തിരുവനന്തപുരം: ലോകത്തുതന്നെ മികച്ച ബാസ്കറ്റ്ബോൾ പരിശീലനം നല്കുന്ന എൻബിഎ അക്കാഡമിയിലേക്ക് മലയാളി വിദ്യാർഥി പ്രണവ് പ്രിൻസ് തെരഞ്ഞെടുക്കപ്പെട്ടു. എൻബിഎ നോയിഡയിൽ സ്ഥാപിച്ചിട്ടുള്ള അക്കാദമിയിലേക്കാണ് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ പ്രണവ് ഇടം നേടിയത്. പ്രണവ് ഉൾപ്പെടെ എട്ടു പേരെയാണ് ഇക്കുറി രാജ്യത്തുനിന്നും എൻബിഎ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സെലക്ഷൻ ട്രെയലിനൊടുവിൽ 50 താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവരിൽ പ്രണവ് ഉൾപ്പെടെ മൂന്നു മലയാളി താരങ്ങൾ ഉണ്ടായിരുന്നു. ജോർദാൻ ചെറിയാൻ ഈപ്പൻ, ഡോണൽ ജോർജ് എന്നീ മലയാളി താരങ്ങളും 50 അംഗ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഈ 50 പേരിൽ നിന്നാണ് എട്ടംഗ സംഘത്തെ സ്കോളർഷിപ്പിനായി ഒടുവിൽ നാമനിർദേശം ചെയ്തത്. രണ്ടു ദിവസം നീണ്ടുനിന്ന ക്യാന്പ് സംഘടിപ്പിച്ചാണ് അന്തിമ സംഘത്തെ കണ്ടെത്തിയത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ…
Read MoreCategory: Sports
ജാവലിൻ ത്രോയിൽ ദേശീയ റിക്കാർഡ് തിരുത്തി നീരജ് ചോപ്ര
ദോഹ: ഇന്ത്യൻ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയിൽ സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗ് സീരീസിൽ 87.43 മീറ്റര്‍ എറിഞ്ഞാണ് ചരിത്രം തിരുത്തിയത്. എന്നാൽ മെഡൽ നേടാൻ താരത്തിനായില്ല. ആദ്യ മൂന്ന് സ്ഥാനങ്ങളും ജര്‍മന്‍ താരങ്ങളാണ് നേടിയത്. ഒളിമ്പിക് ചാമ്പ്യൻ തോമസ് റോഹ്ലർ(91.78 മീറ്റർ) സ്വർണം നേടി. ലോക ചാമ്പ്യൻ ജോഹാനെസ് വെറ്റർ(91.56 മീറ്റർ) വെള്ളിയും ആന്ദ്രേസ് ഹോഫ്മാൻ(90.08) വെങ്കലവും സ്വന്തമാക്കി. രണ്ടു വർഷം മുൻപ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേടി ശ്രദ്ധേയനായ ചോപ്ര ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ 86.47 മീറ്റർ പിന്നിട്ട് സ്വർണം നേടിയിരുന്നു.
Read Moreസിമയോണിക്ക് വിലക്ക്; അത്ലറ്റികോ ആശാനില്ലാതെ ഫൈനലിന്
മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡിഗോ സിമയോണിയെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ നാലു കളികളിൽനിന്നും വിലക്കി. റഫറിയോടും മോശമായി പെരുമാറിയതിനാണ് സിമയോണിയെ വിലക്കിയത്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതിയുടേതാണ് നടപടി. ഇതോടെ അത്ലറ്റികോയുടെ യൂറോപ ലീഗ് ഫൈനൽ മത്സരം സിമയോണിക്ക് ഗാലറിയിൽ ഇരുന്നുകാണേണ്ടിവരും. ആഴ്സണലുമായി നടന്ന ആദ്യപാദ സെമിയിലാണ് സിമയോണി സൈഡ് റഫറിയോട് മോശമായി പെരുമാറിയത്. ഈ സംഭവത്തിന്റെ പേരിൽ ചുവപ്പ് കാർഡ് ലഭിച്ച സിമയോണിക്ക് പുറത്തുപോകേണ്ടിവന്നിരുന്നു. സിമയോണിക്ക് കാർഡ് ലഭിച്ചെങ്കിലും അത്ലറ്റികോ ആഴ്സലണിനെ ഇരുപാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
Read Moreഡേ നൈറ്റ് ടെസ്റ്റ്: ഇന്ത്യ തയാറായിട്ടില്ലെന്നു രവി ശാസ്ത്രിയും
മുംബൈ: ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് മത്സരം ഇന്ത്യ കളിക്കില്ലെന്ന് നിലപാടെടുത്തതോടെ പിങ്ക് ബോള്‍ മത്സരത്തെ ചൊല്ലി ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക്. ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കണമെങ്കിൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു വർഷത്തെ സാവകാശം ലഭിക്കണമെന്ന നിലപാടുമായി ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേ റ്റേഴ്സ് (സിഒഎ) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് രവി ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം മത്സരങ്ങള്‍ക്ക് നിലവാരം കുറയുമെന്ന് പറഞ്ഞാണ് ബിസിസിഐ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഡേ നൈറ്റ് ക്രിക്കറ്റിന് ആരാധക പിന്തുണ കൂടിയതോടെ അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ആയി കളിക്കാമെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ (സിഎ) തീരുമാനം. എന്നാല്‍, ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന് മേധാവി വിനോദ്…
Read Moreഗില്ലിന് അർധസെഞ്ചുറി; ധോണിപ്പടയെ നൈറ്റ് റൈഡേഴ്സ് വീഴ്ത്തി
കോൽക്കത്ത: ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ചുറി മികവിൽ ഐപിഎൽ പോയിന്റ് പട്ടിയിൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് വീഴ്ത്തി. 14 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റിനായിരുന്നു കോൽക്കത്തയുടെ വിജയം. ചെന്നൈ ഉയർത്തിയ 178 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശീയ കോൽക്കത്ത നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 36 പന്തിൽ 57 റണ്‍സ് നേടിയ ശുഭ്മൻ ഗില്ലിന് നായകൻ ദിനേശ് കാർത്തിക് ഉറച്ചുപിന്തുണ നൽകി. 18 പന്തിൽ 45 റണ്‍സായിരുന്നു നായകന്റെ സന്പാദ്യം. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 83 റണ്‍സ് ഗിൽ-കാർത്തിക് കൂട്ടുകെട്ട് അടിച്ചുകൂട്ടി. ക്രിസ് ലിൻ(12), സുനിൽ നരെയ്ൻ(32), റോബിൻ ഉത്തപ്പ(6), ആർ.കെ.സിംഗ്(16) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സന്പാദ്യം. നേരത്തെ, എം.എസ്. ധോണിയുടെ ബാറ്റ് ഒരിക്കൽക്കൂടി തീ തുപ്പിയപ്പോൾ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ് നേടി. 25…
Read Moreകൗണ്ടിയിൽ കളിക്കാൻ കോഹ്ലി കരാർ ഒപ്പിട്ടു; അഫ്ഗാനെതിരേ ഇറങ്ങില്ല
ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കരാർ ഒപ്പിട്ടു. കൗണ്ടി ടീം സറേയ്ക്കു വേണ്ടിയാണ് കോഹ്ലി പാഡണിയുന്നത്. ഐപിഎലിനുശേഷം സറേയ്ക്കൊപ്പം ചേരുമെന്ന് ടീമും കോഹ്ലിയും സ്ഥിരീകരിച്ചു. കൗണ്ടി ക്രിക്കറ്റ് കളിക്കുക എന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നെന്നും ഇതിനായി തനിക്ക് അവസരം ഒരുക്കിയതിൽ ടീം സറേയോടും ടീം ഡയറക്ടർ അലക് സ്റ്റ്യുവാർട്ടിനോടും കടപ്പെട്ടിരിക്കുമെന്നും കോഹ്ലി പറഞ്ഞു. ഈ വർഷം കൗണ്ടിയിൽ കളിക്കാനിറങ്ങുന്ന നാലാമത് ഇന്ത്യൻ താരമാണ് കോഹ്ലി. ചേതേശ്വർ പുജാര, ഇഷാന്ത് ശർമ, വരുണ്‍ ആരോണ്‍ എന്നിവർ ഈ വർഷം വിവിധ ടീമുകൾക്കായി കളിച്ചിരുന്നു. നേരത്തെ, അഫ്ഗാനിസ്ഥാനെതിരേ ജൂണ്‍ 14നു നടക്കുന്ന ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോഹ്ലി നയിക്കണമെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. കോഹ്ലി മത്സരം ഒഴിവാക്കിയാൽ അഫ്ഗാന് അതൊരു അഭിമാനപ്രശ്നമാകുമെന്നും ആതിഥേയരെന്നനിലയിൽ എതിരാളികൾക്ക് മാനസിക പ്രശ്നം ഉണ്ടാക്കരുതെന്നുമാണ് ബിസിസിഐയുടെ വാദം. ഇത്…
Read Moreപാണ്ഡ്യ, കാർത്തിക് ഐസിസി ലോക ഇലവനിൽ
ന്യൂഡൽഹി: ലോഡ്സിൽ ഈ മാസം 31നു നടക്കുന്ന സൗഹൃദ ട്വന്റി-20യിൽ ലോക ഇലവനൊപ്പം കളിക്കാൻ സന്നദ്ധരാണെന്ന് ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയും ദിനേശ് കാർത്തികും അറിയിച്ചു. ലോക ഇലവനും വെസ്റ്റ് ഇൻഡീസുമായാണ് മത്സരം. ചുഴലിക്കൊടുങ്കാറ്റുകളെത്തുടർന്ന് തകർന്ന വെസ്റ്റ് ഇൻഡീസിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ പുതുക്കി പണിയാനുള്ള പണം സ്വരൂപിക്കാനാണ് ഐസിസി ചാരിറ്റി ട്വന്റി-20 മത്സരം സംഘടിപ്പിക്കുന്നത്. ഐസിസി ലോക ഇലവനെ ഇംഗ്ലണ്ടിന്റെ ഇയോണ്‍ മോർഗനാണ് നയിക്കുന്നത്. ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക്ക്, ഷക്കീബ് അൽ ഹസൻ, റഷീദ് ഖാൻ തുടങ്ങിയവർ ലോക ഇലവനായി കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Read Moreമഴക്കളിയിൽ രാജസ്ഥാൻ പൊരുതിവീണു; ഡൽഹിക്ക് നാലു റണ്‍സ് വിജയം
ന്യൂഡൽഹി: മഴയുടെ കളിക്കു മുന്നിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു. മഴയെ തുടർന്ന്, 12 ഓവറിൽ 151 റണ്‍സ് എന്ന പുനർനിർണയിച്ച കൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാലു റണ്‍സ് അകലെ 146/5 എന്ന സ്കോറിൽ പോരാട്ടം അവസാനിപ്പിച്ചു. ജോസ് ബട്ലർ(26 പന്തിൽ 67), ഡാർസി ഷോർട്ട്(25 പന്തിൽ 44) എന്നിവർ പൊരുതിനോക്കിയെങ്കിലും രാജസ്ഥാനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടക്കത്തിൽ കത്തിക്കയറിയ ബട്ലറിനെ വീഴ്ത്തി അമിത് മിശ്രയും തുടർച്ചയായി മൂന്നു സിക്സറുകൾ പറത്തിയ ഡാർസി ഷോർട്ടിനെ വീഴ്ത്തി ഗ്ലെൻ മാക്സ്വെല്ലും മത്സരം ഡൽഹിക്ക് അനുകൂലമാക്കി. അവസാന ഓവറിൽ 15 റണ്‍സാണ് രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 10 റണ്‍സ് മാത്രമേ സന്ദർശകർക്കു നേടാൻ കഴിഞ്ഞുള്ളൂ. ആറു പന്തിൽ 18 റണ്‍സുമായി കൃഷ്ണപ്പ ഗൗതം പുറത്താകാതെ നിന്നു. മലയാളി താരം…
Read Moreറാണിക്കു പകരം സുനിത ക്യാപ്റ്റൻ
ന്യൂഡൽഹി: ഏഷ്യൻ ചാന്പ്യൻസ് ട്രോഫി വനിത ഹോക്കി ടൂർണമെന്റിൽ റാണി രാംപാലിനു പകരം സുനിത ലക്റ ഇന്ത്യയെ നയിക്കും. റാണിക്ക് വിശ്രമം അനുവദിച്ചതിനാലാണിത്. 13ന് കൊറിയയിലെ ഡൊൻഗേജ് സിറ്റിയിൽ നടക്കുന്ന മത്സരത്തിൽ സുനിതയായിരിക്കും ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റൻ സവിതയും. 18 അംഗങ്ങളാണ് ടീമിലുള്ളത്. 2016ൽ ഇന്ത്യയായിരുന്നു ജേതാക്കൾ. ഫൈനലിൽ ചൈനയെയാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. 2017 ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ ചൈനയെ കീഴടക്കി കപ്പ് നേടിയിരുന്നു.
Read Moreത്രില്ലറിനൊടുവിൽ റയൽ, റയൽ, റയൽ…
മാഡ്രിഡ്: രക്തസമ്മർദത്താൽ സിരകൾ പൊട്ടുമെന്നു തോന്നിപ്പിച്ച ഒന്നര മണിക്കൂർ… ശക്തരിൽ ശക്തരുടെ പോരാട്ടം തീപ്പൊരി ചിതറിച്ചപ്പോൾ ഇതാണോ ഫൈനൽ എന്നുപോലും തോന്നിപ്പിച്ച നിമിഷങ്ങൾ… ത്രസിപ്പിക്കുന്ന നിമിഷങ്ങളാൽ സന്പന്നമായ ചാന്പ്യൻസ് ലീഗ് രണ്ടാം പാദ സെമി പോരാട്ടം കഴിഞ്ഞപ്പോൾ ഗോൾ നില: റയൽ മാഡ്രിഡ് 2, ബയേണ്‍ മ്യൂണിക്ക് 2. ആദ്യപാദത്തിലെ 2-1ന്റെ ജയം നല്കിയ കരുത്തിൽ ഇരുപാദങ്ങളിലുമായി ബയേണിനെ 4-3നു കീഴടക്കി റയൽ ഫൈനലിൽ. സ്പാനിഷ് വന്‍പന്റെ തുടർച്ചയായ മൂന്നാം ചാന്പ്യൻസ് ലീഗ് ഫൈനൽ! അഞ്ച് വർഷത്തിനുള്ളിൽ നാലാം ഫൈനലും! ബയേണിനായി ജോഷ്വ കിമ്മിച്ചും ഹമേഷ് റോഡ്രിഗസും ലക്ഷ്യംകണ്ടപ്പോൾ റയലിന്റെ രണ്ട് ഗോളും കരിം ബെൻസെമയുടെ വകയായിരുന്നു. ലിവർപൂൾ-എഎസ് റോമ സെമി ജേതാക്കളാണ് ഫൈനലിൽ റയലിന്റെ എതിരാളി. ആദ്യ പകുതിയുടെ അവസാനം റയൽ മാഡ്രിഡിന്റെ മാഴ്സല്ലോയുടെ ഹാൻഡ്ബോൾ റഫറി കാണാതിരുന്നത്, സെർജ്യോ റാമോസിന്റെ ഷോട്ട് സൈഡ് ബാറിൽ…
Read More