മോളേ ഹാപ്പി അല്ലേ…യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി

കായംകുളം: യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി നൽകി. ഇന്നലെ വൈകുന്നേരമാണ് കായംകുളം പെരിങ്ങാല സ്വദേശിനിയായ ശിവഗംഗയുടെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോൺ കായംകുളം മാർക്കറ്റിൽ നഷ്ടപ്പെട്ടത്. ഉടൻതന്നെ ശിവഗംഗ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ എരുവ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണത്തിൽ റോഡിൽനിന്നും മൊബൈൽ ഫോൺ കിട്ടിയ എരുവ സ്വദേശിയിൽനിന്നു മൊബൈൽ ഫോൺ കണ്ടെടുത്ത് ശിവഗംഗയ്ക്ക് നൽകുകയായിരുന്നു. കായംകുളം സിഐ അരുൺ ഷായോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, റെജിൻ എന്നിവരാണ് ആലപ്പുഴ സൈബർ സെല്ലിന്‍റെ സഹായത്തോടു കൂടി മൊബൈൽ ഫോൺ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.

Read More

സുനിതാ വില്യംസിന്‍റെ കുടുംബവേരുകൾ ചെന്നെത്തുന്നത് ജുലാസനിൽ

മാർച്ച് 18ന് അർധരാത്രിയായിട്ടും ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലുള്ളവരാരും ഉറങ്ങിയില്ല. അവരുടെ പ്രിയമകൾ ഭൂമിയിൽ സുരക്ഷിതയായി തിരിച്ചെത്തുന്നതുവരെ എങ്ങിനെ ഉറങ്ങും എന്നാണവരുടെ ചോദ്യം. ബഹിരാകാശ നിലയത്തിൽ നിന്നു തങ്ങളുടെ പ്രിയപുത്രി സുനിത വില്യംസിനെയും കൂട്ടരേയും വഹിച്ചുകൊണ്ട് മാർച്ച് 18ന് ഭൂമിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിച്ച പേടകത്തിന്‍റെ യാത്ര വിജയപ്രദമാകും വരെ പ്രാർഥനകളോടെ കഴിയാനായിരുന്നു ജുലാസൻ എന്ന ഗ്രാമത്തിലുള്ള എല്ലാവരുടേയും തീരുമാനം. ടിവിയിലെ ചാനലുകൾ മാറ്റിമാറ്റി അവർ നാസയുടെ അപ്ഡേറ്റുകൾ കണ്ടുകൊണ്ടേയിരുന്നു. സമയം അർധരാത്രി പിന്നിട്ട് മാർച്ച് 19 ആയപ്പോഴേക്കും ജുലാസനിലുള്ളവരുടേയും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. പ്രാർഥനകൾ പലതായി ഈശ്വര സന്നിധികളിൽ അർപിക്കപ്പെട്ടു. അങ്ങിനെ മാർച്ച് 19ന് സുനിത വില്യംസ് ഒന്പതു മാസത്തിനു ശേഷം ഭൂമിയെ വീണ്ടും തൊട്ടപ്പോൾ, സുനിതയുടെ ചിരി ടിവി ചാനലുകളിൽ കണ്ടപ്പോൾ ജുലാസൻ അക്ഷരാർഥത്തിൽ കോരിത്തരിച്ചു, ആഹ്ലാദാരവങ്ങൾ പുലർകാലത്ത് ആഘോഷങ്ങളുടെ പൂത്തിരി കത്തിച്ചു. ലോകം മുഴുവൻ…

Read More

ഡൽഹിയിൽ പുകമഞ്ഞ് തടയാൻ കൃത്രിമമഴയ്ക്ക് സർക്കാർ

പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹി-എൻ‌സി‌ആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം. മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്‍റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്. 26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ…

Read More

ഒരു വെള്ളമടി കഥ… സദ്യയ്ക്കിടെ കുടിവെള്ളത്തെച്ചൊല്ലി കൂട്ടയടി; വിവാഹം മുടങ്ങി

ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം! കഴിഞ്ഞ 15നായിരുന്നു സംഭവം. വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള മനോജ്കുമാറിന്‍റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്‌കാരം ഓഡിറ്റോറിയത്തിൽ നടക്കുന്പോഴാണു കുടിവെള്ളപ്രശ്നം കല്യാണം മുടക്കിയായത്. കാറ്ററിംഗ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലി വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിവാഹംതന്നെ വേണ്ടെന്നു വച്ച് ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു

Read More

ചൂടുള്ള പാനീയം ജനനേന്ദ്രിയത്തിൽവീണ് ഡെലിവറി ഡ്രൈവർക്ക് ഗുരുതര പൊള്ളൽ: 415 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാലിഫോർണിയ: ചൂടുള്ള പാനീയം ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (415 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു ബഹുരാഷ്ട്ര കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്സിനോടു കാലിഫോർണിയ സുപ്പീരിയർ കോടതി ഉത്തരവിട്ടു. സ്റ്റാർബക്സിന്‍റെ ലോസ് ഏഞ്ചൽസിലെ ഔട്ട്ലറ്റ് ജീവനക്കാരനായ മൈക്കൽ ഗാർഷ്യയ്ക്കാണ് ഓർഡർ എടുക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റത്. ചൂടുള്ള പാനീയവുമായി പോകുന്പോൾ ജീവനക്കാരന്‍റെ മടിയിലേക്കു വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയുമായിരുന്നു. ജനനേന്ദ്രിയത്തിന്‍റെ നാഡീക്ഷതത്തിനും ഇത് കാരണമായി. ഇതേതുടർന്നു 2020ൽ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. ജീവനക്കാരന്‍റെ അനുദിനജീവിതത്തെയും ശാരീരികക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും അദ്ദേഹത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതിൽ സ്റ്റാർബക്സ് കന്പനി അധികൃതർ അശ്രദ്ധ കാണിച്ചുവെന്നും അത് അയാളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരൻ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസികക്ലേശം, അപമാനം, വൈകാരിക ക്ലേശങ്ങൾ എന്നിവ…

Read More

സുനിതയുടെ കുടുംബവേരുകൾ ഇന്ത്യയിൽ, ഗുജറാത്തിൽ ആഘോഷം

ന്യൂഡൽഹി: ഗുജറാത്തുകാരനായ ന്യൂറോ സയന്‍റിസ്റ്റ് ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജയായ ബോണിയുടെയും മകളായി 1965ൽ ഒഹായോയിലെ യൂക്ലിഡിലാണ് സുനിതയുടെ ജനനം. നേവി പൈലറ്റായ സുനിത പോലീസ് ഓഫീസറായ ഭർത്താവ് മൈക്കിൾ ജെ. വില്യംസിനൊപ്പമാണ് കഴിയുന്നത്. ഇവർക്കു മക്കളില്ല. 1998ൽ നാസയിൽ ചേർന്ന സുനിത നാലു ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. സുനിത വില്യംസിന്‍റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്നും രാജ്യം പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രി മോദി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ പ്രശസ്തയായ മകളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1972, 2007, 2013 വർഷങ്ങളിൽ സുനിത ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ സുനിതയുടെ അച്ഛന്‍റെ ജന്മനാടായ ഗുജറാത്തിലെ ജുലാസൻ ഗ്രാമത്തിൽ ആഘോഷങ്ങൾ നടന്നു. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. മധുരപലഹാരങ്ങളും നാട്ടുകാർ വിതരണം ചെയ്തു.

Read More

ആറ് സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സുകള്‍ രണ്ട് കുളിമുറികള്‍ ഒരു ജിം 360 ഡിഗ്രി വ്യൂ ബേ വിന്‍ഡോ ആറ് കിടപ്പുമുറികൾ… അറിയാം ബഹിരാകാശനിലയത്തിലെ പ്രത്യേകത

അന്പത്തൊന്പതുകാരിയായ സുനിത വില്യംസിന്‍റെയും 62കാരനായ ബുച്ച് വിൽമോറിന്‍റെയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ‌എസ്‌എസ്) ജീവിതം നിർണായകദൗത്യങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും നിറഞ്ഞതായിരുന്നു. 286 ദിവസം നീണ്ട ഇവിടത്തെ താമസത്തിനിടെ ബഹിരാകാശനിലയത്തിന്‍റെ പരിപാലനത്തിൽ ഇരുവരും നിർണായക പങ്കാണു വഹിച്ചത്. ഒന്നിലധികം ബഹിരാകാശ നടത്തങ്ങളിൽ ഇവർ ഏർപ്പെട്ടു. മൈക്രോഗ്രാവിറ്റിയിലെ ബഹിരാകാശ കൃഷി, ശാരീരിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടെ 150ലേറെ പരീക്ഷണങ്ങൾ നടത്തി. ബഹിരാകാശനിലയത്തിലിരുന്ന് ഭൂമിയുമായി അവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരുവരും വോട്ട് ചെയ്തു. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആശംസകൾ സുനിത വില്യംസ് ഭൂമിയിലേക്ക് അയച്ചു. സീറോ ഗ്രാവിറ്റിയിൽ ക്രിസ്മസ് അത്താഴം കഴിച്ചു. 2024ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രത്യേക സന്ദേശങ്ങളും അയച്ചു. തന്‍റെ പേരിലുള്ള സ്കൂളിലെ വിദ്യാർഥികളുമായി സുനിത വില്യംസ് സംവദിക്കുകയും ശാസ്ത്രവും ബഹിരാകാശ പര്യവേഷണവും പിന്തുടരാൻ യുവമനസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബവുമായും…

Read More

മൈക്രോപ്ലാസ്റ്റിക് സസ്യങ്ങളുടെ അന്തകൻ..!ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നു പഠനം

ന്യൂയോർക്ക്: പരിസ്ഥിതിയിലേക്കു തള്ളപ്പെടുന്ന വലിയ അളവിലുള്ള മാലിന്യങ്ങളിൽനിന്നു വിഘടിക്കപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നു പഠനം. സസ്യങ്ങളുടെ പ്രകാശസംശ്ലേഷണശേഷിയെ മൈക്രോപ്ലാസ്റ്റിക് തകരാറിലാക്കും. ചോളം, അരി, ഗോതമ്പ് തുടങ്ങിയ സുപ്രധാന വിളകളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വ്യാപക മലിനീകരണം നാലു ശതമാനം മുതൽ 14 ശതമാനം വരെ കാർഷികോത്പാദനം നഷ്ടപ്പെടുത്തുന്നതായി വിദഗ്ധർ കണക്കാക്കുന്നു.എവറസ്റ്റ് കൊടുമുടി മുതൽ ആഴമേറിയ സമുദ്രങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ നിറഞ്ഞിരിക്കുന്നു. സസ്യങ്ങളെ പല തരത്തിൽ മൈക്രോപ്ലാസ്റ്റിക് നശിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന കണികകൾ ഇലകളിൽ സൂര്യപ്രകാശം എത്തുന്നത് തടയുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്യും. മൈക്രോപ്ലാസ്റ്റിക് മലിനീകരണം വർധിച്ചുവരുന്നതിനാൽ, വരും വർഷങ്ങളിൽ ഇതിന്‍റെ ഫലങ്ങൾ കൂടുതൽ വഷളായേക്കാം. 2022 ൽ 700 ദശലക്ഷം ആളുകളെ ബാധിച്ച പ്രതിസന്ധി, 2040 ആകുമ്പോഴേക്കും 400 ദശലക്ഷം ആളുകളെക്കൂടി പട്ടിണിയിലേക്കു തള്ളിവിടുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കണ്ടെത്തലുകൾ…

Read More

കാൻസറാണെന്ന് പറഞ്ഞു കാമുകനിൽ നിന്ന് തട്ടിയെടുത്തത് 28 ലക്ഷം: ഒടുവിൽ പിടിക്കപ്പെട്ടതിങ്ങനെ

ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത നമ്പറുമായി അവർ സ്ഥലം വിടും. കാൻസറാണെന്ന് പറഞ്ഞ് കാമുകൻ ഉൾപ്പെടെയുള്ളവരെ പറഞ്ഞ് പറ്റിച്ച ലോറ മക്ഫെർസൺ എന്ന 35 -കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാമുകനായ ജോൺ ലിയോനാർഡിൽ നിന്നും ലക്ഷങ്ങൾ ആണ് ലോറ പറ്റിച്ച് സ്വന്തമാക്കിയത്. അവളുടെ ചികിത്സകൾക്കായി അഞ്ച് വർഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നൽകിയത്. അദ്ദേഹത്തിന്‍റെ ബിസിനസ് സ്ഥാപനമായ അൾട്രാ ഇവന്‍റ്സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യൺ പൗണ്ട് ആണ് ജോൺ ലിയോനാർഡ് ശേഖരിച്ചത്. സെർവിക്കൽ കാൻസറിന് റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നാണ് ലോറ ജോണിൽ നിന്ന് പണം തട്ടിയത്. ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നും പറഞ്ഞ് ജോണിൽ നിന്ന് പിന്നെയും പണം നേടിയെടുത്തു. പക്ഷേ…

Read More

ഒന്പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് പ്രശസ്തിയോടെ മടക്കം

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വോട്ടിംഗും ക്രിസ്മസ് ആഘോഷവും ബഹിരാകാശത്തു നടത്തിയശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമറും ഒന്പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്. സുനിതയെയും വിൽമറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള നാസയുടെയും സ്പേസ് എക്സിന്‍റെയും സംയുക്ത സംരംഭമായ ഡ്രാഗണ്‍ ഞായറാഴ്ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്നു. ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയ സുനിതയ്ക്കും വിൽമോറിനും പേടകത്തിന്‍റെ തകരാറിനെത്തുടർന്ന് 287 ദിവസം നിലയത്തിൽ ചെലവഴിക്കേണ്ടിവന്നു.  ബോയിംഗ്-നാസ സ്റ്റാർലൈനറിലായിരുന്നു സുനിതയുടെയും വിൽമോറിന്‍റെയും യാത്ര. ബഹിരാകാശ ഗവേഷണങ്ങൾക്ക് സ്വകാര്യപങ്കാളിത്തം നൽകുകയെന്ന യുഎസ് ഭരണകൂടത്തിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ബോയിംഗും ഇലോണ്‍ മസ്കിന്‍റെ സ്പേക്സ് എക്സും നാസയുമായി സഹകരിക്കുന്നത്. വിശ്വസ്ത കന്പനിയായ ബോയിംഗിൽ നാസ കൂടുതൽ പണം മുടക്കിയെങ്കിലും സാങ്കേതികവിദ്യയിൽ സ്പേസ് എക്സിനായിരുന്നു മുൻതൂക്കം.  2024 ജൂണ്‍ അഞ്ചിന് ബോയിംഗ് സ്റ്റാർലൈനിൽ സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തി. എന്നാൽ,…

Read More