റോയൽസിനെ രഹാനെ നയിക്കും

  ജയ്പുർ: അടു ത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി-20യിൽ രാജസ്ഥാൻ റോയൽസിനെ ഇന്ത്യൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ നയിക്കും. പന്തിൽ കൃത്രിമം നടത്തിയെന്ന വിവാദത്തിൽപ്പെട്ട ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ നീക്കിയാണ് രഹാനെയെ ക്യാപ്റ്റനാക്കിയത്. രഹാനെ രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ അവിഭാജ്യഘടകമാണെന്നും അദ്ദേഹത്തിന്‍റെ ക്ലബ് സംസ്കാരവും മൂല്യവും അറിയാമെന്നും രാജസ്ഥാൻ റോയൽസിന്‍റെ ഉദ്യോഗസ്ഥരിൽ ഒരാളായ സുബിൻ ഭരുച്ച പറഞ്ഞു. വാതുവയ്പ് ആരോപണത്തെത്തുടർന്ന് രണ്ടുവർഷത്തെ വിലക്കിനുശേഷമാണ് രാജസ്ഥാൻ ഐപിഎലിന്‍റെ 11-ാം പതിപ്പിലേക്കു തിരിച്ചുവരുന്നത്. 2014, 2015 വർഷങ്ങളിൽ സ്റ്റീവ് സ്മിത്ത് റോയൽസിനൊപ്പമായിരുന്നു. റോയൽസിനു നേരിടേണ്ടിവന്ന വിലക്കിനെത്തുർന്ന് 2016ൽ സ്മിത്തിനെയും രഹാനെയെയും റൈസിംഗ് പൂന സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി. സ്മിത്തായിരുന്നു ജയന്‍റ്സിന്‍റെ ക്യാപ്റ്റൻ.

Read More

പഞ്ചാബിനും ഗോവയ്ക്കും ജയം

കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ പഞ്ചാബും ഗോവയും ജയിച്ചു. പഞ്ചാബ് 2-1നു കർണാടകയെയും ഗോവ 6-1ന് ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ പഞ്ചാബും ഗോവയും സെമി സാധ്യത നിലനിർത്തി. ഗ്രൂപ്പിൽനിന്ന് മിസോറാം നേരത്തേ സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ മൂന്ന് ജയവുമായി മിസോറാം ഒന്നാം സ്ഥാനത്താണ്. കർണാടകയ്ക്കും പഞ്ചാബിനും ആറ് പോയിന്‍റ് വീതവും ഗോവയ്ക്ക് മൂന്നു പോയിന്‍റുമാണുള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക. ഫൈനൽ ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ ഹാട്രിക്ക് ഗോവ-ഒഡീഷ പോരാട്ടത്തിൽ പിറന്നു. ഗോവൻ ക്യാപ്റ്റൻ വിക്ടോറിനോ ഫെർണാണ്ടസാണ് ഹാട്രിക്ക് സ്വന്തമാക്കി. ഇന്നു കേരളം-ബംഗാൾ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് ബംഗാളിനെ നേരിടും. മൂന്ന് ജയങ്ങൾ വീതം സ്വന്തമാക്കിയ ഇരു ടീമുകളും സെമിയിൽ പ്രവേശിച്ചുകഴിഞ്ഞതാണ്. എന്നാൽ, ഇന്നത്തെ മത്സരം ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കും.…

Read More

ഓസീസ് ക്രിക്കറ്റിന്‍റെ ചരമം

ബ്രിട്ടീഷ് മാധ്യമങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ ചരമം എഴുതിയതിനും 136 വർഷങ്ങൾക്കുശേഷം സമാനമായൊരു ചരമ അറിയിപ്പ് ഉണ്ടായി. 1882 ഓഗസ്റ്റിൽ ഓവലിൽവച്ചുനടന്ന ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യമായി ചിരവൈരികളായ ഓസ്ട്രേലിയയ്ക്കു മുന്നിൽ പരാജയപ്പെട്ടു. പിറ്റേദിവസം ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ ചരമകുറിപ്പ് ‘ദ സ്പോർട്ടിംഗ് ടൈംസ്’ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനുശേഷം ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ചരമക്കുറിപ്പ്. ഇതാണ് പിന്നീട് ആഷസ് ടെസ്റ്റ് എന്ന ചരിത്രപ്രസിദ്ധ പ്രയോഗത്തിനു വഴിവച്ചത്. സമാനമായ സംഭവമല്ലെങ്കിലും ഓസീസ് ക്രിക്കറ്റിന്‍റെ ചരമം ഓസ്ട്രേലിയൻ പത്രങ്ങളും പ്രസിദ്ധീകരിച്ചു. ന്യൂലാൻഡിൽവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് മരിച്ചെന്നും മൃതദേഹം ദഹിപ്പിച്ചശേഷം ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ചരമക്കുറിപ്പ്.  

Read More

ഫെഡറർക്കു തോൽവി, ഒന്നാം റാങ്ക് നഷ്ടപ്പെടും

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റോജർ ഫെഡറർക്ക് തോൽവി. ലോക 175-ാം നന്പർ ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസാണ് ഫെഡററെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 3-6, 6-3, 7-6(7-4). അടുത്തുവരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഉൾപ്പെടെയുള്ള ക്ലേ കോർട്ട് മത്സരങ്ങൾക്ക് താൻ ഉണ്ടാകില്ലെന്ന് സ്വിസ് താരം പ്രഖ്യാപിച്ചു. ഇതോടെ ലോക ഒന്നാം നന്പർ പദവി ഫെഡറർക്കു നഷ്ടപ്പെടും. രണ്ടാം റാങ്കിലുള്ള സ്പെയിനിന്‍റെ റാഫേൽ നദാൽ ഒന്നാം റാങ്കിലെത്തും. ഇന്ത്യയുടെ യൂകി ഭാംബ്രിയും രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി. അമേരിക്കയുടെ ജാക് സോകാണ് 6-3, 7-6(7-3)ന് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്.വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ ഷിമോണ ഹാലെപ്പ് പുറത്തായി. അതേസമയം, ആംഗലിക് കെർബർ, വിക്ടോറിയ അസരെങ്ക, മുഗുരുസ തുടങ്ങിയവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

Read More

തുടർച്ചയായ മൂന്നാം വിജയം; കേരളം സന്തോഷ് ട്രോഫി സെമിയിൽ

കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്നു ഗോളിനു മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. രാഹുൽ വി.രാജ്, ജിതിൻ എം.എസ്, രാഹുൽ കെ.പി എന്നിവരാണ് കേരളത്തിനുവേണ്ടി ഗോളുകൾ നേടിയത്. കേരളത്തിന്‍റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യ മൽസരത്തിൽ ചണ്ഡിഗഡിനെ(5-1)യും രണ്ടാം മൽസരത്തിൽ മണിപ്പൂരിനെ(6-0)യും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ബിയിൽനിന്ന് ബംഗാളും സെമി ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്.

Read More

റാഷിദ് ഖാനു വേഗമേറിയ 100 വിക്കറ്റ്, റിക്കാർഡ്

ഹരാരെ: ഏകദിനത്തിൽ വേഗമേറിയ 100 വിക്കറ്റ് എന്ന റിക്കാർഡ് അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ സ്വന്തമാക്കി. 44 മത്സരങ്ങളിൽനിന്നാണ് ഖാൻ നൂറു വിക്കറ്റ് കടന്നത്. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് 52 മത്സരങ്ങളിൽ നൂറു വിക്കറ്റ് തികച്ചതാണ് ഇതോടെ തകർന്നത്. ഐസിസി ലോകകപ്പ് ക്വാളിഫയർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിന്‍റെ ഷയി ഹോപ്പിനെ പുറത്താക്കിയാണ് ഖാൻ പുതിയ റിക്കാർഡ് കുറിച്ചത്. നൂറു വിക്കറ്റ് കടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാർഡും പത്തൊന്പതുകാരനായ ഖാൻ സ്വന്തമാക്കി. വേഗത്തിൽ 50 വിക്കറ്റ് തികച്ച കളിക്കാരിൽ എട്ടാമനാണ്. 26 മത്സരങ്ങളിൽനിന്നാണ് അഫ്ഗാൻ സ്പിന്നർ 50 വിക്കറ്റ് കടന്നത്. ഐസിസിയുടെ കളിക്കാരുടെ റാങ്കിംഗിൽ ആദ്യ സ്ഥാനത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഖാൻ.

Read More

പന്തിൽ കൃത്രിമം: സ്റ്റീവ് സ്മിത്തിന് ഐസിസി വിലക്ക്, പിഴ

സിഡ്നി: പന്തിൽ കൃത്രിമം കാണിച്ചു വിവാദത്തിൽ അകപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു വീണ്ടും തിരിച്ചടി. നായകസ്ഥാനം വഹിച്ചിരുന്ന സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റിൽനിന്നു വിലക്കി. മാച്ച്ഫീ മുഴുവനായി സ്മിത്ത് പിഴയൊടുക്കണം. പന്തിൽ കൃത്രിമം നടത്തിയ കാമറൂണ്‍ ബാൻക്രോഫ്റ്റ് മാച്ച്ഫീയുടെ 75 ശതമാനം പിഴയൊടുക്കാനും ഐസിസി വിധിച്ചു. കൂടാതെ, മൂന്നു ഡീമെറിറ്റ് പോയിന്‍റുകളും നൽകി. ഒരു ടെസ്റ്റിൽനിന്നു വിലക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൊഹന്നാസ്ബർഗിൽ നടക്കുന്ന നാലാം ടെസ്റ്റ് സ്മിത്തിനു നഷ്ടമാകും. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം സ്മിത്ത് ഏറ്റുപറയുകയും ചെയ്തു. വിഷയം വിവാദമായതോടെ ക്യാപ്റ്റനെ പുറത്താക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേണ്‍ബുൾ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണശേഷം നടപടിയെന്നതായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്ന് സർക്കാർ ശക്തമായ നിലപാട് എടുത്തതോടെ ക്യാപ്റ്റൻ രാജിവച്ചൊഴിയുകയായിരുന്നു.…

Read More

അർജന്‍റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റലിയെ വീഴ്ത്തി

ലണ്ടൻ: സൂപ്പർതാരം ലയണൽ മെസിയില്ലാതെയും ജയിക്കാൻ സാധിക്കുമെന്ന് അർജന്‍റീന ലോകകപ്പിനു മുമ്പ് തെളിയിച്ചിരിക്കുന്നു. മെസിയില്ലാതെ ഇറങ്ങിയ അർജന്‍റീന ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അർജന്‍റീന സ്കോർ ചെയ്തത്. പകരക്കാരായി കളത്തിലെത്തിയ എവർ ബനേഗയും മാനുവൽ ലാൻസിനിയുമാണ് ഗോൾ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെര്‍ജിയോ അഗ്വേറോയും ഇല്ലാതെയാണ് അസൂറികളെ അർജന്‍റീന നേരിട്ടത്. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, മാനുവൽ ലാൻസിനി എന്നിവരെയാണ് ഇതോടെ ജോർജ് സംപോളി ആക്രമണ ചുമതല ഏൽപ്പിച്ചത്.

Read More

സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോളിൽ മുക്കി കേരളം

കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്‍റെ ഗോളാറാട്ടം. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ 5-1നു തകർത്തെറിഞ്ഞ കേരളം ഇന്നലെ മണിപ്പുരിനെ 6-0നു ഗോളിൽ മുക്കി. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു കേരളത്തിന്‍റെ കണ്ണഞ്ചിപ്പിക്കും ഗോളടിമേളം അരങ്ങേറിയത്. കേരളത്തിനായി ജിതിൻ ഗോപാലൻ ഇരട്ട ഗോൾ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം സെമിയിലേക്കുള്ള ആദ്യ ചുവടുവച്ചു. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്‌ട്ര 2-1ന് ചണ്ഡിഗഡിനെ കീഴടക്കി സെമി സാധ്യത നിലനിർത്തി. ഹൗറയിലെ സൈലെൻ മന്ന സ്പോർട്സ് കോംപ്ലക്സിൽ അരങ്ങേറിയ മത്സരത്തിന്‍റെ തുടക്കത്തിൽത്തന്നെ മണിപ്പുരിന്‍റെ ഗോളി പരിക്കേറ്റ് പുറത്തുപോയി. തുടർന്ന് സബ്സ്റ്റിറ്റ്യൂട്ട് ബോംബോം സിംഗാണ് മണിപ്പുരിന്‍റെ ഗോൾവല കാത്തത്. ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ വലകുലുക്കാൻ കേരളത്തിന് സാധിച്ചില്ല. എടുത്തു പറയത്തക്ക നീക്കങ്ങൾ ആദ്യ പകുതിയിൽ ഉണ്ടായില്ലെന്നും പറയാം. എന്നാൽ, രണ്ടാം പകുതിയിൽ കളിമാറി. സബ്സ്റ്റിറ്റ്യൂഷനായി ഇറങ്ങിയ…

Read More

മയാമി ഓപ്പൺ: ജൊഹാന കോണ്ട മൂന്നാം റൗണ്ടിൽ

ഫ്ലോറിഡ: ബ്രിട്ടന്‍റെ ജൊഹാന കോണ്ട മയാമി ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. ബെൽജിയത്തിന്‍റെ കിർസ്റ്റെൻ ഫ്ലിപ്കെൻസിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടിലേക്ക് കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജൊഹാനയുടെ വിജയം. സ്കോർ: 6-4, 6-3. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച ബ്രിട്ടീഷ് താരം മൂന്നാം റൗണ്ടിൽ ജർമനിയുടെ എലിസെ മെർട്ടൻസിനെ നേരിടും. ചെക്ക് താരം പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടിൽ കടന്നു. അരിന സബലെൻകയെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7-5, 3-6, 6-3. ഇന്ത്യൻ വെൽസ് ചാമ്പ്യൻ നവോമി ഒസാക്ക ആദ്യ റൗണ്ടിൽ സൂപ്പർ താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി തുടങ്ങിയെങ്കിലും രണ്ടാം റൗണ്ടിൽ എലിന വിറ്റോളിനയുടെ മുന്നിൽ അടിയറവ് പറഞ്ഞു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ പരാജയം. സ്കോർ: 6-4, 6-2.

Read More