തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് 77 സീറ്റിലും എൽഡിഎഫ് 57 സീറ്റിലും എൻഡിഎ അഞ്ച് സീറ്റിലും ലീഡു ചെയ്യുകയാണ്. പല മണ്ഡലങ്ങളിലും ഇവിഎം എണ്ണി തുടങ്ങി. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം. ജോണിനാണ് ലീഡ്. തൃത്താലയിൽ വി.ടി. ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഫല സൂചനകളിൽ പല മന്ത്രിമാരും പിന്നിലാണ്. ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി. രാജേഷും വീണാ ജോർജും പിന്നിലാണ്. പാലായിൽ…
Read MoreCategory: Top News
‘യുഡിഎഫ് മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ല’: സണ്ണി ജോസഫ്
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ലൊരു വിജയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്ര സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ല. പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്നും മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പു സമയത്തായിരുന്നു. പ്രചാരണ സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Read Moreവീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 124 ലിറ്റര്‍ വിദേശമദ്യം: അനധികൃതമായി വിൽപന നടത്താൻവച്ച മദ്യവുമായി 52 -കാരി പിടിയില്‍
പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി 52 -കാരി പിടിയില്‍. പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി ശശികലയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നാണ് മദ്യ കുപ്പികൾ കണ്ടെടുത്തത്. വീട്ടിലെ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തെരച്ചിലിൽ രഹസ്യ അറ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയുമായിരുന്നു. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreകേരളത്തിന്റെ ഭരണചക്രം ആര് തിരിക്കും: ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം: പ്രതീക്ഷയിലും ആശങ്കയിലും മുന്നണികള്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതീക്ഷയിലും ആശങ്കയിലും മുന്നണികള്‍. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.വോട്ടെണ്ണൽ നടപടികൾക്കായി 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. എക്സിറ്റ് പോള്‍ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇത്തവണ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വലിയ മുന്നേറ്റം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലും കണക്ക് കൂട്ടലിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. യുഡിഎഫിലെ ഘടകകക്ഷികളും നല്ല വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ഭൂരിപക്ഷ ജനവിഭാഗവും ന്യൂനപക്ഷ വിഭാഗവും തങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. പിണറായി വിജയന്…
Read Moreസർവം സതീശൻ… ‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കെ മട്ടന്നൂരിലും വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിൽ “പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’ എന്നാണ് എഴുതിയിരിക്കുന്നത്. ശനിയാഴ്ച ശ്രീകണ്ഠപുരത്തും തൊടുപുഴയിലും സതീശൻ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘പട നയിച്ചവർ നാട് നയിക്കും’ എന്നാണ് തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്.
Read Moreപെട്രോൾ ലിറ്ററിന് 10 മുതൽ 20 രൂപ വരെ: ഇന്ധനവില വർധന ഉടൻ? പാചകവാതക വില വര്‍ധന: സംസ്ഥാന വ്യാപകമായി ആറിന് ഹോട്ടലുകള്‍ അടച്ചിടും
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്. പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ്…
Read More50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: വന്‍ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
കൊച്ചി: വന്‍ പലിശ വാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്ത് സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് കൊച്ചാറ പുളിക്കല്‍ വീട്ടില്‍ സോണിയമോള്‍ സെബാസ്റ്റ്യനെയാണ് (38) എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാരത് ലജ്ന ഹൗസിംഗ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് കോതമംഗലം എന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ലജന കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവനക്കാരി എന്ന് സ്വയം പറഞ്ഞു പരിചയപ്പെടുത്തി എറണാകുളം നോര്‍ത്ത് സ്വദേശിയുടെ 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാചകവാതക വിതരണം 70 ശതമാനമായി വർധിപ്പിച്ചു: പരിഭ്രാന്തി വേണ്ടെന്നു കേന്ദ്ര സർക്കാർ
പരവൂർ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം 70 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പലയിടങ്ങളിലും അനാവശ്യമായ പരിഭ്രാന്തി മൂലം ഉപഭോക്താക്കൾ സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. പെട്രോൾ, ഡീസൽ വിതരണവും സാധാരണ നിലയിലാണെന്നും വ്യാജ വാർത്തകളിൽ വിശ്വസിച്ച് ആരും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നും സർക്കാർ അഭ്യർഥിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി, പിഎൻജി, ഗതാഗതത്തിനുള്ള സിഎൻജി എന്നിവയുടെ വിതരണം 100 ശതമാനം സംരക്ഷിക്കുമെന്നും പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിക്കാതെ നോക്കുമെന്നും ബന്ധപ്പെട്ടവർക്ക് എല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
Read More‘കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം’: തിരിച്ചെത്തിയത് 98.47 ശതമാനം നോട്ടുകൾ
പരവൂർ: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് 5,451 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും. ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഷുറൻസ് ചെയ്ത പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്…
Read More‘പട നയിച്ചവൻ നാട് നയിക്കും’; തൊടുപുഴയിൽ സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
ഇടുക്കി: തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപെട്ടത്.
Read More