മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവർഷം ഏഴു കോടി രൂപ പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരിശീലകന്റെ വാർഷിക പ്രതിഫലം ഏഴര കോടിയായി ഉയർത്തണമെന്ന് മുൻ പരിശീലകൻ കുംബ്ലെ നേരത്തേ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുംബ്ലെയുടെ ആവശ്യം ബിസിസിഐ നിരാകരിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയുടെ പിൻഗാമിയായി വരുന്ന രവിശാസ്ത്രിക്ക് ഏഴു കോടി രൂപ പ്രതിഫലം നൽകുന്നതെന്ന വാർത്തകൾ പുറത്തുവരുന്നത്.
Read MoreCategory: Sports
തയാറെടുപ്പുകള്‍ ഒന്നുമില്ലെന്നു വിജേന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: ഓഗസ്റ്റ് അഞ്ചിന് മുംബൈയില്‍ നടക്കുന്ന ബോക്സിംഗ് മത്സരത്തിന് വലിയ തയാറെടുപ്പുകള്‍ ഒന്നുമില്ലെന്ന് ഒളിമ്പിക് വെങ്കല താരം വിജേന്ദര്‍ സിംഗ്. ചൈനീസ് താരം സുല്പ്പിക്കര് മായ്മായ്ടിയാലിയുമായുള്ള മത്സരം വിജേന്ദറിന്റെ ഈവര്‍ഷത്തെ ആദ്യ മത്സരമാണ്. ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ വിജേന്ദറും വേള്‍ഡ് ബോക്സിംഗ് ഓര്ഗനൈസേഷന് ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്്യനായ മായ്മായ്ടിയാലിയും ബോക്സിംഗ് റിംഗില്‍ നേര്‍ക്കുനേര്‍ നില്ക്കുമ്പോള് തീപാറുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജേന്ദര്‍ ഏറ്റവുമൊടുവില്‍ ഇടിക്കളത്തിലിറങ്ങിയത്. എന്നാല്‍ ഏഴുമാസത്തെ ഇടവേള താരത്തെ അലട്ടുന്നില്ല. ഇടവേളകള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതല്ല,സംഭവിക്കുന്നതാണ് വിജേന്ദര്‍ പറഞ്ഞു. മായ്മായ്ടിയാലി മികച്ച ബോക്സറായതിനാല് അദ്ദേഹത്തെ നേരിടുമ്പോള്‍ പതിവ് അടവുകള്‍ ഒന്നു മാറ്റിയേക്കും. എന്നാല്‍ ഇതിനായി പ്രത്യേക പരിശീലനം ഒന്നും ഇല്ല- വിജേന്ദര്‍ പറഞ്ഞു.
Read Moreസംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു. കേരളാ സ്പോർട്സ് കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ജില്ലകളിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി.ദാസൻ അറിയിച്ചു. പിരിച്ചുവിടാൻ കൗണ്‍സിലിന് അധികാരമില്ലെന്ന് ചാർളി തിരുവനന്തപുരം: വോളിബോൾ അസോസിയേഷനെ പിരിച്ചുവിടാൻ കേരളാ സ്പോർട്സ് കൗണ്‍സിലിന് യാതൊരു അധികാരവുമില്ലെന്നു വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചാർളി ജേക്കബ് വ്യക്തമാക്കി. അസോസിയേഷൻ പിരിച്ചുവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ആളുകളെ കുത്തി നിറയ്ക്കാനുള്ള ശ്രമമാണെന്നും പിരിച്ചുവിടലിനെതിരേ രാഷ്ട്രീയപരമായും നിയമപരമായും നടപടികൾ കൈക്കൊള്ളുമെന്നും ചാർളി ജേക്കബ് പറഞ്ഞു.
Read Moreവിംബിൾഡൻ ഫൈനലിൽ മുഗുരുസ- വീനസ് വില്ല്യംസ് ഏറ്റുമുട്ടൽ
ലണ്ടൻ: വിംബിൾഡൻ വനിതാ വിഭാഗം ഫൈനലിൽ സ്പെയിനിന്റെ ഗാർബിൻ മുഗുരുസയും യുഎസിന്റെ വീനസ് വില്ല്യംസും ഏറ്റുമുട്ടും. ബ്രിട്ടന്റെ ജൊഹാന കോന്റയെ വീനസ് നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയതോടെയാണ് ഫൈനൽ ചിത്രം വ്യക്തമായത്. സ്കോർ: 6-4, 6-2. നേരത്തെ, സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയെ സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കു തകർത്ത് മുഗുരുസ കലാശപ്പോരാട്ടത്തിന് ഇടംപിടിച്ചിരുന്നു. 6-1, 6-1 എന്ന സ്കോറിനായിരുന്നു മുഗുരുസയുടെ വിജയം. 2009നുശേഷം ആദ്യമായാണ് 37കാരിയായ വീനസ് വിംബിൾഡണ്‍ ഫൈനലിൽ കടക്കുന്നത്. കിരീടം നേടാനായാൽ വിംബിൾഡണ്‍ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരിയെന്ന 109 വർഷം പഴക്കമുള്ള റിക്കാർഡ് മറികടക്കാൻ വീനസിനു കഴിയും.
Read Moreമിതാലി രാജിനു ലോക റിക്കാർഡ്
ലണ്ടൻ: മിതാലി രാജ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സച്ചിൻ തെണ്ടുൽക്കർ… ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇന്ത്യൻ വനിതാ ടീം നായിക മിതാലി രാജ് സ്വന്തമാക്കി. വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ മിതാലി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേർഡിന്റെ 5992 റണ്‍സ് എന്ന റിക്കാർഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്. 191 മത്സരങ്ങളിൽനിന്നാണ് ഇംഗ്ലീഷ് താരം ഇത്രയും റണ്‍സ് നേടിയത്. 16 ഇന്നിംഗ്സ് കുറച്ച് കളിച്ച മിതാലി 6,000 ക്ലബിലും കടന്നു. 6,000 റണ്‍സ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന നേട്ടവും ഇനി മിതാലിക്ക് സ്വന്തം. 51.52 ശരാശരിയിലാണ് ഇന്ത്യൻ നായിക ഈ നേട്ടത്തിലേക്ക് ബാറ്റുവീശിയെത്തിയത്. ഈ വർഷം ഒന്‍പത് അർധ സെഞ്ചുറി മിതാലിയുടെ ബാറ്റിൽനിന്ന് പിറന്നു. ഒരു വർഷം ഏറ്റവും അധികം അർധ സെഞ്ചുറി നേടുന്ന താരമെന്ന…
Read Moreജോക്കോവിച്ചും വീണു; വീഴ്ത്തിയത് പരിക്ക്
ലണ്ടൻ: വിംബിൾഡണിൽ വൻ മരങ്ങൾ കടപുഴകുന്നത് തുടരുന്നു. ലോക നാലാം നമ്പർ നൊവാക് ജോക്കോവിച്ച് വിംബിൾഡണിൽനിന്നും പുറത്തായി. ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെയാണ് 30 കാരനായ സെർബിയൻ താരം കളംവിട്ടത്. ജോക്കോവിച്ച് പിൻമാറിയതോടെ എതിരാളി ചെക്ക് താരം ടോമാസ് ബെർഡിക് സെമിയിൽ കടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 (7-2) ജോക്കോവിച്ചിന് നഷ്ടമായിരുന്നു. രണ്ടാം സെറ്റിൽ 2-0 ന് പിന്നിൽനിക്കുമ്പോഴായിരുന്നു പിൻമാറ്റം. തോളിനേറ്റ പരിക്കാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ജോക്കോവിച്ചിന് ലോക റാങ്കിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താൻ കഴിയുമായിരുന്നു. ലോക 15 ാം നമ്പർ താരമായ ബെർഡിക് സെമിയിൽ റോജർ ഫെഡററെ നേരിടും. 2010 ൽ ബെർഡിക് വിംബിൾഡൺ ഫൈനലിൽ എത്തിയിരുന്നു.
Read Moreവിംബിൾഡൺ ചാന്പ്യൻഷിപ്: നദാലിനെ വീഴ്ത്തി മുള്ളര്‍
ലണ്ടന്‍: ഈ വര്‍ഷത്തെ ഏറ്റവും വലിയ അട്ടിമറിയില്‍ അടിതെറ്റി റാഫേല്‍ നദാല്‍ വിംബിള്‍ഡണില്‍ നിന്നു പുറത്ത്. ലോക 26-ാം റാങ്കുകാരനായ ലക്സംബര്‍ഗ് താരം ഗില്‍സ് മുള്ളറാണ് നദാലിന്റെ 16-ാം ഗ്രാന്‍ഡ്സ്ലാം മോഹങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിലാണ് 16-ാം സീഡായ മുള്ളര്‍ ലോക രണ്ടാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ചത്. 6-3, 6-4, 3-6, 4-6, 15-13 എന്ന സ്കോറിനായിരുന്നു മുള്ളര്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. രണ്ട് ഇടങ്കയ്യന്മാര് മത്സരിക്കുന്നു എന്ന പ്രത്യേകതയോടെയായിരുന്നു മത്സരം. ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന മുള്ളര്‍ നദാലിന് ചെറിയ വെല്ലുവിളിയുയര്‍ത്തുമെന്നു കളിക്കു മുമ്പേ വിലയിരുത്തലുണ്ടായിരുന്നു. 2001ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ ചുവടു വച്ച മുള്ളര്‍ 16 വര്‍ഷത്തിനു ശേഷം ഈ 34-ാം വയസിലാണ് തന്റെ ഏറ്റവും മികച്ച ഫോമിലെത്തിയതെന്നത് കൗതുകകരമാണ്. കരിയറിലെ ആദ്യ എടിപി കിരീടം…
Read Moreരവി ശാസ്ത്രി ബാറ്റിംഗ് പരിശീലകൻ; സഹീർ ഖാൻ ബൗളിംഗ് പരിശീലകൻ
മുംബൈ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും നായകനുമായിരുന്ന രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബിസിസിഐ അറിയിച്ചു. രണ്ടു വർഷത്തെ കരാറിലാണ് ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കിയിരിക്കുന്നത്. 2019 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലയളവ്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ബൗളിംഗ് കോച്ചായും ചുമതപ്പെടുത്തി. ബിസിസിഐയാണ് ഇക്കാര്യമറിയിച്ചത്. 2014 മുതൽ 2016 വരെ ഇന്ത്യൻ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി. നേരത്തെ, ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ബിസിസിഐ ഇത് നിഷേധിച്ചിരുന്നു. വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും. 55-കാരനായ ശാസ്ത്രി ബിസിസിഐ…
Read Moreവിംബിൾഡൺ: വീനസ് വില്യംസ് സെമിയിൽ
ലണ്ടന്‍: വിംബിൾഡൺ വനിതാ സിംഗിൾസിൽ വീനസ് വില്യംസ് സെമിയിൽ. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ യലേന ഒപ്സ്റ്റെൻകോയെ പരാജയപ്പെടുത്തിയാണ് വീനസ് വില്യംസ് സെമിയിലെത്തിയത്. സ്കോർ: 6-3 7-5 വിംബിൾഡണിലെ 100-ാം മത്സരത്തിനിറങ്ങിയ വീനസ് ഇത് പത്താം തവണയാണ് വിംബിൾഡൺ സെമിയിൽ പ്രവേശിക്കുന്നത്. 1994ശേഷം വിംബിൽഡൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരംകൂടിയാണ് 36കാരിയായ വീനസ് വില്യംസ്.
Read Moreറൂബന്‍ നെവസ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലെ വിലകൂടിയ താരം
ലണ്ടന്‍: പോര്‍ച്ചുഗല്‍ ഫുട്ബോളിലെ അണ്ടര്‍ 21 താരം റൂബന്‍ നെവസിനെ ഇംഗ്ലീഷ് രണ്ടാം ഡിവിഷന് ക്ലബ്ബായ വുള്വര്ഹാംട്ടന് വാണ്ടറേഴ്സ് റിക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി. ഇരുപതുകാരനായ റൂബനെ 2.03 കോടി ഡോളറിനാണ് എഫ്സി പോര്‍ട്ടോയില്‍നിന്ന് സ്വന്തമാക്കയിത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പ്രതിഫലത്തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമാവുകയാണ് റൂബന്‍ എന്ന് ക്ലബ് ഉറപ്പിച്ചു കഴിഞ്ഞു. 2015ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മക്കാബി ടെല്‍ അവീവിനെതിരേ പോർ ട്ടോയെ നയിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന വിശേഷണത്തിന് റൂബന്‍ അര്‍ഹനായിരുന്നു. പതിനെട്ടാം വയസില്‍ പോര്‍ട്ടോ പോലെയൊരു വലിയ ടീമിനെ നയിച്ച് കരുത്തു പ്രകടിപ്പിച്ച റൂബന്‍ വാണ്ടറേഴ്സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ക്ലബ്ബിന്റെ പരിശീലകൻ നൂണോ എസ്പിരിറ്റോ സാന്റോ പറഞ്ഞു. കഴിഞ്ഞ സീസണിൽ പോർട്ടോയുടെ പരിശീലകനായിരുന്നു സാന്റോ.
Read More