കോട്ടയം: പാചകവാതകം പ്രതിസന്ധിയിലായതോടെ പലരും വിറകടുപ്പിലേക്കും വൈദ്യുതി അടുപ്പിലേക്കുമൊക്കെ പാചകം മാറ്റിയിട്ടുണ്ട്. വിറകടുപ്പിനേക്കാള്‍ കൂടുതല്‍ ഇന്‍ഡക്ഷന്‍ കുക്കറുകളോടാണ് എല്ലാവര്ക്കും പ്രിയം. ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം പൊടിപൊടിക്കുമ്പോള്‍ കെഎസ്ഇബി പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്തോളൂ. പക്ഷേ, അത് പകല്‍സമയത്ത് മതിയെന്നാണ് നിര്‍ദ്ദേശം. കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ, മൈക്രോവേവ് ഓവന് എന്നിങ്ങനെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതികള്‍ സ്വീകരിച്ചാല്‍ ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും. വൈദ്യുതി ആവശ്യകത കൂടിയ വൈകുന്നേരം ആറിനു ശേഷമുള്ള സമയം ഇലക്ട്രിക് പാചകം ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ? ഇങ്ങനെയാണ് കെഎസ്ഇബിയുടെ കുറിപ്പ്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അതിന്റെ പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍കരുതലെന്ന രീതിയിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം.
Read MoreCategory: Top News
അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിന്റെ അങ്കത്തട്ടിൽ തീപാറും പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടകം, വിജയം ആവർത്തിക്കാൻ വി.എൻ. വാസവൻ
ഏറ്റുമാനൂർ: തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ് ഏറ്റുമാനൂർ. 1957ലും 1960ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു വിജയം. കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ1965 ൽ കേരള കോൺഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോൺഗ്രസ് രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. 1977 ൽ യുഡിഎഫിൽ കോൺഗ്രസിനായിരുന്നു സീറ്റ്. കോൺഗ്രസ് രണ്ടാമതെത്തി. 1980ൽ എൽഡിഎഫ് വിജയിച്ചു. 1982ൽ യുഡിഎഫിൽ സീറ്റ് ലഭിച്ച കേരള കോൺഗ്രസ് വിജയിച്ചു. 1987ൽ ഇരു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രൻ വിജയിച്ചു. 1991ൽ തോമസ് ചാഴികാടനിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006 വരെ കേരള കോൺഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു. 2011ൽ മണ്ഡലം പുനർനിർണയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂരിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്റെ…
Read Moreഇളയ ദളപതിക്ക് ജയിച്ചേ മതിയാകൂ… നടൻ വിജയ് പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും; മത്സരം ഡിഎംകെയും ടിവികെയുമെന്ന് വിജയ്
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചെന്നൈയിലാണ് പെരന്പൂർ മണ്ഡലം. മധ്യ തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. ടിവികെയിലെ മുതിർന്ന നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, ആർ. അരുൺരാജ്, സി.ടി.ആർ. നിർമൽകുമാർ, കെ.എ. സെങ്കോട്ടയ്യൻ എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി. മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു.
Read Moreമകൾ മിഠായി മോഷ്ടിച്ചെന്ന കടക്കാരന്റെ പരാതി; പിതാവ് മകളെ തല്ലിക്കൊന്നു; പരാതിയുമായി കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ
ലക്നോ: കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. സംഭവത്തിൽ പുഷ്പേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു. നടക്കുന്ന സംഭവം ഉത്തർപ്രദേശിലെ രത്തന്‍പുരിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പറഞ്ഞിരുന്നു. തുടർന്ന് കോപാകുലനായ ഇയാൾ മകളെ വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരതി പോലീസിനോട് പറഞ്ഞു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ വഴിയരികിലെ പേരാലിന്റെ ചില്ല പൊട്ടിവീണു: യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ എല്‍ഐസി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്റെ ദേഹത്തേയ്ക്ക് റോഡരികിൽ നിന്ന വലിയ പേരാലിന്റെ കൊമ്പ് പെട്ടെന്ന് പൊട്ടിവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേര്‍ന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ നിരവധി ആളുകൾ മരത്തിന് സമീപത്തായി ഉണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.
Read More‘സിപിഎം – എസ്ഡിപിഐ ബന്ധമെന്ന ആരോപണം കനഗോലു ക്യാപ്സ്യൂൾ: എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളത്’: എം. എ ബേബി
തിരുവനന്തപുരം: എസ്ഡിപിഐ – സിപിഎം ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കനഗോലു ക്യാപ്സൂളാണതെന്നും സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ആദ്യം പറഞ്ഞത് സിപിഎം – ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളോട് സിപിഎം ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എം. എ ബേബി കൂട്ടിച്ചേർത്തു.
Read Moreവിശുദ്ധവാരത്തിനു തുടക്കമിട്ട് ഇന്ന് ഓശാന ഞായർ
കൊച്ചി: വിശുദ്ധവാരത്തിനു തുടക്കമിട്ട് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ ചടങ്ങുകളും കുർബാനയും തുടങ്ങി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓര്മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള് ദിനത്തിൽ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്.
Read More‘നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എല്ലാവരുടെയും വോട്ട് സ്വീകരിക്കും’: കുന്നത്തു മുഹമ്മദ്
മലപ്പുറം: തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി കുന്നത്തു മുഹമ്മദ്. എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എന്നായിരുന്നു കുന്നത്തു മുഹമ്മദിന്റെ മറുപടി. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് വേണം. അല്ലാതെ പാക്കിസ്ഥാന്റെയും അമേരിക്കയുടെയും വോട്ട് പോയി സ്വീകരിക്കാൻ കഴിയില്ലല്ലോ എന്നും സ്ഥാനാർഥി പറഞ്ഞു. മങ്കടയിലെ എസ്ഡിപിഐ സ്ഥാനാർഥിയെ എന്തുകൊണ്ടു പിൻവലിച്ചു എന്നറിയില്ല. ഇടതു സ്ഥാനാർഥിയെ മാറ്റി തന്നെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ എൽഡിഎഫ് അണികൾക്കുണ്ടായ ആശയക്കുഴപ്പം മാറിയോ എന്നറിയില്ല. ഇടതുപക്ഷം പിന്തുണച്ചതിൽ സന്തോഷം. അവരോടൊത്തുള്ള പോക്കിൽ ആത്മവിശ്വാസമുണ്ട്. ലീഗിൽ നിന്നും അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുന്നത്തു മുഹമ്മദ് പറഞ്ഞു.
Read Moreലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ ഒളിവിൽ; പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ പോലീസിനു നൽകി യുവതി; പ്രശോഭിനെതിരെ കേസെടുത്ത് പോലീസ്
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Moreഇരുപതാം വയസിൽ യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ പീഡനത്തെ തുടർന്ന്; വീട്ടിൽ നേരിട്ട ദുരിതം റിക്കാർഡ് ചെയ്ത് സുഹൃത്തിനയച്ചു; വീഡിയോയിൽ ഏഴുപേരുടെ പേരുകൾ
മുംബൈ: ജീവിതം മടുത്തു, ഇനി ഞാൻ ജീവിച്ചിരിക്കില്ല. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്. മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് സാദ് തന്റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ…
Read More