‘അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും’ മലയാളികള്‍ക്ക് സുപരിചിതമായ പ്രയോഗത്തെ സുചിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവനയുമായി യുഎസിലെ ഒഹായോ കോടതി. ഹോട്ടല്‍ ജീവനക്കാരിയോട് മോശമായ പെരുമാറിയ കേസിലാണ് കോടതി വിധി. യുഎസിലെ ഒഹായോ നഗരത്തിലാണ് സംഭവം നടക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ റോസ് മേരി ഹെയ്ന് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ചിപ്പോട്ടില്‍ ജോലിക്കാരിയായ എമിലി റസ്സലിന്റെ മുഖത്തേക്ക് ഭക്ഷണം വലിച്ചറിയുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാല് കുട്ടികളുടെ അമ്മയായ ഹെയ്ന് കുറ്റം സമ്മതം നടത്തിയതിന് പിന്നാലെ ഒരു മാസം തടവും രണ്ടും മാസം ഹോട്ടല്‍ ജോലിയുമാണ് ശിക്ഷ. ഹോട്ടല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രതി മനസിലാക്കാന്‍ ജയില്‍ ശിക്ഷ മാത്രം മതിയാവില്ലെന്ന് ജഡ്ജ് തിമോത്തി ഗില്ലിഗന്‍ പറഞ്ഞു. പ്രതി ആഴ്ചയില്‍ 20 മണിക്കൂര്‍ ഹോട്ടല്‍ ജോലിചെയ്യണമെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും…
Read MoreCategory: Today’S Special
ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെന്‍; കാണികളെ ഞെട്ടിച്ച ‘റിക്കാര്‍ഡ്’ ചാട്ടവുമായി കെന്‍ സ്റ്റോര്ണ്സ്
അപകടകരവും സാഹസികകരവുമായ പ്രകടനങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ ആളാണ് നോര്‍വീജിയക്കാരനായ കെന്‍ സ്റ്റോര്ണ്സ്. കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കുന്ന വിധത്തിലുള്ള അനവധി പ്രകടനങ്ങള്‍ നടത്തിയ സ്റ്റോര്ണ്സിന് ആരാധകരേറെയാണ്. മലമുകളില്‍ തുടങ്ങി അസ്ഥി തണുക്കുന്ന വെള്ളത്തില്‍ വരെ നീളുന്നു അഭ്യാസ പ്രകടനങ്ങളുടെ കണക്ക്. അഞ്ച് ലക്ഷത്തിനടുത്ത് വരുന്ന ആരാധക സമൂഹമാണ് താരത്തിനുള്ളത് കഴിഞ്ഞ ദിവസം കെന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 132 അടി(40.5മീറ്റര്‍) ഉയരത്തില്‍ നിന്ന് തണുത്തുറയുന്ന ജലാശയത്തിലേക്ക് ചാടുന്ന വീഡിയോയാണ് കെന്‍ പങ്കുവെച്ചത്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഉയരത്തിന്റെ തീവ്രത മനസിലാക്കി തരാന്‍ ആദ്യം ഒരുകല്ലു താഴെയ്ക്കിട്ടതിന് ശേഷമാണ് സ്റ്റോര്ണ്സ് ചാടുന്നത്. ആഴമേറിയ ചാട്ടത്തിനുള്ള ലോക റിക്കാര്‍ഡും കെന്‍ ഇതിലൂടെ സ്വന്തമാക്കി. ന്യൂ വേള്‍ഡ് റിക്കാര്‍ഡ് എന്ന ക്യാപ്ഷനോടു കൂടി താരം പങ്കുവെച്ച വീഡിയോ 140 മില്ല്യണ്‍ ആളുകളാണ് കണ്ടത്. മൂന്ന് മില്ല്യണ്‍ ലൈക്കുകള്‍…
Read Moreകുട്ടികളുടെ പരീക്ഷാപേപ്പറിൽ ചൈനയിലെ അധ്യാപകർ ചെയ്തതു കണ്ടാൽ കൈയടിച്ചുപോകും..!
ബെയ്ജിംഗ്: അധ്യാപകർ കുട്ടികളോട് ഇടപെടേണ്ട രീതിയെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. കുട്ടികളെ തല്ലുന്നതും പരിഹസിക്കുന്നതുമൊക്കെ വിലക്കിയിട്ടുമുണ്ട്. അധ്യാപകർ പിന്നെ എന്തു മാർഗമാണു കുട്ടികളെ പഠിപ്പിക്കാൻ സ്വീകരിക്കണ്ടത്. ഇതിന് ഉത്തമമായ മാതൃക കാണിച്ചുതരികയാണ് ചൈനയിലെ ഒരു സ്കൂളിലെ അധ്യാപകർ. വിദ്യാർഥികൾക്ക് പരീക്ഷാ പേപ്പറുകൾ വിതരണം ചെയ്തപ്പോൾ അധ്യാപകർ അതിൽ കുറിച്ച വരികളാണ് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. വെരി ഗുഡ്, ഗുഡ്, ആവറേജ്, പുവർ എന്നൊക്കെയുള്ള ക്ലീഷേ വാക്കുകൾക്കു പകരം “എത്രയും പ്രിയപ്പെട്ട…’ എന്ന സംബോധനകൾ ചേർത്ത് വളരെ വൈകാരികമായാണ് പരീക്ഷാ പേപ്പറിൽ അധ്യാപകർ കുറിപ്പെഴുതിയത്. 100 ൽ 95.5 പോയിന്റ് നേടിയ ഒരു വിദ്യാർഥിക്കായി അധ്യാപകൻ കുറിച്ചത് ഇങ്ങനെ: “പ്രിയപ്പെട്ട കൂട്ടുകാരാ, ഞാൻ നിങ്ങൾക്ക് ഒരു ചെറിയ പുഷ്പം അയയ്ക്കുന്നു, അഹങ്കരിക്കരുത്..!’ ഇതിനൊപ്പം വിദ്യാർഥിക്ക് പുഷ്പം നൽകുന്ന കൈകൊണ്ട് വരച്ച ഒരു ചിത്രവും കൂടിയുണ്ടായിരുന്നു. ശരാശരി 82.5 പോയിന്റുള്ള മറ്റൊരു…
Read Moreഎന്ത് വിധി ഇത്… വല്ലാത്ത ചതിയിത്; ഓർഡർ ചെയ്തത് പലചരക്ക് സാധനം; കിട്ടിയത് മനുഷ്യവിസർജ്യം..!
ലണ്ടൻ: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനത്തിനു പകരം മറ്റൊന്നു ലഭിക്കുന്നത് അത്ര പുതുമയുള്ള സംഭവമല്ല. അത് പിന്നീട് മാറ്റിനൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യും. എന്നാൽ, ഓർഡർ ചെയ്ത സാധനത്തിനു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്നു മോശം അനുഭവമുണ്ടായത്. 186 ഡോളറിനുള്ള (ഏകദേശം 15,500 രൂപ) പലചരക്കുസാധനങ്ങൾ സ്മിത്ത് ഓർഡർ ചെയ്തു. പാഴ്സൽ വന്നത് തുറന്നുനോക്കിയപ്പോൾ കണ്ടതോ മനുഷ്യവിസർജ്യം. സംഭവത്തിൽ ഓൺലൈൻ ഡെലിവറി കന്പനി മാപ്പ് പറഞ്ഞെങ്കിലും സ്മിത്ത് ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ച് പരാതി നൽകിയിരിക്കുകയാണ്. ഈവർഷം ആദ്യം സോഷ്യൽ മീഡിയയിൽ മറ്റൊരു സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത ഉപഭോക്താവിനു കിട്ടിയത് ഒരു ബോട്ടിൽ മൂത്രമായിരുന്നു. യുഎസിലായിരുന്നു ഈ സംഭവം.…
Read Moreഅർജിത് സിംഗിന്റെ ഗാനം കേട്ട് ഉറങ്ങുന്ന നായ; വൈറലായി വീഡിയോ
ചില പാട്ടുകൾ നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. അതുപോലെ നായ്ക്കൾക്കും സംഗീതത്തോട് ഒരു അടുപ്പമുണ്ട്. ചില നായ്ക്കൾ ചടുലവും ഉന്മേഷദായകവുമായ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യാറുണ്ട്. പല നായ്ക്കളും തങ്ങൾക്കിഷ്ടപ്പെട്ട ഈണങ്ങൾക്കനുസരിച്ച് ഓരിയിടുകയും ചെയ്യുന്നു. അടുത്തിടെ ഇത്തരത്തിലൊരു വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ ഈ മെലഡി കേൾക്കുമ്പോൾ നായയുടെ ശ്രദ്ധേയമായ പ്രതികരണം ശരിക്കും ആകർഷകമാണ്. കബീർ സിംഗ് എന്ന ചിത്രത്തിലെ അർജിത് സിങ്ങിന്റെ തുജെ കിത്ന ചാഹ്നെ ലഗെ എന്ന ഗാനത്തോടുള്ള നായയുടെ പ്രതികരണമാണ് വീഡിയോയിൽ കാണിക്കുന്നത്. സച്ച് കദ്വാ ഹേ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇത് ഷെയർ ചെയ്തു. സോഫയിൽ ഉറങ്ങുന്ന നായയെ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത ഗാനം ടിവിയിൽ പ്ലേ ചെയ്തയുടനെ നായ പെട്ടെന്ന് എഴുന്നേറ്റ് ആവേശത്തോടെ അലറാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ മൂന്ന് ലക്ഷത്തിലധികം ലൈക്കുകൾ…
Read Moreലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം; 800 വർഷം പഴക്കമുള്ള ജിങ്കോ മരത്തിന്റെ വീഡിയോ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജിങ്കോ മരമാണ് താരം. ഐതിഹ്യങ്ങൾ നിറഞ്ഞ ജിങ്കോ മരങ്ങൾ ദക്ഷിണ കൊറിയയിലുടനീളം കാണാവുന്നതാണ്. തങ്കം പോലെ തിളങ്ങുന്ന മരത്തിന് ചുറ്റും ധാരാളം ആളുകൾ തടിച്ചുകൂടിയിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ഈ മരത്തിന് 800 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണ കൊറിയൻ വെബ്സൈറ്റുകൾ പറയുന്നത് അനുസരിച്ച് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. വോഞ്ജു ബംഗ്യേ-റി ജിങ്കോ ട്രീ അതിന്റെ ആകർഷകമായ കിരീടത്തിന് പേരുകേട്ടതാണ്. ഇത് നിലവിൽ ഏകദേശം 17 മീറ്റർ ചുറ്റളവിൽ വ്യാപിച്ച് നിൽക്കുന്നു. ജിങ്കോ മരത്തിന്റെ ശാഖകൾ പരന്നുകിടക്കുന്ന രീതി ഏറ്റവും ആകർഷകമായ വൃക്ഷങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിന് “ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം” എന്ന തലക്കെട്ട് നൽകി. മരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൊറിയ ജൂങ് ആങ് ഡെയ്ലി രണ്ട് ജനപ്രിയ കഥകൾ…
Read More764 അടി താഴ്ച്ചയിലേക്ക് ബഞ്ചീ ജമ്പിംഗ് നടത്തിയ സഞ്ചാരിക്ക് ദാരുണാന്ത്യം
കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ വന്‍ തുക നല്കി ബഞ്ചീ ജമ്പിംഗ് നടത്തി പേടിച്ച് ശ്വാസംമുട്ടി മരിച്ചിരിക്കുകയാണ് ചൈനയിലൊരാള്. ലോകത്തിലെ ഏറ്റവും വലിയ ബഞ്ചീ ജമ്പ് കേന്ദ്രമായ ചൈനയിലെ മകാവു ടവറില്‍ നിന്ന് ഞായറാഴ്ച 764 അടി താഴേക്ക് ചാടിയ 56 കാരനായ ജാപ്പനീസ് പൗരനാണ് മരിച്ചത്. അബോധാവസ്ഥയിലായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരി മരിച്ചത്. ശ്വാസ തടസമാണ് മരണകാരണം .ബോധരഹിതനായ ഇദേഹത്തെ കോണ്‍ഡേ എസ് ജനുവാറിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ പ്രമേഹം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് ബഞ്ചി ജമ്പ് നടത്തുന്ന എജെ ഹാക്കറ്റ് കമ്പനിയുടെ വെബ്സൈറ്റില്‍ കൃത്യമായ് പറഞ്ഞിട്ടുണ്ട്. ചൈന കൂടാതെ സിങ്കപ്പൂര്‍,ഓസ്ട്രയ്ലിയ എന്നിവിടങ്ങളിലും എജെ ഹാക്കറ്റ് ഗ്രൂപ്പ് വിനോദ ഗെയ്മുകള് നടത്തുന്നുണ്ട്. 30 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയില്‍ ഇതിനോടകം നാല് മില്ല്യണ്‍…
Read Moreഅതിഥി ദേവോ ഭവ; വിവാഹ വിരുന്നില്‍ ഭക്ഷണം പാകം ചെയ്ത് അതിഥികള്‍; വൈറലായി വീഡിയോ
വിവാഹ ചടങ്ങില്‍ വ്യത്യസ്തകള്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പാസ്ത മുതല്‍ ലൈവ് പിസ കൗണ്ടര്‍ വരെ ഒരുക്കിയ പല വിവാഹ വിരുന്നുകളും നമ്മള് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ലൈവ് റൊട്ടി കൗണ്ടര്‍ അവതരിപ്പിച്ച് വൈറലായി മറ്റൊരു കല്യാണ വിരുന്ന്. വിവാഹ വിരുന്നിനെത്തിയ അതിഥികള്‍ സ്വയം റൊട്ടി പാകം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ റൊട്ടി പാകം ചെയ്യുന്ന വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. വിവാഹ വേദിയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുകയാണ് ലൈവ് റൊട്ടി കൗണ്ടര്‍. ആളുകള്‍ക്ക് ഇഷ്ടാനുസരണം സ്വന്തം പൊടികയ്കളും ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യാനുള്ള അവസരം ഒരുക്കിയ വിവാഹ വിരുന്നാണ് സമൂഹമാധ്യങ്ങളിലെ താരം. ചെലവേറിയ പരമ്പരാഗത കല്യാണ വിരുന്നുകള്‍ക്ക് ഇനി വിട. വ്യത്യസ്തമായ തീം പരീക്ഷിച്ച കല്യാണ വിരുന്ന് അതിഥികള്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മയായിരിക്കും. വൈറലായ കല്യാണ വിരുന്നിന് ആരാധകരേറുന്നു. സമൂഹമാധ്യമങ്ങളിലുടെ വീഡയോ…
Read Moreവീണ്ടും ഇന്ത്യ-പാക്ക് പ്രണയകഥ; വാഗാ അതിർത്തികടന്ന് അവൾ വന്നു..!
കോൽക്കത്ത: കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക് പഞ്ചാബിൽനിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വീസയുമായി കല്യാണം കഴിക്കാനെത്തിയത്. അവളുടെ കാമുകൻ സമീർ ഖാനും അയാളുടെ കുടുംബവും സ്വീകരിക്കാൻ വാഗയിലെത്തിയിരുന്നു. പിതാവ് അസ്മത്ത് ഖാനൊപ്പമാണ് യുവതി വന്നത്. ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ വൈറലായി. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വരന്റെ കുടുംബാംഗങ്ങളുടെ സ്നേഹസ്വീകരണത്തിൽ പെണ്ണിന്റെ പിതാവിന്റെ മനം നിറഞ്ഞു. വിവാഹം കോൽക്കത്തയിൽ മതാചാരപ്രകാരം ജനുവരിയിൽ നടക്കും. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. അതേസമയം, വീസ നീട്ടാൻ ആഗ്രഹിക്കുന്നതായി യുവതിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreബ്ലൗസും കള്ളിമുണ്ടും ധരിച്ച് നാടൻ ലുക്കിൽ ലണ്ടൻ തെരുവിൽ മലയാളി പെൺകൊടി !
കണ്ണൂർ: ലണ്ടൻ തെരുവിൽ ബ്ലൗസും കള്ളിമുണ്ടും തോർത്തും ധരിച്ച് ഒരു മലയാളി പെൺകുട്ടിയെ കാണുക എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ, നവംബർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. കണ്ണൂർ സ്വദേശിനിയാണ് തന്റെ മുത്തശിയുടെ കാലത്തിലേക്ക് ഒരു തിരിഞ്ഞു പോക്ക് നടത്തിയത്. ഇന്നിപ്പോൾ ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളിയായ ഒരു ഫോട്ടോഗ്രാഫറുടെ മനസിൽ ഉദിച്ച ഐഡിയയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തനിമ നിലനിർത്തി ലണ്ടനിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹവുമായി മുന്നോട്ടുപോയത് എറണാകുളം അത്താണി സ്വദേശി സാജുവാണ്. തന്റെ ആഗ്രഹം മനസിലേറ്റി നടക്കുന്നതിനിടയാണ് ഒരു പരിപാടിയിലെ ആങ്കർ ആയിരുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശിനി വിന്യാ രാജിനെ കണ്ടെത്തുന്നതും സാജു തന്റെ ആഗ്രഹം അറിയിക്കുന്നതും. ലണ്ടനിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ സ്പ്രിംഗ് ഫീൽഡിലാണ് ഫോട്ടോ ഷൂട്ടിന് സ്ഥലം കണ്ടെത്തിയത്.…
Read More