ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കൊറല്ല ഇനത്തിൽപ്പെട്ട നൂറുകണക്കിന് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്. പക്ഷി വിഷബാധയേറ്റതാകാം മരണ കാരണമെന്ന് സംശയം. ഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളാണ് ചത്ത് താഴേക്ക് പതിച്ചത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റി അന്വേഷണം ആരംഭിച്ചു. താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലന്നാണ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറഞ്ഞു.
Read MoreCategory: Today’S Special
മീററ്റ് കൊലക്കേസ്: കൊലയ്ക്കുശേഷം ഹോളി ആഘോഷം; പ്രതികളായ യുവതിയും കാമുകനും ഹോളി ആഘോഷിക്കുന്ന വീഡിയോ പുറത്ത്
മീററ്റ്: മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുത്തിനെ മയക്കുമരുന്നു നൽകി വെട്ടിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലടച്ച സംഭവത്തിൽ പിടിയിലായ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും കൃത്യം നടത്തിയശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചതിന്റെയും ഹോളി ആഘോഷിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്ത്. കൊലനടത്തി പതിനൊന്നു ദിവസങ്ങൾക്കുശേഷമാണ് ഇരുവരും മണാലിയിലെത്തുന്നത്. അവിടെ ഹോളി ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മുസ്കാനും സാഹിലും വർണപ്പൊടികൾ വിതറിയ മുഖവുമായി കാമറയിലേക്കു നോക്കി പുഞ്ചിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. പശ്ചാത്തലത്തിൽ സംഗീതം കേൾക്കാം, മറ്റ് ആളുകളെയും കാണാൻ കഴിയും. കൊലപാതകത്തിനു ശേഷം ഇരുവരും ഷിംലയും മണാലിയും സന്ദർശിച്ചിരുന്നു. ഹിമാചൽ പ്രദേശ് യാത്രയിൽ മുസ്കാൻ സാഹിലിന് കേക്ക് കൊടുക്കുന്നതും “ജന്മദിനാശംസകൾ’ നേരുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. യാത്രയിൽനിന്നുള്ള ചില ഫോട്ടോകളിൽ മുസ്കൻ മഞ്ഞിൽ നടക്കുന്നതും കാണാം. മുസ്കാനും സാഹിലും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തുവന്നത്. തുടർന്ന്…
Read Moreവരൻ വധുവിനെ എടുത്തുയർത്തി പോസ് ചെയ്തു: ഫോട്ടോഷൂട്ടിനിടെ കളർ ബോംബ്’ പൊട്ടിത്തെറിച്ചു; നവവധുവിന്റെ പിന്‍ഭാഗത്ത് ഗുരുതര പരിക്ക്
വിവാഹാഘോഷത്തിനിടെ “കളർ ബോബ്’ പൊട്ടിത്തെറിച്ച് നവവധുവിനു പരിക്കേറ്റ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. കാനഡയിൽ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയുടെയും പിയയുടെയും ഫോട്ടോഷൂട്ടിനിടെ ബംഗളൂരുവിലായിരുന്നു അപകടം. വരന് വധുവിനെ എടുത്തുയര്‍ത്തിയ സമയത്താണു കളര്‍ ബോംബ് പൊട്ടിച്ചത്. അന്തരീക്ഷത്തിലേക്ക് ഉയർന്നു നിറങ്ങൾ വിതറണ്ടേ കളര്‍ ബോംബ് നവദമ്പതികളുടെ നേരെ പാഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. സുഹൃത്തുക്കൾ ബോംബ് തട്ടിത്തെറിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തെറ്റായ രീതിയിൽ ബോംബ് സ്ഥാപിച്ചതാണ് അപകടത്തിനിടയാക്കിയത്. വധുവിന്റെ പിന്‍ഭാഗത്തു സാരമായ പരിക്കേറ്റു. ആഘോഷത്തിൽ പങ്കെടുത്ത മറ്റു ചിലർക്കും പരിക്കുണ്ട്.
Read Moreഎന്താ സാർ ഭാവങ്ങൾ ഒന്നും ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ… റീൽസിനായി ‘കൊലപാതകം’: രണ്ടു പേരെ പോലീസ് പൊക്കി
സോഷ്യൽ മീഡിയയിൽ താരമാകാനും വരുമാനമുണ്ടാക്കാനും ആളുകൾ നിരവധി വേഷങ്ങൾ കെട്ടിയാടാറുണ്ട്. കഴിഞ്ഞദിവസം, ഇൻസ്റ്റഗ്രാം റീൽസിൽ പുതുമ പരീക്ഷിച്ച രണ്ടുപേരെ ഒടുവിൽ പോലീസ് പൊക്കി. കർണാടകയിലെ കലബുറഗി ഹംനാബാദ് റിംഗ് റോഡിൽ കൊലപാതകം നടത്തുന്നതായി അഭിനയിച്ച് അത് ചിത്രീകരിക്കുകയാണ് ഇവർ ചെയ്തത്. സായ്ബന്ന, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകരംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഇവർ ഉപയോഗിച്ചു. സച്ചിൻ രക്തത്തില്‍ കുളിച്ച നിലത്തുകിടക്കുമ്പോള്, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സായ്ബന്ന സച്ചിന്റെ ദേഹത്തുകയറി ഇരുന്നു. ഇതു കണ്ട നാട്ടുകാർ സംഭവം അഭിനയമാണെന്നറിയാതെ പോലീസിനെ അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ പോലീസ് ഇരുവരെയും കൈയോടെ പൊക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
Read Moreചൂടത്തൊരാശ്വാസം… ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് കഴിക്കാം
ന്യൂഡല്‍ഹി: ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ട്രെയിൻ ഓടിക്കുന്നവര്‍ ജോലിക്കെത്തുംമുന്‍പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയില്‍വേ ഏതെങ്കിലും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഈ ചൂടുകാലത്ത് അവരോട് കാണിക്കുന്ന അധാര്‍മികവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയാണിതെന്നും ചോദ്യമുന്നയിച്ചവർ പറഞ്ഞു. കരിക്കിന്‍വെള്ളം, ഹോമിയോ മരുന്നുകള്‍, ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയതായി ആരോപണമുയര്‍ന്നിരുന്നു.
Read More“നായയെ ഓർത്ത് ഭക്ഷണംപോലും ഇറങ്ങുന്നില്ല’; മുത്തശ്ശിയെ കടിച്ചുകൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ
മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ. 90 വയസുള്ള മുത്തശ്ശി നായയുടെ കടിയേറ്റു മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുനിസിപ്പൽ കോർപറേഷനെ സമീപിച്ചത്. നായയെ കൊണ്ടുപോയശേഷം വീട്ടിലാർക്കും ഭക്ഷണംപോലും കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഇയാൾ പറയുന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണു സംഭവം.ഹോളി ദിനത്തിൽ കാൺപുരിലെ വികാസ് നഗറിൽ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭക്ഷണം കൊടുക്കുന്നതിനിടെ മോഹിനിയെ നായ ആക്രമിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. റിട്ട. കേണൽ കൂടിയായ മകൻ സഞ്ജീവ് ത്രിവേദി, കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി, മരുമകൾ കിരൺ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കുടുംബത്തിലെ പെറ്റ് ആയിരുന്നു സ്ത്രീയെ കൊന്ന നായ. വയോധികയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്നു മുനിസിപ്പൽ കോർപറേഷൻ അധികൃതർ നായയെ പിടികൂടി കൊണ്ടുപോയിരുന്നു. നായയെ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കൊച്ചുമകൻ ധീരു പ്രശാന്ത്…
Read Moreലഹരി ഉപയോഗിക്കുന്നവര്‍ക്ക് പുതുപ്പാടിയിൽ പെണ്ണില്ല! ബന്ധങ്ങളെല്ലാം ഒഴിവാക്കി ഒറ്റപ്പെടുത്തും; മയക്കുമരുന്നിനെ പൂട്ടാന്‍ മഹല്ല് കമ്മിറ്റികള്‍
ലഹരി ഉപയോഗിക്കുന്നവരാണെങ്കില്‍ വിവാഹം നടക്കാന്‍ കോഴിക്കോട് ജില്ലയിൽ പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ ക്കു കീഴിൽ ഇനി ബുദ്ധിമുട്ടായിരിക്കും. അവരുമായുള്ള ബന്ധങ്ങളെല്ലാം ഒഴിവാക്കി ഒറ്റപ്പെടുത്തും. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കില്ല. താമരശേരി മേഖലയില്‍ മയക്കുമരുന്ന് ഇടപാടും ഉപഭോഗവും അതുമൂലമുള്ള ക്രൂരകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പുതുപ്പാടിയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ നീങ്ങിയിരിക്കുന്നത്. മുസ്ലിം മതത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട മഹല്ലു കമ്മിറ്റി ഭാരവാഹികള്‍ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ യോഗം ചേര്‍ന്നാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ലഹരിവസ്തു ഉപയോഗിക്കുന്നതായി അറിയുന്നവര്‍ക്ക് മഹല്ലുകളില്നിന്നു വിവാഹ ആവശ്യത്തിനായി മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. ആൺ-പെണ് സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്കരണം നടത്തും. രക്ഷിതാക്കള്‍ക്കും ബോധവല്കരണം നല്‍കും. ഫലപ്രദമായ പാരന്റിംഗ് എന്ന വിഷയത്തില്‍ മഹല്ല് തലത്തില്‍ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. സമൂഹത്തെ വെല്ലു…
Read Moreകണ്ടാൽ ഭീകരൻ, വില 50 കോടി! കാട്ടുചെന്നായയെപോലുള്ള നായയെ സ്വന്തമാക്കി ബംഗളൂരു സ്വദേശി
വിലയുടെ കാര്യത്തിൽ വാർത്താതാരം ആയിരിക്കുകയാണു ബംഗളൂരു സ്വദേശി സ്വന്തമാക്കിയ ഒരു നായ. വില 50 കോടി രൂപ! കാട്ടുചെന്നായയോട് വളരെ സാമ്യമുള്ള ഈ വോൾഫ്ഡോഗിന് കാഴ്ചയിൽ ഭീമാകാര രൂപമാണ്. കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കളുടെയും ചെന്നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ. പേര് “കാഡബോംസ് ഒകാമി’. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എസ്. സതീഷ് ആണ് ലോകത്തിലെ ഏറ്റവും വിലകൂടിയതെന്നു കണക്കാക്കുന്ന നായയുടെ ഉടമ. അമേരിക്കയിലാണ് ഇതിന്റെ ജനനം. എട്ടു മാസം മാത്രം പ്രായമുള്ള നായയെ ഫെബ്രുവരിയിലാണ് വാങ്ങിയത്. 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. ഉയരം 30 ഇഞ്ച്. ദിവസം മൂന്നു കിലോ പച്ചയിറച്ചി കഴിക്കും. അപൂർവങ്ങളിൽ അപൂർവമായ ഈ ഇനം നായ്ക്കൾ ഇതിനുമുൻപ് ലോകത്ത് വിറ്റുപോയിട്ടില്ലെന്നു സതീഷ് അവകാശപ്പെടുന്നു. 150ലേറെ വ്യത്യസ്ത ഇനം നായ്ക്കൾ ഇദ്ദേഹത്തിനുണ്ട്. വളർത്തുമൃഗങ്ങളുടെ ഷോകളിൽ ഇവയെ പ്രദർശിപ്പിക്കലാണു സതീഷിന്റെ ഹോബിയും…
Read Moreഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോവുകേം ചെയ്തു: പുതിയ കന്പനിയിൽ ജോലിക്കായി അപേക്ഷിച്ച യുവതിക്ക് സംഭവിച്ചത്…
ജോലി സംബന്ധമായ ധാരാളം പ്രശ്നങ്ങളാണ് യുവാക്കൾ നേരിടുന്നത്. ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും തുശ്ചമായ രൂപ ശന്പളത്തിൽ ജോലി ചെയ്യുന്ന ധാരാളം ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. പലരും കോൺട്രാക്ട് അടിസ്ഥാനത്തിലാകും കന്പനികളിൽ നിയോഗിക്കുന്നത് പോലും. റെഡ്ഡിറ്റിൽ ജോലി സംബനഅധമായ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഒന്നു മാറണമെന്ന് കരുതിയ ഒരു യുവതി പുതിയ കന്പനിയിൽ ജോലിക്കായി അപേക്ഷിച്ചു. പരീക്ഷയും ഇന്റർവ്യൂവും എല്ലാം പാസായി ജോയിനിംഗ് ഡേറ്റും കിട്ടിക്കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിക സംഭവം യുവതിയെ തേടിയെത്തിയത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാജിക്കത്ത് കൊടുത്തപ്പോഴാണ് അവിടെ നോട്ടീസ് പിരീഡ് തികയ്ക്കണമെന്ന് പറഞ്ഞത്. എന്നാൽ ഇവിടുത്തെ നോട്ടീസ് പിരീഡ് തികയ്ക്കുന്പോഴേക്കും പുതിയ കന്പനിയിൽ ജോയിൻ ചെയ്യാനുള്ള സമയവും വൈകും. ഉള്ള ജോലിയും പോയി പുതിയതൊട്ട് കിട്ടുകയും ഇല്ല…
Read Moreമോളേ ഹാപ്പി അല്ലേ…യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി
കായംകുളം: യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി നൽകി. ഇന്നലെ വൈകുന്നേരമാണ് കായംകുളം പെരിങ്ങാല സ്വദേശിനിയായ ശിവഗംഗയുടെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോൺ കായംകുളം മാർക്കറ്റിൽ നഷ്ടപ്പെട്ടത്. ഉടൻതന്നെ ശിവഗംഗ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ എരുവ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണത്തിൽ റോഡിൽനിന്നും മൊബൈൽ ഫോൺ കിട്ടിയ എരുവ സ്വദേശിയിൽനിന്നു മൊബൈൽ ഫോൺ കണ്ടെടുത്ത് ശിവഗംഗയ്ക്ക് നൽകുകയായിരുന്നു. കായംകുളം സിഐ അരുൺ ഷായോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, റെജിൻ എന്നിവരാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി മൊബൈൽ ഫോൺ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
Read More