കോമണ്‍വെൽത്ത് മെഡൽ ഉറപ്പിച്ച് മേരികോം

ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് വനിതാ ബോക്സിംഗ് റിംഗിലെ ഇന്ത്യയുടെ സൂപ്പർ വനിതയായ മേരി കോം സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ സ്കോട്‌ലൻഡിന്‍റെ മേഗൻ ഗോർഡൗണിനെ 5-0നു കീഴടക്കിയാണ് മേരി കോം സെമിയിലെത്തി മെഡൽ ഉറപ്പാക്കിയത്. അഞ്ചു തവണ ലോകചാന്പ്യനായ ഇന്ത്യൻ താരം 45-48 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. പതിനെട്ടുകാരിയായ സ്കോട്ടിഷ് താരത്തിന് മുപ്പത്തഞ്ചുകാരിയായ മേരി കോമിന്‍റെ പഞ്ചുകൾക്ക് മറുപടിയില്ലായിരുന്നു.ബുധനാഴ്ചയാണ് സെമിഫൈനൽ. പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വികാസ് കൃഷാൻ ക്വാർട്ടറിൽ കടന്നു.

Read More

ചെന്നൈ-ബാംഗളൂർ മത്സരങ്ങൾക്കു കേരളം വേദിയായേക്കും

കൊച്ചി: തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കം നിലനിൽക്കുന്നതിനാൽ ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ടീമുകളുടെ മത്സരങ്ങൾക്ക് കേരളം വേദിയായേക്കുമെന്ന് സൂചന. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താൻ സൗകര്യം ആരാഞ്ഞ് ബിസിസിഐയും സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്‍റും കേരള ക്രിക്കറ്റ് അസോസിയേഷന്‍റ അഭിപ്രായം ആരാഞ്ഞു. മത്സരം നടത്താൻ സ്റ്റേഡിയം പൂർണ സജ്ജമാണെന്നാണ് കെസിഎ പ്രസിഡന്‍റ് റോങ്ക്‌ലിൻ ജോണ്‍ മറുപടി അറിയിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം ഗ്രൗണ്ടായി നിശ്ചയിച്ചുകൊണ്ടാകും മത്സരം കേരളത്തിലേക്ക് മാറ്റുക. കാവേരി ജലതർക്കം പരിഷ്കരിക്കുന്നതുവരെ ഐപിഎൽ ബഹിഷ്കരിക്കണമെന്ന ആഹ്വാനം തമിഴ്നാട്ടിൽ വ്യാപകമായുണ്ട്. തമിഴ് ജനതയൊന്നാകെ മത്സരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതേ നിലപാടിലാണ് ഭരണ-പ്രതിപക്ഷ പാർട്ടികളും. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.

Read More

കോമണ്‍വെൽത്ത് ഗെയിംസ്: ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം

ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ ഷൂട്ടിംഗിൽ മെഹൂലി ഘോഷ് വെള്ളിയും അപൂർവി ചന്ദേല വെങ്കലവും നേടി. ഗെയിംസിൽ എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

Read More

കോമണ്‍വെൽത്ത്: ഹോക്കിയിൽ ജയം കൈവിട്ട് ഇന്ത്യ

ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം കൈവിട്ടു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ ജയം നഷ്ടമാക്കുകയായിരുന്നു. മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. മത്സരത്തിന്‍റെ നാലാം ക്വാർട്ടറിലെ അവസാന മിനിറ്റിൽ പാക്കിസ്ഥാന് ലഭിച്ച പെനാൽറ്റി കോർണറാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. പകുതി സമയം വരെ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച നിന്ന ഇന്ത്യൻ യുവനിര പകുതിക്ക് ശേഷം കളിമറന്നതാണ് തിരിച്ചടിയായത്. മലയാളി താരം പി.ആർ.ശ്രീജേഷിന്‍റെ ഉജ്ജ്വല സേവുകൾ കൂടിയില്ലായിരുന്നെങ്കിൽ മത്സരഫലം പാക്കിസ്ഥാന് അനുകൂലമാകുമായിരുന്നു.ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗുമാണ് ഇന്ത്യയുടെ സ്കോറർമാർ. മുഹമ്മദ് ഇർഫാൻ ജൂനിയർ, അലി മുബഷാർ എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി ഗോളുകൾ നേടിയത്.

Read More

ചരിത്രനേട്ടം! അണ്ടര്‍ 23 കേരള വനിതാ ക്രിക്കറ്റ് ടീമിനു സ്വീകരണം

കൊച്ചി: ചരിത്രത്തിലാദ്യമായി ദേശീയ ക്രിക്കറ്റ് ടൂർണമെന്‍റിൽ ചാന്പ്യൻമാരായ കേരള അണ്ടർ 23 വനിതാ ക്രിക്കറ്റ് ടീമിന് ജൻമനാടിന്‍റെ ഊഷ്മള വരവേൽപ്പ്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന ദേശീയ ട്വന്‍റി 20 ടൂർണമെന്‍റിലാണ് കേരളം ജേതാക്കളായത്. ഇന്നലെ നെടുന്പാശേരിയിൽ വിമാനമിറങ്ങിയ ടീമിനു കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് ടീം അംഗങ്ങൾ കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെത്തി മാധ്യമങ്ങളെ കണ്ടു. കൂട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്നാണു ക്യാപ്റ്റൻ എസ്. സജന വ്യക്തമാക്കി. പരിശീലകന്‍റെയും മറ്റു സപ്പോർട്ടിംഗ് സ്റ്റാഫിന്‍റെയും കെസിഎയുടെയും പിന്തുണ ടീമിന്‍റെ പ്രകടനത്തിൽ നിർണായകമായി. വിജയത്തിൽ ആശംസ അറിയിച്ചു മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയ നിമിഷമാണ് ഏറെ പ്രിയപ്പെട്ടതെന്നും നായിക പ്രതികരിച്ചു. ഒരുകൂട്ടം പ്രതിഭാശാലികളായ കളിക്കാരുടെ മികച്ച പ്രകടനമാണു കിരീടം സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചതെന്നു പരിശീലക സുമൻ ശർമ്മ പറഞ്ഞു. സംസ്ഥാന ക്രിക്കറ്റിന് അഭിമാനകരമായ നേട്ടമാണ് പെണ്‍കുട്ടികളിലൂടെ…

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. വനിതകളുടെ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ സുവർണ നേട്ടം. 2014ലെ കോമണ്‍വെൽത്ത് ഗെയിംസിലും സഞ്ജിത സ്വർണം നേടിയിരുന്നു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വർണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവർണ നേട്ടം. 110 കിലോ ഭാരം ഉയർത്തി കോമൺവെൽത്ത് റിക്കാർഡോടെയാണ് മീരാഭായി സ്വർണം കരസ്ഥമാക്കിയത്. നിലവിലെ ലോക ചാന്പ്യനാണ് മീരാഭായ്. നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.  

Read More

കുട്ടിക്രിക്കറ്റിന്‍റെ വസന്തകാലം; ഐപിഎല്ലിലെ മലയാളിക്കളി

കുട്ടിക്രിക്കറ്റിന്‍റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 11-ാം സീസണ്‍ ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കുട്ടിക്രിക്കറ്റിന്‍റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ. ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്… കെ.എം. ആസിഫ് രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ…

Read More

ബിസിസിഐയുടെ മാധ്യമ കരാർ 6,138 കോടിക്ക് സ്റ്റാർ ഇന്ത്യ നേടി

മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നിരുന്ന ബിസിസിഐയുടെ മാധ്യമ കരാർ ലേലം സ്റ്റാർ ഇന്ത്യ നേടി. 6138.1 കോടി രൂപയ്ക്കാണ് അഞ്ച് വർഷത്തേക്കുള്ള കരാർ സ്റ്റാർ ഇന്ത്യ നേടിയത്. അതായത് ഇന്ത്യൻ ടീമിന്‍റെ ഒരു മത്സരത്തിന് 60.1 കോടി രൂപയാണ് സ്റ്റാർ ഇനി മുടക്കുക. 2012 മുതൽ 2018വരെയുള്ള അവകാശം 430 കോടി രൂപയ്ക്കായിരുന്നു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. സ്റ്റാർ ഇന്ത്യ, സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ(എസ്പിഎൻ), റിലയിൻസ് ജിയോ എന്നീ കന്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.  

Read More

റബാഡയ്ക്കു പരിക്ക്, ഐപിഎലിൽനിന്നു പിന്മാറി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ പരിക്കിനെത്തുടർന്ന് ഐപിഎലിൽനിന്നു പിന്മാറി. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ റബാഡയുടെ പിന്മാറ്റം ഡൽഹി ഡെയർഡെവിൾസിനു തിരിച്ചടിയായി. പരിക്കിനെത്തുടർന്ന് ഐപിഎലിനെത്താത്ത രണ്ടാം പ്രമുഖ പേസ് ബൗളറാണ് റബാഡ. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് നേരത്തേ പിന്മാറിയിരുന്നു.ജൂലൈ പകുതിയിൽ ശ്രീലങ്കൻ പര്യടനത്തിനു മുന്പ് താരത്തിനു ആരോഗ്യംവീണ്ടെടുക്കേണ്ടതുണ്ട്. റബാഡയ്ക്ക് ഒരുമാസത്തെ വിശ്രമം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ ടീം മാനേജർ മുഹമ്മദ് മൂസാജി പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരേ ദക്ഷിണാഫ്രിക്ക 3-1ന് ജയിച്ച പരന്പരയിൽ 23 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

ഗോൾഡ് കോസ്റ്റ്: 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഗെയിംസിൽ ഭാരോദ്വഹനത്തിൽ പി.ഗുരുരാജയാണ് കായിക ഇന്ത്യയുടെ അഭിമാനമായത്. പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ സ്വന്തമാക്കി. സ്നാച്ചിൽ 111 കിലോഗ്രാം ഉയർത്തിയ ഗുരുരാജ ശ്രീലങ്കൻ താരത്തിന് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ 138 കിലാഗ്രാം ഉയർത്തിയ താരം മെഡൽ സ്വന്തമാക്കുകയായിരുന്നു. ആകെ 249 കിലോഗ്രാം ഗുരുരാജ ഉയർത്തി. മലേഷ്യൻ താരം മുഹമ്മദ് ഇസാർ അഹമ്മദാണ് സ്വർണം നേടിയത്. സ്നാച്ചിൽ 117 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 144 കിലോയും ഉയർത്തിയ താരം ഗെയിംസ് റിക്കാർഡും സ്ഥാപിച്ചു. 248 കിലോഗ്രാം ഉയർത്തി ശ്രീലങ്കയുടെ ചതുരംഗ ലക്മൽ വെങ്കലം നേടി.

Read More