കടുവാക്കുളം: മുറികളിൽ തൂങ്ങിനിൽക്കുന്ന ഇരട്ട മക്കളുടെ മൃതദേഹം കണ്ട അമ്മയുടെ വിലാപം വീട്ടിലേക്കു കയറി ചെല്ലുന്ന നാട്ടുകാരുടെ കരളലിയിപ്പിക്കുന്നതായിരുന്നു. ബാങ്കുകാർ തിരിച്ചടവ് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വീട്ടിലെത്തിയശേഷം അവർ ആഹാരം പോലും കഴിച്ചിരുന്നില്ല. കല്യാണ പ്രായം കഴിഞ്ഞശേഷവും അവരുടെ വിവാഹം നടത്താൻ എനിക്ക് സാധിച്ചില്ല. കടുവാക്കുളം ഇടുങ്ങാടി പുതുപ്പറന്പിൽ നിസാറിന്റെയും നസീറിന്റെയും മരണവാർത്തയറിഞ്ഞ് ഓടിയെത്തിയവർക്കു മുന്നിൽ അമ്മയുടെ ദുഃഖം അണപൊട്ടിയൊഴുകി. കടുവാക്കുളം ഇടുങ്ങാടി ഭാഗത്തെ രണ്ടു വീടുകൾ 2019 ലാണ് ഇരുവരും ചേർന്നു വാങ്ങി താമസമാക്കിയത്. ഈ കുടുംബത്തെക്കുറിച്ചു പരിസരവാസികൾക്കുപോലും വലിയ അറിവുണ്ടായിരുന്നില്ല. ഒരു വീട്ടിൽ മാതാവും മറ്റൊരു വീട്ടിൽ സഹോദരങ്ങളുമാണു കിടന്നിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം ഇരുവരും സമീപത്തെ വീട്ടിൽ കിടക്കാനായി പോകുകയായിരുന്നു. രാവിലെയായിട്ടും ഇരുവരെയും കാണാതെ വന്നതോടെ മാതാവ് ഫാത്തിമ എത്തിയപ്പോഴാണ് രണ്ടുപേരെയും രണ്ടു മുറികളിൽ തൂങ്ങിനിൽക്കുന്നതായി കണ്ടെത്തിയത്. ഇടുങ്ങാടിയിലെ വീട് വാങ്ങുന്നതായി…
Read MoreCategory: Top News
സ്വന്തം കുടുംബം എന്ന സ്വപ്നം ഹരികൃഷ്ണയി ലും മൊട്ടിട്ടു; ഒപ്പംജോലി ചെയ്യുന്ന യുവാവുമായി പ്രണയത്തിലായി; എല്ലാം തല്ലിക്കെടുത്തി രതീഷ്; സ്ത്രീ എങ്ങനെ സുരക്ഷിതരാകണം എന്ന ഓർമ്മപ്പെടുത്തലാകുന്നു ഹരികൃഷ്ണ
രാജേഷ് ചേർത്തലസാമ്പത്തികമായി രക്ഷപ്പെടാനായിരുന്നുവെങ്കില് അയാള്‍ക്ക് എന്നേകഴിയുമായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഇയാള്‍ക്ക് വെല്‍ഡിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ വശമാണ്.ഗള്‍ഫില്‍ പോയി തിരികെയെത്തിയെങ്കിലും പിന്നീട് പോകാനായില്ല. നാട്ടിലെ പലസ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇതിനിടയില്‍ ചില തല്ലുകേസുകളിലും ഉള്‍പ്പെട്ടു. ഇതോടെ വീട്ടില്‍ ഒരു റൗഡിയുടെ പരിവേഷമായി. വയോധികരായ ഭാര്യവീട്ടുകാര്‍ക്കും ഇയാളെ പേടിയായി. ഈ ഭയമാണ് ശരിക്കും ഇയാള്‍ മുതലെടുത്തത്. ഭാര്യയുടെ അനിയത്തിയെയും നോട്ടമിടാന്‍ തുടങ്ങി. ഹരികൃഷ്ണയെ പലപ്പോഴും അയാള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതെല്ലാം വീട്ടുകാര്‍ നിസഹായരായി നോക്കിനിന്നു. രതീഷ് ഹരികൃഷ്ണയെ മര്‍ദിക്കുന്നത് നാട്ടുകാരില്‍ ചിലരും കണ്ടിട്ടുണ്ട്. പക്ഷേ, അത് അനിയത്തോയോടുള്ള കരുതല്‍ എന്ന രീതിയിലാണ് അവര്‍ കണ്ടിരുന്നത്. ഭാര്യ നീതു എറണാകുളത്ത് നൈറ്റ് ഡ്യൂട്ടിയിലാകുമ്പോള് സ്വന്തം കുട്ടികളെ നോക്കാനെന്ന വ്യാജേന സഹോദരിയെ രതീഷ് വീട്ടിലേക്കു കൊണ്ടുപോകുമായിരുന്നു. കണ്ണീരിൽ രണ്ടു കുടുംബങ്ങൾനിരാലംബരായ രണ്ട് കുടുംബങ്ങളുടെ ജീവിതമാണ് രതീഷിൻരെ കൊടുംക്രൂരതയില്‍ തകര്‍ന്നടിഞ്ഞത്. ഹരികൃഷ്ണയെ ലഭിക്കാന്‍ ചേച്ചിയെ…
Read Moreവൈക്കത്ത് ഈഴവനായ മേൽശാന്തി, ഇവിടെ തുടരാൻ അനുവദിക്കില്ല; ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപം
വൈക്കം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചുമതലയേൽക്കാനെത്തിയ ഈഴവനായ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് ഇന്നു ഇരുവിഭാഗത്തിന്റെയും മൊഴിയെടുക്കും. വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതിയുടെ പേരിൽ അവഗണന നേരിട്ടതായി പോലീസിൽ പരാതിപ്പെട്ടത്. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡിൽ അടുത്തിടെ നടന്ന പൊതു സ്ഥലംമറ്റത്തിന്റെ ഭാഗമായാണ് വൈക്കം കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി നിയോഗിക്കപ്പെട്ടത്. ഉണ്ണി പൊന്നപ്പൻ ചുമതലയേൽക്കാനായി എത്തിയപ്പോൾ നിലവിലെ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു. പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെത്തി പകരക്കാരനായി വന്ന ശാന്തിയിൽനിന്ന് ശ്രീകോവിലിന്റെ താക്കോൽ ഉണ്ണി പൊന്നപ്പനു വാങ്ങി നൽകുകയായിരുന്നു. എന്നാൽ തിരുവാഭരണമടക്കമുള്ളവ കൈമാറാൻ പഴയ മേൽശാന്തി തയാറായില്ല. ജൂലൈ 30നാണ് താൽക്കാലിക മേൽശാന്തിയിൽനിന്ന് താക്കോൽ വാങ്ങി ശ്രീകോവിൽ തുറന്ന് ഉണ്ണി പൊന്നപ്പൻ…
Read Moreഷിബിന്‍ പെണ്സുഹൃത്തുക്കളേറെ; സ്ഥലമറിയാ തിരിക്കാൻ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ത് ബസുകൾ മാറിമാറി; സ്വന്തം മകളെ പീഡിപ്പിക്കാൻ വീട്ടുനൽകിയത് അമ്മയും
ആറന്മുള: അമ്മയുടെ സഹായത്തോടെ പതിമൂന്നുകാരിക്കു ക്രൂരപീഡനമേല്ക്കേണ്ടിവന്ന സംഭവത്തില്‍ തുടരന്വേഷണ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ കുട്ടിയുടെ അമ്മയെ രണ്ടാംപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ റിമാന്‍ഡിലാണ്. ഹരിപ്പാട് പടിപ്പുര വടക്കേതില്‍ ഷിബിന്‍ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂല് ഷെമി മന്‍സിലില്‍ മുഹമ്മദ് ഷിറാസ് (36) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. നിത്യസന്ദർശകൻഷിബിന് പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. രണ്ടാനച്ഛനും മാതാവിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഷിബിന്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്കിയുരന്നുവെന്നും മാതാവ് ഇതിനെ പിന്തുണച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 28ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ഷിബിനും മുഹമ്മദ് ഷിറാസുംകൂടി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോന്നു. ഷിബിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് കൊണ്ടുപോയത്. ഷിബിന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്താമെന്നു തെറ്റിധരിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയതെന്ന് പറയുന്നു. ഷിബിന്റെ വീട്ടിലെത്തിച്ച കുട്ടിയെ അവിടെവച്ച് നിരവധി തവണ പീഡിപ്പിച്ചു. അവിടെനിന്ന് പെണ്‍കുട്ടിയെ കടയ്ക്കാവൂരില്‍ മുഹമ്മദ്…
Read Moreഅയാളെ കിടത്താന്‍ പാകത്തിന് എന്തെങ്കിലും ചെയ്യണം; തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുന്നു; സുഹൃത്തിനെതിരേ ക്വട്ടേഷൻ നൽകി യുവതി
പരിയാരം: പരിയാരത്ത് കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തന്റെ ഭർത്താവിനെ നിയന്ത്രിക്കുന്ന സുഹൃത്തിനെ വധിക്കാൻ ഭാര്യ നല്കിയ ക്വട്ടേഷൻ കഥയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ പ്രതികൾ വെളിപ്പെടുത്തിയത്. ക്വട്ടേഷൻ നല്കിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥയായ സീമയെ ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഭര്‍ത്താവിനെ നിയന്ത്രിക്കുന്ന സുഹൃത്തിനെ ഇല്ലാതാക്കിയാല്‍ ഭര്‍ത്താവിനെ തനിക്ക് മാത്രമായി ലഭിക്കുമെന്ന ചിന്തയില്‍ നിന്നാണ് സീമ എന്ന സ്ത്രീയെ ക്വട്ടേഷന്‍ സംഘത്തിലേക്ക് എത്തിച്ചത്. ഭർത്താവിന്റെ ആത്മസുഹൃത്തായ പരിയാരത്തെ കോണ്‍ട്രാക്ടറുടെ ജീവന് അപായപ്പെടുത്താൻ തന്നെയാണ് സീമ ക്വട്ടേഷൻസംഘത്തെ സമീപിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ അക്രമിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ പിടിക്കപ്പെട്ടാലും തന്റെ പേരു പറയാതിരിക്കാന്‍ സീമ വേറെയും ലക്ഷങ്ങള്‍ പ്രതികള്‍ക്ക് ഓഫര്‍ ചെയ്തിരുന്നു. ഭര്‍ത്താവും മക്കളുമായി പിണങ്ങി കണ്ണൂരിലെ ഒരു…
Read Moreസമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; യുവാവിന്റെ മരണത്തിൽ ദുരൂഹത! അപകടത്തില്‍ മരിച്ചത് മുംബൈ പോലീസ് നിരീക്ഷിച്ചയാൾ; ഇബ്രാഹിമിന് പാക്-ബംഗ്ലാദേശ് ബന്ധം
കെ.ഷിന്റുലാല്‍ കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു യുവാവിന്റെ മരണത്തില്‍ ദുരൂഹത.ബംഗളൂരു, കോഴിക്കോട് കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹിമിന്റെ സുഹൃത്ത് തിരൂര്‍ സ്വദേശിയായ 24 വയസുള്ള യുവാവ് രണ്ട് വര്‍ഷം മുമ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധമുള്ളവരെ കുറിച്ചുള്ള ചോദ്യം ചെയ്യലിനിടെയാണ് ഇബ്രാഹിം മരിച്ച യുവാവിനെ കുറിച്ച് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് യുവാവ് മരിച്ചതിനെ കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. 2019 ല്‍ മുംബൈയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് മിലിറ്ററി ഇന്റലിജന്‍സും മുംബൈ തീവ്രവാദ വിരുദ്ധ സേനയും (എടിഎസും) നടത്തിയ അന്വേഷണത്തില്‍ മലയാളികളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനിടെ തിരൂര്‍ സ്വദേശിയായ യുവാവിന്റെ പങ്കിനെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചു. ഈ…
Read Moreസ്വന്തം കുട്ടിയെ ഒന്നു കാണാൻ പോലും നിൽക്കാ തെ യുവാവ് ചെയ്തത് കൊടും ക്രൂരത; പ്രസവ ശേഷമെത്തിയ ഭാര്യയോടും കുട്ടിയോടും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ
പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടിപ്പോയ ഭർത്താവ് അറസ്റ്റിൽ.പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനെയാണ് കോയന്പത്തൂരിലെ ബന്ധുവീട്ടിൽനിന്ന് ഹേമാംബിക പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനുവിന്റെ ഭാര്യ. വിവാഹ സമയത്ത് 41 പവൻ ആഭരണം നൽകിയിരുന്നു. കൂടുതൽ സ്വർണം വേണമെന്നും വസ്തു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചപ്പോൾ പരാതിയെത്തുടർന്ന് മനുവിനെതിരെ കേസെടുത്തു. പ്രസവ ശേഷം ഭർതൃവീട്ടിൽ വന്ന യുവതിയെ വീട്ടിൽ കയറ്റാതെ വീടുപൂട്ടി മനു സ്ഥലം വിടുകയായിരുന്നു. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കോടതിയിൽ നിന്നും ഉത്തരവുമായി എത്തിയ യുവതിക്ക് വീട് തുറന്നുകൊടുക്കാത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും വരാന്തയിലാണ് കഴിഞ്ഞത്. ശനിയാഴ്ച മുതലാണ് മനുവിനെ കാണാതായത്.ഡിവൈഎസ്പി ശശികുമാറിന്റെ നിർദേശ പ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്ഐ അനൂപ്, എഎസ്ഐ വിജയകുമാർ, സിപിഒ സി.എൻ. ബിജു, നാസർ എന്നിവരടങ്ങിയ സംഘം പ്രതിയെ…
Read Moreമുന്നറിയിപ്പുകൾ അവഗണിക്കരുതേ..! മൂന്നാംതരംഗം ആഘോഷങ്ങൾ കൂടുതലുള്ള ഓഗസ്റ്റിൽ തന്നെ; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ രൂക്ഷമാകും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്താനുമാണ് സാധ്യത. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Read Moreട്രാഫിക് സിഗ്നലിൽ പുലർച്ചെ നൃത്തരംഗം; ലഹരിക്കെതിരേ ഹ്രസ്വചിത്രം ചെയ്ത സംവിധായകനെ പൊക്കി കൊച്ചി പോലീസ്; കാറിൽ കണ്ടത് മറ്റൊരു കാഴ്ച…
കൊച്ചി: മയക്കുമരുന്നിന്റെ ലഹരിയിൽ പുലർച്ചെ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത സംവിധായകൻ അറസ്റ്റിൽ. ടെലിഫിലിം സംവിധായകൻ വിഷ്ണുരാജ് ആണ് അറസ്റ്റിലായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സന്തോഷും സംഘവും കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുമ്പോഴാണ് സംഭവം. വണ്ടി ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് ഇടയ്ക്കു നൃത്തം ചെയ്യുന്നുമുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി നോക്കിയപ്പോൾ കാറിനുള്ളില്‍ യുവതിയെ കണ്ടു. മോഡലിംഗ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. സിഗ്നൽ തൂണിൽ നൃത്തം ചെയ്തിരുന്നത് കൊച്ചി സ്വദേശി വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ലഹരിയ്ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് ഇയാൾ. ദേഹപരിശോധനയിൽ വസ്ത്രത്തിനുള്ളില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎ ന്യൂജനറേഷന് ലഹരി മരുന്ന് കണ്ടെത്തി.ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേയ്ക്കായിരുന്നു ഇവരുടെ യാത്രയെന്ന്…
Read Moreപുലർച്ചെ കാപ്പിയുമായെത്തിയ അമ്മ കണ്ടത് തൂങ്ങി നിൽക്കുന്ന ഇരട്ട സഹോദരങ്ങളായ മക്കളെ; ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതർ വീട്ടിലെത്തിയതായി ആക്ഷേപം
കോട്ടയം: കടുവാക്കുളത്തിനു സമീപം ഇരട്ട സഹോദരങ്ങളായ യുവാക്കൾ മരിച്ചനിലയിൽ. കടുവാക്കുളം കൊച്ചുപറന്പിൽ നിസാർ ഖാൻ (33), നസീർ ഖാൻ എന്നിവരെയാണ് ഇന്നു രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടകത്തിനു സമീപത്തു താമസിച്ചിരുന്ന ഇവർ മൂന്നു വർഷം മുന്‍പാണ് ഇവിടെ താമസത്തിനെത്തിയത്. ഇവരെ കൂടാതെ അമ്മയാണ് വീട്ടിലുള്ളത്. അമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയിൽ ചെന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഇതോടെ അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഒാടിക്കൂടി അടുത്ത മുറിയിൽ നോക്കിയപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ ക്രയിൻ സർവീസിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ക്രയിൻ സർവീസ് ഉടമ മരിച്ചതോടെ ജോലി നഷ്ടമായിരുന്നു. അടുത്ത കാലത്തു കൂലിപ്പണിയും മറ്റുമായി ജീവിക്കുകയായിരുന്നു. എന്നാൽ, രണ്ടാഴ്ചയായി ഇവർ അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. ഇവർക്കു ബാങ്കിൽ കടബാധ്യത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അധികൃതർ വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.…
Read More