കോഴിക്കോട്: മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എ ആയി ഫാത്തിമ തഹ്ലിയ. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടയായ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തഹ്ലിയ തോല്‍പ്പിച്ചത്. 1999ൽ ഖമറുന്നിസ അൻവറിനും 2021ൽ നൂർബീന റഷീദിനും ശേഷം നിയമസഭയിലേക്ക് മത്സരിച്ച വനിതയാണ് ഫാത്തിമ തഹ്ലിയ. രണ്ടു വനിതകളാണ് ഇത്തവണ ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും. കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്ന് കൗൺസിലറായ ഫാത്തിമ തഹ്ലിയയെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.
Read MoreCategory: Top News
ആ തെറ്റ് ഞങ്ങൾക്കിടയിലും… തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി; തോൽവി പിണായി വിജയനെതിരല്ലെന്ന് എം.എ ബേബി
ന്യൂഡൽഹി: കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സിപിഎം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനവിധി മാനിക്കുന്നുവെന്നും ആത്മപരിശോധന നടത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കിയപ്പോഴും ജനക്ഷേമത്തിനായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഏറ്റവും മികച്ച പ്രവൃത്തികൾ ചെയ്തെന്നും രാജ്യത്ത് അതിദാരിദ്യ്രനിർമാർജനം നടത്തിയ ഏക സംസ്ഥാനം കേരളമാണെന്നും എം.എ.ബേബി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും വരുന്ന യോഗങ്ങൾ ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. കേരളത്തിലുണ്ടായ തിരിച്ചടി പിണറായി വിജയനെതിരായ തിരിച്ചടിയായി കരുതാൻ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തുവർഷം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ നയിച്ച മുഖമായിരുന്നു പിണറായി വിജയന്റേത് എന്നുമാത്രം. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരാൾ സ്ഥാനാർഥിയാകുന്നത് അയാൾ പറയുന്പോഴല്ല, പാർട്ടി പറയുന്പോഴാണ്. ഒരാളുടെ താത്പര്യത്തിന് സീറ്റുകൾ ആവശ്യപ്പെടുന്നത് കമ്യൂണിസ്റ്റ് സ്വഭാവമല്ല. സിപിഎമ്മിനുള്ളിൽ ഇത്തരം മോഹങ്ങൾ വർധിച്ചുവരുന്നുണ്ടെന്നുള്ളത് ഒരു…
Read Moreമൊട്ടയ്ക്ക് ചേരുന്ന കമ്മൽ… ബേപ്പൂരിലെ തോൽവിക്ക് കാരണം ബിജെപി-സിപിഎം ധാരണ മൂലമെന്ന് പി.വി. അൻവർ
കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു. റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി.സതീശന്. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാന്‍ നില്ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍.
Read Moreജനങ്ങൾക്ക് നന്ദി, ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreയുഡിഎഫിൽ പെൺപടയുടെ തേരോട്ടം; എൽഡിഎഫിന്റെ ഉരുക്കുകോട്ട പൊട്ടിച്ച് രമ്യാ ഹരിദാസ്, ഉമാതോമസിന് അമ്പതിനായിരത്തിന്റെ ഭൂരിപക്ഷം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച ഭൂരിഭാഗം വനിതകളും വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികൾ നടന്നത് കോങ്ങാട്, ചിറയൻകീഴ്, എലത്തൂർ മണ്ഡലങ്ങളിലാണ്. എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ ചിറയൻകീഴിയൽ രമ്യാഹരിദാസും കോങ്ങാട് കെ.എ.തുളസിയും വിജയിച്ചു. അതേസമയം എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ 12162 വോട്ടിന് ലീഡു ചെയ്യുകയാണ്. കഴിഞ്ഞ തവണ മന്ത്രി എ.കെ.ശശീന്ദ്രൻ നാൽപ്പതിനായിരം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് എലത്തൂർ. അതേസമയം കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ചെങ്കോട്ടയായ പേരാമ്പ്രയിൽ യുഡിഎഫിലെ ഫാത്തിമ തഹ്ലിയ മികച്ച മുന്നേറ്റം നടത്തുകയാണ്. നിലവിൽ ഫാത്തിമ തഹ്ലിയ 5972 വോട്ടുകൾക്ക് ലീഡു ചെയ്യുകയാണ്. തൃക്കാക്കരയിൽ യുഡിഎഫിലെ ഉമാതോമസ് 50211 വോട്ടിന്റെ ഭൂരിപക്ഷത്തിലും വടകരയിൽ കെ.കെ.രമ 14862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനും കൊല്ലത്ത് ബിന്ദു കൃഷ്ണവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കൊട്ടാരക്കരയിൽ ഐഷാ പോറ്റി കടുത്ത മത്സരം കാഴ്ചവയ്ക്കുകയാണ്. മാനന്തവാടിയിൽ…
Read Moreമന്ത്രി വി.എൻ വാസവന് ചെക്ക് വെച്ച് നാട്ടകം സുരേഷ്; കോട്ടയത്ത് എല്‍ഡിഎഫിന്റെ കനല് വൈക്കത്തു മാത്രം
കോട്ടയം: കോട്ടയം ജില്ലയില്‍ ഒമ്പതിടങ്ങളില്‍ എട്ടിടങ്ങളിലും യുഡിഎഫിനു വന്‍ മുന്നേറ്റം. വൈക്കത്ത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ ലീഡുള്ളത്. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ജില്ലയിലെ സിപിഎമ്മിന്റെ മന്ത്രി കൂടിയായ വി.എന്‍. വാസവനും പരാജയത്തിലേക്ക് നീങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് 17000 വോട്ടിന്റെ ലീഡ് ഇതു വരെ നേടികഴിഞ്ഞു. വലിയ അട്ടിമറി വിജയത്തിലേക്കാണ് യുഡിഎഫ് ഇവിടെ നീങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയ കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫിന് അടിപതറി.ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ. ബേബി നാലായിരത്തോളം വോട്ടിന്റെ ലീഡ് ഇതുവരെ നേടി കഴിഞ്ഞു. ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന ചങ്ങനാശേരിയിലും യുഡിഎഫിനു വലിയ മേല്‍കൈയുണ്ട്. പൂഞ്ഞാറില്‍ യുഡിഎഫ് അട്ടിമറി വിജയമാണ് നേടാനൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി മത്സരിച്ച പാലായില്‍ മാണി സി. കാപ്പനും വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. തുടക്കം…
Read Moreഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു; യുഡിഎഫ് സെഞ്ച്വറി തികച്ചു; മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും പിന്നിലാണ്. അതേസമയം ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ നിൽക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ എൽഡിഎഫ് വൻ തകർച്ചയാണ് നേരിട്ടത്.
Read Moreവിഐപി മണ്ഡലങ്ങൾ ഓരോന്നായി വീണു, ഇനി നേമം മാത്രം…സംസ്ഥാനത്ത് ശോഭകെട്ട് എൻഡിഎ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുന്പോൾ നേമത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡുള്ളത്. തിരുവല്ല, ചാത്തന്നൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നിൽ പോയി.
Read Moreദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ ഇല്ലാതാക്കും; ബിസിനസ് വളർച്ചയ്ക്ക് പൂജചെയ്യാനെത്തിയ ജ്യോതിഷി യുവതിയെ പീഡിപ്പിച്ചു
ബംഗളൂരു: കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കർണാടകയിലെ കുമ്പല്‍ഗോഡു സ്വദേശി മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്. ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
Read Moreയുഡിഎഫ് തരംഗക്കാറ്റിൽ ക്യാപ്റ്റൻ ആടിയുലയുന്നു; ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു
കണ്ണൂർ: യുഡിഎഫ് തരംഗം ആഞ്ഞുവീശുമ്പോൾ ക്യാപ്റ്റനും കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്തു മന്ത്രിമാർ ഇപ്പോൾ പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു. തൃത്താലയിൽ ലീഡ് തുടർന്ന് വി.ടി.ബൽറാം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.
Read More