ്റ് യോഗമെങ്കിലും സെലക്ടര്‍മാര്‍ സംഘടിപ്പിക്കേണ്ടതല്ലേയെന്നും ഗാവസ്കര്‍ ചോദിച്ചു. ലോകകപ്പിലെ തോല്‍വിക്കു…
Read Moreധോണിക്കും കോട്രെലിന്റെ സല്യൂട്ട്
ന്യൂഡല്‍ഹി: സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസം അവധിയെടുത്ത ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ മഹേന്ദ്ര സിംഗ്് ധോണിയെ പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെര്ഡര് കോട്രെല്‍. ക്രിക്കറ്റ് കളത്തിലും അതിനു പുറത്തും എല്ലാവര്ക്കും പ്രചോദനമാണ് ധോണിയെന്ന് കോട്രെല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ജമൈക്കയുടെ പ്രതിരോധ സേനയിലെ സൈനികനാണ് കോട്രെല്‍. സല്യൂട്ട് അടിച്ചുള്ള കോട്രെലിന്റെ വിജയാഘോഷം ലോകകപ്പിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.“ഈ മനുഷ്യന് ഗ്രൗണ്ടിലെ പ്രചോദനമാണ്. അതു മാത്രമല്ല, ഇപ്പോള്‍ രാജ്യസ്നേഹിയാണെന്നും തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റിനേക്കാള്‍ രാജ്യത്തെ സ്നേഹിക്കുന്നവന്.’’ കോട്രെല്‍ ട്വീറ്റില്‍ കുറിച്ചു. 2011ലുള്ള ധോണിയുടെ ഒരു വീഡിയോയും വിന്‍ഡീസ് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി രാഷ്ട്രപതിയില്‍നിന്ന് ധോണി സ്വീകരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. ‘’ ഈ വീഡിയോ ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കുന്നു. ആദരിക്കപ്പെടുക എന്നത് എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവര്‍ക്ക് അറിയാം.…
Read Moreരോഹിത്തുമായി ഒരു പ്രശ്നവുമില്ല: കോഹ്ലി
മുംബൈ: രോഹിത് ശര്‍മയുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതി വിടുകയാണെന്നും അതില്‍ നിറയെ നുണകളാണെന്നും കോഹ് ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനു പോകുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് കോഹ്ലി പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായതോടെയാണ് കോഹ്ലിയും രോഹിതും പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടാകുമെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നത് തന്നെ അമ്പരിപ്പിക്കുകയാണെന്നും വിഡ്ഢിത്തവും നുണകളുമാണ് ഇത്തരം വാര്‍ത്തകള്‍ പരത്തുകയാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ടീമില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നാണ് പരിശീലകന് രവി ശാസ്ത്രി പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമില്ലെങ്കില്‍ അത് മുഖത്ത് പ്രകടമാകും. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഒത്തിരികാര്യങ്ങള്‍ കേട്ടു.…
Read Moreപ്രസിഡന്റ്സ് കപ്പിൽ പൊന്നണിഞ്ഞ് മേരികോം
ലാബൗൻ ബാജോ (ഇന്തോനേഷ്യ): ആറു തവണ ലോക ചാന്പ്യൻ പട്ടം നേടിയ മേരി കോമിന് 23-ാമത് പ്രസിഡന്റ്സ് കപ്പ് ബോക്സിംഗിൽ സ്വർണം. 51 കിലോ ഗ്രാം ഫൈനലിൽ അനായാസ ജയമാണ് മേരി കോം സ്വന്തമാക്കിയത്. ഫൈനലിൽ ഇന്ത്യൻ താരം ഓസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെ 5-0ന് തകർത്തു. ലോക ചാന്പ്യൻഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയാറെടുപ്പാണു സ്വർണനേട്ടത്തിലൂടെ ലഭിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിനു യോഗ്യത ലക്ഷ്യമിട്ടാണ് മേരി കോം റഷ്യയിലെ യെക്ടെറിൻബർഗിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ ഇറങ്ങുക. ഈ വർഷത്തെ വനിതകളുടെ ലോക ചാന്പ്യൻഷിപ്പ് സെപ്റ്റംബർ ഏഴു മുതൽ 21 വരെയാണ്.കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ മേരി കോം ആറാമത്തെ സ്വർണം നേടിയിരുന്നു.
Read More