തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നടി റോഷ്ന ആൻ റോയ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രൻ. “ഞാൻ മാത്രമല്ല” എന്ന ഒറ്റവരിയാണ് ആര്യ ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ പ്രതികരണം അറിയിച്ചത്. കെഎസ്ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ തർക്കത്തിൽ ആര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെയാണ് നടി റോഷ്ന ആൻ റോയ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് റോഷ്ന ഫേസ്ബുക്കിൽ കുറിച്ചു. യദു ഓടിച്ച കെഎസ്ആർടിസി റോഷ്നയും സഹോദരനും സഞ്ചരിച്ച കാറിന് പിന്നിൽ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ യദു അസഭ്യം പറഞ്ഞെന്നുമാണ് നടിയുടെ ആരോപണം. ഈ വിഷയം ഉടൻ തന്നെ…
Read MoreCategory: Top News
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ…! പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ട ജീതിൻ വാക്കുകൾ ഇങ്ങനെ…
കൊച്ചി: പിറന്നുവീണ് ആദ്യകരച്ചിൽ മായുംമുന്‍പേ ജീവൻ നിലച്ചുപോയൊരു ചോരക്കുഞ്ഞ്… നടുറോഡിൽ ചോരയിൽ കുളിച്ച്, ചേതനയറ്റ് കിടക്കുന്നു. അമ്മയെയല്ലാതെ മറ്റാരെയും കാണാതെയാകും ഈ ഭൂമിയിലേക്കു വന്നയുടൻ അവന്റെ മടക്കം.ജനിച്ചു നിമിഷങ്ങൾക്കപ്പുറം ജീവിതം നിഷേധിക്കപ്പെട്ട അവൻ, കൊച്ചിയുടെയും കേരളത്തിന്റെയാകെയും തീരാസങ്കടമാകുന്നു. നൊന്തു പ്രസവിച്ച അമ്മതന്നെ പൊക്കിൾക്കൊടി മുറിച്ച് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽനിന്നു വലിച്ചെറിഞ്ഞ ആ പിഞ്ചുശരീരം ചെന്നുപതിച്ചത് മലയാളി മനഃസാക്ഷിയുടെ മടിയിലേക്കുകൂടിയാണ്.പനന്പിള്ളി നഗറിലെ വിദ്യാനഗർ ലിങ്ക് റോഡിലൂടെ എല്ലാ ദിവസവും കാറുമായി പോകുന്ന ടാക്സി ഡ്രൈവർ പീരുമേട് സ്വദേശി ജിതിൻ കുമാറാണ്, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ആദ്യം കണ്ടത്. ആ കാഴ്ചയെക്കുറിച്ചു പറയുന്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. “”സമീപത്ത് വേസ്റ്റുകൾ കൂട്ടിയിടുന്ന ഭാഗമുണ്ട്. അതിലേക്ക് ആരെങ്കിലും വലിച്ചെറിഞ്ഞ കവറാകുമെന്നാണ് ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കുഞ്ഞിന്റെ ശരീരം… മുന്‍പ് മൃതദേഹങ്ങൾ പലതു…
Read Moreഏഴ് മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം വളകാപ്പ് ചടങ്ങിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
ചെന്നൈ: വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകവേ ഏഴ് മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ എഗ്മൂർ- കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്. രാത്രി 8 മണിയോടെ ചർദിക്കാനായി ടോയ്ലറ്റിൽ പോയ കലസ്തൂരി വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളന്തൂർപേട്ടിനും വിരുദാചലത്തിനും ഇടയിൽ പൂമാമ്പാക്കമെന്ന ഗ്രാമത്തിൽവച്ചായിരുന്നു അപകടം. സംഭവം കണ്ട ബന്ധുക്കൾ ബഹളം വച്ച് ബോഗിയിലെ ചങ്ങല വലിച്ചു. എന്നാൽ മിനിറ്റുകൾ കഴിഞ്ഞിട്ടും ട്രെയിനിലെ അപായ ചങ്ങല പ്രവർത്തിക്കാത്തതിനാൽ മറ്റൊരു ബോഗിയിൽ എത്തി ബന്ധുക്കൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 12 കിലോമീറ്റർ ദൂരം അപകടസ്ഥലത്ത് നിന്ന് ട്രെയിൻ പിന്നിട്ടിരുന്നു. ഒടുവിൽ മൂന്ന് മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ അപകട സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചിരുന്നു. മൃതദേഹം വിരുദാചലം…
Read Moreകുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായിൽ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസവം നടന്നതിന്റെ പരിഭ്രാന്തിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാൽ പുറത്തറിയുമെന്നതിനാൽ കുഞ്ഞിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായിൽ തുണി തിരുകി. ഈ സാഹചര്യത്തിൽ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം. തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Read Moreജീവനോടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി: ദുർമന്ത്രവാദികളെന്ന് ആരോപിച്ച് രണ്ടുപേരെ ചുട്ടുകൊന്നു; 15 പേർ അറസ്റ്റിൽ
ഗഡ്ചിരോലി: ദുർമന്ത്രവാദികൾ എന്നാരോപിച്ച് രണ്ട് പേരെ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിലാണ് സംഭവം. ഒരു സ്ത്രീയെയും പുരുഷനേയുമാണ് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. ബർസെവാഡ ഗ്രാമത്തിൽ മെയ് ഒന്നിന് പഞ്ചായത്ത് ചേരുകയും രണ്ട് പേർ ദുർമന്ത്രവാദം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുകയും ചെയ്തു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടെ മരണത്തിന് പിന്നിൽ ഇവരാണെന്നാണ് ഗ്രാമവാസികൾ ആരോപിച്ചത്. തുടർന്ന് കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ നാട്ടുകാർ ദുർമന്ത്രവാദികൾ എന്ന് ആരോപിച്ച് രണ്ട് പേരെ മർദിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ജംനി ദേവജി(52), ദേഷു അറ്റ്ലാമി(57) എന്നിവരാണ് കൊല്ലപ്പെട്ടത്.
Read Moreകൊടും ചൂട്; സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തിൽ ഒട്ടും കുറവില്ല. ഇന്നലേയും കൊടും ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ മാസം ആറുവരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിവരെയാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷസും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷസും വരെ ചൂട് ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തൽ . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പുറംജോലികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് ആറുവരെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് നിരവധി കറവ പശുക്കൾ ചത്തു.…
Read Moreനവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞത് ഇരുപത്തിമൂന്നുകാരി; പുലർച്ചെ ബാത്ത്റൂമിൽ പ്രസവിച്ചു; യുവതി പീഡനത്തിന് ഇരയായി; മകളുടെ ഗർഭവിവരം അറിയാതെ അമ്മയും അച്ഛനും
കൊച്ചി: പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഫ്ലാറ്റിലെ താമസക്കാരിയായ 23 വയസുകാരി പോലീസ് പിടിയിൽ. സംഭവത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാംസുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. ഇന്ന് രാവിലെ അഞ്ചോടെയാണ് പ്രസവം നടന്നത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലും വിഷമത്തിലും മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ ബാല്‍ക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ജനിച്ചപ്പോഴെ മരിച്ചതാണോ അതോ കൊലപാതകമാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ബോധ്യമാകൂ. കസ്റ്റഡിയിലുള്ള യുവതിയും മാതാപിതാക്കളുമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. വൈദ്യസഹായം ലഭ്യമാക്കാന്‍ യുവതിയെ ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കും. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Read Moreകൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് എറിഞ്ഞ് കൊന്നത് ആൺകുഞ്ഞിനെ; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്; 21 കുടംബങ്ങൾ താമസിക്കുന്ന ഇവിടെ ഗർഭിണികൾ ഇല്ലെന്ന് ആശാ പ്രവർത്തകർ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ ഫ്ലാറ്റില്‍നിന്ന് എറിഞ്ഞു കൊന്നു. ഇന്ന് രാവിലെ 8.20ന് ഇതുവഴി പോയ ഷിപ്പ്യാര്ഡ് ഉദ്യോഗസ്ഥനാണ് നടുറോഡില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നടുറോഡില്‍ കുഞ്ഞിനെയും പൊതിഞ്ഞ് എറിഞ്ഞ കൊറിയര്‍ കവറുമാണ് ഇദ്ദേഹം കണ്ടത്. തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സമീപത്തെ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍നിന്ന് രാവിലെ 7.37 ഓടെ താഴേക്ക് എറിഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞ് കിടന്നിരുന്ന ഭാഗത്ത് ചോരപ്പാടുകളുണ്ട്. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങളും കാണാം. അതുകൊണ്ടുതന്നെ കുഞ്ഞ് ജനിച്ചിട്ട് അധികസമയം ആയിട്ടില്ലെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ ഇവിടെ വന്നുപോയവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സമീപത്തെ ഫ്ലാറ്റുകളിലെ ആളുകളെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ്…
Read Moreവൈദ്യുതി ലൈനില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തി ചങ്ങനാശേരിയിലെ അഗ്നിശമനസേനയുടെ ദൗത്യം; കൈയടിച്ച് നാട്ടുകാർ
ചങ്ങനാശേരി: വൈദ്യുതി ലൈനില്‍ കുടുങ്ങിയ കാക്കയെ രക്ഷിച്ച അഗ്നിശമനയ്ക്ക് അഭിനന്ദന പ്രവാഹം. മേയ്ദിനത്തില്‍ രാവിലെ 11ന് കവിയൂര്‍ റോഡില്‍ ഉദയഗിരി ആശുപത്രിക്കടുത്താണ് സംഭവം. ചിറകില്‍ നൂല്കുരുങ്ങി പറക്കാനാവാതെ 11 കെവി ലൈനില്‍ കുടുങ്ങിയ കാക്ക മരണവെപ്രാളം കാട്ടി. വിവരമറിഞ്ഞെത്തിയ അഗ്നിശമന സംഘത്തിന് മതിയായ ഉപകരണങ്ങളുടെ കുറവുമൂലം ഏറെനേരം അഗ്നിശമന വാഹനത്തിനു മുകളില്‍ കയറി പണിപ്പെടേണ്ടി വന്നു. തുടര്‍ന്ന് സമീപത്തുള്ള വിനോദ് വെട്ടിക്കാടിന്റെ വസതിക്കുമുകളിലെ ടെറസില്‍ കയറിയ അഗ്നിശമന സേനാംഗങ്ങൾ കനത്ത വെയിലില്‍ അരമണിക്കൂറിലേറെ പണിപ്പെട്ട് കാക്കയെ രക്ഷപ്പെടുത്തി പറത്തിവിട്ടു. ഒഴിവുദിനമായതിനാല്‍ അനവധി യാത്രക്കാരും സമീപവാസികളും മൊബൈലില്‍ രക്ഷാപ്രവര്‍ത്തനം ചിത്രീകരിച്ചു. ശ്രമകരമായ ദൗത്യത്തിൽ വിജയിച്ച സേനാംഗങ്ങളെ നാട്ടുകാര്‍ ശ്ലാഘിച്ചു. വൈദ്യുതി ബോര്‍ഡ് അധികൃതരും ദൗത്യത്തിനു സഹായം നല്കി.
Read Moreഎന്തിനാണ് അമ്മേ എന്നെ കൊന്നത്..! കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്നെന്ന് നിഗമനം
കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം . ഇന്ന് പുലര്‍ച്ചെ ഇവിടെയെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ 7:37ന് സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി പുറത്തേയ്ക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിൽ ഉണ്ടായിരുന്നത് കുഞ്ഞാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് ഫ്ലാറ്റിലെത്തി പരിശോധന തുടരുകയാണ്.
Read More