കൊല്ലം: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനേതിരേ സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകളും വിമർശനങ്ങളുമൊക്കെ നിറയുന്നുണ്ട്. അതിനിടയിൽ കോൺഗ്രസിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. എസ്എസ്എൽസി ഫലം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയുടെ പ്രതികരണം. തന്റെ മകൾ ഉൾപ്പടെയുള്ളവർ 15ന് റിസൾട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്നുംനിലവിലെ സാഹചര്യത്തിൽ ഫലം വൈകുമെന്നാണ് അറിയാൻ സാധിച്ചതെന്നും ഹരി പറയുന്നു. അങ്ങനെ വന്നാൽ കുട്ടികളിൽ വല്ലാത്ത മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകുമെന്നും ഹരി പത്തനാപുരം കോൺഗ്രസിനോടായി പറഞ്ഞു. ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ… മുഖ്യമന്ത്രിയെ ഇന്നോ നാളയോ പ്രഖ്യാപിച്ചേക്കും. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അവര്‍ മൃഗിയമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതവര് തീരുമാനിക്കട്ടേ. കെസി വേണുഗോപാല്‍ ആണെങ്കിലും വിഡി സതീശന് ആണെങ്കിലും രമേശ് ചെന്നിത്തല ആണെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അത് നമ്മുടെ മുഖ്യമന്ത്രിയാണ്. വളരെ ബുദ്ധിപൂര്‍വ്വം ജനകീയനായൊരു മുഖ്യമന്ത്രിയെ…
Read MoreCategory: Top News
വരവ് കുറഞ്ഞു, സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷം; ഇറച്ചിക്കോഴിയുടെ വിലകുത്തനെ കയറുന്നു; സംസ്ഥാനത്ത് ഒരാഴ്ചവേണ്ടത് 1.50 ലക്ഷം കിലോ കോഴിയിറച്ചി
തൊടുപുഴ: സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷമാകുന്നു. കശാപ്പിനുള്ള ഉരുക്കളെ ആവശ്യത്തിനു ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ് കശാപ്പിനുള്ള പോത്തുകളെ കേരളത്തിലേക്ക് എത്തിക്കുന്നത്. പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്ക്ക് ഉരുക്കളെ വാങ്ങാന്‍ തുടങ്ങിയതാണ് മലയാളികള്‍ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍നിന്ന് ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരുന്നത് ഗണ്യമായി കുറയുകയായിരുന്നു. നേരത്തേ കയറ്റുമതി സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയ്ക്കാണ് ഇടനിലക്കാരില്‍നിന്ന് ഉരുക്കളെ വാങ്ങിയിരുന്നതെങ്കില്‍ രണ്ടുമാസം മുമ്പ് വില 310 രൂപയായി ഉയര്‍ത്തി. ഇതോടെ കേരളത്തിലേക്കുള്ള ലോഡ് നാമമാത്രമായി ചുരുങ്ങി. ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരണമെങ്കില്‍ യാത്രാചെലവ് ഉള്‍പ്പെടെ വലിയ തുക ചെലവാകുന്നുണ്ട്. കൊണ്ടുവരുന്ന ഉരുക്കള്‍ യാത്രാമധ്യേ ചത്തുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അങ്ങനെവന്നാല്‍ ഇവര്‍ക്ക് നഷ്ടം വീണ്ടും വര്‍ധിക്കും. അതിനാല്‍ കൂടിയ വിലയ്ക്ക് അവിടെ തന്നെ വിറ്റഴിക്കാനുള്ള അവസരം കൈവന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍പേരും അവിടെ വില്‍ക്കുകയാണ്.…
Read More‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല ജനവികാരവും പരിഗണിക്കും: മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക്കും കണക്കിലെടുക്കും’; കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Read Moreപാചകവാതക ക്ഷാമവും വിലവര്‍ധനയും; ഹോട്ടലുകള്‍ മെനു വെട്ടിക്കുറച്ചു,ഭക്ഷണത്തിന് വില തോന്നുംപടി; ചായകുടി കുറച്ചു സാധാരണക്കാർ
കോട്ടയം: പാചകവാതക ക്ഷാമവും വിലവര്‍ധനയും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില തോന്നുംപടി. ചെറുകിട ഹോട്ടലുകളില്‍ ചായയ്ക്കും ഭക്ഷണത്തിനും മൂന്നും നാലും രൂപയാണു വര്ധിപ്പിച്ചതെങ്കില് വലിയ ഹോട്ടലുകള്‍ 30 രൂപയോളമാണു വര്‍ധിപ്പിച്ചത്. ഒട്ടുമിക്ക ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാതെയാണു പ്രവര്‍ത്തിക്കുന്നത്. വില വര്‍ധിപ്പിച്ചതിനൊപ്പം പലഹോട്ടലുകളിലും ഭക്ഷണത്തിന്റെ മെനുവും വെട്ടിക്കുറച്ചു. ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ മിക്ക ഹോട്ടലുകളും ഒഴിവാക്കി. ലൈവ് ദോശ, പൊറോട്ട, ചപ്പാത്തി എന്നിവ ചില ഹോട്ടലുകള്‍ ഒഴിവാക്കിയപ്പോള്‍ ചില ഹോട്ടലുകളില്‍ ഊണാണ് ഒഴിവാക്കിയത്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഉച്ചയൂണ് പൂര്‍ണമായും നിര്‍ത്തലാക്കി. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന മസാലദോശ, നെയ്യ് റോസ്റ്റ്, പൊറോട്ട എന്നിവ രാവിലെയും വൈകുന്നേരവും മാത്രമാക്കി. കോഫി ഫൗസിലെ കാപ്പിയും നിശ്ചിത സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ. ചില ഹോട്ടലുകളില്‍ ചായക്ക് 15 മുതല്‍ 18 രൂപവരെ ഈടാക്കുന്പോൾ കാപ്പിക്ക് 25 മുതല്‍ 30…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ; യുവതിക്ക് ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നിലവിൽ യുവതിയുടെ മൃതദേഹം ചേർത്തലയിലെ…
Read Moreപതിമൂന്നുകാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തൽ; മുപ്പത്തിനാലുകാരൻ അറസ്റ്റിൽ; ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ
റാന്നി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ. റാന്നി വൈക്കം വിളയില്‍ ലക്ഷം വീട്ടില്‍ രാജേഷ് കുമാറി(34)നെയാണ് പത്തനംതിട്ട സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഇയാള്‍ വീടുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയും റീലുകള്‍ പോസ്റ്റ് ചെയ്തുമാണ് രാജേഷ് കുമാര്‍ പെണ്‍കുട്ടിയെ ആകര്‍ഷിച്ചത്. 2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയം ആകുന്നത്. തുടര്‍ന്ന് ചാറ്റ് ചെയ്യുകയും പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളുടെ ഫോണില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ…
Read More‘അവനെ സംസ്കരിച്ച സ്ഥലത്ത്തന്നെ എന്നെയും മറവ് ചെയ്യണം’: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു: മനംനൊന്ത് യുവതി ജീവനൊടുക്കി; ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു
കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ മണിക്ക് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. മണിയുടെ മരണം പ്രഫുല്ലയെ മാനസികമായി തളർത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവതി ജീവനൊടുക്കിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നൽകും.
Read Moreമുഖ്യമന്ത്രി ആര്… പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ: പിൻവാങ്ങാൻ തയാറല്ലെന്ന് കട്ടായം പിടിച്ച് മൂവരും
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ വീണ്ടും കാലതാമസം നേരിടും.സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മാത്രമേ പ്രഖ്യാപനമുള്ളൂ എന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മുഖ്യമന്ത്രി ആകുന്ന കാര്യത്തിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും ലവലേശം പിൻവാങ്ങാൻ തയാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകുന്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിന്റെ തീരുമാനമെന്നാണ് കെസി ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിന്റേയും ആർസി പക്ഷത്തിന്റേയും ആത്മവിശ്വാസം.
Read More‘കാമറ ഉണ്ടെന്ന് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇങ്ങനെ ചെയ്തത്’, വാടാനപ്പള്ളിയിൽ കെ. സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ്വച്ച സിപിഎം നേതാവിന്റെ വിശദീകരണം
തൃശൂര്‍: വാടാനപ്പള്ളിയിൽ കെ. സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ്വച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഹമ്മദ് വിശദീകരിക്കുന്ന ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും, കാമറ ഉള്ള കാര്യം അറിയാതെവച്ചതാണെന്നും അദ്ദഹം പറഞ്ഞു. അതേസമയം, ഫ്ലക്സ്വച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Read More‘ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും, വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാം’: കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എന്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
Read More