ജയിലിൽ കിടക്കുന്ന കാമുകന്‍റെ പിറന്നാൾ ആഘോഷിക്കാൻ അവൾ ഓടിയെത്തി; കാമുകിയുടെ സർപ്രൈസ് വിസിറ്റും പിന്നെ വീഡിയോയും; പിന്നാലെ വ്യാപക വിമർശനം

ജയിലിൽ കിടക്കുന്ന കാമുകന്‍റെ ജൻമദിനം ആഘോഷിക്കാൻ പ്രണയിനി ഓടിയെത്തി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദത്തിനു തുടക്കമിട്ടു. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ‘അവന്‍റെ പ്രതികരണം നോക്കാ’മെന്ന് പറഞ്ഞുകൊണ്ട് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ജയിലിലേക്കുള്ള കാമുകിയുടെ വരവ്.

മൊബൈല്‍ ഫോണുമായി ജയിലിനുള്ളിലേക്ക് കടക്കാന്‍ യാതൊരു അനുമതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യുവതി വീഡിയോ എടുത്തതും സമൂഹമാധ്യമത്തിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തത്. വീഡിയോ വൈറലായതോടെ ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്.

‘ഇന്ന് എന്‍റെ കാമുകന്‍റെ ജന്മദിനമാണ്. ഞാന്‍ അവനെ കാണാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് വന്നിരിക്കുന്നു. അവന്‍ എന്നോടൊപ്പം ഇല്ലാത്തത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഞാന്‍ അവനെ കാണാന്‍ വന്നു’എന്നും വീഡിയോയിൽ യുവതി പറയുന്നു. വിസിറ്റിംഗ് റൂമിനുള്ളില്‍ കാമുകനുമായി സംസാരിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോ പിന്നീട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയായിരുന്നു.

Related posts

Leave a Comment