ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ അഞ്ചു സിംഹങ്ങളുടെ ജീവൻ രക്ഷിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണു സംഭവം. റെയിൽവേ ട്രാക്കിൽ നിൽക്കുന്ന അഞ്ച് സിംഹങ്ങളെ കണ്ടയുടൻ എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഗിർ വനത്തിലെ പിപാവാവ്-റജുല സെക്ഷനിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേയുടെ ഭാവ്നഗർ ഡിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ലോക്കോ പൈലറ്റ് ഭൂപേന്ദ്ര മീണയാണ് ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചിരുന്നത്. സിംഹങ്ങളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ അവിടെ വിന്യസിച്ചിരിക്കുന്ന വനംവകുപ്പ് ട്രാക്കർമാർ, സിംഹങ്ങളുടെ സാന്നിധ്യം ട്രാക്കിലുണ്ടെന്ന് ഭൂപേന്ദ്ര മീണയെ അറിയിച്ചു. വിവരം മനസിലാക്കി ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ച് ട്രെയിൻ നിർത്തി. ഈ സമയം സിംഹങ്ങൾ പാളത്തിൽനിന്നു മാറിപ്പോയി. ട്രയിൻ യാത്ര തുടരുകയും ചെയ്തു.
Read MoreCategory: Today’S Special
ഗ്രാമത്തെ ക്ഷേത്രമായി കണക്കാക്കുന്നു: മണ്ണിൽ നഗ്നപാദരായി നടന്ന് ഗ്രാമനിവാസികൾ
നഗ്നപാദരായി ആളുകൾ നടക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ചെന്നൈയിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആൻഡമാൻ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്. ഇവിടെ താമസിക്കുന്നവരിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് പ്രായമായവരോ രോഗികളോ മാത്രമേ ഇവിടെ ചെരുപ്പ് ധരിക്കാറുള്ളൂ. കുട്ടികൾ സ്കൂളിൽ പോകുന്നത് പോലും ചെരുപ്പ് ധരിക്കാതെയാണ്. പരമ്പരാഗതമായി ഈ ഗ്രാമത്തിൽ ഉള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് ആളുകൾ ഇപ്പോഴും ചെരുപ്പ് ധരിക്കാൻ തയാറാകാത്തത്. മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്നപാദരായി ഇവർ നടക്കുന്നത്. ക്ഷേത്രം പോലെയാണ് തങ്ങളുടെ ഗ്രാമത്തെ അവർ കാണുന്നത്. ആളുകൾ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരുപ്പുകൾ ബഹിഷ്കരിച്ചിരിക്കുന്നു.
Read Moreമോഷ്ടിക്കാൻ കയറിയ കള്ളൻ പുസ്തകം വായിച്ചിരുന്നുപോയി; ഒടുവിൽ പിടിവീണു
മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപ്പോയി പിടിയിലായ സംഭവം നമ്മൾ കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലൊരു വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവിടെ പരിസരം മറന്ന് പുസ്തകം വായിച്ചാണ് കള്ളന് പിടിയിലായത്. റോമിലെ പ്രതി ജില്ലയിലാണ് (Prati district) സംഭവം. അപ്പാര്‍ട്ട്മെന്റില്‍ കള്ളൻ കയറിയപ്പോള്‍ ഒരു വൃദ്ധന് മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ബാല്‍ക്കണി വഴിയാണ് കള്ളൻ അകത്തേക്ക് കയറിയത്. വീട്ടുടമ ബാൽക്കണിയിൽ വച്ച് കള്ളനെ കാണുമ്പോൾ പരിസരം പോലും മറന്ന് അയാൾ പുസ്തകം വായിക്കുകയായിരുന്നു. ജിയോവാനി നുച്ചിയുടെ ( Giovanni Nucci) ‘ദ ഗോഡ്സ് അറ്റ് സിക്സ് ഓക്ലോക്ക്’ (The Gods at Six O’Clock) എന്ന പുസ്തമാണ് കള്ളൻ വായിച്ചത്. ഈ സംഭവം പുറത്തായതോടെ പുസ്തകത്തിന്റെ രചയിതാവ് ജിയോവാനി നുച്ചി വലിയ സന്തോഷമാണ് പങ്കുവച്ചത്. ‘ഇത് അതിശയകരമാണ്. പിടിക്കപ്പെട്ട ആളെ കണ്ടെത്തി പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കാൻ ഞാൻ…
Read Moreമദ്യപിക്കരുത്, പുകവലിക്കരുത്, ഇവയൊന്നും വിൽക്കാനും സാധിക്കില്ല; ഇത് വ്യത്യസ്തമായൊരു മാതൃകാ ഗ്രാമം
ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പൊതുവേ സമാധാനപരമായ അന്തരീക്ഷമാണെന്നാണ് പറയപ്പെടുന്നത്. തിരക്കുകൾ കുറഞ്ഞ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ. എന്നാൽ ഇവയ്ക്ക് പുറമേ മറ്റൊരു പ്രത്യേകതയുള്ള ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. പറഞ്ഞുവരുന്നത് മഹാരാഷ്ട്രയിലെ ജാകേകുർവാഡി എന്ന ഗ്രാമത്തെ കുറിച്ചാണ്. ഇവിടെ മദ്യവും പുകയിലയും നിരോധിച്ചിരിക്കുകയാണ്. മദ്യപിക്കരുത് പുകവലിക്കരുത് എന്നതിനൊപ്പം ഇവയൊന്നും ഈ ഗ്രാമത്തിൽ വിൽക്കാനും സാധിക്കില്ല. മദ്യപിക്കുന്നവർക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനവുമില്ല. പുറത്ത് നിന്നും മദ്യവുമായി ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ല ഗ്രാമത്തലവനായ അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷംകൊണ്ടാണ് ഈ മാറ്റം പൂർണമായും സംഭവിച്ചത്. ഇത് മാത്രമല്ല, മറ്റൊരു കാര്യവും ഗ്രാമം നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. ഈ ഗ്രാമത്തിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്സിലിലാണ് ജകേകുർവാദി ഗ്രാമം.…
Read Moreപുകഴ്ത്തിയാൽ എട്ടു ലക്ഷം രൂപവരെ പ്രതിഫലം! സമൂഹമാധ്യമ നയവുമായി യുപി സർക്കാർ
ന്യൂഡൽഹി: സർക്കാരിനെ പുകഴ്ത്തിയാൽ പ്രതിഫലവും ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്ത്യ തടവുശിക്ഷയും നൽകുന്ന പുതിയ സമൂഹമാധ്യമ നയം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കാണു നയം ബാധകമാകുക. സർക്കാർ പദ്ധതികളും പ്രവർത്തങ്ങളും മികച്ചരീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ കണ്ടന്റ് ക്രിയേറ്റർക്ക് എട്ടു ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. ഫോളോവേഴ്സിന്റെയും സബ്സ്ക്രൈബർമാരുടെയും എണ്ണമനുസരിച്ചായിരിക്കും പ്രതിഫലം. അതേസമയം ദേശവിരുദ്ധ പോസ്റ്റുകൾക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നതാണു പുതിയ നയം. എന്നാൽ ദേശവിരുദ്ധ ഉള്ളടക്കങ്ങളുടെ പരിധിയിൽ എന്തൊക്കെയാണു വരികയെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിൽ റീച്ചിന്റെ അടിസ്ഥാനത്തിൽ ഇൻഫ്ളുവൻസർമാരുടെ പട്ടിക തയാറാക്കാൻ യുപി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഷോർട്സ്, പോഡ്കാസ്റ്റ്, യുട്യൂബ് എന്നിവയിലെല്ലാം സർക്കാർ പരസ്യങ്ങൾ നൽകും. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണെങ്കിൽ പ്രതിമാസം പരമാവധി അഞ്ചു ലക്ഷം, നാലു ലക്ഷം, മൂന്നു ലക്ഷം…
Read More‘ഈ പാമ്പാണ് സാറേ കടിച്ചത്, ഉടന്‍ ചികിത്സിക്കൂ…കടിച്ച മൂർഖനുമായി യുവാവ് ആശുപത്രിയില്‍..! അന്പരന്ന് ഡോക്ടർമാർ
‘ഈ പാമ്പാണ് സാറേ കടിച്ചത്… ഉടന്‍ ചികിത്സിക്കൂ…’ തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂര്‍ഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടര്‍മാരോടു പറഞ്ഞു. പാന്പുമായെത്തിയ യുവാവിനെ കണ്ട് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആദ്യം അമ്പരന്നെങ്കിലും പെട്ടെന്നുതന്നെ ചികിത്സ നൽകി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലാണു സംഭവം. സമ്പൂര്ണനഗര് പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപാണ് തന്നെ കടിച്ച പാന്പുമായി ആശുപത്രിയിലെത്തിയത്. വീട്ടില്‍ ചില്ലറ ജോലികളിലേര്പ്പെട്ടിരിക്കുമ്പോഴാണു യുവാവിന്റെ കൈയില്‍ മൂര്‍ഖന്‍ കടിച്ചത്. കടിച്ച പാമ്പ് ഏത് ഇനത്തിൽപ്പെട്ടതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാൽ വേഗത്തില്‍ ഉചിതമായ ചികിത്സ നല്കാന് ഡോക്ടർമാർക്ക് സാധിക്കുമെന്നു മനസിലാക്കിയിരുന്ന ഹരിസ്വരൂപ് മൂര്‍ഖനെ തന്ത്രപൂര്‍വം പിടികൂടുകയും പ്ലാസ്റ്റിക് ഭരണിയിലാക്കുകയുമായിരുന്നു. മാത്രമല്ല, കടിയേറ്റ ഭാഗത്തുനിന്നു രക്തം പുറത്തേക്കൊഴുക്കുകയും വിഷം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരാതെ തുണികൊണ്ടു കെട്ടുകയും ചെയ്തു. ഉടന്‍തന്നെ പാന്പുമായി ആശുപത്രിയിലുമെത്തി. എക്സില്‍ പ്രചരിക്കുന്ന ഇതിന്റെ വീഡിയോയിൽ ഹരിസ്വരൂപ് ആശുപത്രിയില്‍…
Read Moreതാങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇനി പരിധിക്ക് പുറത്താകില്ല: ഗവിയും മൊബൈൽ പരിധിയിൽ
പ്രകൃതി രമണീയതയാലും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാലും സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമാണ് ഗവി. ഇപ്പോഴിതാ ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർഥ്യമായിരിക്കുകയാണ്. ഗവിക്ക് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ബിഎസ്എൻഎൽ ഫോർ ജി ടവർ ആന്റോ ആന്റണി എംപി നാടിനു സമർപ്പിച്ചു. ബിഎസ്എൻഎൽ പത്തനംതിട്ട ജനറൽ മാനേജർ സാജു ജോർജ് അധ്യക്ഷത വഹിച്ചു. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിനുവേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധിത്തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് എംപി പറഞ്ഞു. ഏകദേശം 150 കുടുംബങ്ങളാണ് ഗവിയിൽ വസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെഎസ് ആർടിസി ബസ് സർവീസുകൾ ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും പുറത്തുകടക്കുക വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഗവി. പുറമേ നിന്നുള്ള ധാരാളം സഞ്ചാരികൾ പ്രതിദിനം ഗവിയിൽ എത്തുന്നുണ്ട്. വനമേഖലകൂടിയായ പ്രദേശത്ത് അടിയന്തര…
Read More‘അ’ അമ്മ… ഇനി മലയാളം പാടാണെന്ന് ഇവർ പറയില്ല: ചങ്ങാതി മികവുത്സവം; കുറവിലങ്ങാട്ട് പരീക്ഷ എഴുതിയത് 428 ഇതര സംസ്ഥാന തൊഴിലാളികള്‍
അതിഥി ദേവോ ഭവ എന്നല്ലേ പറയുന്നത്. അന്യ സംസ്ഥാനത്ത് നിന്നും നമ്മുടെ നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് നമ്മുടെ മാതൃഭാഷ പഠിപ്പിക്കുന്നത് വലിയ കാര്യംതന്നെയാണ്. പറയാൻ എല്ലാവർക്കും അറിയാമെങ്കിലും എഴുതുന്നതിനാണ് പ്രയാസം. എന്നാൽ ഇനി കുറവിലങ്ങാട് പഞ്ചായത്തിലെ അതിഥി തൊഴിലാളികൾ മലയാളം പറയുക മാത്രമല്ല എഴുതുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയത് 428 പേര്. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ തൊഴിലാളികളെ മൂന്നു മാസത്തിനുള്ളില്‍ മലയാളം പഠിപ്പിക്കുകയായിരുന്നു ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം. അസം, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് പഠിതാക്കളില്‍ അധികവും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയ 502 പേരില്‍ 428 പേരാണു പരീക്ഷ എഴുതിയത്. പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ…
Read Moreകൈ അടിക്കെടാ മക്കളേ… ഇ-വേസ്റ്റ് കളക്ഷനുമായി എൻഎസ്എസ് വോളണ്ടിയർമാർ; ലഭിക്കുന്ന പണംകൊണ്ട് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ വാങ്ങി നൽകും
അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തുടർച്ചയായി രണ്ടാമത്തെ വർഷവും ഇ- വേസ്റ്റ് കളക്ഷനുമായി രംഗത്തിറങ്ങി. രണ്ട് ടൺ ഇ-വേസ്റ്റുകളാണ് ഒരു മാസം കൊണ്ട് ശേഖരിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽനിന്നും കുട്ടികളുടെ വീടുകളിൽനിന്നുമാണ് ഇ-വേസ്റ്റുകൾ ശേഖരിച്ചത്. ഇ- വേസ്റ്റിലൂടെ കിട്ടുന്ന വരുമാനം ഉപയോഗിച്ച് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ വാങ്ങി നൽകും. സെപ്റ്റംബർ നാലിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, പ്രിൻസിപ്പൽ എം.എസ്. അജി, പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, വോളണ്ടിയർമാരായ ബിജിൽ ബെന്നി, ബേസിൽ സിജു, ബിച്ചു ഷാജു, എം.ബി. അഭിനന്ദ് തുടങ്ങിയവർ പ്രസംഗിക്കും.
Read Moreപൊന്നോണ സമ്മാനം: ഓണത്തിന് സ്പെഷല്‍ ട്രെയിന്‍ ഓടും, അധികം കോച്ചുകളും ഘടിപ്പിക്കും
ഓണത്തിരക്കിന് ആശ്വാസമായി റെയില്‍വേ മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്ലി സ്പെഷല്‍ ആരംഭിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍, മംഗള, കേരള, ശബരി, ജയന്തി, മലബാര്‍ ഉള്‍പ്പെടെ പത്ത് ട്രെയിനുകള്‍ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് നാട്ടിലേക്ക് റിസര്‍വേഷന്‍ കിട്ടില്ല. തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. തിരികെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,…
Read More