1000-ൽ ഒന്നാമൻ ഹാമിൽട്ടണ്‍

ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ട ചരിത്രത്തിലെ 1000-ാമത് മത്സരമായിരുന്ന ചൈനീസ് ഗ്രാൻപ്രീയിൽ മെഴ്സിഡസിന്‍റെ ഇംഗ്ലീഷ് ഡ്രൈവറായ ലൂയിസ് ഹാമിൽട്ടണ്‍ ജേതാവായി. മെഴ്സിഡസിന്‍റെ വാൽറ്റേരി ബോട്ടസിനാണ് രണ്ടാം സ്ഥാനം. പോൾ പൊസിഷനിൽ ഒന്നാമതായിരുന്ന ബോട്ടസിനെ പിന്തള്ളി ഹാമിൽട്ടണ്‍ ചാന്പ്യനാകുകയായിരുന്നു. ഫെരാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റലിനാണ് മൂന്നാം സ്ഥാനം. ഈ സീസണിൽ ഹാമിൽട്ടന്‍റെ തുടർച്ചയായ രണ്ടാം ജയമാണ്.

Read More

സ്റ്റെയിനെ എത്തിച്ച് ആർസിബി

ഐപിഎൽ 12-ാം സീസണിൽ ഇതുവരെ ജയം നേടാത്ത ഏകടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനിനെ ടീമിലെത്തിച്ചു. ടീമിന്‍റെ ബൗളിംഗ് ആക്രമണത്തിനു കരുത്തു പകരാൻ സ്റ്റെയിനിന്‍റെ വരവ് തുണയ്ക്കുമെന്നാണ് വിശ്വാസം. പരിക്കേറ്റ ഓസ്ട്രേലിയൻ പേസ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായാണ് സ്റ്റെയിൻ എത്തുന്നത്. ഓസീസ് ബൗളറായ നൈൽ, പാക്കിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്ക് ശേഷം ബംഗളൂരുവിലെത്തുമെന്നായിരുന്നു ധാരണ. എന്നാൽ, പരിക്കിനെത്തുടർന്ന് താരം ടീമിനൊപ്പം ചേർന്നില്ല. ഈ സീസണിലെ താരലേലത്തിൽ തഴയപ്പെട്ട സ്റ്റെയിൻ, രണ്ട് വർഷത്തിനു ശേഷമാണ് ഐപിഎലിലെത്തുന്നത്. 2016 ൽ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് താരം അവസാനമായി ഐപിഎൽ കളിച്ചത്. 2008 മുതൽ 2010 വരെ റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു. ഡെക്കാണ്‍ ചാർജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Read More

സിന്ധു സെമിയില്‍; സൈന, ശ്രീകാന്ത് പുറത്ത്

സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യക്കു നേട്ടത്തിന്‍റെയും നഷ്ടങ്ങളുടെയും ദിനം. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സെമി ഫൈനലിലെത്തിയപ്പോള്‍ സൈന നെഹ്‌വാളും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും സമീർ വർമയും ക്വാര്‍ട്ടറില്‍ പുറത്തായി. മൂന്നു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് സിന്ധുവിന് ചൈനയുടെ ലോക 18-ാം നമ്പര്‍ കെയ് യാന്‍യാനെ പരാജയപ്പെടുത്താനായത്. സ്കോർ: 21-13, 17-21, 21-14. സെമിയില്‍ മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്‍റെ നസോമി ഒകുഹാരാണ് സിന്ധുവിന്‍റെ എതിരാളി. ഒകുഹാര, സൈനയ്‌ക്കെതിരേ അധികം വിയര്‍പ്പൊഴുക്കാതെ 21-8, 21-13നാണ് ജയിച്ചത്. ലോക ഒന്നാം നമ്പര്‍ കെന്‍റോ മൊമോറ്റയോട് ഒരിക്കല്‍ക്കൂടി ശ്രീകാന്ത് കീഴടങ്ങി. സ്കോർ: 21-18, 19-21, 21-9. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ശ്രീകാന്ത് മൊമോറ്റയോടു പരാജയപ്പെടുന്നത്.

Read More

ക്യാപ്റ്റൻ കൂളല്ല !

‘ക്യാപ്റ്റൻ കൂൾ’ എന്നു പേരെടുത്ത എം.എസ്. ധോണി താൻ അത്ര കൂളല്ലെന്ന് തെളിയിച്ച നിമിഷം. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് തുടർന്ന് മൈതാനത്ത് അരങ്ങേറിയത്. ശാന്തത കൈവെടിഞ്ഞ് ഉഗ്രപ്രതാപിയായ ധോണി കളിക്കാർ ഇരിക്കേണ്ട ഡഗ് ഔട്ടിൽനിന്ന് മൈതാനത്തേക്കിറങ്ങി അന്പയർമാരോട് തർക്കിച്ചു. മത്സരം നടക്കുന്പോൾ ബാറ്റിംഗ് ടീമിന്‍റെ ബാറ്റ്സ്മാന്മാർ ഒഴികെ മൈതാനത്തിറങ്ങരുതെന്ന നിയമം കാറ്റിൽ പറത്തിയായിരുന്നു ധോണിയുടെ ഇടപെടൽ. അതോടെ ഐപിഎൽ ചട്ടം ലെവൽ രണ്ട് പ്രകാരമുള്ള കുറ്റം ബിസിസിഐ ധോണിയുടെ മേൽ ചുമത്തി. മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷയും വിധിക്കപ്പെട്ടു. സംഭവത്തിൽ ധോണിക്കെതിരേ കടുത്ത വിമർശനമാണ് ഉയർന്നത്. ധോണി ആരാധകർ അദ്ദേഹത്തെ അനുകൂലിച്ചും രംഗത്തെത്തി. ക്രിക്കറ്റ് നിരീക്ഷകർ ധോണിയുടെ നടപടി തെറ്റായിപ്പോയെന്നു പറഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മുൻ നായകൻ മൈക്കൽ വോണ്‍, മൈക്കൽ സ്ലേറ്റർ തുടങ്ങിയവർ ധോണിയെ വിമർശിച്ച് രംഗത്തെത്തി. പുറത്തായതിനുശേഷം പിച്ചിലേക്കെത്താൻ…

Read More

ഇന്ത്യൻ താരങ്ങൾ മുന്നോട്ട്

സിംഗപ്പുർ: പി.വി. സിന്ധു, സൈന നെഹ്‌വാൾ, കെ. ശ്രീകാന്ത്, സമീർ വർമ എന്നിവർ സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സിംഗിൾസ് ക്വാർട്ടറിൽ. മലയാളിതാരം എച്ച്.എസ്. പ്രണോയ്, പി. കശ്യപ് എന്നിവർ പ്രീക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി സഖ്യവും ക്വാർട്ടറിൽ കടന്നു. വനിതാ സിംഗിൾസിൽ നാലാം സീഡായ സിന്ധു ഡെന്മാർക്കിന്‍റെ മിയ ബ്ലിഷ്ഫെൽഡറ്റിനെ 21-13, 21-19നു കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്. സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തായ്‌ലൻഡിന്‍റെ ചോചു വെംഗിനെ 21-16, 18-21, 21-19ന് പ്രീക്വാർട്ടറിൽ കീഴടക്കി. പുരുഷ സിംഗിൽസിൽ സമീർ വർമ ചൈനയുടെ ലു ഗ്വാങ്ഷുവിനെ 21-15, 21-18നും ശ്രീകാന്ത് ഡെന്മാർക്കിന്‍റെ വിറ്റിംഗ്ഹസിനെ 21-12, 23-21നും പ്രീക്വാർട്ടറിൽ മറികടന്നു. ഒന്നാം സീഡായ ജാപ്പനീസ് താരം കെന്‍റോ മൊമോതയോട് 21-11, 21-11നായിരുന്നു പ്രണോയ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്. ക്വാർട്ടറിൽ ശ്രീകാന്തിന്‍റെ എതിരാളി മൊമോതയാണ്.…

Read More

കോസ്റ്റയ്ക്ക് വിലക്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിന്‍റെ ഡിയേഗോ കോസ്റ്റയുടെ ഈ സീസണ്‍ അവസാനിച്ചു. റഫറിയോട് കയർത്തതിനും അസഭ്യം പറഞ്ഞതിനുമായി എട്ട് ലാ ലിഗ മത്സരങ്ങളിൽ നിന്ന് കോസ്റ്റയ്ക്ക് വിലക്കും പിഴ ശിക്ഷയും വിധിച്ചതോടെയാണിത്. ബാഴ്സലോണയും അത്‌ലറ്റിക്കോയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ തന്നെ വീഴ്ത്തിയത് റഫറി ഫൗൾ വിളിച്ചില്ലെന്നാരോപിച്ചായിരുന്നു കോസ്റ്റയുടെ ക്ഷോഭപ്രകടനം. സംഭവത്തിൽ കോസ്റ്റയ്ക്ക് ചുവപ്പുകാർഡും ലഭിച്ചു. എന്നിട്ടും മൈതാനം വിട്ടുപോകാതെ നിന്ന കോസ്റ്റയെ ബാഴ്സ താരം ജെറാർഡ് പിക്വെ ഇടപെട്ടാണ് പുറത്തേക്കു നയിച്ചത്. അത്‌ലറ്റിക്കോയ്ക്ക് ലാ ലിഗയിൽ ഏഴ് മത്സരങ്ങളേ അവശേഷിക്കുന്നുള്ളൂ.

Read More

സെല്‍ഫില്‍ ബാഴ്സ

മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ കളിമറന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയ്ക്ക് ചരിത്ര ജയം സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയ്ക്ക് 1-0ന്‍റെ ജയം. ലൂക്ക് ഷായുടെ സെല്‍ഫ് ഗോളാണ് ബാഴ്‌സലോണയ്ക്ക് നിര്‍ണായകമായ എവേ ജയമൊരുക്കിയത്. ഒരു യൂറോപ്യന്‍ ടൂര്‍ണമെന്‍റില്‍ ഓള്‍ഡ് ട്രാഫോഡില്‍ ബാഴ്‌സലോണയുടെ ആദ്യ ജയമാണ്. 12-ാം മിനിറ്റില്‍ ലുയി സുവാരസിന്‍റെ ഹെഡര്‍ ഷായുടെ ദേഹത്തു‍തട്ടി വലയില്‍ പതിച്ചു. ലൈൻ റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചു ഗോള്‍ നിഷേധിച്ചു. എന്നാല്‍, വിഎആറിലൂടെ ഗോളുറപ്പിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ പാരീ സാന്‍ ഷെര്‍മയിനോട് ഓൾഡ് ട്രാഫോഡിൽ ആദ്യപാദത്തില്‍ തോറ്റശേഷം പാരീസിലെ ജയത്തോടെ യുണൈറ്റഡ് തിരിച്ചുവന്നിരുന്നു. എന്നാല്‍, പിഎസ്ജിയെക്കാള്‍ കരുത്തരായ ബാഴ്‌സലോണയെ അവരുടെ തട്ടകമായ ന്യൂകാമ്പില്‍ നേരിടാനിറങ്ങുമ്പോള്‍യുണൈറ്റഡിന് വലിയ പോരാട്ടം പുറത്തെടുത്താല്‍ മാത്രമേ അടുത്ത ഘട്ടം കാണാനാകു. 2013നുശേഷം ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടില്‍ ചാമ്പ്യന്‍സ്…

Read More

ഗാരെത് ബെയ്‌ലിനു പോകാം…

അടുത്ത സീസണിൽ വെയ്ൽസ് താരം ഗാരെത് ബെയ്ൽ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിൽ ഉണ്ടാകില്ലെന്ന് സൂചന. ബെയ്‌ലിന് ഏതു ക്ലബ്ബിലേക്ക് വേണമെങ്കിലും ചേക്കേറാമെന്നും അതിനുള്ള സ്വാതന്ത്ര്യം റയൽ അനുവദിച്ചെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലൂടെ 3887 കോടി രൂപയുടെ ട്രാൻസ്ഫറുകളാണ് റയൽ മാഡ്രിഡ് പരിശീലകനായി രണ്ടാം വരവ് നടത്തിയ സിനദിൻ സിദാൻ ലക്ഷ്യംവയ്ക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ബെയ്‌ലിനെ ക്ലബ് ഒഴിവാക്കുന്നത്. സിദാന്‍റെ മടങ്ങി വരവോടെ ബെയ്‌ലിനു പുറത്ത് പോകേണ്ടിവരുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. റയൽ ഡയറക്ടർ ഹൊസെ എയ്ഞ്ചൽ സാഞ്ചസ് ബെയ്‌ലിന്‍റെ ഏജന്‍റുമാരായ ജോനാഥൻ ബർനെറ്റ്, ലൂയിസ് അലോണ്‍സോ എന്നിവരുമായി ട്രാൻസ്ഫർ കാര്യം ചർച്ച ചെയ്തെന്നാണ് സൂചന.

Read More

ധോണിയുടെ ‘മരുന്ന് ’ഏറ്റു; ചാഹറിനു റിക്കാർഡ്

ഐപിഎൽ ട്വന്‍റി-20യിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ തുടർച്ചയായി നോബോൾ എറിഞ്ഞ മീഡിയം പേസർ ദീപക് ചാഹറിനെ അന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റൻ എം.എസ്. ധോണി കണക്കിനു ശകരിച്ചിരുന്നു. ധോണി നല്കിയ ശകാരമരുന്ന് ഫലം കണ്ടതായി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തെളിയിച്ചു. ഐപിഎലിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോൾ എറിയുന്ന ബൗളറെന്ന റിക്കാർഡ് ചാഹർ സ്വന്തമാക്കി. കോൽക്കത്തയ്ക്കെതിരേ നാല് ഓവറിൽ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹർ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ആകെ നാല് പന്തിൽ മാത്രമാണ് കോൽക്കത്ത ബാറ്റ്സ്മാൻമാർ റണ്‍സ് കണ്ടെത്തിയത്. ആശിഷ് നെഹ്റയുടേയും മുനാഫ് പട്ടേലിന്‍റേയും പേരിലായിരുന്നു ഈ റിക്കാർഡ്. നാല് ഓവറിൽ 19 ഡോട്ട് ബോളുകളാണ് മുനാഫും നെഹ്റയും എറിഞ്ഞത്.

Read More

ഹർഭജനും താഹിറും വൈനിനു സമം: ധോണി

ചെന്നൈ: പ്രായം കൂടും തോറും വീര്യമേറുന്ന വൈൻ പോലെയാണ് ഹർഭജൻ സിംഗും ഇമ്രാൻ താഹിറുമെന്ന് ഐപിഎൽ ട്വന്‍റി-20 ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നായകൻ എം.എസ്. ധോണി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷമാണ് മുപ്പത്തേഴുകാരനായ ധോണി മുപ്പത്തെട്ടുകാരനായ ഹർഭജനെയും നാൽപ്പതുകാരനായ താഹിറിനെയും പ്രശംസിച്ചത്. ഏതു സമയത്തും ആശ്രയിക്കാൻ സാധിക്കുന്ന താരമാണ് താഹിറെന്നും ധോണി പറഞ്ഞു. കോൽക്കത്തയ്ക്കെതിരേ ഹർഭജൻ നാല് ഓവറിൽ 15 റണ്‍സിന് രണ്ടും താഹിർ 21 രണ്‍സിന് രണ്ടും വിക്കറ്റ് വീഴ്ത്തി. 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറായിരുന്നു മാൻ ഓഫ് ദ മാച്ച്. ഇവരുടെ ബൗളിംഗ് പ്രകടനത്തിന്‍റെ കരുത്തിൽ ചെന്നൈ കോൽക്കത്തയെ 20 ഓവറിൽ ഒന്പതിന് 108ൽ ഒതുക്കി. 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് നേടി ചെന്നൈ ജയത്തിലെത്തുകയും ചെയ്തു. ചെന്നൈയുടെ അഞ്ചാം ജയമാണിത്.

Read More