ബജറ്റ് ദിനത്തിൽ ധനമന്ത്രിയുടെ സാരിയും പ്രധാന ചർച്ചാ വിഷയമാണ്. കഴിഞ്ഞ എട്ട് ബജറ്റിലും നിർമലാ സീതാരാമൻ ധരിച്ചെത്തി സാരികളെല്ലാം ശ്രദ്ധേയമായിരുന്നു. ഇക്കുറിയും പതിവ് തെറ്റിയില്ല. കാഞ്ചീപുരം സാരിയിലാണ് ഇത്തവണ നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനായി എത്തിയത്. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെറിയ ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി. കഴിഞ്ഞ എട്ട് ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികൾ ഇവ… 2025ൽ എത്തിയത് മധുബനി സാരി ധരിച്ച്2024ലെ ബജറ്റ് അവതരണത്തിനെത്തിയത് മംഗള്‍ഗിരി സില്‍ക്ക് സാരിയിൽ2024ലെ ഇടക്കാല ബജറ്റിൽ കാന്ത കൈത്തറി സാരി2023ലെ ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പ് സാരി2022ല്‍ ബ്രൗണ്‍ ബൊമകായ് സാരി2021ൽ ഹൈദരാബാദിലെ പോച്ചംപള്ളി സാരി
Read MoreCategory: Today’S Special
ഇന്‍ഡോറിന് കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വനിത
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയ മധ്യപ്രദേശിലെ ഇന്‍ഡോറിനെ പുകഴ്ത്തി ഇന്ത്യന്‍-അമേരിക്കന്‍ വനിത. നഗരത്തിലെ ദൈനംദിന ജീവിതത്തിന്റെ ഫോട്ടോകള്‍ എക്സില്‍ പോസ്റ്റ് ചെയ്ത സുഹാഗ് എ. ശുക്ല എന്ന വനിത ഇങ്ങനെ എഴുതി: ‘ ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് എന്താണ്? മാലിന്യം. ഇന്‍ഡോറിന് ഇത് ചെയ്യാമെങ്കില്‍ ഇന്ത്യയുടെ മറ്റുള്ള പ്രദേശങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ?’ പൗരന്മാരുടെ പങ്കാളിത്തവും സഹകരണവും ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതാണ് ഇന്‍ഡോറിന്റെ വിജയഗാഥയ്ക്ക് പിന്നിലെന്നും അവര്‍ വ്യക്തമാക്കി. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. “അഞ്ചു വര്‍ഷമായി ഞാന്‍ ഇന്‍ഡോറില്‍ ജീവിക്കുന്നു. ഈ നഗരത്തിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം പോലും ഇന്ത്യയിലെ ആഡംബര പാര്‍പ്പിട മേഖലകളെക്കാള്‍ വൃത്തിയുള്ളതാണ്”, ഒരു യൂസര്‍ കമന്റ് ചെയ്തു. നഗരവാസികളുടെ നിരന്തരമായ പരിശ്രമത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച നാടാണ് ഇന്‍ഡോര്‍. 2016 വരെ മറ്റേതൊരു ഇന്ത്യന്‍ നഗരവും പോലെയായിരുന്ന ഇവിടം…
Read More‘എന്നെ ഞാനാക്കിയ പ്ലാറ്റ്ഫോം’…ജീവിതത്തിലെ സുപ്രധാന ഏട് പങ്കുവച്ച് തൈറോകെയര്‍ സ്ഥാപകന്‍
തൈറോയ്ഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ശൃംഖലയായ തൈറോകെയറിന്റെ സ്ഥാപകന്‍ ഡോ. ആരോഗ്യസാമി വേലുമണി തന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ പ്രധാനപ്പെട്ടൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശാസ്ത്രജ്ഞനും വ്യവസായിയുമായുള്ള തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ തമിഴ്നാട്ടിലെ ഒരു റെയില്‍വേ പ്ലാറ്റ്ഫോം ചെലുത്തിയ സ്വാധീനമാണ് അദ്ദേഹം എക്സില്‍ പങ്കുവച്ചിരിക്കുന്നത്. എഴുപതുകളില്‍ കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ മിഷന് വിദ്യാലയയില്‍ പഠിച്ചിരുന്ന കാലം. മറ്റ് കോളേജുകളെ അപേക്ഷിച്ച് ശ്രീരാമകൃഷ്ണ മിഷന് വിദ്യാലയ താരമ്യേന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന ഫീസാണ് ഈടാക്കിയിരുന്നതെങ്കിലും അവിടുത്തെ ഹോസ്റ്റല്‍ ഫീസ് കൂടി നല്കാന് വേലുമണിക്ക് ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയാണ് കോളേജില്‍ പോകാന്‍ ട്രെയിനിനെ ആശ്രയിക്കാമെന്ന് തീരുമാനിച്ചത്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. അവിടെയിരുന്ന് ഫിസിക്സും കെമിസ്ട്രിയും കണക്കുമെല്ലാം പഠിക്കുമായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഭാഭ ആണവഗവേഷണ കേന്ദ്രത്തില്‍ ജോലി കിട്ടിയത് ഇതിന്റെയെല്ലാം ഫലമാണ്. ജോര്‍ജ് സൈമണ്‍ ഓം, അമീദിയോ അവോഗാദ്രോ, പൈതഗോറസ് എന്നിവരുടെയെല്ലാം സിദ്ധാന്തങ്ങളെ അറിഞ്ഞെന്നും അദ്ദേഹം…
Read Moreസ്ത്രീ യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് വരുന്നു
ചാത്തന്നൂർ: വനിതാ യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസുകൾ ഉടൻ നിരത്തിലിറങ്ങും. പിങ്ക് ബസുകളിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. ഫാസ്റ്റ് പാസഞ്ചറിന്റെ കളർ ഡിസൈനായിരിക്കും. പക്ഷേ ചുവപ്പിന് പകരം പിങ്ക് കളറായിരിക്കും. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ കനത്ത മഞ്ഞ ഡിസൈനും മധ്യഭാഗത്തുണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും പിങ്ക് ബസ് സർവീസ് . ക്രമേണ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. കെ എസ് ആർടിസിയിൽ വനിതാ ഡ്രൈവർമാർ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. വനിതാ കണ്ടക്ടർമാർ ധാരാളമുണ്ട്. പിങ്ക് ബസ് സർവീസുകൾ നടത്തുന്നതിന് കൂടുതൽ വനിതാ ഡ്രൈവർമാരെ ആവശ്യമുണ്ട്. കൂടുതൽ വനിതാ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ള വനിതകൾക്ക് പ്രായ പരിധിയിൽ ഇളവ് നല്‍കിയും ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ള വനിതകൾക്ക് പ്രത്യേകം പരിശീലനം നല്‍കിയും നിയമിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ഇതിനുളള…
Read Moreനിങ്ങൾക്കായി ഈ പരിപാടി സ്പോൺസർ ചെയ്യുന്നത്; കോൺഫിഡന്റ് ഗ്രൂപ്പും സി.ജെ.റോയിയും മലയാളികൾക്ക് മറക്കാനാവാത്ത പേര്
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പെന്ന ബ്രാൻഡിനെ മലയാളികൾക്ക് സുപരിചതനാക്കിയ സി.ജെ.റോയിയുടെ വിയോഗം വ്യവസായ ലോകത്ത് വലിയ ഞെട്ടലമുണ്ടാക്കി. സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വൈകാതെ രാജിവച്ചു. തുടർന്നാണ് അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങിയത്. 2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. പിന്നീട് തന്റെ തട്ടകം അദ്ദേഹം ഗൾഫിലേക്കും വ്യാപിപ്പിച്ചു. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, സിനിമ, വിദ്യാഭ്യാസം, കായികം തുടങ്ങിയ രംഗങ്ങളിലും അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. സിനിമാ നിർമാണത്തിൽ സജീവമായിരുന്ന റോയി ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. റോയി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ താൻ വച്ച് കാൽ പിന്നോട്ട് മാറ്റാൻ അദ്ദേഹം തയാറായില്ല. തന്റെ തനതായ ശൈലിയിൽ മുന്നോട്ടു നീങ്ങിയതോടെ ഗ്രൂപ്പിനെ വിജയപഥത്തിലെത്തിക്കാൻ…
Read Moreമുംബൈയിലെ ടാക്സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത
മുംബൈയിലെത്തിയ യുഎസ് വനിതയുടെ പക്കല്‍നിന്ന് അമിതമായ ചാര്‍ജ് ഈടാക്കിയ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദേശ് രാജ് യാദവ് ആണ് പിടിയിലായത്. 400 മീറ്റര്‍ ഓട്ടത്തിന് 18,000 രൂപയാണ് ഡ്രൈലര്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. അര്‍ജന്റീനാ അരിയാനോ എന്ന വനിത തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികം അകലെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് വനിത ടാക്സി വിളിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇവരെ വളഞ്ഞ വഴിയിലൂടെ 20 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്യസ്ഥാനത്ത് ഇറക്കിവിടുകയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ അമേരിക്കന്‍ വനിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്. വീഡിയോയില്‍ പറയുന്ന നമ്പര്‍ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ സഹര്‍ ഗ്രാമത്തില്‍നിന്നും പൊക്കി. സംഭവത്തില്‍ തൗഫീഖ് ഷെയ്ഖ് എന്ന മറ്റൊരാള്‍ കൂടി…
Read Moreഭാര്യയ്ക്കും ഭർത്താവിനും നല്ല വരുമാനമുണ്ട്, പക്ഷേ കുട്ടികൾ വേണ്ടെന്നാണ് തീരുമാനം: ഇപ്പോൾ നല്ല സ്വാതന്ത്ര്യം ഉണ്ട്; വൈറലായി ദന്പതികളുടെ പോസ്റ്റ്
പഠനം കഴിഞ്ഞാൽ ജോലി ആയില്ലേ, കല്യാണം കഴിഞ്ഞാൽ കുട്ടികൾ ആയില്ലേ ഇങ്ങനെ പോകുന്നു നാട്ടിൻ പുറത്തെ ചോദ്യങ്ങൾ. എത്രയൊക്കെ കാലം പുരോഗമിച്ചാലും ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല. കുട്ടികൾ ഇല്ലേ എന്ന് ചോദിച്ചാൽ ഇപ്പോൾ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് പറയുന്ന യുവ തലമുറയാണ് വളർന്നു വരുന്നത്. ന്യൂജെനറേഷൻ കുട്ടികളുടെ കുട്ടിക്കളി മാറിയിട്ട് വേണ്ടേ അവർക്ക് കുട്ടികൾ. ഡിങ്ക് എന്നാണ് അവർ ഇതിനെ വിളിക്കുന്നത്. Dual Income, No Kids’ എന്നാണ് DINK കൊണ്ട് അർഥമാക്കുന്നത്. ഡിങ്കിനെ സംബന്ധിച്ചുള്ള പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡ്ഡിറ്റിൽ ആണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. പോസ്റ്റിന്റെ പൂർണ രൂപം… ഞങ്ങൾ ഒരു ‘ഡിങ്ക്’ ദമ്പതികളാണ്. ഞങ്ങൾക്ക് രണ്ടാൾക്കും ജോലിയുണ്ട്. പക്ഷേ നിലവിൽ ഞങ്ങൾക്ക് കുട്ടികളില്ല. കുട്ടികൾ എന്ന തീരുമാനത്തിന് എതിരായതുകൊണ്ടൊന്നുമല്ല, മറിച്ച് തികച്ചും ബോധപൂർവമായ ഒരു തീരുമാനത്തിന്റെ ഭാഗമായാണ് ഈ ജീവിതം…
Read Moreജയിലിൽ കിടക്കുന്ന കാമുകന്റെ പിറന്നാൾ ആഘോഷിക്കാൻ അവൾ ഓടിയെത്തി; കാമുകിയുടെ സർപ്രൈസ് വിസിറ്റും പിന്നെ വീഡിയോയും; പിന്നാലെ വ്യാപക വിമർശനം
ജയിലിൽ കിടക്കുന്ന കാമുകന്റെ ജൻമദിനം ആഘോഷിക്കാൻ പ്രണയിനി ഓടിയെത്തി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദത്തിനു തുടക്കമിട്ടു. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ‘അവന്റെ പ്രതികരണം നോക്കാ’മെന്ന് പറഞ്ഞുകൊണ്ട് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ജയിലിലേക്കുള്ള കാമുകിയുടെ വരവ്. മൊബൈല്‍ ഫോണുമായി ജയിലിനുള്ളിലേക്ക് കടക്കാന്‍ യാതൊരു അനുമതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യുവതി വീഡിയോ എടുത്തതും സമൂഹമാധ്യമത്തിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തത്. വീഡിയോ വൈറലായതോടെ ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്. ‘ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്. ഞാന്‍ അവനെ കാണാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് വന്നിരിക്കുന്നു. അവന് എന്നോടൊപ്പം ഇല്ലാത്തത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഞാന്‍ അവനെ കാണാന്‍ വന്നു’എന്നും വീഡിയോയിൽ യുവതി പറയുന്നു. വിസിറ്റിംഗ് റൂമിനുള്ളില്‍ കാമുകനുമായി സംസാരിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോ പിന്നീട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയായിരുന്നു.
Read Moreചൈനയില്‍ ഇപ്പോള്‍ സ്കൂള്‍ പിള്ളേര്‍ക്ക് മാര്‍ക്കിടുന്നത് എഐ
സങ്കല്പിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നുകയറുകയാണ് നിര്‍മിത ബുദ്ധിയെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്കൂളില്‍ രാവിലെ മണി മുഴങ്ങുമ്പോഴും എല്ലാ കുട്ടികളുടെയും ഹോംവര്‍ക്ക് ചെക്ക് ചെയ്തു സബ്മിറ്റ് ചെയ്തു കഴിയും. അതായത് ഇവിടെ ഹോംവര്‍ക്ക് ഇപ്പോള്‍ നോക്കുന്നത് എഐ ആണ്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ഈയിടെ പ്രചരിച്ച വീഡിയോയില്‍ ഇക്കാര്യം വ്യക്തമായി കാണാം. അത്യാധുനിക ന്യൂറല്‍ നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ കുട്ടികളുടെ നോട്ട്ബുക്കുകള്‍ സ്കാന്‍ ചെയ്യുന്നതും തെറ്റുകള്‍ കണ്ടെത്തുന്നതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിശദമായ ഫീഡ്ബാക്ക് ജനറേറ്റ് ചെയ്യുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങളിലുള്ളത്. എന്നിരുന്നാലും കുട്ടികളുടെ ഉപന്യാസങ്ങളും സര്‍ഗാത്മക സൃഷ്ടികളും പരിശോധിക്കുന്നത് ഇപ്പോഴും അധ്യാപകര്‍ തന്നെയാണ്. ഷാംഗ്ഹായ്, ബെയ്ജിംഗ് ഉള്‍പ്പെടെയുള്ള പ്രധാന ചൈനീസ് നഗരങ്ങളിലെ 110 സ്കൂളുകളില്‍ ഈ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇതിലൂടെ അധ്യാപകരുടെ ജോലിഭാരം 50 ശതമാനം കുറഞ്ഞെന്നും വിലയിരുത്തലുണ്ട്. എന്നിരുന്നാലും, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, എഐ…
Read Moreകൂട്ടുകാര്‍ വിളിച്ചു, ഉറക്കമുണര്‍ന്നു കോമയിലായ ചൈനീസ് ബാലന്
55 ദിവസം കോമയിലായിരുന്ന ചൈനീസ് ബാലന് സ്വബോധം വീണ്ടെടുത്തുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കാരണമായത് കുട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെ ആത്മാര്‍ഥമായ ശ്രമങ്ങളാണെന്നതാണ് ശ്രദ്ധേയം. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലിയു ചുക്സി എന്ന എട്ടു വയസുകാരന് കോമയിലായത് കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിനു ശേഷമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച കുട്ടി ഇനി എഴുന്നേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. അങ്ങനെയിരിക്കേയാണ്, കുട്ടിക്ക് ഇഷ്ടപ്പെട്ട സംഗീതമോ പരിചിതമായ ശബ്ദങ്ങളോ തലച്ചോറിനെ ഉദ്ദീപിപ്പിച്ചേക്കാമെന്ന ആശയം ഒരു ഡോക്ടര്‍ കുട്ടിയുടെ അമ്മയ്ക്ക് പകര്‍ന്നു നല്‍കിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മകന്റെ സ്കൂള്‍ സന്ദര്‍ശിക്കുകയും, ടീച്ചറുടെ സഹായത്തോടെ അവന്റെ സഹപാഠികളുടെ വൈകാരികമായ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ‘ചുക്സീ, എഴുന്നേല്‍ക്ക്..നമുക്ക് ഫുട്ബോള്‍ കളിക്കാന്‍ പോകാം’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ നിരവധി കൂട്ടുകാര്‍ അയച്ചുനല്‍കി. കൂടാതെ, ക്ലാസ്…
Read More