ന്യൂഡൽഹി: 21-ാം കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ വിഭാഗം 45-48 കിലോഗ്രാം ബോക്സിംഗ് സ്വർണം നേടിയ ഇന്ത്യയുടെ സൂപ്പർ താരം മേരികോം വിരമിക്കൽ ഉടനേയില്ലെന്ന് വ്യക്തമാക്കി. മുപ്പത്തഞ്ചുകാരിയായ മേരികോം ആദ്യമായാണ് കോമണ്‍വെൽത്തിൽ പങ്കെടുക്കുന്നത്. വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. അടുത്ത ലക്ഷ്യം ഒളിന്പിക്സിൽ സ്വർണം നേടുകയാണ് – അഞ്ച് തവണ ലോകചാന്പ്യൻപട്ടം കരസ്ഥമാക്കിയ മേരികോം പറഞ്ഞു. 2012 ലണ്ടൻ ഒളിന്പിക്സിൽ മേരികോം വെങ്കലം നേടിയിരുന്നു. 2016 റിയോ ഒളിന്പിക്സിൽ ഇന്ത്യൻ താരത്തിനു വൈൽഡ് കാർഡ് എൻട്രി ലഭിക്കാതിരുന്നതോടെ മത്സരിക്കാനായില്ല. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടാനാവുമെന്നാണു പ്രതീക്ഷയെന്നു മേരികോം വ്യക്തമാക്കി.
Read MoreCategory: Sports
തകർത്തടിച്ച് ആന്ദ്രേ റസൽ
കോൽക്കത്ത: ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു മിന്നും ജയം സമ്മാനിച്ചത് ആന്ദ്രേ റസലിന്റെയും നിതീഷ് റാണയുടെയും വെടിക്കെട്ട് ബാറ്റിംഗ്. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടക്കം 59 റണ്‍സ് എടുത്ത റാണയാണ് കളിയിലെ താരമായത്. ആന്ദ്രേ റസൽ 12 പന്തിൽ ആറ് സിക്സിന്റെ അകന്പടിയോടെ അടിച്ചെടുത്തത് 41 റണ്‍സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന റണ്‍ വ്യത്യാസത്തിലാണ് തങ്ങളുടെ പഴയ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിന്റെ സംഘത്തെ കോൽക്കത്ത കീഴടക്കിയത്. 71 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ ജയം. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റാണ് റസൽ 12 പന്തിൽ 41 റണ്‍സ് അടിച്ചെടുത്തപ്പോൾ പിറന്നത്. ചുരുങ്ങിയത് പത്തു പന്ത് നേരിട്ടതിൽവച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ സ്ട്രൈക്ക് റേറ്റുമാണ് റസലിന്റെ 341.67. 2015ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി മുംബൈ ഇന്ത്യൻസിനെതിരേ…
Read Moreഉജ്വല വരവേൽപ്പ്
ന്യൂഡൽഹി/ഹൈദരാബാദ്/ചെന്നൈ: കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുത്ത് വിജയിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഉജ്വല വരവേൽപ്പ്. ഷൂട്ടിംഗ്, ബോക്സിംഗ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ഭാരദ്വഹനം, സ്ക്വാഷ് തുടങ്ങിയ മത്സരങ്ങളിൽ മെഡൽ നേടി ഇന്ത്യയുടെ യശസുയർത്തിയ താരങ്ങൾ ഇന്നലെയാണ് ഗോൾഡ് കോസ്റ്റിൽനിന്ന് തിരിച്ചെത്തിയത്. ന്യൂഡൽഹിയിലാണ് ഷൂട്ടിംഗ്, ബോക്സിംഗ് താരങ്ങൾ ഇറങ്ങിയത്. സ്ക്വാഷിലെ മെഡൽ ജേതാക്കളായ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും ചെന്നൈയിൽ ഇറങ്ങി. ഷൂട്ടിംഗിൽ സ്വർണം നേടിയ പതിനാറുകാരിയായ മനു ഭാകറിന് ഹരിയാന സർക്കാർ വൻ സ്വീകരണമാണ് ഒരുക്കിയത്. പാരിതോഷികമായി ഹരിയാന സർക്കാർ മനു ഭാകറിന് 1.5 കോടി രൂപ സമ്മാനിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇന്നലെ നടന്ന ചടങ്ങിൽ തുക മനുവിന് കൈമാറി. ബാഡ്മിന്റണ്‍ ടീമിനെ അകമഴിഞ്ഞ് പ്രകീർത്തിച്ച് പരിശീലകൻ ഗോപീചന്ദ്. ഇന്ത്യ ഇപ്പോൾ ഒന്നോ രണ്ടോ കളിക്കാരുടെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഗോപീചന്ദ് ഇന്നലെ ഹൈദരാബാദിൽവച്ചു നടന്ന അനുമോദനയോഗത്തിൽ…
Read Moreബ്രസീലിനെ നയിക്കാൻ നെയ്മർ എത്തും: പെലെ
ബ്രസീലിയ: കാൽക്കുഴയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന സൂപ്പർ താരം നെയ്മർ ലോകകപ്പ് ഫുട്ബോളിനു മുന്‍പ് തിരിച്ചെത്തി ബ്രസീലിനെ നയിക്കുമെന്ന് ഇതിഹാസതാരം പെലെ. നെയ്മർ ബ്രസീലിനെ ആറാമതും ലോകകപ്പ് ജയത്തിലേക്ക് നയിക്കുമെന്നും പെലെ വിശ്വാസം പ്രകടിപ്പിച്ചു. എന്താണു സംഭവിക്കാനിരിക്കുന്നതെന്ന് അറിയില്ല. എന്നാൽ, ലോകകപ്പിനു മുന്‍പ് നെയ്മർ പരിക്കിൽനിന്ന് പൂർണമായി മോചിതനായി കളത്തിൽ തിരിച്ചെത്തും. ലോകകപ്പിൽ എനിക്ക് ലഭിച്ചതുപോലെയുള്ള ഭാഗ്യം നെയ്മറിനും ഉണ്ടാകും – പെലെ പറഞ്ഞു. മൂന്നു തവണ ലോകകപ്പ് ഫുട്ബോൾ കിരീടം ബ്രസീൽ ഉയർത്തിയപ്പോഴും ടീമിന്റെ അഭിഭാജ്യഘടകമായിരുന്നു പെലെ. കളിക്കാരനായി മൂന്നു തവണ ലോകകപ്പ് നേടിയ ലോകത്തിലെ ഏക താരവും പെലെയാണ്. 1958, 1962, 1970 ലോകകപ്പുകളാണ് പെലെയുടെ പേരിനൊപ്പമുള്ളത്. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിൽ മാഴ്സെല്ലയ്ക്കെതിരായ മത്സരത്തിനിടെയാണ് പിഎസ്ജി താരമായ നെയ്മറിനു പരിക്കേറ്റത്. കാൽക്കുഴയ്ക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് ബ്രസീലിൽവച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മർ മൈതാനത്തേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.ബ്രസീലിന്റെ…
Read Moreഗംഭീറിനെ കോൽക്കത്ത കീഴടക്കി
കോൽക്കത്ത: ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 71 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 14.2 ഓവറിൽ 129 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കോൽക്കത്തയുടെ മുൻ ക്യാപ്റ്റനായ ഗൗതം ഗംഭീർ പഴയ തട്ടകത്തിൽ ഡൽഹി നായകനായി കളിക്കാനെത്തി തോൽവി വഴങ്ങുകയായിരുന്നു. കോൽക്കത്തയ്ക്കായി നിതീഷ് റാണ (35 പന്തിൽ 59 റണ്‍സ്) അർധസെഞ്ചുറി നേടി. ആ്രന്ദേ റസൽ (12 പന്തിൽ 41 റണ്‍സ്), റോബിൻ ഉത്തപ്പ (19 പന്തിൽ 35 റണ്‍സ്), ഓപ്പണർ ക്രിസ് ലിൻ (29 പന്തിൽ 31 റണ്‍സ്) എന്നിവരും നൈറ്റ് റൈഡേഴ്സിനായി മികവുകാട്ടി. ഗ്ലെൻ മാക്സ്വെൽ (22 പന്തിൽ 47 റണ്‍സ്), ഋഷഭ് പന്ത് (26 പന്തിൽ 43 റണ്‍സ്) എന്നിവർമാത്രമാണ് ഡൽഹി ഇന്നിംഗ്സിൽ രണ്ടക്കം…
Read Moreസഞ്ജു, കോഹ്ലി…
ബംഗളൂരു: സഞ്ജു വി. സാംസന്റെ വെടിക്കെട്ട് ബാറ്റിംഗിന് മറുപടി നല്‍കാനുള്ള വിരാട് കോഹ്ലിയുടെ ശ്രമം വിഫലമായി. രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ പോരാട്ടത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം. കാരണം, ടോസ് നേടി കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തപ്പോൾ സഞ്ജുവിന്റെ സെഞ്ചുറിയോളംപോന്ന ഇന്നിംഗ്സ് സ്വപ്നത്തിൽപോലും കണ്ടുകാണില്ല. 45 പന്തിൽ പത്ത് സിക്സും രണ്ട് ഫോറും അടക്കം 92 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ 19 റണ്‍സിനു ജയിച്ചു. മാൻ ഓഫ് ദ മാച്ചായ സഞ്ജുവിന്റെ തോളിലേറി 20 ഓവറിൽ രാജസ്ഥാൻ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 217 റണ്‍സ്. 30 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 57 റണ്‍സ് എടുത്ത കോഹ് ലിയുടെ റോയൽ ചലഞ്ചേഴ്സിന്റെ പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 198ൽ അവസാനിച്ചു. പത്ത് തവണ…
Read Moreപ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാന്പ്യന്മാരായി. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഓൾഡ് ട്രാഫഡിൽ വെസ്റ്റ് ബ്രോംവിച്ചിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റപ്പോൾ സിറ്റി എവേ ഗ്രൗണ്ടിൽ ഒന്നിനെതിരേ മൂന്നു ഗോളിനു ടോട്ടനത്തെ തോൽപ്പിച്ചു. രണ്ടു വർഷത്തിനുശേഷമാണ് സിറ്റി ചാന്പ്യന്മാരാകുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ ആദ്യ സീസണ് തന്നെ പെപ് ഗാർഡിയോളയ്ക്ക് രണ്ടു കിരീടങ്ങളോടെ അവസാനിപ്പിക്കാനായി. ഫെബ്രുവരിയിൽ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജീസസ് (22-ാം മിനിറ്റ്), ഇൽകെ ഗുണ്ടോഗൻ (25-ാം മിനിറ്റ്, പെനാൽറ്റി), റഹീം സ്റ്റെർലിംഗ് (72-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. ക്രിസ്റ്റ്യൻ എറിക്സണാണ് (42-ാം മിനിറ്റ്) ടോട്ടനത്തിന്റ ഗോളിനുടമ. 74-ാം മിനിറ്റിൽ ജേ റോഡ്രിഗസിന്റെ ഗോളിലാണ് സ്വന്തം ഗ്രൗണ്ടിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമുള്ള വെസ്റ്റ്ബ്രോമിനോട് തോറ്റത്. തോൽവി…
Read Moreപ്രതീക്ഷയേകിയ സുവർണ തീരം
ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസ് കായിക ഇന്ത്യക്ക് നല്‍കിയത് അഭിമാനത്തിന്റെയും സുവർണ പ്രതീക്ഷകളുടെയും നാളുകൾ. ഭാവിയിലേക്ക് ഉറ്റുനോക്കാൻ ഒരുപിടി യുവതാരങ്ങളുടെ പ്രകടനം ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യക്കു ലഭിച്ചു. ദേശീയ കായിക വിനോദമായ ഹോക്കിയിൽ പച്ചപിടിച്ചില്ലെങ്കിലും ഷൂട്ടിംഗ്, ഗുസ്തി, ഭാരോദ്വഹനം, ബോക്സിംഗ്, ബാഡ്മിന്റണ്‍, ടേബിൾ ടെന്നീസ് എന്നിവയിൽ ഇന്ത്യൻ താരങ്ങൾ ശോഭിച്ചു. ഗെയിംസിന്റെ അവസാന ദിനം ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ലഭിച്ചത്. അവസാന ദിവസത്തെ ഇന്ത്യയുടെ ഗ്ലാമർ പോരാട്ടമായിരുന്ന വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനെ കീഴടക്കി സൈന നെഹ്വാൾ സ്വർണം നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലോക ഒന്നാംനന്പർ താരമായ കിഡംബി ശ്രീകാന്തിനെ മലേഷ്യയുടെ ലിചോങ് വി കീഴടക്കി. 26 സ്വർണവും 20 വീതം വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ 66 മെഡലുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2010…
Read Moreവനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ചരിത്രം കുറിച്ച് മണിക
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മണിക ബത്രയ്ക്ക് ചരിത്ര സ്വർണം. ഗെയിംസിൽ വനിതാ സിംഗിൾസിൽ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്. ടിടി വനിതാ ടീം വിഭാഗത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോഴും മണിക ബത്രയായിരുന്നു പടനയിച്ചത്. ഇതോടെ മണിക ഇരട്ട സ്വർണ നേട്ടത്തിലെത്തി. സിംഗപ്പൂരിന്റെ മെൻഗ്യൂ യുവിനെ 4-0നു പരാജയപ്പെടുത്തിയാണ് മണിക സ്വർണമണിഞ്ഞത്. സ്കോർ: 11-7, 11-6, 11-2, 11-7. പുരുഷ വിഭാഗം ടിടി ഡബിൾസിൽ വെള്ളിയും വെങ്കലവും ഇന്ത്യൻ സഖ്യങ്ങൾ സ്വന്തമാക്കി. പുരുഷ ഡബിൾസ് ഫൈനലിൽ ശരത് അചന്ത – സത്യൻ ഗനനശേഖരൻ സഖ്യമാണ് ഫൈനലിൽ ഇംഗ്ലീഷ് കൂട്ടുകെട്ടിനോട് അഞ്ച് ഗെയിം നീണ്ട പോരാട്ടത്തിൽ പൊരുതി കീഴടങ്ങി വെള്ളി നേടിയത്. സ്കോർ: 5-11, 12-10, 11-9, 6-11, 8-11. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ഹർമീത്…
Read Moreകോമണ്‍വെൽത്ത് ഗെയിംസ് ക്ലോസിംഗ് സെറിമണി; മേരികോം പതാകയേന്തും
ഗോൾഡ് കോസ്റ്റ്: ഇന്ന് നടക്കുന്ന 21-ാം കോമണ്‍വെൽത്ത് ഗെയിംസ് ക്ലോസിംഗ് സെറിമണിയിൽ ഇന്ത്യയുടെ പതാകയേന്തുന്നത് മേരികോം. കോമണ്‍വെൽത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ മേരികോം ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ ഇന്നലെ സ്വർണം സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ഇന്ത്യൻ ബോക്സർ അഞ്ച് തവണ ലോകചാന്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് ഇതുപോലൊരു മത്സരവേദിയിൽ ഇന്ത്യയുടെ പതാകയേന്താൻ അവസരം ലഭിച്ചതെന്ന് മേരികോം പ്രതികരിച്ചു. ഇന്ത്യൻ പതാകയേന്താൻ ലഭിച്ച അവസരത്തെ വിലമതിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഏഷ്യൻ ചാന്പ്യൻഷിപ്പും കോമണ്‍വെൽത്തും ഉൾപ്പെടെ മൂന്ന് സ്വർണ നേട്ടമാണ് മേരികോം സ്വന്തമാക്കിയത്.
Read More