കൊച്ചി: ഫിഫ അണ്ടർ17 ലോകകപ്പിനു മുന്നോടിയായി കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ബ്രസീൽ, സ്പെയിൻ, നൈജർ തുടങ്ങിയ ടീമുകളുടെ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി. ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയത്തിൽ പരിശോധനകൾ നടത്തിയ ശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു സംതൃപ്തി രേഖപ്പെടുത്തിയെന്നു നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു. ബ്രസീല്‍, സ്പെയിന് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മല്‍സരങ്ങള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുന്നത്. ബ്രസീല്സ്പെയിന് പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
Read MoreCategory: Sports
കരുത്തറിയിച്ച് കരീബിയൻ പട; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഒൻപതു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 190 എന്ന മികച്ച സ്കോർ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. 62 പന്തിൽ 125 റൺസെടുത്ത് പുറത്താകാതെ നിന്ന ഇവാൻ ലൂയിസിന്‍റെ മിന്നും പ്രകടനമാണ് വിൻഡീസിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. മർഡലോൺ സാമുവൽസ് 36 റൺസുമായി ലൂയിസിന് മികച്ച പിന്തുണ നൽകി. മത്സരം പുരോഗമിക്കവെ ലൂയിസിന്‍റെ ബാറ്റിംഗിനെ കമന്‍റേറ്റർ വിശേഷിപ്പിച്ചത് “ബ്രൂട്ടൽ ബാറ്റിംഗ്’ എന്നായിരുന്നു. അത്രമേൽ മാരകമായിരുന്നു ആ ബാറ്റിംഗ്. കാണേണ്ട കാഴ്ചയായിരുന്നു അത്. കുട്ടിക്രിക്കറ്റിലെ ബാറ്റിംഗിന്‍റെ മുഴുവൻ വന്യതയും പുറത്തെടുത്താണ് ലൂയിസ് ഇന്ത്യൻ ബൗളർമാർക്കുമേൽ താണ്ഡവമാടിയത്. ഭുവനേശ്വർ കുമാറും അശ്വിനും ഷമിയുമടങ്ങുന്ന ബോളിംഗ് നിരയെ നിലംതൊടാൻ അനുവദിച്ചില്ല ലൂയിസ്. 12 തവണയാണ് ആ ബാറ്റിൽ നിന്ന് പന്ത് കാണികളുടെ ഇടയിലേക്ക് പറന്നത്. ആറു…
Read Moreസൂപ്പര്‍താരം റോബി കീനിനെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും കോല്‍ക്കത്തയും, ഇന്ത്യയിലേക്ക് ഇത്തവണ വരുമെന്നുറപ്പിച്ച് ഐറിഷ് സൂപ്പര്‍ താരം, ആര്‍ക്കൊപ്പമെന്നറിയാന്‍ കാത്തിരിക്കണം
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ രണ്ടും കല്പിച്ചാണ്. സീസണ്‍ പ്രഖ്യാപിക്കും മുമ്പേ വമ്പന്‍ താരങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണവര്‍. അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിനെയാണ് ടീം ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ക്കീ താരമെന്ന രീതി ഇല്ലാതായെങ്കിലും ഏറെ ആരാധകരുള്ള താരമാണ് കീന്‍. അതേസമയം അത്‌ലറ്റിക്കോ കോല്‍ക്കത്തയും കീനിനു പിന്നാലെയുണ്ട്. ടെഡി ഷെറിങ് പുതിയ കോച്ചായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായിരുന്നു റോബി കീനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മേജര്‍ സോക്കര്‍ ലീഗില്‍ എല്‍ എ ഗാലക്‌സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം എന്നാല്‍ ഇതുവരെ കരാര്‍ പുതുക്കിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം ഗ്രഹാം സ്റ്റാക്കാണ് കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്.…
Read Moreമെസിയുടെ നന്മ! വിവാഹത്തിന് ബാക്കിയായ ഭക്ഷണം ദരിദ്രര്‍ക്ക് നല്കാന്‍ ഫുഡ് ബാങ്കിനെ ഏല്പിച്ച് സൂപ്പര്‍താരം, വന്നവഴി മറക്കാത്ത ഫുട്‌ബോള്‍ ഇതിഹാസത്തെ സ്തുതിച്ച് ലോകം
ലയണല്‍ മെസി ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രികനാണ്. എന്നാല്‍ കാരുണ്യത്തിലും താന്‍ വലിയവനാണ് സൂപ്പര്‍താരം ഒരിക്കല്‍ക്കൂടി തെളിയിച്ചു. തന്റെ വിവാഹത്തിനൊരുക്കിയ ഭക്ഷണങ്ങള്‍ ബാക്കിയായപ്പോള്‍ ചേരിയിലെ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്ന സംഘടനയ്ക്ക് എത്തിച്ചുകൊടുത്തു മെസി. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്‍കുന്ന വിധത്തിലാണ് വിവാഹ സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസി നിര്‍ദേശം നല്‍കിയതെന്നും താരത്തിന്റെ താല്‍പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു. അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസി -ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു. ഭക്ഷണം നേരെ ഞങ്ങളുടെ സ്‌റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്‌നാക്ക്‌സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ…
Read Moreവിംബിൾഡൺ; നദാലും ഹാലപും വീനസും പ്രീക്വാർട്ടറിൽ
ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ പ്രീക്വാർട്ടറിൽ കടന്നു. റഷ്യയുടെ കരെൻ ഖചനോവയെ പരാജയപ്പെടുത്തിയാണ് നദാൽ അവസാന 16 ൽ ഇടംപിടിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് 21 മിനിറ്റുകൾകൊണ്ട് സ്വന്തമാക്കിയ നദാലിന് അവസാന രണ്ടു സെറ്റുകളിലും കടുത്ത പോരാട്ടമാണ് നേരിടേണ്ടിവന്നത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലാണ് നദാൽ സ്വന്തമാക്കിയത്. സ്കോർ: 6-1, 6-4, 7-6 (7-3). വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പും ബ്രിട്ടന്റെ ജൊഹാന കോണ്ടയും അവസാന 16 ൽ കടന്നു. ചൈനയുടെ പെംഗ് ഷുവായിയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ചൈനീസ് താരത്തെ ഹാലപ്പ് വീഴ്ത്തിയത്. സ്കോർ: 6-4, 7-6 (9-7). ഗ്രീസിന്റെ മരിയ സഖരിയയെ പരാജയപ്പെടുത്തിയാണ് ജൊഹാന നാലാം റൗണ്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജൊഹാനയുടെ വിജയം. സ്കോർ: 6-4, 6-1.
Read Moreഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ടിന്റു ഫൈനലിൽ
ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ ടിന്റു ലൂക്ക ഫൈനലിൽ. ഹീറ്റ്സിൽ മലയാളി താരം ടിന്റു ഒന്നാം സ്ഥാനത്തെത്തി.
Read Moreഇനി കളിമാറും; വിനീതിനൊപ്പം ജിങ്കാനും ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ഇരട്ടിമധുരം. പ്രതിരോധമതിൽ സന്ദേശ് ജിങ്കാൻ വരും സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരും. ഇന്ത്യൻ ഫുട്ബോൾ താരം ജിങ്കാനുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വർഷത്തേക്ക് കരാർ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽവരെ എത്തുന്നതിന് നിർണായകമായത് ജിങ്കാന്റെയും ക്യാപ്റ്റൻ ആരോൺ ഹ്യൂസിന്റേയും നേതൃത്വത്തിൽ തീർത്ത പ്രതിരോധകോട്ടയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതുമായി നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് കരാർ ഒപ്പിട്ടിരുന്നു. വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയും നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. എന്നാൽ ബംഗാൾ താരം മെഹ്താബ് ലേലത്തിലേക്കു പോകാനാണ് താൽപര്യപ്പെട്ടത്. ഇതോടെ ജിങ്കാനുമായി മഞ്ഞപ്പട കരാറിലെത്തി. താരലേലത്തിനു മുൻപ് രണ്ട് സീനിയർ താരങ്ങളെയും മൂന്ന് അണ്ടർ–21 താരങ്ങളെയും നിലനിർത്താനാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നത്. അണ്ടർ–21 താരങ്ങളിൽ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിർത്തുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
Read Moreസച്ചിന്‍റെ മറ്റൊരു റിക്കാർഡ് കൂടി തകർത്ത് കോഹ്‌ലി
കിംഗ്സ്റ്റണ്‍: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള മറ്റൊരു റിക്കാർഡ് കൂടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മറികടന്നു. ഏകദിന മത്സരത്തിലെ മറുപടി ബാറ്റിംഗിൽ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റിക്കാർഡാണ് കോഹ്‌ലി മറികടന്നത്. ടീം രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ കോഹ്‌ലി 18 തവണയാണ് സെഞ്ചുറി അടിച്ചത്. എന്നാൽ സച്ചിന്‍റെ പേരിൽ 17 സെഞ്ചുറി മാത്രമാണുള്ളത്. 232 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു സച്ചിന്‍റെ നേട്ടമെങ്കിൽ 102 ഇന്നിംഗ്സുകള്‍ മാത്രം കളിച്ചാണ് കോഹ്‌ലി നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാനത്തെ ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് റൺ ചേസിംഗിൽ ഏറ്റവുമധികം സെഞ്ചുറിയെന്ന നേട്ടത്തിൽ കോഹ്‌ലി എത്തിയത്.115 പന്തിൽ രണ്ട് സിക്സും 12 ഫോറുകളുടേയും അകമ്പടിയോടെ ആയിരുന്നു സെഞ്ചുറി. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഇതോടെ ഏറ്റവുമധികം സെഞ്ചുറികളുടെ കണക്കിൽ ശ്രീലങ്കൻ മുൻ താരം സനത് ജയസൂര്യയുടെ ഒപ്പമെത്തി കോഹ്‌ലി.
Read Moreശ്രീലങ്കൻ പര്യടനത്തിനു മുൻപ് ഇന്ത്യക്കു പുതിയ കോച്ച്: രാജീവ് ശുക്ല
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്‍റി20 അടങ്ങിയ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 26നാണ്. ടീം ഇന്ത്യയുടെ പരിശീലകനായി തുടരുന്നില്ലെന്നാണ് അനിൽ കുംബ്ലയുടെ തീരുമാനം. അതിനാൽ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു രാജീവ് ശുക്ല വ്യക്തമാക്കി. വീരേന്ദ്ര സെവാഗ്, ടോം മൂഡി, രവി ശാസ്ത്രി തുടങ്ങിയ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശീലകനെ കണ്ടെത്തുന്നത്.
Read Moreപരന്പര ഇന്ത്യയ്ക്ക്; കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ വിൻഡീസിനെ തകർത്തു
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ അവസാനത്തെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരന്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനം മഴയിൽ നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അന്പത് ഓവറിൽ 205 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ നായകൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് വിജയത്തിലേക്കു നയിച്ചത്. പുറത്താകാതെ 115 പന്തിൽനിന്ന് 111 റണ്‍സാണ് അദ്ദേഹം നേടിയത്. 12 ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയുമാണ് കോഹ്‌ലി തികച്ചത്. ഓപ്പണ്‍ ചെയ്ത അജിങ്ക്യ രഹാനെയുടെയും (39) ശിഖർ ധവാന്‍റെയും (4) വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. നേരത്തേ, ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ…
Read More