കൊച്ചി: നമ്മുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടിലേക്ക് പോരുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ എല്ലാ ലിഫ്റ്റും സേഫ് അല്ലെന്നും ഇത് ചിലപ്പോള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനം ഓടിക്കുന്നവര്‍ എങ്ങനെയുള്ളവരാണ് എന്ന് അറിയാതെ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടത്. ചില യാത്ര അപകടത്തിലേക്കാകാംവാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ ആണെങ്കില്‍ അവര്‍ക്കു പിന്നീല് ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര അപകട സാധ്യത ഇരട്ടിയാക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരും മദ്യപിച്ച് വാഹനം ഓടിക്കുന്നവരും കുറവല്ല എന്നു കൂടി ഓര്‍ക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നരുടെയും ലഹരി കടത്തുകാരുടെയോ വാഹനത്തിലായിരിക്കാം ഒരു പക്ഷേ…
Read MoreCategory: Today’S Special
പ്രായം തളർത്താത്ത മനസുമായി കോശി സാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവം; 86-ാം വയസിൽ ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥിയായി
കൊക്കയാർ: സംസ്ഥാനത്തുതന്നെ പ്രായം കൂടിയ സ്ഥാനാർഥികളിൽ ഒരാളായി ശ്രദ്ധേയനാകുകയാണ് കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ പത്താം വാർഡിൽനിന്നു മത്സരിക്കുന്ന കോശിസാർ. 86 വയസിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് സജീവമാണ് നാരകംപുഴ ഈറ്റയ്ക്കൽ ഇ.എ. കോശി. കൂട്ടിക്കൽ സിഎംഎസ് എൽപി സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം 33 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ 30 വർഷമായി നാടിന്റെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തന മേഖലയിൽ സജീവമാണ്. 2020ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ നാരകംപുഴ പൗരസമിതിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് കോശിസാർ മത്സരരംഗത്തുള്ളത്.
Read Moreഅഞ്ചു തലമുറകള്‍ക്ക് കരുതലും സ്നേഹവും പകര്‍ന്ന ശോശാമ്മയ്ക്ക് 110-ാം പിറന്നാള്‍; ഇത്തവണ വോട്ട് ചെയ്യാനില്ല
കോട്ടയം: ജില്ലയിലെ സീനിയര്‍ മോസ്റ്റ് വോട്ടര്‍ മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസിന് ഇത് പിറന്നാള്‍ മാസമാണ്. അതായത് 110-ാം പിറന്നാള്‍. അഞ്ചു തലമുറകള്‍ക്ക് കരുതലും സ്നേഹവും പകര്‍ന്ന ശോശാമ്മ പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ക്ഷീണംമൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടു ചെയ്യുന്നില്ല. ഇന്നേവരെയുള്ള തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെ വീടിനടുത്തുള്ള മീനടം സ്കൂളിലെ ബൂത്തില്‍ പോയി വോട്ടു ചെയ്തിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12 ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാങ്ങാനം കാടംതുരുത്തേല് പരേതരായ ഈപ്പന്-അച്ചാമ്മ ദമ്പതികളുടെ മക്കളില്‍ മൂത്തയാളാണ് ശോശാമ്മ. പതിമൂന്നാം വയസിലായിരുന്നു വിവാഹം. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്.
Read Moreതേനിച്ചയെ തുരത്താൻ ആരുവിളിച്ചാലും പറന്നെത്തുന്ന സ്ഥാനാർഥി; പൂഞ്ഞാറിലെ ജോഷി മൂഴിയാങ്കലിന്റെ തേനിച്ചക്കഥയറിയാം…
കോട്ടയം: വോട്ടുപിടിത്തത്തിനിടയില് സ്ഥാനാര്‍ഥിക്ക് പെരുന്തേനീച്ചപിടിത്തവും. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ പെരുനിലം വെസ്റ്റിലെ ഇടതു സ്ഥാനാര്‍ഥി ജോഷി മൂഴിയാങ്കലിനാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പെരുന്തേനീച്ചപിടിത്തവും. സ്ഥാനാര്ഥിയായതിനുശേഷം ഇതിനോടകം 20ലധികം സ്ഥലങ്ങളില്‍ പെരുന്തേനീച്ചകളെ തുരത്താന്‍ ജോഷി പോയിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ വാഹനപര്യടനം ആരംഭിച്ച ഇന്നലെ പര്യടനത്തിനിടയിലാണു കൊഴുവനാലില്‍ പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താന്‍ ജോഷി പോയത്. സഹപ്രവര്‍ത്തകനും സ്ഥാനാര്‍ഥിയുമായ കൊഴുവനാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി. രാജേഷ് ഇന്നലെ രാവിലെ വിളിച്ചു പെരുന്തേനീച്ചക്കൂട്ടത്തിന്റെ വിവരം പറയുകയായിരുന്നു. അട്ടപ്പാടിയിലെ അദിവാസികളില്നിന്നാണ് പെരുന്തേനീച്ചകളെയും കടന്നലുകളെയും തുരത്താനുള്ള രീതി ജോഷി മനസിലാക്കിയെടുത്തത്. ആരു വിളിച്ചാലും അവിടെയെത്തി ജോഷി ഈച്ചകളെ തുരത്തും. പെട്രോള്‍ കൂലി ഉള്‍പ്പെടെയുള്ള ചെറിയ ഫീസാണ് വാങ്ങുന്നത്. വനംവകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ലൈസന്‍സുമുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുകയാണ്; പെരുന്തേനീച്ചകളെ തുരത്തുന്നതിനൊപ്പം വോട്ടര്‍മാരുടെ മനസും കീഴടക്കാന്‍.
Read Moreയുദ്ധവിമാനങ്ങളില്‍നിന്ന് പൈലറ്റിനെ രക്ഷിക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ: വീഡിയോ കാണാം…
ന്യൂഡൽഹി: സൈനികരംഗത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. യുദ്ധവിമാനങ്ങള്‍ തകരുന്ന സാഹചര്യത്തിൽ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന സംവിധാനം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു. അടിയന്തര ഒഴിപ്പിക്കൽ സംവിധാനമായ എജക്ഷൻ സീറ്റിന്റെ അതിവേഗ റോക്കറ്റ്-സ്ലെഡ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റ്-സ്ലെഡ് പരീക്ഷണം നടത്തിയത് ഡിആർഡിഒ ആണ്. നൂതനമായ ഇൻ-ഹൗസ് എസ്കേപ്പ് സിസ്റ്റം ടെസ്റ്റിംഗ് ശേഷിയുള്ള രാഷ്ട്രങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയെ ഈ പരീക്ഷണം ഉൾപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചണ്ഡീഗഢിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒ, ഐഎഎഫ്, എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി, എച്ച്എഎൽ എന്നിവയെ അഭിനന്ദിച്ചു. സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreലഹരിക്കെതിരേ ഈ പോലീസുകാരൻ സൈക്കിൾ ചവിട്ടിയത് 5 രാജ്യങ്ങളിലേക്ക്…
അഞ്ചു രാജ്യങ്ങൾ… 49 ദിവസം… 5,400 കിലോമീറ്റർ, അതും സൈക്കിളില്‍… ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് “യാത്രയാണ് ലഹരി”എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിങ്കപ്പൂരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23-നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്…. യാത്രകളെ പ്രണയിച്ച കുട്ടിക്കാലംആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്-റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോടായിരുന്നു പ്രണയം. തന്റെ കൊച്ചു സൈക്കിളില്‍ സമീപ പ്രദേശത്തൊക്കെ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ ദീര്‍ഘദൂര യാത്രകളൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല. എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കി. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണാനാകുമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം…
Read Moreകാണാതായിട്ട് 175 വർഷം: കമ്പെല്ലിയ ഓറൻഷ്യക വയനാട്ടിൽ
ഭൂമുഖത്തുനിന്ന് വേരറ്റുപോയെന്നു കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175 വർഷങ്ങൾക്കു ശേഷം വയനാട് തൊള്ളായിരം വനമേഖലയിൽ കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന കമ്പെലിയ ഒറൻഷ്യാക എന്ന സസ്യത്തെയാണ് കണ്ടെത്തിയത്. കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചൻ, ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുൺരാജ്, ഡോ. വി.എൻ. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റി ഗവേഷകനായ ബി. ഗോപല്ലാവ എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്. 1849ന് മുൻപ് തമിഴ്നാട്ടിലെ നടുവട്ടത്ത് റോബർട്ട് വൈറ്റാണ് ഈ സസ്യത്തെ ആദ്യമായി ശേഖരിച്ചു ശാസ്ത്രലോകത്തിന് മുന്പിൽ വിവരിച്ചത്. പിന്നീട് കാണപ്പെടാത്തതിനാൽ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്ന ക്രിസ്റ്റിസോണിയ ബൈക്കളർ എന്ന സസ്യംതന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു. 2022-23 കാലഘട്ടത്തിൽ വയനാട് തൊള്ളായിരം വനമേഖലയിൽനിന്നു…
Read Moreനിർബന്ധമല്ല: സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാം; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ ആപ്പായ “സഞ്ചാർ സാഥി ആപ്പ്’ നിർബന്ധിതമല്ലെന്നും ആപ്പ് ആവശ്യമില്ലാത്തവർക്ക് ഫോണുകളിൽനിന്ന് നീക്കം ചെയ്യാമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഫോണുകളിൽ ആപ്പ് പ്രീലോഡ് ചെയ്യാൻ സ്മാർട്ട് ഫോണ്‍ നിർമാതാക്കൾക്ക് കേന്ദ്രം നിർദേശം നൽകിയത് രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്രത്തിന്റെ നീക്കം സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാണെന്നും ഏകാധിപത്യ പ്രവണതയാണെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം ഫോണ്‍ നിർമാതാക്കൾക്ക് രഹസ്യമായി നല്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തിലൂടെ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് നീക്കം ചെയ്യരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും സ്വകാര്യതയ്ക്കുള്ള…
Read Moreക്ഷമ വേണം, സമയമെടുക്കും: താടിയിലും മീശയിലും തീർത്തത് 26 ഇംഗ്ലീഷ് അക്ഷരങ്ങൾ; വൈറലായി വീഡിയോ
താടിയും മുടിയുമൊക്കെ ഭംഗിയിൽ വെട്ടിയൊതുക്കുക എന്നതൊരു ഫാഷനാണ്. മുഖത്തിന് ഇണങ്ങുന്ന രൂപത്തിൽ അവയെല്ലാം ഭംഗിയാക്കി ഒതുക്കുന്നത് തന്നെ നല്ല ചേലാണ്. എന്നാൽ താടിയിൽ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. അദ്ദേഹം ഇംഗ്ലീഷ് ആൽഫബെറ്റിലെ ഇരുപത്തിയാറ് അക്ഷരങ്ങൾ തന്റെ താടിയിൽ വെട്ടിയൊതുക്കി. ഒരു കൗതുകത്തിന് ഇത് ചെയ്തതാണെങ്കിലും ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവാവിന്റെ താടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ ‘@beardadvice’ലാണ് പങ്കുവച്ചിരിക്കുന്നത്. A മുതൽ Z വരെയുള്ള ലെറ്ററുകളുടെ ഷേപ്പിൽ ഓരോ അക്ഷരങ്ങൾ താടിയിൽ വെട്ടിയെടുക്കുന്നതിനായി യുവാവ് ആദ്യം താടി നന്നായി വളർത്തും. ഓരോ അക്ഷരം ചെയ്ത ശേഷം പിന്നെ മുഴുവൻ താടി വടിച്ചു കളയും. പിന്നെ വളരുന്പോൾ അടുത്ത അക്ഷരത്തിന്റെ ഷേപ്പിൽ താടി ആക്കും. അങ്ങനെ നിരന്തരം താടി വളർത്തുകയും വെട്ടുകയുമാണ് ഇതിനായി യുവാവ് ചെയ്തത്. 25 ലക്ഷം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. യുവാവിന്റെ…
Read Moreകുഞ്ഞുകുട്ടിയുടെ വീട്ടില്‍ ചര്‍ച്ച രാഷ്ട്രീയം മാത്രം: മകനും മകളും സ്ഥാനാര്‍ഥികള്‍
കൊച്ചി: എറണാകുളം കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി – രാധാ ദമ്പതികളുടെ വീട്ടില്‍ സംസാരം പ്രചാരണവിശേഷങ്ങള്‍ മാത്രം. മക്കളായ ദിപു കുഞ്ഞുകുട്ടിയും ദിവ്യ രാജേഷും മല്‍സരിക്കുന്നതിന്റെ ആവേശത്തിലാണ് കുടുംബാംഗങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഇരുവരും മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ദിപുവിന്റെ സഹോദരി അങ്കണവാടി ടീച്ചര്‍ കൂടിയായ ദിവ്യ രാജേഷ് കൊച്ചി കോര്പറേഷന് തമ്മനം 41-ാം ഡിവിഷനിലെ സ്ഥാനാര്‍ഥിയാണ്. പട്ടികജാതി വനിതാ സംവരണ സീറ്റാണിത്. 2000- 2006 ല്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ എസ്സി പ്രമോട്ടറായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ദിവ്യ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. തമ്മനം ലേബര്‍ കോളനിയില്‍ പാലാതുരുത്തിപ്പറമ്പില് രാജേഷിന്റെ ഭാര്യയാണ് ദിവ്യ. സഹോദരങ്ങളുടെ പ്രചാരണം കൊഴുക്കുമ്പോള്‍ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവും…
Read More