തിരുവനന്തപുരം: മാസ്കിടാതെ നിയമസഭയിൽ വന്ന തലശേരി എംഎൽഎ എ.എൻ. ഷംസീറിനു സ്പീക്കറുടെ ശാസന. ഷംസീർ മാസ്ക് പൂർണമായി ഉപേക്ഷിച്ചതായാണു കാണുന്നതെന്നു പറഞ്ഞ സ്പീക്കർ, മാസ്ക് താടിയിലേക്കു മാറ്റിയിടുന്ന മറ്റ് അംഗങ്ങൾക്ക് മുന്നറിയിപ്പു നൽകി. കഴിഞ്ഞ കുറച്ചു നാളായി മാസ്ക് താടിയിലേക്കു താഴ്ത്തിയിട്ടാണു ഷംസീർ നിയമസഭയ്ക്കുള്ളിൽ വരുന്നതെന്ന് അംഗങ്ങൾ അടക്കമുള്ളവരിൽനിന്നു പരാതി ഉയർന്നിരുന്നു. ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് റവന്യു മന്ത്രി മറുപടി പറയുന്നതിനിടയിലാണ് മാസ്ക് മാറ്റിയ നിലയിലുള്ള ഷംസീറിനെ സ്പീക്കർ എം.ബി. രാജേഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് സ്പീക്കർ ശാസനാരൂപത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് മന്ത്രി വി. അബ്ദു റഹ്മാ ന്റെ സമീപത്തെ സീറ്റിലായി രുന്നു ഷംസീർ. എംഎൽഎമാരിൽ പലരും മാസ്ക് താടിക്കു വച്ചിരിക്കുന്ന നടപടിയേയും സ്പീക്കർ വിമർശിച്ചു. നിയമസഭാ നടപടികൾ വെബ്കാസ്റ്റ് ചെയ്യുകയാണെന്നും പൊതുജനം ഇക്കാര്യങ്ങൾ കാണുന്നുണ്ടെന്നും എല്ലാവരും മനസിലാക്കണം. ജനങ്ങൾക്കിടയിൽ ഇതു തെറ്റായ…
Read MoreCategory: Top News
ഡിജിറ്റൽ ഓണ്‍ലൈൻ ക്ലാസുകൾ ശാശ്വതമല്ല! സ്കൂൾ തുറക്കൽ ഘട്ടംഘട്ടമായി; 36% പേർക്ക് തലവേദനയും കഴുത്തുവേദനയും; പഠനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം: കേന്ദ്രത്തിന്റെയും കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചാൽ ഘട്ടംഘട്ടമായി സ്കൂൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. കേന്ദ്രനിർദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്കു വാക്സിൻ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഡിജിറ്റൽ ഓണ്‍ലൈൻ ക്ലാസുകൾ ശാശ്വതമല്ല. സംസ്ഥാനത്ത് ഓണ്‍ലൈൻ പഠനത്തിൽ ഏർപ്പെടുന്ന വിദ്യാർഥികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. 36% പേർക്ക് തലവേദനയും കഴുത്തുവേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 28% പേർക്ക് കണ്ണിന് ക്ഷീണവും 15 % പേർക്ക് കാഴ്ചമങ്ങലും അനുഭവപ്പെടുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ എസ്സിഇആർടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളിലെ ചതിക്കുഴികളിൽ കുട്ടികൾ വീഴാതിരിക്കാൻ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് കൗണ്‍സിലിംഗ് നൽകുന്നുണ്ട്. അടുത്തമാസം മുതൽ സ്കൂൾ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് അധ്യാപകർ ബോധവത്കരണം നടത്തും. ഡിജിറ്റൽ ക്ലാസുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളിലുണ്ടായിരിക്കുന്ന മാനസിക സമ്മർദം കുറയ്ക്കാൻ സ്കൂൾ കൗണ്‍സലിംഗ് നടന്നുവരുന്നു. എന്നാൽ, കൗണ്‍സിലർമാരുടെ കുറവ്…
Read Moreചുവപ്പു കാറിലെത്തി പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആളെക്കുറിച്ച് നിർണായ വിവരം; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞാ ൽ, ആ പരിശോധന മാത്രം മതി എല്ലാം പുറത്തുവരാൻ…
കോട്ടയം: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. സംഭവവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ മുണ്ടക്കയം ഏന്തയാർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പീഡനത്തിനിരയായി എന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ചില സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ചുവന്ന കാറിലെത്തിയ മധ്യവയസ്കനെയാണ് പോലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയിൽനിന്ന് പ്രതിയെക്കുറിച്ചു പോലീസിനു നിർണായകായ ചില വിവരം ലഭിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവവുമുണ്ടായിരിക്കുന്നത്. പോക്സോ നിയമ പ്രകാരം കേസ് ചുമത്തിയാണ് പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ നിലയിൽ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ…
Read Moreനൈജീരിയക്കാർ ഉണ്ടാക്കുന്നു, മലയാളി പെണ്‍കുട്ടികൾ സിരകളിലേക്കെടുക്കുന്നു;സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കുന്നു
സ്വന്തം ലേഖകൻതൃശൂർ ഗോവയും ബംഗളുരുവും കേന്ദ്രമാക്കി നൈജീരിയക്കാർ നിർമിക്കുന്ന അതിമാരകമായ സിന്തറ്റിക് ഡ്രഗുകളുടെ പ്രധാന ആവശ്യക്കാരായി മലയാളി പെണ്‍കുട്ടികൾ മാറുന്നു. ആഘോഷവേളകൾ അതിരറ്റ ആനന്ദമുഹൂർത്തങ്ങളാക്കാൻ അതിർത്തികടന്നെത്തുന്ന ഇത്തരം സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ യുവതലമുറ അപകടകമറിയാതെ സിരകളിലേക്ക് പടർത്തുകയാണ്. കൊച്ചിയടക്കമുള്ള മെട്രോ നഗരങ്ങളിൽ ആഴത്തിൽ വേരൂന്നിയ സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിടിച്ചെടുക്കപ്പെട്ട എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ഡ്രഗുകൾ . പെണ്‍കുട്ടികളടക്കമുള്ളവർ സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നത് കൂടിയതോടെ ആണ് സിന്തറ്റിക് ഡ്രഗ് മാഫിയയുടെ പ്രിയപ്പെട്ട താവളമായി തൃശൂർ മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം തൃശൂരിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് ടൈപ്പിലുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോവിഡും ലോക് ഡൗണും മൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വൻതോതിലാണ് സിന്തറ്റിക് ഡ്രഗുകൾ…
Read Moreആ സുന്ദരമായ ചിരി മാഞ്ഞു…നടി ശരണ്യ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: അർബുദ രോഗബാധിതയായിരുന്ന സീരിയൽ നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 23-നാണ് താരം കോവിഡ് ബാധിതയായത്. പിന്നാലെ നില വഷളാവുകയായിരുന്നു. പിന്നീട് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 2012-ൽ തലച്ചോറിൽ ബാധിച്ച അർബുദത്തോട് പോരാടിയ ശരണ്യയുടെ ജീവിതം ഏവർക്കും മാതൃകയായിരുന്നു. നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ജീവിതത്തെ പുഞ്ചിരിയോടെയാണ് ശരണ്യ നേരിട്ടിരുന്നത്. നടി സീമ ജി. നായരുടെ നേതൃത്വത്തിലുള്ള സുഹൃത്തുക്കളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശരണ്യയ്ക്ക് താങ്ങായിരുന്നത്. അടുത്തിടെ സുഹൃത്തുക്കൾ ചേർന്ന് തിരുവനന്തപുരത്ത് വീട് നിർമിച്ചു നൽകിയിരുന്നു.
Read Moreആ തോക്കുകൾ ആരുടെ കൈകളിൽ? കേരളത്തി ലേക്ക് സോനുകുമാര്‍ ഇതുവരെ നൽകിയത് 20 ലധികം തോക്കുകള്‍; മാനസയുടെ ജീവനെടുത്തതും ഇയാൾ നൽകിയ തോക്ക്; തോക്ക് വാങ്ങുന്നവർ ക്ക് കാടുകളിൽ വിദഗ്ധ പരിശീലനവും
ആലുവ: കോതമംഗലം നെല്ലിക്കുഴി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത രഖിലിനു തോക്ക് കൈമാറിയ പ്രതികളിലൊരാളായ ബീഹാര്‍ സ്വദേശി സോനുകുമാര്‍ ഇരുപതിലധികം തോക്കുകള്‍ കേരളത്തിലെത്തിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതിലധികവും കടത്തിയിട്ടുള്ളത് കണ്ണൂര്‍ സംഘങ്ങള്‍ക്കു വേണ്ടിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്കുകള്‍ കടത്തുന്ന സംഘത്തിലെ അംഗമായ സോനുകുമാറിന് കേരളവുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നും നിന്നും മലയാളികളുടേതെന്നു സംശയിക്കുന്ന നമ്പറുകളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. തോക്കിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങാനാണ് സാധ്യത. പ്രതികളെ ബീഹാറിൽനിന്നും പിടികൂടി ഇന്നലെ ആലുവയിലെത്തിച്ച് റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മനീഷ് കുമാർ ഷാർപ്പ് ഷൂട്ടർരഖിലിനു തോക്ക് വില്പന നടത്തിയ ബിഹാർ സ്വദേശികളായ സോനുകുമാറും ഇടനിലക്കാരനും തോക്ക് പരിശീലകനുമായ മനീഷ് കുമാറുമാണ് റൂറൽ…
Read Moreകിടക്കയിൽ കുതിരശക്തി കിട്ടാൻ രസമണി ഏലസ്! അഞ്ചുലക്ഷം കൊടുത്തുവാങ്ങാൻ സിനിമാ നടൻമാർ മുതൽ വ്യവസായികൾ വരെ; കുതിര ശക്തി തേടി ഏലസിന്റെ പിന്നാലെ മലയാളികളുടെ പരക്കംപാച്ചിൽ….
സ്വന്തം ലേഖകൻതലശേരി: ലൈംഗിക ഉത്തേജനം വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്. “രസമണി” ഏലസ് രംഗത്ത്. മെർക്കുറിയും പ്ലാറ്റിനവും ഒപ്പം അതീവ രഹസ്യക്കൂട്ടും ചേർത്തു തയാറാക്കുന്ന രസമണി ഏലസ് സമ്പന്നർക്കിടയിൽ പ്രിയ ഐറ്റമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തുടനീളം ഏജന്റുമാരുള്ള രസമണി ഏലസ് മാഫിയ കൊയ്യുന്നതു കോടികളാണ്.മെർക്കുറിയും പ്ലാറ്റിനവും ചേർത്ത് അദ്ഭുത കൂട്ടിലൂടെ പ്രത്യേക പ്രാർഥനാ ചടങ്ങുകളോടെയാണ് രഹസ്യ കേന്ദ്രത്തിൽ ഏലസ് തയാറാക്കുന്നതത്രേ. ഏഴ് ദിവസത്തെ ഉപവാസത്തിനു ശേഷം മാത്രമേ ഏലസ് ധരിക്കാവൂവെന്നാണ് ഉപഭോക്താക്കളെ ധരിപ്പിച്ചിട്ടുള്ളത്. ഉപവാസത്തിനു ശേഷം ഏലസ് അരയിൽ കെട്ടിയാൽ കുതിര ശക്തിയാണ് വാഗ്ദാനം. ഏലസിനൊപ്പം പ്രത്യേകം പ്രാർഥനാ വിധികളോടെ തയാറാക്കിയ ലേഹ്യവും നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ഏലസിന് ഈടാക്കുന്നത്. അറുപത് പിന്നിട്ടവരാണ് ഉപയോക്താക്കളിൽ ഭൂരിഭാഗവും. കേരളത്തിലെ നിരവധി സമ്പന്നർ ഇതിനകം ഏലസ് സ്വന്തമാക്കി കഴിഞ്ഞു. സിനിമ മേഖലയിലുള്ളവരാണ് രസമണി ഏലസിനെ പുറം ലോകത്തിനു…
Read Moreലോഡ്ജിലെ മുറിയിൽ നിന്നും ദുർഗന്ധം; ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം, ശരീരമാസകലം മുറിവേറ്റ നിലയിൽ മൃതപ്രായനായ മധ്യവയസ്കനും; കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയെന്ന് ജീവനക്കാർ
കോയന്പത്തൂർ: ലോഡ്ജ് മുറിയിൽനിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹവും, മൃതപ്രായനായ നിലയിൽ മധ്യവയസ്കനെയും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്വദേശിനി ബിന്ദു (46) വിന്റെ മൃതദേഹവും, കോഴിക്കോട് സ്വദേശിയായ മുസ്തഫ (58) യെയുമാണ് ഗാന്ധി പുരത്തെ ജാൻസി ഡീലക്സ് എന്ന ഹോട്ടലിലെ മുറിയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ റൂമിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോൾ ബിന്ദു ദേഹമാസകലം പരിക്കുകളോടെ അഴുകിയ നിലയിൽ മരിച്ചു കിടക്കുന്നതും, ശരീരമാസകലം മുറിവേറ്റ നിലയിൽ മൃതപ്രായനായ മുസ്തഫയെയും കണ്ടെത്തിയത്. ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ കാട്ടൂർ പോലീസിൽ വിവരം നൽകി.സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതി യുടെ മൃതദേഹവും, മുസ്തഫയെയും ആശുപത്രിയിലേക്കു മാറ്റി. ഇവർ കഴിഞ്ഞ മാസം 26നാണ് മുറിയെടുത്തത്.
Read More‘ഒരുതരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാൻ എന്റെയീ മഹിതജീവിതം’; പാർട്ടി അന്വേഷണത്തിൽ അമർഷം പ്രകടമാക്കി ജി. സുധാകരന്റെ കവിത
ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വീഴ്ചയുടെ പേരിലുള്ള പാർട്ടി അന്വേഷണത്തിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്റെ കവിത. “നേട്ടവും കോട്ടവും’ എന്നു പേരിട്ടിരിക്കുന്ന കവിതയിൽ “ഒരുതരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാൻ എന്റെയീ മഹിതജീവിതം സാമൂഹ്യമായെന്ന് പറയും സ്നേഹിതർ, സത്യമതെങ്കിലും’… എന്നാണ് സുധാകരൻ കുറിച്ചിരിക്കുന്നത്. “ഇനി ഒരു ജന്മമുണ്ടോ; ജന്മാന്തരങ്ങളിൽ പ്രണയപൂർവം പ്രതീക്ഷയിൽ അല്ല ഞാൻ’ എന്നും “മനുജപർവം കഴിഞ്ഞിനി ശേഷിപ്പൂ ചരിതവീഥി തൻ നേട്ടവും കോട്ടവും’ എന്നും സൂചിപ്പിച്ചതിലൂടെ ഇനി തിരിച്ചുവരവില്ലെന്നും വ്യംഗ്യേന പറയുന്നുവെന്നാണ് കവിതയെ വിലയിരുത്തുന്നവരുടെ പക്ഷം. എന്തായാലും, അന്വേഷണം നടക്കുന്നതിനിടെ പുറത്തുവന്ന കവിത കൂടുതൽ ചർച്ചകൾക്കു വഴിവയ്ക്കുമെന്നു തീർച്ച. അതേസമയം പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് തന്റെ കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്കു പ്രസക്തിയില്ലെന്നുമായിരുന്നു ജി. സുധാകരന്റെ പ്രതികരണം. സുധാകരന്റെ കവിതയ്ക്കെതിരേ ഡിവൈഎഫ്ഐ നേതാവ് അനു കോയിക്കലിന്റെ…
Read Moreഅനുമതി കിട്ടിയാൽ സ്കൂളുകൾ തുറക്കും; ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകൾ തുറക്കാൻ കോവിഡ് നിയന്ത്രണ ഏജൻസികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 36 ശതമാനം കുട്ടികൾക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുകൾക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ് സിഇആർടി റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി സംസാരിച്ചത്. കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ വലിയ ശ്രദ്ധവേണമെന്നും ഇക്കാര്യം അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് സംസ്ഥാനത്ത് രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് സ്കൂളുകൾ തുറക്കാൻ തയാറാണെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നത്. ദിവസങ്ങളായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഞായറാഴ്ച 18,607 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read More