വാർക്കപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കുന്നതിനിടയിൽ മനോഹരൻ നേടിയ ഡോക്ടറേറ്റ് അതിമനോഹരം. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൗന്ദര്യമാണ് ഈ ഡോക്ടറേറ്റിനെ വേറിട്ടതാക്കുന്നത്. മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിടത്തിൽ മനോഹരനാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്. കൂലിപ്പണിക്കാരായ കുഞ്ഞെചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരന് അധ്യാപക ജീവിതം മാനംമുട്ടേയുള്ള ഒരു സ്വപ്നമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയതോടെ തന്റെ സ്വപ്നത്തിനരികെ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി എൻഎസ്എസ് കോളജിൽനിന്നുമാണ് ബിരുദം നേടിയത്. തുടർന്ന് കേരള സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ പൂർത്തിയാക്കി. വീട്ടിലെ കഷ്ടപ്പാടുകൾ രൂക്ഷമായതോടെ പഠനത്തിന്റെ ഇടവേളയിൽ വാർക്കപ്പണിക്കും ഓട്ടോറിക്ഷ ഓടിക്കാനും പോയി. പകൽ അധ്വാനവും രാത്രിയിൽ ഉറക്കമൊഴിച്ചു പഠനവുമായാണ് നേട്ടത്തിലേക്ക് ചുവടുവച്ചത്. അധ്യാപനത്തിലൂടെ അറിവു പകരുന്നതിനൊപ്പം കൂടുതൽ പഠിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും…
Read MoreCategory: Today’S Special
തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! അധാര് പൂനെവാലയുടെ പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി ! തട്ടിപ്പുകണ്ട് ഞെട്ടി പൂനെവാല…
പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര് പൂനെവാലെയുടെ പേരില്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം. പണം കൈമാറാന്‍ നിര്‍ദേശം നല്കി അധാര് പൂനവാലയുടേതെന്ന പേരില്‍ കമ്പനി ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു. പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ദേശ്പാണ്ഡെ ഫിനാന്‍സ് വിഭാഗത്തിന് സന്ദേശം ഫോര്‍വേഡ് ചെയ്തു. ഇതനുസരിച്ച് ഫിനാന്‍സ് വിഭാഗം പണം കൈമാറുകയും ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്. എന്നാല്‍ പിന്നീടാണ് സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൂന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൂന പോലീസ് ഉദ്യോഗസ്ഥര്‍…
Read Moreവേലക്കാരനായിരുന്താലും നീയെന്‍…ഡോക്ടറുടെ മുറി ശുചിയാക്കാനെത്തിയ തൊഴിലാളി ഒടുവില്‍ ഡോക്ടറെ ‘കെട്ടി’ ! ഒരു അപൂര്‍വ പ്രണയകഥ…
പ്രണയത്തിന് ജാതിമത,വര്‍ഗ,ദേശ ഭേദങ്ങളൊന്നുമില്ലെന്ന് പറയാറുണ്ട്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാമെന്നും പറയാറുണ്ട്. മിര്‍സ-സാഹിബാന്‍, ഹീര്‍-രാഞ്ച, സോണി-മഹിവാള്‍, സാസി-പുന്നുന് തുടങ്ങിയ അനശ്വര പ്രേമകഥകള്‍ ഇന്നും ആളുകള്‍ വാഴ്ത്തിപ്പാടുന്നവയാണ്. ഇത്തരത്തില്‍ അനശ്വരമായ ഒരു പ്രണയകഥയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. അവിടെ നിന്നുള്ള യുട്യൂബ് ചാനലായ ‘മേരാ പാകിസ്താന്’ ആണ് ഈ പ്രണയം ലോകത്തിന് മുന്നിലെത്തിച്ചത്. ദിപല്‍പൂരില്‍ ക്ലിനിക് നടത്തുന്ന ഡോക്ടറും അവിടുത്തെ ശുചീകരണ തൊഴിലാളിയും തമ്മിലുള്ള പ്രണയം. ഡോ കിശ്വര്‍ സാഹിബയും ഷെഹ്സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കിശ്വര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഷെഹ്സാദ്. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിശ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.…
Read Moreജീവിതം തമാശയല്ല ! എനിക്ക് ആദ്യമായിട്ടുണ്ടായ റിലേഷന്‍ഷിപ്പ് അല്ലിത്; പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയാം; കത്രീന കെയ്ഫ്
ബോളിവുഡിലെ സൈസ് സീറോ സുന്ദരിയെന്ന് അറിയപ്പെടുന്ന കത്രീന കെയ്ഫ് കഴിഞ്ഞവര്‍ഷമാണ് വിവാഹിതയായത്. ഒന്നിലധികം പ്രണയകഥളിലൂടെയാണ് നടി കത്രീനയുംടെ ജീവിതം മുന്നോട്ടുപോയത്. എങ്കിലും നടന് വിക്കി കൗശലിനെ വിവാഹം കഴിച്ച് സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി. ഇരുവരും പ്രണയത്തിലായതിനെക്കുറിച്ചും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റിയും കാര്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിക്കിയെ ഭര്‍ത്താവായി സ്വീകരിക്കണമെന്ന് തീരുമാനിച്ചതിനു പിന്നില്‍ പല കാര്യങ്ങളും ഉണ്ടെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. കരണ്‍ ജോഹറിന്റെ ഗോസിപ്പ് ഷോ ആയ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. കത്രീന കൈഫിനൊപ്പം നടന്മാരായ ഇഷാന് ഖട്ടര്‍, സിദ്ധാര്‍ഥ് ചതുര്‍വേദി എന്നിവരും അതിഥികളായി ഷോയിൽ എത്തിയിരുന്നു. എല്ലാവരും അവരുടെ വ്യക്തി ജീവിതത്തെയും പ്രഫഷണല്‍ ജീവിതത്തെയും സംബന്ധിക്കുന്ന പലതും ഇവിടെ വെളിപ്പെടുത്തി. ഭര്‍ത്താവ് വിക്കി കൗശലിനെക്കുറിച്ച് പറയാനുള്ള ചോദ്യത്തിന് അദ്ദേഹത്തെ പുകഴ്ത്തി പറയുകയാണ് നടി ചെയ്തത്. ഒപ്പം…
Read Moreഅനാവശ്യമായി എന്നെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും! മാക്സിമം സന്തോഷമായി പോവുന്നയാളാണ് ഞാന്‍; പ്രിയങ്ക പറയുന്നു…
അന്നത്തെ പ്രശ്നത്തില്‍ ഒത്തിരി ആളുകള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഒറ്റപ്പെട്ട് പോയില്ല. കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പം നിന്നു. ആ സമയത്തും എനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്റെ കരിയറിനെ അതൊട്ടും ബാധിച്ചില്ലെന്ന് പറയാം. ഒരു ബുദ്ധിമുട്ടുകളും എനിക്ക് വന്നിട്ടില്ല. എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണ്. 20 വര്‍ഷമെടുത്തിട്ടാണ് എനിക്കു നീതി കിട്ടിയത്. തെളിവുകളുണ്ടായിരുന്നെങ്കില്‍ അന്നേ നടപടിയെടുത്തേനെ. പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്തും ഞാന്‍ സഹകരിച്ചിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. അനാവശ്യമായി എന്നെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. മാക്സിമം സന്തോഷമായി പോവുന്നയാളാണ് ഞാന്‍. എന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണ്. -പ്രിയങ്ക
Read Moreഎന്റെ ഭാഗ്യം നോക്കണേ..! കുറെ നാൾ എന്റെ സ്വപ്നത്തിൽ പോലും ആ ഡയലോഗ് ഉണ്ടായിരുന്നു; മനസുതുറന്ന് വിനയപ്രസാദ്
മലയാളം ഒരു അക്ഷരം പോലും അറിയാതെയാണ് ഞാൻ പെരുന്തച്ചനിൽ അഭിനയിക്കാൻ വരുന്നത്. എന്റെ ലുക്ക് മലയാളിയെ പ്പോലെയാണ് എന്നു പറഞ്ഞാണ് സിനിമയിലേക്ക് എടുത്തത്. തമ്പുരാട്ടിയുടെ വേഷമായിരുന്നു. ഡ്രസ് ചെയ്ത് വന്നപ്പോൾ എല്ലാവരും തമ്പുരാട്ടി ഓക്കെ ആണെന്ന് പറഞ്ഞു. എന്നാൽ ഷോട്ട് ഓകെ റെഡി ആയി വന്നപ്പോൾ എനിക്ക് ഡയലോഗ് വരുന്നില്ല. അങ്ങനെ ഞാൻ ഒരു ദിവസം കൂടി സമയം ചോദിച്ചു. പഠിച്ചിട്ട് നാളെ എങ്ങനെയെങ്കിലും ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ നിൽക്കുമ്പോൾ എം.ടി. വാസുദേവൻ നായർ സാർ സെറ്റിലേക്ക് വന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഡയലോഗ് എങ്ങനെയാ പറയേണ്ടത് എന്നും എവിടെയാണ്, എങ്ങനെയാണു നിർത്തേണ്ടത്ത് എന്നൊക്കെ പറഞ്ഞു തരണം എന്ന് പറഞ്ഞു. അദ്ദേഹം ഒരു മണിക്കൂർ എന്റൊപ്പം ഇരുന്നിട്ട്, എന്റെ ഭാഗ്യം നോക്കണേ, അദ്ദേഹം ഒപ്പമിരുന്ന് ഓരോ വരികളിലും നൽകേണ്ട ഭാവം ഒക്കെ പറഞ്ഞു തന്നു.…
Read Moreപലരും കളിയാക്കുമായിരുന്നു… ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദർ ! ലോഹിതദാസ് തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടി മീര ജാസ്മിന്
ലോഹിതദാസ് എന്ന പ്രതിഭ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിൻ. ലോഹിതദാസ് സംവിധാനം ചെയ് സൂത്രധാരൻ എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തന്റെ പ്രിയ ഗുരുനാഥനായ ലോഹിതദാസ് ഒരിക്കൽ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചു തുറന്നു പറയുകയാണ് മീര. ഒരഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ പറഞ്ഞത്. മീരയുടെ വാക്കുകൾ ഇങ്ങനെ… ഞാന്‍ അഭിമാനത്തോടെ പറയും ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് വെച്ച നല്ല വിധി. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തര് പറയുമായിരുന്നു, വലിയൊരു ഗോഡ് ഫാദര്‍, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്. അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങള്‍ വന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. ഇങ്ങനെയൊരു ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കുമായിരുന്നു. അതെ ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയുമുണ്ട്.…
Read Moreജാക്വലിൻ അതെല്ലാം അറിഞ്ഞിരുന്നോ ? ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ല; ഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ ഇങ്ങനെ…
ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ലായെന്നു വേണം ഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ കേൾക്കുന്പോൾ തോന്നുക. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിന്റെ മുൻകാല ചരിത്രം ജാക്വിലിന് അറിയാമായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി പട്യാല അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീണ്‍ സിംഗ് പരിഗണിക്കുകയും സെപ്റ്റംബർ 26ന് കോടതിയിൽ ഹാജരാകാൻ ജാക്വിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട ജാക്വിലിന് ഡൽഹി കോടതി ബുധനാഴ്ച സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുകൊണ്ടുതന്നെയാണ് ജാക്വിലിൻ വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും സുകേഷിൽനിന്ന് കൈപ്പറ്റിയതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച വരുമാനമായിരുന്നു. സുകേഷിന്റെ ക്രിമിനൽ ചരിത്രം താരം അവഗണിക്കുകയായിരുന്നുവെന്നും അയാളുമായി സാന്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നത് ബോധപൂർവം തുടരുകയും ചെയ്തു. സുകേഷ് വിവാഹിതനാണെന്നും…
Read Moreകാളിദാസിനൊപ്പം കുടുംബചിത്രത്തിലുള്ള പെണ്‍കുട്ടി ആരാണ് ? ആകാംഷയോടെ ആരാധകര്‍
നടന് കാളിദാസ് ജയറാം തിരുവോണദിനത്തില്‍ പങ്കുവച്ച ഓണചിത്രങ്ങളിലാണ് ഇപ്പോള്‍ ആരാധകരുടെ നോട്ടം. ജയറാമിനെയും പാര്‍വതിയെയും മാളവികയെയും കൂടാതെ കാളിദാസനൊപ്പം ഇരിക്കുന്നതാരെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം കുടുംബചിത്രത്തിൽ ഇടം നേടിയ ആ പെൺകുട്ടി. താര കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ തരിണിയും പങ്കുവച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കുടുംബചിത്രങ്ങളെല്ലാം തന്നെ മിക്കപ്പോഴും പങ്കുവയ്ക്കുന്ന കാളിദാസിന്റെ ചിത്രത്തിൽ ആദ്യമായി എത്തിയ ഈ സുന്ദരി ആരെന്നറിയാനായിരുന്നു എല്ലാവർക്കും ആകാംഷ. പാ.രഞ്ജിത് സംവിധാനം ചെയ്ത നച്ചത്തിരം നഗർഗിരത് എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ കാളിദാസിന്റെ ചിത്രം.
Read Moreപത്തൊമ്പതാം നൂറ്റാണ്ട് ! വെറുതെയൊരു ചിരത്ര സിനിമയല്ല; ഇത് പുതിയൊരു ചിത്രം; സംവിധായകൻ വിനയൻ പറയുന്നു
ടി.ജി.ബൈജുനാഥ് അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ ധീരമായി മറികടന്ന് വീണ്ടുമൊരു വിനയൻ സിനിമ ഈ ഓണക്കാലത്ത് തിയറ്ററുകളിലെത്തുകയാണ്. ചരിത്രം തമസ്കരിച്ച നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. അദ്്ഭുതദ്വീപിനു ശേഷം ചെയ്യാനാഗ്രഹിച്ച സിനിമയാണിതെന്നു വിനയൻ പറയുന്നു. ‘പതിനേഴു വർഷം മുന്‍പ് രണ്ടരക്കോടി ബജറ്റിൽ 300 കുഞ്ഞൻമാരെ വച്ച് വലിയ ഫ്രെയിമിൽ കാണിച്ച സിനിമയാണ് അദ്ഭുതദ്വീപ്. അതിനുംമുന്പേ ഈ സിനിമയുടെ പ്ലോട്ട് മനസിലുണ്ടായിരുന്നു. ഇത്തരമൊരു പടം വലിയ കാൻവാസിൽ ചെയ്യാൻ ഗോകുലം ഗോപാലൻ എന്ന വലിയ പ്രൊഡ്യൂസർ മുന്നോട്ടു വന്നപ്പോഴാണ് അതിനു വഴിതെളിഞ്ഞത്.’ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രസക്തിയെന്താണ്…? ഈ നൂറ്റാണ്ടിൽ ഏറ്റവും പ്രസക്തിയുള്ള സബ്ജക്ടാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ കഥ. കാരണം, നവോത്ഥാന സമിതികളും നവോത്ഥാനത്തിനു വേണ്ടി വലിയ മുറവിളികളും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ പോകുന്നത്. ശ്രീനാരായണഗുരുവിനു…
Read More