ചാന്പ്യൻ ട്രോഫി: ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ ഇന്ന്; ഇന്ത്യ – പാക് പോര് കണക്കുകളിലൂടെ

ലണ്ടന്‍: ക്രിക്കറ്റ് ലോകം ഇന്ന് ഓവല്‍ ഷേപ്പിലേക്കു ചുരുങ്ങും. ലോകക്രിക്കറ്റിലെ പോരാട്ടങ്ങളുടെ മാതാവായി അറിയപ്പെടുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മലുള്ള മത്സരം 13 ദിവസങ്ങളുടെ ഇടവേളയില്‍ ഇതാ ഒരിക്കല്‍കൂടി. എന്നാല്‍, എല്ലാ പോരാട്ടങ്ങളുടെയും മുകളില്‍ ഫൈനലിന്‍റെ ആവേശക്കാഴ്ചകള്‍വാരി വിതറാനാണ് ഓവലില്‍ ഇന്ത്യയും പാക്കിസ്ഥാനും പാഡണിയുന്നത്. അതെ, ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ കലാശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കും. സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഗ്രാന്‍ഡ് ഫിനാലെ ബര്‍ത്ത് ഉറപ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഐസിസി മത്സരങ്ങള്‍ എന്നും ആവേശത്തിന്‍റെ പരമകോടിയിലെത്താറുണ്ട്. 2003 ലോകകപ്പില്‍ ഷോയ്ബ് അഖ്തറിനെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അതിര്‍ത്തിക്കപ്പുറത്തേക്കോടിച്ച പോരാട്ടവും ധോണിയുടെ നേതൃത്വത്തിലിറങ്ങിയ 2007ലെ ടി-20 ലോകകപ്പില്‍ ഫൈനലില്‍ ശ്രീശാന്തിന്‍റെ ക്യാച്ചിലൂടെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ പോരാട്ടവുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ മനസിലെ ജ്വലിക്കുന്ന ഓര്‍മകളാണ്.അത്തരത്തിലുള്ള മാസ്മരിക കാഴ്ചകള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയേക്കാള്‍…

Read More

ഇന്ത്യക്ക് ഇരട്ട സെമി

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ എച്ച്.എസ്. പ്രണോയ് അട്ടിമറി തുടരുന്നു. ലോക, ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ ക്വാര്‍ട്ടറില്‍ പ്രണോയ് തകര്‍ത്തു. പ്രണോയ്‌ക്കൊപ്പം കിഡംബി ശ്രീകാന്തും സെമിയില്‍ പ്രവേശിച്ചു. ഇരുവരും ഉജ്ജ്വല പ്രകടനം നടത്തിയാണ് സെമിയിലേക്കു മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ ലീ ചെംഗ് വീയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ പ്രണോയ് അവിടെയും തന്‍റെ മാസ്മരിക പ്രകടനം പുറത്തെടുത്ത് ചെന്‍ ലോംഗിനെ 21-18, 16-21, 21-19ന് കീഴ്‌പ്പെടുത്തി. ലോക 25-ാം റാങ്കുകാരനായ പ്രണോയ് ഇതിനുമുമ്പ് മൂന്നു തവണ ചെന്‍ ലോംഗുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജയിക്കാനായിരുന്നില്ല. എന്നാല്‍ ഇന്നലെ പ്രണോയ്യുടെ ദിനമായിരുന്നു. ഗ്രൗണ്ടിലുള്ള ഓട്ടത്തിലും കാറ്റിന്‍റെ സാഹചര്യത്തിലും നിയന്ത്രണം പുലര്‍ത്താനും ഇന്ത്യന്‍ താരത്തിനായി. ആദ്യമായാണ് പ്രണോയ് ഒരു സൂപ്പര്‍ സീരീസില്‍ സെമിയിലെത്തുന്നത്. തുടക്കത്തില്‍ പ്രണോയ്ക്കു 8-5ന്‍റെ ലീഡ് ലഭിച്ചു. ഈ ലീഡ് ഉയര്‍ന്നു ചാടിയുള്ള സ്മാഷിലൂടെ 11-7 ആക്കി മാറ്റി.…

Read More

പാക്കിസ്ഥാൻ ഒത്തുകളിച്ചെന്നു സൊഹൈല്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ആരോപണം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ പാക്കിസ്ഥാന്‍റെ അപ്രതീക്ഷിത മുന്നേറ്റത്തിനു പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം. പാക്കിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അമിര്‍ സൊഹൈലാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്്. കളിക്കളത്തിലെ മികവല്ല, കളത്തിനു പുറത്തെ ചില ‘’ശക്തികളുടെ’’ സഹായമാണ് പാക്കിസ്ഥാന്‍റെ മുന്നേറ്റത്തിനു പിന്നിലെന്നാണ് ആരോപണം. ഒരു പാക്ക് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചാമ്പ്യന്‍സ് ട്രോഫി പ്രകടനത്തില്‍ പാക്കിസ്ഥാന് അഭിമാനിക്കാന്‍ യാതൊരു വകയുമില്ലെന്ന സൊഹൈലിന്‍റെ പ്രതികരണം. ഈ വിജയത്തില്‍ അഭിമാനിക്കാനൊന്നുമില്ലെന്നും, പാക്കിസ്ഥാന്‍ ഫൈനലില്‍ കടന്നിട്ടുണ്ടെങ്കില്‍ അതു നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നതാണെന്നും സൊഹൈല്‍ ആരോപിച്ചു. അതേസമയം, ഒത്തുകളി എന്ന വാക്ക് സൊഹൈല്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ചാനലിലെ പരിപാടിയില്‍ സൊഹൈലിനൊപ്പമുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജാവേദ് മിയാന്‍ദാദ് ഈ വാദത്തെ ഖണ്ഡിച്ചുമില്ല എന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കും. മോശം കളിയാണെങ്കില്‍ വിമര്‍ശിക്കുകയും…

Read More

വിജയം തുടരാന്‍ ഇന്ത്യ

ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 4-1ന് സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ കാനഡയെ തോൽപ്പിച്ച് നാളെ പാക്കിസ്ഥാനെതിരേ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യക്കുവേണ്ടി രമണ്‍ദീപ് സിംഗ് ഇരട്ട ഗോള്‍ (31,34) നേടി. ആകാശ്ദീപ് സിംഗ് (40), ഹര്‍മന്‍പ്രീത് സിംഗ് (42) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആറാം മിനിറ്റില്‍ സ്‌കോലന്‍ഡ് നായകന്‍ ക്രിസ് ഗ്രാസ്സിക് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് വല കുലുക്കി. എന്നാൽ മൂന്നാം ക്വാര്‍ട്ടറില്‍ നാലു ഗോളടിച്ചു ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടര്‍ സ്‌കോലന്‍ഡിനൊപ്പമായിരുന്നു. ആക്രമണത്തിലും പന്തടക്കത്തിലും സ്കോട്‌ലൻഡ് ഇന്ത്യയെ കടത്തിവെട്ടി. രണ്ടാം ക്വാര്‍ട്ടറില്‍ പന്തടക്കത്തിനാണ് ഇരുടീമും ശ്രദ്ധിച്ചത്. ഇടവേളയില്‍ ഇന്ത്യ മാറ്റങ്ങളുമായി ഇറങ്ങി. മാറ്റം ഇന്ത്യയുടെ മുന്നേറ്റത്തിലും പ്രതിഫലിച്ചു. മോശം…

Read More

പി.ടി. ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

കാൺപൂർ: ഒളിമ്പ്യൻ പി.ടി. ഉഷയ്ക്ക് കാൺപൂർ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയതെന്ന് ഐഐടി അധികൃതർ അറിയിച്ചു. കാൺപൂരിലെ ഐഐടി കാമ്പസിലായിരുന്നു ചടങ്ങ്. ഇത് രണ്ടാം തവണയാണ് “പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ൽ കണ്ണൂർ സർവകലാശാലയാണ് ഇതിന് മുൻപ് അവർക്ക് ഡോക്ടറേറ്റ് നൽകിയത്.

Read More

അതിവേഗത്തിൽ 8000 റണ്‍സ്; വിരാട് കോഹ്ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു

ബർമിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ തേടി മറ്റൊരു റിക്കാർഡ് കൂടി. ഏകദിനത്തിൽ അതിവേഗം 8000 റണ്‍സ് കുറിക്കുന്ന ബാറ്റ്സ്മാൻ എന്ന റിക്കാർഡാണ് കോഹ്ലി ദക്ഷിണാഫ്രിക്കയുടെ എബി ഡില്ല്യേഴ്സിനെ മറികടന്നു സ്വന്തം പേരിലാക്കിയത്. ചാന്പ്യൻസ് ട്രോഫി സെമിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു കോഹ്ലിയുടെ നേട്ടം. ഡില്ല്യേഴ്സിന് 8000ൽ എത്താൻ 182 ഇന്നിംഗ്സുകൾ വേണ്ടിവന്നെങ്കിൽ കോഹ്ലി 175 ഇന്നിംഗ്സുകളിൽ റിക്കാർഡിലേക്കു നടന്നുകയറി. സൗരവ് ഗാംഗുലി(200), സച്ചിൻ തെണ്ടുൽക്കർ(210), ബ്രയാൻ ലാറ(211) എന്നിവരാണ് 8000 റണ്‍സ് നേട്ടത്തിൽ കോഹ്ലിക്കു പിന്നിലുള്ളത്.

Read More

ആരാധകർക്കെതിരേ മുർത്താസ

ലണ്ടൻ: ഇന്ത്യയെ കാര്‍ട്ടൂണുകളിലൂടെയും ട്രോളുകളിലൂടെയും അധിക്ഷേപിച്ച ബംഗ്ലാദേശ് ആരാധകരുടെ നടപടിക്കെതിരെ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മുര്‍ത്താസ. കാണികളുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അപലപനീയമാണെന്നും ബംഗ്ലാ നായകന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ കളിക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് വ്യക്തമാക്കി. കാര്‍ട്ടൂണുകള്‍ വിവാദമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. ഇന്ത്യന്‍ ടീമിനെ എക്കാലത്തും ബഹുമാനമേയുള്ളൂ എന്ന് മുര്‍ത്താസ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.ഇന്ത്യന്‍ പതാക ധരിച്ച പട്ടിക്കു മുകളിലേക്ക് ബംഗ്ലാദേശിന്‍റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രമായിരുന്നു ഇത്.

Read More

രോഹിത്, കോഹ്ലി താണ്ഡവത്തില്‍ ബംഗ്ലാ കടുവകള്‍ കടലാസുപുലികളായി; വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

ബർമിംഗ്ഹാം: ചാന്പ്യൻസ് ട്രോഫിയിൽ വീണ്ടും ഇന്ത്യ-പാക്കിസ്ഥാൻ ഏറ്റുമുട്ടൽ. അയൽക്കാരായ ബംഗ്ലാദേശിനെ ഒന്പതു വിക്കറ്റിനു തകർത്താണ് കോഹ്ലിയും സംഘവും ഫൈനലിലേക്കു മാർച്ച് ചെയ്തത്. ബംഗ്ലാദേശ് ഉയർത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 59 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറിയുമായി രോഹിത് ശർമ മുന്നിൽനിന്നു നയിച്ചപ്പോൾ അർധസെഞ്ചുറിയുമായി നായകൻ വിരാട് കോഹ്ലിയും ഓപ്പണർ ശിഖർ ധവാനും മികച്ച പിന്തുണ നൽകി. ഇത് നാലാം തവണയാണ് ഇന്ത്യ ചാന്പ്യൻസ് ട്രോഫി ഫൈനലിൽ എത്തുന്നത്. 129 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയായിരുന്നു രോഹിതിന്‍റെ 123 റണ്‍സ്. കോഹ്ലി 96 റണ്‍സുമായി വിജയത്തിൽ രോഹിതിനു കൂട്ടുനിന്നു. 78 പന്ത് നീണ്ട ഇന്നിംഗ്സിൽ കോഹ്ലി 13 തവണ പന്ത് ബൗണ്ടറി കടത്തി. ഓപ്പണിംഗ് വിക്കറ്റിൽ ധവാനൊപ്പം 87 റണ്‍സും കോഹ്ലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 178 റണ്‍സും കൂട്ടിച്ചേർക്കാൻ രോഹിതിനായി.…

Read More

എംആർഎഫുമായി കോഹ്ലിക്കു 100 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായി എംആര്‍എഫ് ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. കോഹ്‌ലിയുമായി എട്ട് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ഏര്‍പ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്യുമയുമായി 110 കോടി രൂപയുടെ കരാറിലും കോഹ്‌ലി ഒപ്പുവച്ചിരുന്നു. നിലവില്‍ ശിഖര്‍ ധവാന്‍, എ.ബി.ഡിവില്യേഴ്‌സ് എന്നിവരുമായി എംആര്‍എഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിടുണ്ട്.അതേസമയം വിരാട് കോഹ്‌ലി പെപ്സികോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ശരീരത്തിനു ദോഷം വരുന്ന ശീതളപാനീയങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, സ്റ്റീവ് വോ എന്നിവരുടെ ബാറ്റ് എംആര്‍എഫ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

Read More

പോര്‍വിളിച്ചും അധിക്ഷേപിച്ചും ബംഗ്ലാ ആരാധകര്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ തയാറെടുക്കുന്നതിനിടെ ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും അധിക്ഷേപിച്ചുകൊണ്ട് ബംഗ്ലാദേശ് ആരാധകര്‍. ഇന്ത്യന്‍ ടീമിനെയും കളിക്കാരയും അപമാനിക്കുന്ന തരത്തില്‍ വിവിധ ഫോട്ടോകളാണ് ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ പതാക ധരിച്ച പട്ടിക്ക് മുകളിലേക്ക് ബംഗ്ലാദേശിന്‍റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രം ഏറെ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായ ചിത്രത്തിനെതിരേ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളിക്കളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ഇന്ത്യന്‍ ആരാധകരും. ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പോസ്റ്റുകളിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് മഹേന്ദ്രസിംഗ് ധോണിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹമ്മദിന്‍റെ ചിത്രവും വിവാദമായിരുന്നു. 2015ല്‍ കട്ടറിന്‍റെ വ്യാജ…

Read More