മിഠായി തരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി; വയലിലെത്തിച്ച് നാലുവയസുകാരിയെ വെടിവച്ചുകൊന്നു; അയൽവാസിയായ 24കാരൻ അറസ്റ്റിൽ; നടുക്കംമാറാതെ നാട്ടുകാർ

ലക്നോ: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെ‌ടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ . പ്രതി ഗൗരവ് കുട്ടിയെ നന്ദഗ്രാമിലെ ദുരെയുള്ള ഒരു വയലിൽ എത്തിച്ച് കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. കുട്ടിയെ ഉടൻതന്നെ മാതാ-പിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഒളിപ്പിച്ചുവച്ച തോക്ക് കണ്ടെടുക്കാനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിവച്ചു. ഇതേ തുടർന്ന്…

Read More

മൂന്നാം ഊഴം ഗോവിന്ദാ…മുഖ്യമന്ത്രിയുടെ മൂന്നാം ഊഴമെന്ന സ്വപ്നം വിഫലമാകും; കോൺഗ്രസ് രാഷ്ട്രീയമായി വിജയിച്ചുകയറുന്നു; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കെ. സുധാകരൻ

ആലപ്പുഴ: മൂന്നാം ഊഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതായാണ് കാണുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ആറു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നതെന്നും സുധാകരൻ കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർഥമായും എനിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരോടെല്ലാം ഉള്ള എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Read More

കാമുകിയുടെ മാതാപിതാക്കളുടെ സമ്മർദത്തിൽ മനംനൊന്തു പോലീസുകാരൻ ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറുപ്പിൽ കടുത്ത ആരോപണങ്ങൾ

മുംബൈ: പ്രണയിനിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് 15 നാണ് ഭയ്യാസാഹേബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്‍റെയും ഭയ്യാസാഹേബിന്‍റെ പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ, ഇദ്ദേഹം നാന്ദേഡിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. ജീവനൊടുക്കണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്. സംഭവത്തിൽ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ്…

Read More

വിഘ്നങ്ങൾ നീക്കി കാര്യവിജയം ഉണ്ടാകണേ..! ഗണപതിഹോമത്തോടെ അഞ്ജലി നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ഹോമം കമ്മറ്റി ഓഫീസിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എന്‍ഡിഎയുടെ ട്വന്‍റി 20 സ്ഥാനാര്‍ഥി സിനിമാതാരം അഞ്ജലി നായര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതിഹോമം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനടുത്തുള്ള ഓഫീസിലാണ് ഇന്ന് രാവിലെ നടി പ്രചാരണത്തിന് ആരംഭം കുറിക്കാനെത്തിയത്. മണ്ഡലത്തിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. അതേസമയം, ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയും സ്ഥാനാര്‍ഥിയായി സിനിമാ നടി മത്സരിക്കാനെത്തിയതിലും ബിജെപി അണികളില്‍ അസംതൃപ്തി പുകയുകയാണ്. ഇഷ്ടക്കേട് പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയേണ്ടി വരും.തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാമെന്ന കണക്ക് കൂട്ടലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായി മണ്ഡലം ഘടകകക്ഷിക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്. അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യര്‍ഥനയെന്നും സ്ഥാനാര്‍ഥി പറഞ്ഞു.

Read More

‘രാഹുൽ ചെയ്ത നല്ല കാര്യങ്ങളെ പിന്തുണക്കുകയും നല്ലതെല്ലാം ഏറ്റെടുക്കുകയും ചെയ്യും’: യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ വിളിച്ച് രമേശ് പിഷാരടി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെ ഫോണിൽ ബന്ധപ്പെട്ട് രമേശ് പിഷാരടി. എംഎൽഎ എന്ന നിലയിൽ രാഹുലിനെ വിളിച്ചിരുന്നു. രാഹുൽ ചെയ്ത നല്ല കാര്യങ്ങളെ പിന്തുണക്കുകയും നല്ലതെല്ലാം ഏറ്റെടുക്കുകയും ചെയ്യുമെന്നും രമേഷ് വ്യക്തമാക്കി. ആരോപണങ്ങളും, പരാതികളും കേസുകളും കോടതിയിലാണുള്ളത്. തെറ്റുകാരനാണെങ്കിൽ വിധി വരും. അത് അനുകൂലമായാലും പ്രതികൂലമായാലും അത് രാഹുൽ അനുഭവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്ന് പിഷാരടി അറിയിച്ചു. കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അഭിമാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വൈക്കത്ത് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത് കോൺഗ്രസ്; തന്നെ ഒഴിവാക്കിയതിന്‍റെ കാരണം നേതാക്കൾ വ്യക്തമാക്കണമെന്ന് സണ്ണി എം. കപിക്കാട്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി സണ്ണി എം. കപിക്കാട്. സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി. വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്‍റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്ന് സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു.

Read More

ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണം തട്ടും; ഭീഷണപ്പെടുത്തി പീഡനവും; കോഴിക്കോട്ടെ “കിനാവിന്‍റെ രാജകുമാരന്‍’ പിടിയിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ(38) ആണ് പിടിയിലായത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്‍റെ നടപടി. യുവതിയിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. കിനാവിന്‍റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളിൽ നിന്ന് സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.  

Read More

സ്വർണം മാത്രമല്ല ഗ്യാസ്കുറ്റിയും പോയി സാറേ… വീടിന് കുത്തിത്തുറന്ന് മോഷണം; സ്വർണത്തിനൊപ്പം ഗ്യാസ് സിലണ്ടറും മോഷണം പോയി; പരാതിയുമായി വീട്ടുടമ

ഭോപ്പാൽ: വീട് കുത്തിത്തുറന്ന് എൽപിജി സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിച്ച് കള്ളൻ. മധ്യപ്രദേശിലെ ശിവപുരിയിൽ വാർഡ് നമ്പർ 10 ലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത്തിന്‍റെ വസതിയിലാണ് നടന്നത്. സ്ഥലത്ത് ഇല്ലാതിരുന്ന രജാവത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് സിലിണ്ടറിനൊപ്പം സ്വർണം, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയയാൾ ഗ്യാസ് സിലിണ്ടർ തോളിൽ ചുമന്ന് വീട്ടിൽ നിന്നും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്‌വാലി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലം? ലിസ്റ്റിൽ സന്ദീപ് വാര്യരെ കണ്ടില്ലല്ലോ; കിടിലൻ മറുപടിയുമായി ഷാഫി പറമ്പിൽ

ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട് രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് പ്രതിസന്ധിയുണ്ടായ സമയത്ത് കോൺഗ്രസായ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉള്ള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് ഷാഫി പറഞ്ഞത്. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാന്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് പോരാടാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും ഇങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലമാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. എനിക്കിപ്പോള്‍ ഒരു പാലം വടകരയിലേക്ക് ഇട്ടുതന്നിട്ടുണ്ട്. ആ പാലത്തിലൂടെ…

Read More

കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്; പാലക്കാട് രമേശ് പിഷാരടി, കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് ആദ്യ പട്ടിക

ന്യൂഡൽഹി: 55 സ്ഥാനാർഥികളുമായി കോൺ‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

Read More