കുടുംബത്തിന്‍റെ മാനം കളഞ്ഞല്ലോ ഡാ നീ… മെട്രോസ്റ്റേഷനിൽ കാമുകിക്കൊപ്പം മകനെ കണ്ടു; രണ്ടിനേം കൈയോടെ പിടികൂടി വിവാഹനിശ്ചയം നടത്തി അമ്മ; വൈറലായി വീഡിയോ

വാലന്‍റൈൻസ് ഡേയ്ക്ക് മുന്നോടിയായ് കാമുകിക്കും കാമുകനുമൊക്കെ കൊടുക്കാനുള്ള സമ്മാനങ്ങളും എല്ലാ കമിതാക്കളും സെറ്റ് ചെയ്ത് വച്ചിട്ടുണ്ടായിരിക്കും. നല്ല ത്രില്ലടിച്ച് ഇരിക്കുന്ന സമയത്ത് കാമുകിയെ ഒന്നു കണ്ടാൽകൊള്ളാമെന്ന ആഗ്രഹത്തിൽ കാണാൻ പോയതാണ്. എന്നാൽ പോയത് മാത്രമേ ഓർമയുള്ളൂ. പിന്നെ നടന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെട്രോ സ്റ്റേഷനിൽ കാമുകിയെ കാണാൻ എത്തിയതാണ് കാമുകൻ. രണ്ടാളും തമ്മിൽ അവിയെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവിടെ ഒരാളുടെ എൻട്രി എത്തി. അത് മറ്റാരുമല്ലായിരുന്നു, കാമുകന്‍റെ അമ്മയായിരുന്നു. മകൻ ഒരു പെണ്ണിന്‍റെ കൈ പിടിച്ച് അവിടെ നിൽക്കുന്നത് കണ്ടതോടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഉടൻതന്നെ അമ്മ അവിടെ എത്തുകയും മകന്‍റെയും കാമുകിയുടെയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. കൈയിൽ കരുതിയ മധുര പലഹാരങ്ങളും പഴങ്ങളും അമ്മ മകനും കാമുകിക്കും നൽകുകയും ആശിർവാദം നൽകി രണ്ടാളെയും അനുഗ്രഹിക്കുകയും ചെയ്തു. തലയിൽ ഷാൾ ഇട്ട് അനുസരണയുള്ള…

Read More

ഇവരെ ഇനി ട്രെയിനിൽ കയറ്റരുത്… ട്രെയിനിനുള്ളിൽ സാൻഡ്‌വിച്ച് ഉണ്ടാക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറൽ: പിന്നാലെ വിമർശനം

ട്രെയിൻ യാത്രയിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് ഭക്ഷണം, രണ്ട് ബാത്റൂം. ഇവ രണ്ടും യാത്രയിൽ പ്രയാസമാണെങ്കിൽ പിന്നെ കഥ പറയേണ്ട കാര്യമില്ലല്ലോ. ട്രെയിനിനുള്ളിൽ കെറ്റിലിൽ ഭക്ഷണം ഉണ്ടാക്കിയ യാത്രക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ധാരാളം വിമർശനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു കുടുംബം ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. എന്നാൽ കറണ്ടോ, ഗ്യാസോ ഉപയോഗിക്കാതെയാണ് കുടുംബം ഭക്ഷണം ഉണ്ടാക്കിയത്. അതിനാൽത്തന്നെ സോഷ്യൽ മീഡിയയിൽ അതിനു വലിയ കൈയടി ആണ് ഇപ്പോൾ ലഭിക്കുന്നത്. സാൻഡ്‌വിച്ചാണ് അവർ ഉണ്ടാക്കിയത്. ബ്രെഡും ധാരാളം സോസുകളും അരിഞ്ഞ പച്ചക്കറികളും ചേർത്ത് അവർ സാൻഡ്‌വിച്ചാണ് ഉണ്ടാക്കിയത്. തക്കാളിയും കക്കിരിയും സവോളയുമെല്ലാം അവർ ട്രെയിനിനുള്ളിൽ‌വച്ച് അരിയുന്നത് നമുക്ക് കാണാൻ സാധിക്കും. പച്ച നിറത്തിലുള്ള ചട്നി അവർ‌ ബ്രെഡിൽ തേച്ചശേഷം അരിഞ്ഞ പച്ച്ക്കറികൾ ബ്രെഡിനുള്ളിൽ…

Read More

തണുത്തുറഞ്ഞ മഞ്ഞുപാളിയിൽ അകപ്പെട്ട് മാൻകുട്ടി: അതിസാഹസികമായി രക്ഷിച്ച് അഗ്നിശമന സേനാംഗങ്ങൾ;രക്ഷാപ്രവർത്തനം ഇങ്ങനെ…

സഹായം ചെയ്യുന്നതിൽ മനുഷ്യനെന്നോ മൃഗമെന്നോ ഒന്നും ഇല്ല. ലൂൺ തടാകത്തിന്‍റെ തണുത്തുറഞ്ഞ മഞ്ഞ്പാളിയിൽ കുടുങ്ങിപ്പോയ മാനിന് രക്ഷകരായത് സ്റ്റീവൻസ് കൗണ്ടിയിലെ അഗ്നിശമന സേനാംഗങ്ങൾ ആണ്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തടാകത്തിൽ മാൻ കുടുങ്ങിപ്പോയതും അതിന്‍റെ കാലുകൾ മഞ്ഞ്പാളിയിൽ ഉറഞ്ഞ് പോയി. എത്ര വലിച്ചിട്ടും അത് പുറത്തെടുക്കാൻ സാധിക്കാതെ വന്ന് മാൻ ബുദ്ധിമുട്ടുന്നത് കണ്ട പ്രദേശവാസിയാണ് ഇക്കാര്യം സ്റ്റീവൻസ് കൗണ്ടിയിലെ അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഉടൻതന്നെ അവരവിടെ എത്തുകയും മാനിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അഗ്നിശമന സേനാംഗങ്ങൾ അസ്ഥിരമായ മഞ്ഞിന്‍റെ അവസ്ഥ ശ്രദ്ധാപൂർവം വിലയിരുത്തി. പേടിച്ചരണ്ട മൃഗത്തിന്‍റെ അടുത്തേക്ക് എത്താൻ ഒരു അഗ്നിശമന സേനാംഗം തണുത്തുറഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞു നീങ്ങി. മാനിനെ ചുറ്റി ഒരു കയർ ഉറപ്പിച്ച ശേഷം, അദ്ദേഹം ഒരു റെസ്ക്യൂ സ്ട്രെച്ചർ ഉപേക്ഷിച്ച് ഐസിൽ കിടന്നു, കൂടുതൽ…

Read More

മദ്യപിച്ച് ബോധമില്ലാതെ യാത്രക്കാരോട് അസഭ്യം പറച്ചിലും അലന്പ് ഉണ്ടാക്കലും: നാട്ടുകാർ ചേർന്ന് പഞ്ഞിക്കിട്ടു; വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണവുമായി സൈബറിടം

യാത്രക്കാർ റോഡിൽ പാലിക്കേമണ്ട മര്യാദകളെക്കുറിച്ചൊക്കെ ധാരാളം നിയമങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും പാലിക്കാത്ത ചിലരെങ്കിലും നമുക്ക് ചുറ്റിനുമുണ്ടാകും. മദ്യപിച്ച് ബോധമില്ലാതെ റോഡിൽ മറ്റുള്ളവരോട് വഴക്കിടുന്ന യുവാവിന്‍റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ചതാർപൂർ സിറ്റിയിലാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ റോഡിൽക്കൂടി പാഞ്ഞ് പോയതു മാത്രമല്ല, അതുവഴി വന്ന എല്ലാവരേയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. യുവാവിന്‍റെ തെറിവിളി കൂടി വന്നതോടെ നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തു. പോലീസ് ഔട്ട്പോസ്റ്റിനു മുന്നിലാണ് സംഭവം നടന്നതെങ്കിലും പോലീസ് എത്തുന്നതിനു മുൻപ്തന്നെ ഇയാളെ കൂടി നിന്നവരെല്ലാം അടിക്കാൻ തുടങ്ങി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പുരുഷന്മാരും സ്ത്രീകളും പ്രായമായവരും ഒരു കൊച്ചുകുട്ടി പോലും ഈ സംഘർഷത്തിൽ ഉൾപ്പെട്ടതായി കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റ് ചെയ്തത്. മദ്യാപാനിയെ കൈയേറ്റം ചെയ്തതിൽ ചിലർ അനുകൂലിച്ചെങ്കിലും മറ്റ് ചിലർ വിമർശനവും…

Read More

ഗെയിം ലഹരിയില്‍ വീഴല്ലേ… മുന്നറിയിപ്പുമായി പോലീസ്

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. എന്താണ് ഗെയിം ലഹരി?ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്. ടാസ്‌ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്‌ക് ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്‍, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്‌ക് പൂര്‍ത്തിയാക്കാതിരുന്നാല്‍ പിഴ/ശിക്ഷ…

Read More

പിടിക്കപ്പെടില്ലെന്ന് കരുതി ജീവിച്ചു, 45 വർഷത്തിന് ശേഷം ആളെ തേടി ദേ നിൽക്കുന്നു പോലീസ്; 100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിൽ 65കാരൻ പിടിയിൽ

ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്. 1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്‍റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.മോഷണത്തിനു പിന്നാലെ സലീമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു. പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ…

Read More

ആയുസ് കൂട്ടണോ നിങ്ങൾക്ക്? എന്നാൽ ജപ്പാനിലേക്ക് വിട്ടോളൂ… കഴിച്ചാൽ ആയുസ് വർധിക്കുന്ന കറുത്ത മുട്ടകൾ

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പൊരിച്ചോ പുഴുങ്ങിയോ ഒക്കെ യഥേഷ്ടം മുട്ടയെ അകത്താക്കാം. വെളുപ്പ് നിറം അല്ലെങ്കിൽ ഇളം ബ്രൗൺ നിറത്തിലാകും സാധാരണ മുട്ടയുടെ നിറം. കറുത്ത നിറത്തിലുള്ള മുട്ടയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതിശയിക്കേണ്ട, ജപ്പാനിലാണ് കറുത്ത നിറത്തിലുള്ള മുട്ട കിട്ടുന്നത്. വെറും മുട്ട അല്ലിത്. ഇത് കഴിച്ചാൽ ആയുസ് വർധിക്കുമെന്നാണ് പറയുന്നത്. ‘കുറോ-താമാഗോ’ എന്നാണ് ഇതിനെ ജപ്പാൻകാർ വിളിക്കുന്നത്. ജപ്പാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാക്കോണിലാണ് കറുത്ത മുട്ട കിട്ടുന്നത്. ഈ ഒരു മുട്ട കഴിച്ചാല്‍ ആയുസില്‍ ഏഴ് വര്‍ഷം അധികം ലഭിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ജപ്പാനിലെ അഗ്നിപര്‍വത മേഖലയായ ‘ഓവകുഡാനി’ യിലെ തിളച്ചുമറിയുന്ന പ്രകൃതിദത്തമായ കുളങ്ങളില്‍ സാധാരണ കോഴിമുട്ടകള്‍ പുഴുങ്ങിയെടുക്കുമ്പോഴാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. തോട് പൊളിക്കുന്പോൾ സാധാരണ മുട്ട പോലെ തന്നെയാണ് ഇവയുടെ ഉൾഭാഗവും കാണപ്പെടുന്നത്. ഓവാകുഡാനി എന്ന സ്ഥലത്ത് മാത്രമേ…

Read More

ജോലി ഇല്ല, ഒരു മാസത്തെ ചിലവ് 30,000: സഹായിച്ചത് അമ്മ; വെളിപ്പെടുത്തലുമായി യുവതി; വൈറലായി വീഡിയോ

നമ്മുടെ നാട്ടിൽ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ജീവിത ചിലവിന് ആവശ്യമായ പണം ലഭിച്ചില്ലെങ്കിൽ ഡിപ്രഷനിലേക്ക് വരെ അത് നമ്മെ കൊണ്ടെത്തിക്കും. ഡിപ്രഷൻ പിന്നീട് ആത്മഹത്യയിലേക്ക് പോലും കടക്കുന്നതിനു കാരണമാകും. ഒരു മാസം ജോലി ഇല്ലാതെ ഇരുന്നാൽ ആരായാലും മാനസികമായി തകർന്ന് പോകും. തനിക്ക് ജോലി ഇല്ലാഞ്ഞ അവസ്ഥയിൽ ആ സാഹചര്യം എങ്ങനെയാണ് മറികടന്നതെന്ന് നികിത എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. ജനുവരി മാസം കഴിഞ്ഞു പോകാൻ നന്നേ പ്രയാസമായിരുന്നു. കഴിഞ്ഞ മാസം ഓരോ ദിവസവും തള്ളി നീക്കാൻ നന്നേ പാടായിരുന്നു. അങ്ങനെ കടം ചോദിക്കേണ്ട അവസ്ഥയിലേക്ക് വരെ അത് കൊണ്ടെത്തിച്ചു. അമ്മയിൽ നിന്ന് 30,000 രൂപ കടം വാങ്ങിയെന്ന് നികിത പറഞ്ഞു. തന്‍റെ ഒരു മാസത്തെ ചിലവുകളും യുവതി പങ്കുവച്ചു മാസവാടക: 13,000, ഭക്ഷണം (ഗ്രോസറിയും പുറത്തുനിന്നുള്ള ഭക്ഷണവും): 8,402, സെൽഫ്…

Read More

ഗോ ഗോ സെൽഫിക്കാരേ… ഗോവയിൽ ഇനി അനുമതിയില്ലാതെ വിദേശ ടൂറിസ്റ്റുകളുടെ ചിത്രമെടുത്താൽ പണി കിട്ടും; നടപടി കർശനമാക്കി പോലീസ്

നമ്മുടെ നാട് കാണാനെത്തുന്ന വിദേശികൾക്കൊപ്പം ഫോട്ടോ എടുക്കാത്ത ആളുകൾ കുറവാണ്. എന്നാൽ അത്തരക്കാരെ കാത്ത് മുട്ടൻ പണി വരുന്നുണ്ട്. അനുവാദമില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവർക്കെതിരേ നടപടി കർശനമാക്കി ഗോവ പൊലീസ്. ഗോവയിലെ വിവിധ ബീച്ചുകളിൽ വിദേശ വനിതകൾക്ക് നേരെ ഇന്ത്യക്കാരായ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ് ഇതുവഴി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ടൂറിസ്റ്റുകളെ ഉപദ്രവിച്ചതിനും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും രണ്ട് തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഗോവ പോലീസ് നടപടിയുമായി എത്തിയത്. വിനോദസഞ്ചാര മേഖലയിൽ ഗോവയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ബീച്ചുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഇന്ത്യക്കാരായ ആളുകളിൽ നിന്നും വിദേശികൾക്കുണ്ടാവുന്ന സെൽഫി സമ്മർദ്ദത്തിന് തടയിടാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Read More

63-ാം വയസിൽ വേമ്പനാട്ട് കായലിൽ ചരിത്രമെഴുതാൻ റൂബി മത്തായി

വൈക്കം: വേമ്പനാട്ട് കായലിൽ ഒമ്പത് കിലോമീറ്റർ കുറുകെ നീന്താനൊരുങ്ങി 63കാരി. കോതമംഗലം വരാപ്പെട്ടി മോളേൽ റുബി മത്തായിയാണ് ഇന്നു രാവിലെ വേമ്പനാട്ടുകായൽ നീന്തി കീഴടക്കാനെത്തുന്നത്. ചേർത്തല കുമ്പേൽകടവിൽന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരമാണ് ഇവർ നീന്തുന്നത്. കായലിലെ വീതിയേറിയ ഭാഗത്തെ ഒമ്പത് കിലോമീറ്റർ ദൂരം നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റുബിയെന്ന് സംഘാടകർ പറയുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ നീന്തലിൽ മികവ് കാണിച്ച റുബിയെ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് പരിശീലകൻ ബിജു തങ്കപ്പനാണ് നീന്തലിൽ പരിശീലനം നൽകിയത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി പരിശീലനം നടത്തിയത്.

Read More