മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍…
Read MoreCategory: Top News
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കനക്കും ! 11ന് സംസ്ഥാനത്തെ കാത്തിരിക്കുന്നത് പേമാരി; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒന്‍പത്, 10 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും 11 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുകയും കൂടുതല്‍ ശക്തിപ്രാപിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്. മധ്യ കിഴക്കന്‍ അറബികടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറു അകലെയുമായി തീവ്രന്യൂനമര്‍ദ്ദം നിലവില്‍ സ്ഥിതിചെയ്യുന്നു. അടുത്ത…
Read Moreമദ്യത്തിനു പകരം സാനിറ്റൈസർ സ്ഥിരമായി കുടിച്ച വയോധികൻ മരിച്ചു; മദ്യം ലഭ്യമായിട്ടും സാനിറ്റൈസർ കുടിക്കാൻ കാരണമായതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
കാട്ടാക്കട : മദ്യത്തിനു പകരം സാനിറ്റൈസർ സ്ഥിരമായി കുടിച്ച വയോധികൻ മരിച്ചു. പേയാട് അമ്പൻകോട് പരമേശ്വരവിലാസത്തിൽ മോഹനൻ നായർ (60)ആണ് മരിച്ചത്. സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനൻനായരെ വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. മോഹനൻനായരെ കൂടാതെ അടുത്തിടെ സാനിറ്റൈസർ കഴിച്ച് പേയാട് രണ്ടുപേർ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചില മെഡിക്കൽ സ്റ്റോറുകളിൽ വ്യാപകമായി അംഗീകാരമുള്ളതും ഇല്ലാത്തതുമായ വിവിധ ബ്രാൻഡുകളിലുള്ള സാനിറ്റൈസർ വിൽപന നടക്കുന്നുണ്ടെന്നും സാനിറ്റൈസറിൽ വെള്ളം ചേർത്ത് മദ്യത്തിന് പകരം ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്. സാനിറ്റൈസർ വിൽപ്പനയുടെ മറവിൽ സ്പിരിറ്റിൽ വെള്ളവും കളറും കലർത്തിയും വിൽപന നടത്തുന്ന സംഘം സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു. പരിശോധന കർശനമാക്കുമെന്ന് എസ്ഐ വി.ഷിബു അറിയിച്ചു. മോഹനൻനായരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : രമ്യ, ലക്ഷ്മി. മരുമക്കൾ…
Read Moreവിജയ് സേതുപതിയെ ചവിട്ടിയാൽ പാരിതോഷികം;ക്ഷമ ചോദിക്കുന്നതുവരെ ഓരോ ചവിട്ടിനും 1001 രൂപ; ആക്രമണത്തിന് ആഹ്വാനം നൽകി ഹിന്ദു തീവ്രവാദികൾ
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്ര ഹിന്ദുത്വ സംഘടന. സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കൾ കക്ഷിയാണ് നടനെ ആക്രമിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ആഹ്വാനം. സ്വാതന്ത്ര്യ സമര സേനാനി ദൈവ തിരു പശുപൺ മുത്തുരാമലിംഗ തേവരെയും രാജ്യത്തേയും സേതുപതി അപമാനിച്ചെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നു. തേവരുടെ ജന്മദിന ആഘോഷത്തിനു ക്ഷണിച്ചിട്ടു വന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.സേതുപതി ക്ഷമ ചോദിക്കുന്നതുവരെ ഓരോ ചവിട്ടിനും 1001 രൂപ വീതം നൽകുമെന്നാണ് വാഗ്ദാനം. ഈ ആഴ്ച ആദ്യം സേതുപതിയെയും സംഘത്തെയും ബംഗളൂരു വിമാനത്താവളത്തിൽ ഒരാൾ ചവിട്ടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
Read Moreഒന്നര മാസം മുമ്പായിരുന്നു രഞ്ജിന്റെ വിവാഹം, ഇന്നലെ അടുക്കള കാണല്‍ ചടങ്ങും, പക്ഷേ…! നീലിമംഗലം പാലത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞത് അധികൃതരുടെ അനാസ്ഥയിൽ
ഏറ്റുമാനൂർ: നിർമാണഘട്ടത്തിൽത്തന്നെ വിവാദമായിരുന്ന നീലിമംഗലം പാലത്തിൽ ദിവസങ്ങൾക്കു മുന്‍പു രൂപപ്പെട്ട കുഴിയാണു ഇന്നലെ ഒരു യുവാവിന്റെ ജീവൻ അപഹരിച്ചത്. കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന് രഞ്ജിന് സെബാസ്റ്റിയന് (ഉണ്ണി) ആണ് മരിച്ചത്. മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന് ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം. കോണ്‍ക്രീറ്റ് അടർന്ന് കുഴി രൂപപ്പെട്ട പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ അലംഭാവം കാട്ടിയ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാലത്തിന്റെ രണ്ട് സ്ലാബുകൾ ചേരുന്ന ഭാഗത്തെ ഇരുന്പ് പട്ട ഇളകി മാറുകയും കോണ്‍ക്രീറ്റ് അടർന്നു പോകുകയുമായിരുന്നു. ഇളക്കം സംഭവിച്ച ഇരുന്പുപട്ടയിൽ വാഹനങ്ങൾ വേഗത്തിൽ കയറുന്നതോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് അടർന്നു പോകും. ഇത്തരത്തിൽ മാസങ്ങൾ കടന്നുപോയതോടെ ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. കോണ്‍ക്രീറ്റ് ഇളകി…
Read Moreകേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 5903 പേരും വാക്സിൻ സ്വീകരിച്ചവർ! ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്നു; കണക്കുകൾ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 7124 പേരിൽ 5903 പേരും വാക്സിൻ സ്വീകരിച്ചവർ. ഇവരില്‍ 1309 പേര് ഒരു ഡോസ് വാക്സിനും 2723 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1871 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 95.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,54,09,606), 53.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,44,03,325) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,15,225). കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ആറ് വരെയുള്ള കാലയളവില്‍, ശരാശരി 74,976 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.4…
Read Moreഎല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…
ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ…
Read Moreവാട്സ്ആപ്പിലെ കൂട്ടുകാരിയെ തേടിപ്പോയ മധ്യവയസ്കന് ശരിക്കും ‘ആപ്പിലായി’ ! നഷ്ടമായത് അഞ്ചു ലക്ഷം രൂപ; അമ്മാവന് പറ്റിയ അമളി ഇങ്ങനെ…
വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലൂടെ യുവതി പതിവായി ‘ഗുഡ് മോര്‍ണിംഗ്’ സന്ദേശം അയച്ചിരുന്നു. ഇതോടെ അവരെ കാണാന്‍ ആശമൂത്ത മധ്യവയസ്കന് ഇതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയില്‍ മധ്യവയ്സകന് വീരണപാളയിലെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും പഴ്സും കൈക്കലാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു. മുറിയില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോള്‍ അഞ്ചു തവണകളായി 3,91,812 രൂപ ട്രാന്‍സ്ഫര്‍…
Read Moreവീട്ടുകാരുടെ കാഴ്ചയില്‍ മകന് പണം അയച്ചിരുന്നത് ദുബായില്‍ നിന്ന് ! കഞ്ചാവ് കേസില്‍ പാലക്കാട്ട് നിന്ന് പിടിയിലായ ഷിഹാബിന്റെ പ്രവൃത്തികള്‍ സിനിമയെ വെല്ലുന്നത്…
ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിലേതിനു സമാനമായ ജീവിതമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പാലക്കാട്ടു നിന്നു പിടിയിലായ തിരൂര്‍ സ്വദേശി ഷിഹാബ് നയിച്ചിരുന്നത്. സിനിമയില്‍ ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ദിലീപ് നാട്ടില്‍ സ്പിരിറ്റ് ബിസിനസ് ചെയ്തിരുന്നതെങ്കില്‍ ഷിഹാബും ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കഞ്ചാവ് ബിസിനസ് നടത്തിപ്പോന്നിരുന്നത്. ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് എക്സൈസിനെ വെട്ടിച്ചോടിയ കാറില്‍ നിന്ന് 54 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ ഷിഹാബിനെക്കൂടാതെ തിരൂരങ്ങാടി സ്വദേശി രഞ്ജിത് എന്നയാളെയും അറസ്റ്റു ചെയ്തു. ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഷിഹാബിനെ പിടികൂടിയ വിവരം അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ…
Read Moreമോന്‍സന്റെ വീട്ടിലെ ‘ആനക്കൊമ്പ്’! വാങ്ങിയ വില കേട്ട് ഞെട്ടരുത്; തിമിംഗല അസ്ഥിക്ക് സമാനമായ വസ്തു കണ്ടെത്തിയ കേസില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ ആനക്കൊമ്പിനു സമാനമായ വസ്തു എറണാകുളത്ത് ഒരു പ്രമുഖ ആഡംബര ഹോട്ടലിലെ ഷോപ്പില്‍നിന്നു വാങ്ങിയതാണെന്ന് വനംവകുപ്പ് കണ്ടെത്തി. ഇതിനു വിലയായി 5,000 രൂപയാണ് മോന്സന് നല്‍കിയത്. ഇത് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയതിന്റെ 35,000 രൂപയുടെ ബിൽ മോന്‍സന്റെ വീട്ടില്‍നിന്നു വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി. ആനക്കൊമ്പിനു സമാനമായ ഈ വസ്തു വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വനംവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. തെളിവെടുപ്പും നടത്തിയിരുന്നു. മോന്‍സന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പിനോടും തിമിംഗല അസ്ഥിയോടും സമാനമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തിമിംഗല അസ്ഥിക്ക് സമാനമായ വസ്തു കണ്ടെത്തിയ കേസില്‍ ഇയാളെ വനംവകുപ്പ് വീണ്ടും…
Read More