കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ, ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
Read MoreCategory: Top News
കാമുകനും എട്ടു സുഹൃത്തുക്കളും രണ്ടരമാസം പീഡിപ്പിച്ചു; പ്രണയപ്പകയിൽ പതിനഞ്ചുകാരി മെനഞ്ഞ കഥ പൊളിച്ച് പോലീസ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് എട്ടുകുടുംബങ്ങൾ
തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗ സംഘം പീഡിപ്പിച്ച സംഭവം കെട്ടുകഥ. എഫ്ഐആർ രജിസ്റ്റർ ചെയ്തു രണ്ടുപേരെ പിടികൂടിയ കണ്ണൂർ സിറ്റി പോലീസ് ഒടുവിൽ ത്രിശങ്കുവിലായി. പ്രണയപ്പകയാണ് സംഭവത്തിനു പിന്നിലെന്ന പെൺകുട്ടിയുടെ തുടർമൊഴി കേട്ട് ഐപിഎസ് ഉദ്യോഗസ്ഥരടക്കം അമ്പരന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി പ്രകാരം പ്രതി സ്ഥാനത്തേക്ക് എത്തുമായിരുന്ന എട്ട് യുവാക്കളും അവരുടെ കുടുംബങ്ങളുമാണ് മൂന്നു ദിവസം മുൾമുനയിൽ നിന്നത്. ആ കുടുംബങ്ങൾ എല്ലാം അപമാനത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കെട്ടുകഥ ഇങ്ങനെ ആൺസുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പെൺകുട്ടിയെ തന്റെ മറ്റ് സുഹൃത്തുക്കൾക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആദ്യ മൊഴി. രണ്ടര മാസം പീഡനത്തിനിരയായെന്നും ഇതിനെത്തുടർന്ന് പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമായിരുന്നു പോലീസിനു ലഭിച്ച വിവരം. വിഷയം അതീവ ഗൗരവത്തിലെടുത്ത പോലീസ് സംഭവത്തിൽ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.…
Read Moreമെട്രോയിൽ പാട്ടുപാടി തകർത്ത് പെൺകുട്ടികൾ; ചോദ്യം ചെയ്ത് സഹയാത്രികർ; രൂക്ഷമായ വാക്കേറ്റത്തിൽ ട്രെയിൻ വൈകിയത് 20 മിനിറ്റ്; എട്ടിന്റെ പണിവാങ്ങിക്കൂട്ടി കുട്ടികൾ
ബംഗളൂരു: മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. പീനിയ മെട്രോ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
Read Moreപഠിക്കുന്നതിനേക്കാൾ വലിയ ലഹരിയാ സാറേ ലക്ഷങ്ങൾ കൈയിലെത്തുന്പോൾ: പഠനം പാതി വഴിയിൽ നിർത്തി കച്ചവടത്തിനിറങ്ങി; വിദ്യാർഥിനിയും യുവാവും അറസ്റ്റിൽ
കോതമംഗലം: വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് കോതമംഗലത്തെ കോളജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രഫഷണൽ കോളജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനമുപേക്ഷിച്ച് മയക്കുമരുന്ന് വില്പനയിലേക്കു തിരിയുകയായിരുന്നു. ദിവസേന 3000 രൂപ വാടക വരുന്ന ഹോട്ടൽ മുറികളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ഇ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ…
Read Moreനവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടെ കാലുകൾ അനക്കി കണ്ണുതുറന്നു; പിന്നെ നടന്നതെല്ലാം മറ്റൊരു വിധിയുടെ വിളയാട്ടം
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ജീവനുള്ളതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. 400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കെട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.…
Read Moreസിപിഎം നേതാവിനെതിരെ ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച യുവതി ആശുപത്രിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന് മാത്യുവിനെതിരെയാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന് മാത്യുവിനെതിരെയുള്ള ആരോപണം. വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില് നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreടി.എൻ. പ്രതാപന് ഒന്നേമുക്കാൽ പവന്റെ സ്വർണവള ഊരിനൽകി പഞ്ചായത്ത് പ്രസിഡന്റ്; ഇത്തരം സംഭാവനകൾ തങ്ങൾക്ക് ഊർജ്ജം നൽകുന്നെന്ന് സ്ഥാനാർഥി
തൃശൂർ: ടി.എൻ. പ്രതാപനു തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കായി ഒന്നേമുക്കാൽ പവന്റെ സ്വർണവള ഊരിക്കൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ്. മണലൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനു വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബാണ് സ്വർണവള സമ്മാനിച്ചത്.ഇന്നലെ തൃശൂർ കളക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പണത്തിനുശേഷം താഴേക്കിറങ്ങുന്പോഴായിരുന്നു ഉപഹാരസമർപ്പണം. ഗ്രേസി വളയുമായി എത്തിയപ്പോൾ പ്രതാപൻ കൈകൾ വള അണിയിക്കാനായി നീട്ടിക്കൊടുത്തു. 2019ലെ തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പ് കണ്വെൻഷൻ കെ. കരുണാകരൻ സ്മാരക ടൗണ്ഹാളിൽ നടക്കുന്നതിനിടെ മഹിളാ കോണ്ഗ്രസ് നേതാവ് ചെന്പൂരി ചക്കിപ്പെണ്ണ് കൈകളിൽ അണിഞ്ഞിരുന്ന വള ഊരിനൽകിയ സംഭവം പ്രതാപൻ മാധ്യമങ്ങളെ ഓർമിപ്പിച്ചു. ജനങ്ങൾ നൽകുന്ന സംഭാവനകളാണ് യുഡിഎഫ് ക്യാന്പിന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേസി ജേക്കബിന്റെ പ്രവൃത്തി ആത്മാർപ്പണമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപിണറായിക്കും ഭാര്യക്കുംകൂടി ഒരുകോടി രൂപയിൽപ്പരം നിക്ഷേപം; ഒരു കോടിക്കടുത്ത് സ്വത്തുക്കൾ; സ്വന്തമായി വാഹനമില്ല; പിണറായിയുടെ പേരിൽ ഒരു കേസ്
തലശേരി: പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി വിവിധ ബാങ്കുകളിലും ഓഹരികളുമായി 1,05,94,062 രൂപയുടെ നിക്ഷേപം. ബാങ്കുകൾ, ട്രഷറി എന്നിവിടങ്ങളിലായി പിണറായിക്ക് 45,35,620 രൂപയുടെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപവുമാണുള്ളത്. ഇരുവർക്കും ബാധ്യതകളില്ല. പണമായി പിണറായിയുടെ കൈയിലുള്ളത് 1,000 രൂപയാണ്. സെക്രട്ടേറിയറ്റ് ട്രഷറി സേംവിഗ്സ് ബാങ്ക്, എസ്ബിഐ തലശേരി ബ്രാഞ്ച്, പിണറായി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായിക്ക് നിക്ഷേപമുള്ളത്. കണ്ണൂർ വിമാനത്താവളകന്പനിയായ കിയാലിൽ ഒരു ലക്ഷം രൂപ മൂല്യം വരുന്ന ആയിരം ഓഹരികളും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപ മൂല്യമുള്ള ആയിരം ഓഹരികളും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഓഹരികളുമുണ്ട്. പിണറായിക്കെതിരേ നിലവിൽ ഒരു കേസുണ്ട്. എസ്എൻസി ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാംഗ് മൂലത്തിൽ പറയുന്നു. ഭാര്യ കമലയ്ക്ക് എസ്ബിഐ തലശേരി, കണ്ണൂർ ട്രഷറി…
Read Moreപ്രണയം തലയ്ക്കുപിടിച്ചപ്പോൾ യുവാവിന്റെ വീട്ടിലെത്തി കിണറ്റിൽ ചാടി; 52 വയസുള്ള വീട്ടമ്മയ്ക്ക് 30 വയസുള്ള മകനുണ്ട്; യുവാവിന്റെ വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം
മാന്നാർ: പ്രണയം തലയ്ക്കുപിടിച്ച വീട്ടമ്മ യുവാവിന്റെ വീട്ടിലെത്തി കുത്തിയിരുപ്പുസമരം നടത്തുകയും ഒടുവിൽ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മാന്നാർ പെരിങ്ങലിപുറത്താണ് സംഭവം. പുതിയതായി സ്കൂളിൽ അധ്യാപകനായി എത്തിയ ആളോടാണ് വീട്ടമ്മയ്ക്ക് പ്രണയം തോന്നിയത്. 30 ഉം 25 ഉം വയസുള്ള മക്കളുടെ മാതാവായ, ഭർതൃമതിയായ 52 വയസുള്ള വീട്ടമ്മയ്ക്കാണ് ഹയർസെക്കൻഡറി സ്കൂളിൽ നിയമിതനായ അധ്യാപകനോട് പ്രണയം തോന്നിയത്. അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പ്രണയം തലയ്ക്കു പിടിച്ച വീട്ടമ്മ ഇന്ന് അധ്യാപകന്റെ വീട്ടിൽ ചെന്ന് ബഹളം വയ്ക്കുകയും വീട്ടിൽ കുത്തിയിരിക്കുകയും ചെയ്തു. അധ്യാപകന്റെ വീട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസുകാർ വീട്ടമ്മയോടു കാര്യങ്ങൾ സംസാരിച്ചുനിൽക്കെ അവർ ഓടി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. കരയ്ക്ക് കയറ്റിയ വീട്ടമ്മ നിലവിൽ മാവേലിക്കര ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreപ്രയണം തകർന്ന വേദനയിൽ വന്ദേഭാരതിന്റെ ചില്ല് തകർത്ത് യുവാവ്; രണ്ടാഴ്ച നീണ്ട അന്വേഷണത്തിൽ പതിനെട്ടുകാരനെ കുടുക്കിയത് പോലീസിന്റെ ഒറ്റ തന്ത്രം
കൊച്ചി: വന്ദേഭാരത് എക്സിപ്രസിനു കല്ലെറിഞ്ഞ സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് ട്രെയിനിനു കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോഴാണ് കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ ട്രാക്കിനു സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്നു തവണ കല്ലെറിഞ്ഞു. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിനു പുറത്തുള്ള കാമറയിൽനിന്നു കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിനു സമീപം വരാറുള്ളവരുടെ പട്ടിക തയാറാക്കി നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നു പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.
Read More