ലണ്ടൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിന്റെ ഹോട്ട് സണ്‍ ആയി കൊറിയൻ താരം സണ്‍ ഹ്യൂങ് മിൻ. സണ്ണിന്റെ ഗോളിൽ ടോട്ടനം സ്വന്തം മൈതാനത്ത് നടന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ ക്വാർട്ടറിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 0-1നു കീഴടക്കി. 13-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റികിക്ക് തുലച്ച സെർജിയോ അഗ്വെയ്റോ സിറ്റിക്ക് ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിക്കാതിരുന്നത് സിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചേക്കും. യൂറോപ്യൻ ലീഗിലെ നോക്കൗട്ട് മത്സരങ്ങളിൽ ആദ്യ പാദത്തിൽ ജയിച്ചപ്പോഴൊക്കെ ടോട്ടനം അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഇംഗ്ലീഷ് എതിരാളിക്കെതിരേ യൂറോപ്യൻ പോരാട്ടത്തിനിറങ്ങിയ കഴിഞ്ഞ അഞ്ച് തവണയും സിറ്റിക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. പ്രീമിയർ ലീഗ് മുൻനിരക്കാരായ ടോട്ടനവും സിറ്റിയും കൊന്പുകോർത്തപ്പോൾ പന്തടക്കത്തിലൊഴിച്ച് ആതിഥേയർക്കായിരുന്നു ആധിപത്യം. 55-ാം മിനിറ്റിൽ ഫാബിയാൻ ഡെൽഫുമായുള്ള കൂട്ടിയിടിയിൽ കണങ്കാലിൽ ചവിട്ടേറ്റ് പരിക്കുമായി ഹാരി…
Read MoreCategory: Sports
ഒളിമ്പിക് യോഗ്യത: ഗോൾ വ്യത്യാസത്തിൽ ഇന്ത്യ പുറത്ത്
യാംഗോണ്‍ (മ്യാന്മർ): 2020 ഒളിന്പിക് യോഗ്യതാ രണ്ടാം റൗണ്ടിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പുറത്ത്. ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ മ്യാന്മറിനോട് സമനില വഴങ്ങിയതാണ് ഇന്ത്യക്ക് വിനയായത്. രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇത്രതന്നെ പോയിന്റുള്ള മ്യാന്മർ ഗോൾ വ്യത്യാസത്തിൽ ഇന്ത്യയെ മറികടന്ന് ഗ്രൂപ്പ് ചാന്പ്യന്മാരായി. ഗ്രൂപ്പ് ചാന്പ്യന്മാർ ആകുന്ന ടീമിനാണ് അടുത്ത റൗണ്ട് യോഗ്യതാ പോരാട്ടത്തിന് ടിക്കറ്റ് ലഭിക്കുക. മ്യാന്മറും ഇന്ത്യയും മൂന്ന് ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഇന്ത്യയായിരുന്നു. 10-ാം മിനിറ്റിൽ സന്ധ്യയിലൂടെ ഇന്ത്യ മുന്നിലെത്തി. 17, 22 മിനിറ്റുകളിലെ ഗോളിലൂടെ മ്യാന്മർ 2-1നു മുന്നിലെത്തി. 32-ാം മിനിറ്റിൽ സന്ധ്യയുടെ പാസിൽ സഞ്ജു ഇന്ത്യയെ ഒപ്പമെത്തിച്ചു. 64-ാം മിനിറ്റിൽ ഇന്ത്യ 3-2ന് ലീഡ് സ്വന്തമാക്കി. രത്നബാല ദേവിയായിരുന്നു ഗോൾ നേടിയത്.…
Read Moreപെലെ ബ്രസീലിൽ തിരിച്ചെത്തി
ബ്രസീലിയ: ഗുരുതര രോഗത്തെത്തുടർന്ന് പാരീസിൽ ചികിത്സയിലായിരുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ നാട്ടിൽ മടങ്ങിയെത്തി. പാരീസിലെ അമേരിക്കൻ ഹോസ്പിറ്റലിൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് എഴുപത്തെട്ടുകാരനായ പെലെ തിരിച്ചുപോയത്. ജോലി ചെയ്യാൻ തയാറായി മടങ്ങിയെത്തിയെന്ന് പെലെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫ്രഞ്ച് യുവ ഫുട്ബോളർ കൈലിയൻ എംബാപ്പെയുമൊത്തുള്ള സ്വകാര്യ ചടങ്ങിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പെലെ ആശുപത്രിയിലായത്. പെലെയെ ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രം ബ്രസീൽ താരമായ നെയ്മർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
Read Moreഐപിഎൽ നോക്കി കോഹ്ലിയെ വിധിക്കരുത്: വെങ്സാർക്കർ
മുംബൈ: ഐപിഎലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ തുടർതോൽവി ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരായ ആയുധമാക്കുകയാണ് വിമർശകർ. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 ഏകദിന പരന്പരകൾ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഐപിഎലിൽ കോഹ് ലിയുടെ ഈ ദുര്യോഗം. ചുരുക്കത്തിൽ ക്യാപ്റ്റനായ കോഹ്ലിക്ക് തുടർച്ചയായ ഒന്‍പത് തോൽവികൾ നേരിടേണ്ടിവന്നു. മൂന്ന് എണ്ണം ഏകദിന പരന്പരയിൽ ഓസ്ട്രേലിയയ്ക്കെതിരേയും തുടർന്ന് ഐപിഎലിൽ ബംഗളൂരുവിനൊപ്പവും. വിമർശനങ്ങൾ തലപൊക്കുന്നതിനിടെ മുൻ താരവും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്സാർക്കർ കോഹ്ലിക്ക് പിന്തുണയുമായി എത്തി. ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോഹ്ലിയെ വിലയിരുത്തുന്നത് ബാലിശമാണ്. ഏതൊരു താരത്തെയും വിധിക്കാനുള്ള അളവുകോലല്ല ഐപിഎൽ. പ്രത്യേകിച്ച് മികച്ച ഫോമിലുള്ള കോഹ്ലിയെപ്പോലൊരാളെ- വെങ്സാർക്കർ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും കോഹ്ലി മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകകപ്പിൽ അവസാന നാലിൽ ഉൾപ്പെടാനുള്ള സാധ്യത ഇന്ത്യക്കുണ്ട്. ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. മുൻ ലോകകപ്പുകളിൽ പങ്കെടുത്ത ഇന്ത്യൻ ബൗളിംഗ്…
Read Moreവാർണറിന്റെ മങ്കാദിംഗ് പേടി
പന്ത്രണ്ടാം എഡിഷൻ ഐപിഎലിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് മങ്കാദിംഗ്. രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ പുറത്താക്കാൻ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ. അശ്വിൻ മങ്കാദിംഗ് റണ്ണൗട്ട് ഉപയോഗിച്ചത് വിവാദമായിരുന്നു. അതിനുശേഷം പഞ്ചാബിനെതിരേ കളിക്കുന്പോൾ എതിർ ടീമിന്റെ ബാറ്റ്സ്മാന്മാർ ഒരു കരുതൽ എടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിൽ കളിക്കുന്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ മങ്കാദിംഗ് റണ്ണൗട്ട് ആകാതിരിക്കാൻ നടത്തിയ പ്രത്യേക ശ്രദ്ധ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ആർ. അശ്വിൻ പന്ത് എറിയാനെത്തുന്പോൾ ക്രീസിലേക്ക് ബാറ്റെത്തിച്ച് നിൽക്കുന്ന വാർണറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ വാർണർ 62 പന്തിൽ 70 റണ്‍സ് എടുത്ത് പുറത്താകാതെനിന്നിരുന്നു. ഐപിഎൽ ചരിത്രത്തിൽ അറുപതോ അതിലധികമോ പന്ത് നേരിട്ട് ഏറ്റവും ചെറിയ സ്കോർ നേടുന്നതിൽ മൂന്നാം സ്ഥാനത്ത് എന്ന നാണക്കേടിന്റെ റിക്കാർഡും ഇതോടെ ഓസീസ് താരത്തെ തേടിയെത്തി. വാർണറിന്റെ…
Read Moreഇന്ത്യൻ ലോകകപ്പ് ടീം 15ന്
മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വച്ച് അഞ്ച് അംഗ സെലക്ഷൻ കമ്മിറ്റി ടീം പ്രഖ്യാപനം നടത്തും. മേയ് 30നാണ് ലോകകപ്പ് ക്രിക്കറ്റിന് തുടക്കം കുറിക്കുക. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ അന്തിമ സംഘത്തെ ഏപ്രിൽ 23നുള്ളിൽ പ്രഖ്യാപിക്കേണ്ടതുണ്ട്. എങ്കിലും ലോകകപ്പിന് ഏഴ് ദിവസം മുന്‍പ് വരെ അന്തിമ സംഘത്തിൽ അഴിച്ചുപണി നടത്താവുന്നതാണ്. മുംബൈയിൽ നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് ടീം പ്രഖ്യാപനം. ക്യാപ്റ്റൻ വിരാട് കോഹ്ലി അടക്കമുള്ളവർ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിന് ഓസ്ട്രേലിയയുമായും 13ന് ന്യൂസിലൻഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയുടെ പാക്കിസ്ഥാനും കൊന്പുകോർക്കും.
Read Moreറീഡ് ഇന്ത്യൻ ഹോക്കി കോച്ച്
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി ഓസ്ട്രേലിയക്കാരനായ ഗ്രഹാം റീഡ് നിയമിതനായി. കഴിഞ്ഞ നാല് മാസമായി ഇന്ത്യക്ക് പരിശീലകനില്ലായിരുന്നു. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ലോകകപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ അന്നത്തെ പരിശീലകനായ ഹരേന്ദ്ര സിംഗിനെ പുറത്താക്കിയിരുന്നു. അന്പത്തിനാലുകാരനായ റീഡ് ഇന്ത്യൻ ടീമിന്റെ നാഷണൽ ക്യാന്പ് നടക്കുന്ന ബംഗളൂരുവിൽ വൈകാതെ എത്തും. അടുത്ത വർഷം അവസാനംവരെയാണ് കരാർ കാലാവധി. എന്നാൽ, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2022 എഫ്ഐഎച്ച് ലോകകപ്പ് വരെ കാലാവധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.
Read Moreബയേണ്‍ മ്യൂണിക്കിന്റെ തലപ്പത്തേക്ക് ഒലിവർ കാൻ
ജർമൻ വന്പൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ തലപ്പത്തേക്ക് മുൻ നായകനും സൂപ്പർ ഗോളിയുമായ ഒലിവർ കാൻ എത്തുന്നു. ക്ലബ്ബിന്റെ സിഇഒ ആയാണ് കാന്റെ വരവ്. നിലവിലെ സിഇഒ ആയ കാൾ ഹെയ്ൻസ് റുമിനെജ് 2020-21 സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണിത്. റുമിനെജിന്റെ പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യൻ ഒലിവർ കാൻ ആണെന്നാണ് വിലയിരുത്തൽ. ജർമനിയുടെ ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റെയും ഗോൾ വല ദീർഘകാലം കാത്ത കാൻ, ലോകകപ്പിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയിരുന്നു. 14 വർഷം ബയേണിന്റെ കോട്ട കാത്ത കാൻ ഇപ്പോൾ ക്ലബ്ബിനായി വിവിധ രാജ്യങ്ങളിലായി ഗോൾ കീപ്പിംഗ് പരിശീലനം നൽകി വരികയാണ്. 2002 മുതൽ റുമിനെജാണ് ബയേണിന്റെ സിഇഒ. രണ്ട് വർഷം കാനിനെ തന്റെ കീഴൽ നിയോഗിക്കുമെന്നും, തുടർന്ന് ചുമതല കൈമാറുമെന്നും റുമിനെജ് പറഞ്ഞു. ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു കാനിന്റെ പ്രതികരണം.
Read Moreറോയൽ റൈഡേഴ്സ്
ജയ്പുർ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. 37 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനാണ് നൈറ്റ് റൈഡേഴ്സിന്റെ ജയം. 59 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടക്കം 73 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന സ്റ്റീവ് സ്മിത്തിന്റെ കരുത്തിൽ റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് എടുത്തു. ക്രിസ് ലിൻ, സുനിൽ നരെയ്ൻ, റോബിൻ ഉത്തപ്പ എന്നിവരുടെ മികവിൽ കോൽക്കത്ത 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് നേടി ജയത്തിലെത്തി. രാജസ്ഥാനായി ജോസ് ബട്ലർ 34 പന്തിൽ 37 റണ്‍സ് എടുത്തു. സീസണിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ഡു വി. സാംസണ് ഇല്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയത്. ഓപ്പണർ അജിങ്ക്യ രഹാനെ (അഞ്ച് റണ്‍സ്), രാഹുൽ ത്രിപതി (ആറ് റണ്‍സ്) എന്നിവർക്ക് തിളങ്ങാനായില്ല. ബെൻ സ്റ്റോക്സ്…
Read Moreകടുക്കനിട്ടവൻ ജോസഫ്…
കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് പഴമൊഴി. അത് അന്വർഥമാക്കുന്നതായിരുന്നു അൽസാരി ജോസഫ് എന്ന ഇരുപത്തിരണ്ടുകാരന്റെ പ്രകടനം. ഐപിഎൽ ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തോടെ വെസ്റ്റ് ഇൻഡീസ് താരമായ അൽസാരി കളംവാണപ്പോൾ മുംബൈ ഇന്ത്യൻസ് 40 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി. 3.4 ഓവറിൽ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ് ആയിരുന്നു മുംബൈയുടെ വിജയ ശില്പി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് മാത്രമെടുത്ത മുംബൈ 17.4 ഓവറിൽ ഹൈദരാബാദിനെ 96നു ചുരുട്ടിക്കെട്ടുകയായിരുന്നു. കാതുകുത്തിയ രണ്ട് പേരുടെ കൊഴിഞ്ഞുപോക്കാണ് അൽസാരിയെ മുംബൈയുടെ ഫൈനൽ ഇലവനിലെത്തിച്ചത്. അതോടെ ഐപിഎലിൽ വിൻഡീസ് താരത്തിന് അരങ്ങേറാനുള്ള അവസരമെത്തി. ന്യൂസിലൻഡ് പേസർ ആഡം മിൽന പരിക്കേറ്റ് പുറത്തായതോടെയാണ് അൽസാരി ജോസഫ് മുംബൈ സംഘത്തിലെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനുശേഷം ശ്രീലങ്കൻ പേസർ ലസിത്…
Read More