എണ്ണക്കമ്പനികൾ കമ്മീഷന്‍ തുക പുതുക്കുന്നില്ല; പെട്രോളിന് 65 രൂപ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന കമ്മീഷന്‍ തന്നെ ഇപ്പോഴും; ഹൈക്കോടതിയെ സമീപിക്കാൻ പെട്രോള്‍ ഡീലര്‍മാര്‍

സീമ മോഹന്‍ലാല്‍കൊച്ചി: പെട്രോളിനും ഡീസലിനും മൂന്നു വർഷത്തിനിടെ വില കുതിച്ചുയർന്നിട്ടും എണ്ണക്കന്പനികൾ കമ്മീഷൻ തുക പുതുക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ ഹൈക്കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് നികുതി കുറച്ചെങ്കിലും തങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പു പെട്രോളിന് 65 രൂപയും ഡീസലിന് 60 രൂപയും ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന കമ്മീഷന്‍ തന്നെയാണു പെട്രോള്‍ വില 100 കടന്നപ്പോഴും ലഭിക്കുന്നതെന്നു റീട്ടെയ്ൽ ഡീലര്‍മാര്‍ പറയുന്നു. ഒരു ലോഡ് ഇന്ധനം വാങ്ങിക്കുമ്പോള്‍ പെട്രോൾ ലിറ്ററിന് 3.12 രൂപയും ഡീസലിന് 2.26 രൂപയുമാണ് ഒരു ഡീലര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ രീതി തന്നെയാണ് പിന്തുടരുന്നത്. ഇന്ധനവിലയുടെ ശതമാനത്തിന് ആനുപാതികമായി കമ്മീഷന്‍ നല്‍കണമെന്ന ആവശ്യവുമായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ആറു മാസം…

Read More

പോലീസിലെ ക്രിമിനലുകള്‍ 744; പുറത്തായവർ 18; മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും ക്രിമിനൽ;  കണക്കുകൾ വെളിപ്പെടുത്തി മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ കോഴിക്കോട് : ജനമൈത്രിയും ശിശുസൗഹൃദവും സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പട്രോളിംഗുമായി ആഭ്യന്തരവകുപ്പ് ജനകീയ ഇടപെടലുകള്‍ നടത്തുമ്പോഴും സംസ്ഥാനത്തെ പോലീസിനുള്ളില്‍ ക്രിമിനലുകള്‍ വിലസുന്നു! ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പോലീസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലുള്ളവരും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ പട്ടികയിലുണ്ട്. പുറത്തായവർ 18നിലവില്‍ സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വടകര എംഎല്‍എ കെ.കെ.രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി പോലീസിലെ ക്രിമിനലുകളുടെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 18 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. മറ്റുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് ആഭ്യന്തരവകുപ്പിന്‍റെ മറുപടി. അതേസമയം 691 പേര്‍ക്കെതിരേ വകുപ്പ്തല നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത്…

Read More

കെവിനിലും ദുരഭിമാനം തീരുന്നില്ല; ചിറയിൻകീഴിൽ സഹോദരി ഭർത്താവിനെ മർദിച്ചത് ദുരഭിമാനം മൂലമെന്ന് പ്രതിയുടെ കുറ്റസമ്മതം

      തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ മർദിച്ചത് മതംമാറാൻ ആവശ്യപ്പെട്ടാണെന്ന് കേസിൽ അറസ്റ്റിലായ ഭാര്യസഹോദരൻ പോലീസിനോട് കുറ്റംസമ്മതിച്ചു. ആനത്തലവട്ടം സ്വദേശി ഡോ. ഡാനിഷ് ആണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്. മിഥുനെ മർദിച്ച സ്ഥലത്ത് ഡാനിഷുമായി പോലീസ് തെളിവെടുപ്പ് നടത്തി. മിഥുനെ ആക്രമിച്ചരീതിയും മറ്റും പ്രതി പോലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി തെളിവെടുപ്പിനെത്തിയത്. തമിഴ്നാട്ടിലെ ഊട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു. മിഥുന്‍റെ അമ്മ അംബിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.   ഇതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. സംഭവത്തില്‍ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Read More

പെൻഷൻ കിട്ടിയിട്ട് രണ്ടുമാസം; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നില്‍ ഇലയിട്ട് മണ്ണുവാരിതിന്ന്  പെൻഷൻ ജീവനക്കാരന്‍റെ പ്രതിഷേധം

നെയ്യാറ്റിന്‍കര :രണ്ടു മാസത്തോളമായി പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി യില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍ ഡിപ്പോയുടെ മുന്നില്‍ ഇലയിട്ട് മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചു. അവണാകുഴി അന്പലത്തുവിള വീട്ടില്‍ വത്സലന്‍ (57) ആണ് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നില്‍ ഇലയിട്ട് മണ്ണു തിന്നത്. പാറശാല ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ മസ്ദൂര്‍ ആയിരുന്നു വത്സലന്‍. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതമാകെ പ്രതിസന്ധിയിലായിയെന്ന് അദ്ദേഹം പറയുന്നു. കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടാകാത്തതിനാലാണ് മണ്ണു വാരി തിന്ന് പ്രതിഷേധം പ്രകടിപ്പിച്ചതെന്നും വത്സലന്‍ പറഞ്ഞു.

Read More

നല്ല കലക്കൻ ഉപദേശം കിട്ടി..! സജി ചെറിയാനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം; കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ പറയുന്നത് ഇങ്ങനെ…

  തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. പ്രസംഗത്തില്‍ ആരുടേയും പേര് പരാമര്‍ശിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.എസ്. ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പോലീസ് നിയമോപദേശം തേടിയത്. സജി ചെറിയാൻ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി ദത്തു കേസിലെ പരാതിക്കാരിയായ അനുപമയാണ് പോലീസിൽ പരാതി നൽകിയത്. വ്യക്തിഹത്യ നടത്തിയെന്നു ചൂണ്ടിക്കാട്ടി പേരൂർക്കട പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. പത്രവാർത്ത അടക്കം അനുപമ പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. “കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികളുണ്ടാകുക, എന്നിട്ടു സുഹൃത്തിന്‍റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. അതു ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോകുക” – എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സ്ത്രീമുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പു നടപ്പാക്കുന്ന…

Read More

ജോജു കേസില്‍ കക്ഷിചേര്‍ന്നു, ഒത്തുതീര്‍പ്പ് ശ്രമത്തിന് തിരിച്ചടി! സിനിമാമേഖലയിലെ ചിലര്‍ ഒത്തുതീര്‍പ്പിന് താല്പര്യം പ്രകടിപ്പിച്ച് ചില കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെയും സിനിമാ മേഖലയിലെ ചിലരുടെയും ഇടപെടല്‍ ഉണ്ടായതിനെ തുർന്നു പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ഇരുവിഭാഗത്തിന്‍റെയും കണക്കുകൂട്ടല്‍. എന്നാല്‍ ജോജു ജോര്‍ജ് കേസില്‍ കക്ഷി ചേര്‍ന്നതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങി. ജോജുവുമായി അടുപ്പമുള്ള സിനിമാമേഖലയിലെ ചിലര്‍ ഒത്തുതീര്‍പ്പിന് താല്പര്യം പ്രകടിപ്പിച്ച് ചില കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനകം ചര്‍ച്ച നടന്നേക്കുമെന്നു ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോസഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ജോജു കക്ഷി ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുമായി മുന്നോട്ടുപോകുമ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്‍റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി…

Read More

നോട്ടു നിരോധനത്തിന് അഞ്ചു വർഷം! ലക്ഷ്യം കണ്ടില്ല; പ്രഖ്യാപിത ലക്ഷ്യങ്ങൾ ഏറെ അകലത്തന്നെ; കറൻസി വിനിമയത്തിൽ കുതിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ടു നിരോധനത്തിന് അഞ്ചു വർഷം പൂർത്തിയാകുന്പോഴും പ്രഖ്യാപിത ലക്ഷ്യങ്ങൾ ഏറെ അകലത്തന്നെ. കറൻസി വിനിമയം കുറച്ച് കാഷ്‌ലെസ് സൊസൈറ്റി ആക്കുമെന്നായിരുന്നു നോട്ട് നിരോധന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദം. എന്നാൽ, ഇക്കാലയളവിൽ രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വൻ വർധനവ് ആണുണ്ടായിരിക്കുന്നത്. 2016 നവംബർ എട്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ടു നിരോധനം പ്രഖ്യാപിച്ചത്. എന്നാൽ, 2021 ഒക്ടോബർ എട്ടു വരെയുള്ള കണക്കുകളനുസരിച്ച് പൊതുജനത്തിന്‍റെ കൈവശമുള്ള കറൻസിയുടെ മൂല്യം 57.48 % വർധിച്ച് 28.30 ലക്ഷം കോടി രൂപയിൽ എത്തി നിൽക്കുന്നു. 2016 നവംബറിൽ നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി ആയിരുന്നു. ഇതാണ് ഇപ്പോൾ കഴിഞ്ഞ ഒക്ടോബറിനുള്ളിൽ 10.33 ലക്ഷം കോടി ഉയർന്നത്. 2016 നവംബർ 25 മുതലുള്ള കാലയളവിൽ ഈ തുകയിൽ 211% വർധനയുണ്ടായെന്നു റിസർവ്…

Read More

സുഹൃത്ത് പ്രചരിപ്പിച്ചു..! യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭര്‍ത്താവിനു ചോര്‍ത്തി നല്‍കി; യുവതിയുടെ ഞെട്ടിക്കുന്ന പരാതി ഇങ്ങനെ…

കുന്നമംഗലം: യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭര്‍ത്താവിനു ചോര്‍ത്തി നല്‍കിയതാണ് ആരോപണം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‍ ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന സൈബര്‍ സെല്‍ വഴി കോള്‍ ഡീറ്റൈറില്‍ റിപ്പോര്‍ട്ട് (സിഡിആര്‍ ) ചോര്‍ത്തിയതായി പരാതിയുള്ളത്. സിഡിആർ കൈമാറി സൈബര്‍ സെല്ലില്‍നിന്നു ലഭിച്ച സിഡിആര്‍ പോലീസ് ഉന്നതൻ‍ യുവതിയുടെ ഭര്‍ത്താവിനു കൈമാറുകയും ഭര്‍ത്താവ് ഈ രേഖകള്‍ മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തര മേഖലാ ഐജിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . പരാതിയുമായി യുവതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി സ്വദേശിയായ യുവതി മലപ്പുറം പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് പോലീസിനുള്ളില്‍ നിന്നു സിഡിആര്‍ ചോര്‍ന്നുവെന്ന…

Read More

നാട്ടിലില്ലാത്തവരുടെ വസ്തുക്കൾ കണ്ടെത്തും;പിന്നെ വസ്തു തന്‍റേതെന്ന് വിശ്വസിപ്പിച്ച് അതിലെ മരങ്ങൾ വിറ്റ് പണം വാങ്ങും; നൗഷാദ് തട്ടിപ്പിന്‍റെ ആൾരൂപം…

കാട്ടാക്കട : അന്യരുടെ വസ്തുവിലെ റബർമരങ്ങൾ തന്‍റേതാണെന്ന് വിശ്വസിപ്പിച്ച് വിൽപന നടത്തിവന്ന ആളെ പോലീസ് പിടികൂടി. നെടുമങ്ങാട് പനവൂർ വില്ലേജ് ഓഫീസിന് സമീപം വെള്ളാംകുടി സി.സി ഹൗസിൽ സി.സി നൗഷാദ് എന്നുവിളിക്കുന്ന നൗഷാദ് (44) ആണ് വിളപ്പിൽശാല പോലീസിന്‍റെ പിടിയിലായത്. അരുവിക്കര ഇറയംകോട് മൈലം എൽ.പി സ്‌കൂളിന് സമീപം കിഴക്കേക്കര തടത്തരികത്ത് വീട്ടിൽ ടൈറ്റസ് (49) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പോലീസ് പറയുന്നത് ഇങ്ങനെ- ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം. വിളപ്പിൽശാല ചവർഫാക്ടറിക്ക് സമീപം കണികാണുംപാറ സ്വദേശികളായ വസന്തകുമാരി, സ്മിത എന്നിവരുടെ ഒന്നരയേക്കറോളം വരുന്ന വസ്തുവിൽ നിന്ന റബർമരങ്ങൾ 2 ലക്ഷം രൂപയ്ക്ക് നൗഷാദ് പരാതിക്കാരനായ ടൈറ്റസുമായി കച്ചവടം ഉറപ്പിച്ചു. പണം നേരിട്ടാണ് വാങ്ങിയത്. സ്ഥലത്തു വന്ന് പരിശോധന നടത്തുകയും അത് പ്രതിയുടേതാണെന്ന് മനസിലാക്കിയതിനുശേഷമാണ് പണം കൊടുത്തതെന്നും ടൈറ്റസ് പറയുന്നു. ഈ വസ്തുവിന്‍റെ ഉടമസ്ഥർ നാട്ടിൽ ഇല്ലായിരുന്നു.…

Read More

 വില കൂടുന്നവയുടെ പട്ടികയിലേക്ക് വിവരാവകാശവും;  വിവരാവകാശ മുറുപടിക്കൊപ്പമള്ള രേഖകൾക്ക് ഫീസ് വർധിപ്പിച്ചു;  വിലവിവരം ഇങ്ങനെ…

  ജിജി ലൂക്കോസ് തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന മറുപടികൾക്കൊപ്പമുള്ള അനുബന്ധ രേഖകൾക്കുള്ള ഫീസ് സംസ്ഥാന സർക്കാർ വർധിപ്പിച്ചു. എഫോർ സൈസിലുള്ള പേജുകൾക്ക് മൂന്ന് രൂപയും സിഡി, ഫ്ലോപ്പി ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 75 രൂപയായുമാണ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച അസാധാരണ വിജ്ഞാപനം സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. എഫോർ സൈസിലുള്ള പേജ് ഒന്നിനു രണ്ട് രൂപയും സിഡി, ഫ്ലോപ്പി ഡിസ്ക് അടക്കമുള്ള മാധ്യമങ്ങൾക്ക് 50 രൂപയുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നൽകുന്ന മറുപടികൾക്കൊപ്പമുള്ള അനുബന്ധ രേഖകൾക്ക് അമിത ഫീസ് ഈടാക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അനുബന്ധ രേഖകൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്നു വിവരാവകാശ കമ്മീഷൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Read More