സിയൂൾ: കൊറിയൻ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്റെ ചെംഗ് നാൻ യിയെ തകർത്താണ് സിന്ധു വിജയം കൊയ്തത്. സ്കോർ: 21-13, 21-8. എസ്കെ ഹാൻഡ്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു സിന്ധു ജയിച്ചു കയറിയത്. നേരത്തേ, വനിതാ വിഭാഗത്തിൽ നിന്ന് സൈന നെഹ്വാളും പുരുഷ വിഭാഗത്തിൽ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.
Read MoreCategory: Sports
കോഹ്ലിക്ക് സച്ചിനെ മറികടക്കാനാകും: കപില്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകള്‍ മറികടക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനം നോക്കിയാല്‍ അതു മനസിലാകും. ചില റിക്കാര്‍ഡുകള്‍ കോഹ്ലി മറികടക്കും, ഉറപ്പ് -കപില്‍ പറഞ്ഞു. സച്ചിന് രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ചപ്പോള്‍ താന്‍ കരുതിയത് ആര്‍ക്കും അതു തകര്‍ക്കാനാകില്ലെന്നാണ്. എന്നാല്‍ ഇന്ന് വിരാട് കോഹ്ലി ബാറ്റു ചെയ്യുന്നതു കാണുമ്പോള്‍ സച്ചിന്റെ ഈ റിക്കാര്‍ഡ് അത്ര ഭദ്രമായ നിലയിലല്ല ഉള്ളതെന്നു തോന്നുന്നു. ഇപ്പോള്‍ കോഹ്്ലി ബാറ്റ് ചെയ്യുന്നതുപോലെ ഒരു മൂന്നു വര്‍ഷം കൂടി തുടര്‍ന്നാല്‍ സച്ചിന്റെ റിക്കാര്‍ഡുകള്‍ പഴങ്കഥയാകുമെന്ന് കപില്‍ കൂട്ടിച്ചേര്‍ത്തു. 190-ലേറെ കളികളില്‍നിന്നാണ് കോഹ്ലി 30 സെഞ്ചുറികളില്‍ എത്തിയതെന്ന് കപില്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ മറ്റൊരു മഹാനായ താരമായിരുന്ന റിക്കി പോണ്ടിംഗിന് ഇതേ നേട്ടത്തിലെത്താന്‍ 375 മല്‍സരം വേണ്ടിവന്നെന്ന് കപില്‍…
Read Moreകൊച്ചിയിലും ഗോവയിലും ടിക്കറ്റ് ബാക്കി
കൊച്ചി: രാജ്യം ആദ്യമായി വേദിയാകുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു. ഫൈനൽ മത്സരം നടക്കുന്ന കോൽക്കത്തയിലും ഗ്രൂപ്പ് മത്സരങ്ങളും മറ്റും നടക്കുന്ന ഗോഹട്ടി, ഡൽഹി സ്റ്റേഡിയങ്ങളിലും ടിക്കറ്റുകൾ ഏറെക്കുറെ വിറ്റുതീർന്നു. എന്നാൽ മറ്റു വേദികളായ കൊച്ചിയും ഗോവയും ടിക്കറ്റ് വിൽപ്പനയിൽ പിന്നിലാണ്. ആറു ഗ്രൂപ്പ് മത്സരങ്ങളും ഒന്നുവീതം പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും നടക്കുന്ന കൊച്ചിയിൽ പാതിമാത്രം ടിക്കറ്റുകളേ വിറ്റുപോയിട്ടുള്ളൂ. ടിക്കറ്റ് വിൽപനയുടെ മൂന്നാംഘട്ടം പാതി പിന്നിട്ടപ്പോൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മിക്ക മത്സരങ്ങൾക്കും സീറ്റുകൾ ഇനിയും ബാക്കിയുണ്ട്. ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കുന്ന അവസാനഘട്ടത്തിൽ ശേഷിക്കുന്ന ടിക്കറ്റുകൾ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണു സംഘാടകർ. ഗ്രൂപ്പ് മത്സരങ്ങളിലെ തീപാറുന്ന പോരാട്ടമായി കായിക ലോകം ഉറ്റുനോക്കുന്ന ബ്രസീൽ-സ്പെയിൻ മത്സരത്തിന്റെ ഓണ്‍ലൈൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്. ഒക്ടോബർ ഏഴിനു വൈകുന്നേരം…
Read Moreഅണ്ടർ 17 ലോകകപ്പ് : മധുരം പകരാൻ മഞ്ഞപ്പട
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ സീനിയറെന്നോ ജൂണിയറെന്നോ വ്യത്യാസമില്ലാതെ എക്കാലവും ആവേശവും പ്രതീക്ഷയും ഉയര്‍ത്തുന്ന ടീമാണ് ബ്രസീല്‍. ഫുട്ബോള്‍ ആരാധകരുടെ എക്കാലത്തെയും ഫേവറിറ്റ് ടീമാണ് ബ്രസീല്‍. അതുകൊണ്ടുതന്നെ ഇന്ത്യ ആദ്യമായി ഒരു ഫിഫ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിലെ കിരീട സാധ്യത ഏറ്റവുമധികമുള്ള ടീമുമാണ് ബ്രസീല്‍. മലയാളികൾക്കും ബ്രസീലിന്റെ മത്സരങ്ങൾ കാണാൻ അവസരമൊരുങ്ങും. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിലാണ് അരങ്ങേറുന്നത്. ലോകകപ്പില്‍ ഇതുവരെ ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ശക്തമായ ടീമുകളിലൊന്നാണ് എക്കാലവും ബ്രസീല്‍. 1985ലാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനു തുടമാകുന്നത്. ആദ്യ ലോകകപ്പിൽ ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ നടന്ന ലോകകപ്പുകളില്‍ ഒരു തവണമാത്രമാണ് ബ്രസീലിനു യോഗ്യത നേടാനാവാതെ പോയത്. 1993ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പായിരുന്നു അത്. 1997, 1999, 2003 വര്‍ഷങ്ങളില്‍ കാനറികള്‍ക്കായിരുന്നു കിരീടം. 1995ലും 2005ലും…
Read Moreഉമേഷ് യാദവും ഷാമിയും തിരിച്ചെത്തി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരെ ഉള്‍പ്പെടുത്തി. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നീട്ടിക്കൊടുത്തു. 17ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. പരമ്പരയില്‍ അഞ്ച് ഏകദിനവും മൂന്നു ട്വന്റി 20യുമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ ഏകദിന പരമ്പരയിലുണ്ടായിരുന്ന ടീമിലെ ശാര്‍ദുല്‍ ഠാക്കൂറിനെ മാത്രമാണ് ഒഴിവാക്കിയത്. കേദാർ ജാദവിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു കളിയില്‍ 64 റണ്‍സ് നേടാനേ യാദവിനായുള്ളൂ. മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ്…
Read Moreഹാട്രിക് തിളക്കത്തില്‍ മെസി
ബാഴ്സലോണ: സ്പാനിഷ് ലീഗിലെ കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്സലോണയ്ക്കു ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക് മികവാണ് ബാഴ്സലോണയ്ക്കു ലോക്കല്‍ എതിരാളികളായ എസ്പാനിയോളിനെതിരേ 5-0ന്റെ ജയമൊരുക്കിയത്. ബാഴ്സലോണയുടെ ന്യൂകാമ്പ് സ്റ്റേഡിയത്തില്‍ പുതിയതായി ബാഴ്സലോണയിലെത്തിയ ഒസാമെന് ഡെംബെലെ പകരക്കാരനായി ഇറങ്ങി ലൂയിസ് സുവാരസിന്റെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു. 68-ാം മിനിറ്റിലാണ് ഡെംബെലെ ബാഴ്സലോണ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചത്. കിരീടപോരാട്ടത്തില്‍ ബാഴ്സയുടെ പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡിനും സമനില കൊണ്ടു തൃപ്തരാകേണ്ടിവന്നിരുന്നു. ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരവും ബാഴ്സലോണ ജയിച്ചു. ബാഴ്സോലണയ്ക്കു വേണ്ടി മെസി നേടുന്ന 38-ാമത്തെ ഹാട്രിക്കാണ്. ലീഗില്‍ 554 ദിവസത്തിനുശേഷം മെസി നേടുന്ന ഹാട്രിക്കാണ്. 2016 മാര്‍ച്ച് മൂന്നിന് റയോ വയ്യക്കാനോയ്ക്കെതിരേയാണ് ലീഗില്‍ ഇതിനുമുമ്പുള്ള ഹാട്രിക്. 26-ാം മിനിറ്റില്‍ മെസി ഗോളടിക്കു തുടക്കമിട്ടു. മെസി ഓഫ് സൈഡായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. ആദ്യ പകുതി തീരാന്‍…
Read Moreസ്ലൊവാൻ സ്റ്റീഫന്‍സിന് യുഎസ് ഓപ്പണ്‍ കിരീടം
ന്യൂയോര്‍ക്ക്: അറുപത്തിയൊന്നു മിനിറ്റുകൊണ്ട് ചരിത്രം മാറ്റിയെഴുതി സ്ലൊവാൻ സ്റ്റീഫന്‍സ്. യുഎസ് ഓപ്പണില്‍ പുതിയ താരം ഉദയം ചെയ്തു. അമേരിക്കയുടെ സ്ലൊവാൻ സ്റ്റീഫന്‍സിന് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. സ്വന്തം നാട്ടുകാരിയും അടുത്ത സുഹൃത്തുമായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കരിയറിലെ ആദ്യ ഗ്രാന്‍സ്്ലാം കിരീടം സ്ലൊവാൻ സ്റ്റീഫന്‍സ് സ്വന്തമാക്കിയത്. അനായാസം മുന്നേറി വെന്നിക്കൊടി നാട്ടിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് 6-3,6-0. സീഡ് ചെയ്യപ്പെടാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയാണ് അവര്‍ കിരീടവുമായി മടങ്ങുന്നത്. സീഡില്ലാതെ ഗ്രാന്‍സ്്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം കൂടിയായി അവര്‍. ഇതിന് മുമ്പ് 2009ല്‍ കിം ക്ലൈസ്റ്റേഴ്സാണ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്. വിരമിച്ച ശേഷം തിരിച്ചുവന്നാണ് ക്ലൈസ്റ്റേഴ്സ് അന്ന് കിരീടം നേടിയത്. ലോക റാങ്കിംഗില്‍ 83 ാം സ്ഥാനത്തായിരുന്നു ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ സ്റ്റീഫന്‍സ്. സെമിയില്‍ മുന്‍ ചാമ്പ്യന്‍ കൂടിയായ അമേരിക്കയുടെ…
Read Moreവിശ്വനാഥൻ ആനന്ദ് ചെസ് ലോക കപ്പിൽനിന്നു പുറത്ത്
ന്യൂഡൽഹി: അഞ്ചുതവണ ലോക ചാന്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ചെസ് ലോകകപ്പിൽനിന്നു പുറത്ത്. നിർണായക മത്സരത്തിൽ കാനഡയുടെ ആന്റണ്‍ കൊവല്യോവിനോടു സമനില വഴങ്ങിയതോടെയാണ് ആനന്ദിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്. 15 വർഷത്തിനുശേഷം നോക്കൗട്ട് കളിക്കേണ്ടിവന്ന ആനന്ദിന് ആദ്യ ഗെയിം നഷ്ടമായി. പ്രതീക്ഷ നിലനിർത്താൻ ആനന്ദിനു രണ്ടാം റൗണ്ട് വിജയിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടണമായിരുന്നു. എന്നാൽ 31 നീക്കങ്ങൾക്കുശേഷം മത്സരം സമനിലയിൽ പരിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതോടെ 2018 ലോകകപ്പ് പ്രതീക്ഷകൾക്ക് ഏറെക്കുറെ അന്ത്യമായി. അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിലേക്കു വൈൽഡ് കാർഡ് ലഭിച്ചാൽ ആനന്ദിനു പ്രതീക്ഷകൾക്കു വകയുണ്ട്. മറിച്ചായാൽ ആനന്ദ് കരയ്ക്കിരുന്നു കളി കാണേണ്ടിവരും.
Read Moreസാനിയ മിർസ സഖ്യം യുഎസ് ഓപ്പണ്‍ സെമിയിൽ പുറത്ത്
ന്യുയോർക്ക്: ഇന്ത്യയുടെ സാനിയ മിർസ-ചൈനയുടെ ഷുയി പെംഗ് സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിൾസിൽനിന്നു പുറത്ത്. സെമി ഫൈനലിൽ മുൻ പങ്കാളി മാർട്ടിന ഹിംഗിസ്-യുംഗ് ജാൻ ചാൻ സഖ്യത്തോടാണ് സാനിയ സഖ്യം തോൽവി വഴങ്ങിയത്. സ്കോർ: 6-4, 6-4. മത്സരം ഒരു മണിക്കൂർ 56 മിനിറ്റ് നീണ്ടു.
Read Moreമഴയ്ക്കും മുന്നേ തിരുവനന്തപുരം
തിരുവനന്തപുരം: കൊടും മഴ തമ്പാനൂരിനെയും കിഴക്കേക്കോട്ടയെയും വെള്ളത്തിനടിയിലാക്കിയപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരത്തിന്റെ പോരാട്ട വീരൻമാർ പേമാരിയെയും ട്രാക്കിലെ എതിരാളികളെയും ഒരേ പോലെ കടപുഴകി വീഴ്ത്തി. 61-ാം സംസ്ഥാന ജൂണിയർ മീറ്റിൽ പെരുമഴയിൽ ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തിയാണ് ആതിഥേയരായ തിരുവനന്തപുരം ആദ്യദിനം കൊടുങ്കാറ്റ് വേഗത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. രാവിലെ തലസ്ഥാനത്ത് ചാറ്റൽ മഴ തുടങ്ങിയപ്പോൾ സംസ്ഥാന ജൂണിയർ മീറ്റിന് തുടക്കമായിരുന്നു. മഴ പത്തുമണിയോടെ ശക്തമായതോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങിയ താരങ്ങളുടെ വീര്യം കൂടുതൽ ശക്തമാകുന്നതാണ് ദൃശ്യമായത്. ആദ്യദിനം തിരുവനന്തപുരത്തിനു സ്വന്തം ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു സ്വർണവും ആറ് വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 132 പോയിന്റോടെ ആതിഥേയരായ തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്. പോരാട്ടവീര്യത്തിൽ എന്നും മുൻ പന്തിയിൽ നിന്നിട്ടുള്ള പാലക്കാട് ആറു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും…
Read More