പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ നാൽപത് ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് നിന്നാണ് ഇരുവരേയും പിടി കൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം തയാറാക്കി അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. ബനിയന്റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 500 രൂപയുടെ നോട്ടുകെട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പണം ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
Read MoreCategory: Top News
പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു. തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Moreസംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍
ബംഗളൂരു: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയിലെ ഉടുപ്പിയില്നിന്നാണ് മുംബൈ സ്വദേശിയായ പ്രതി പിടിയിലായത്. കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. ശനിയാഴ്ച പുലര്‍ച്ചെയാണ് ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷന് ഉള്ള വാഹനത്തിലാണ് പ്രതി ഇവിടെനിന്ന് കടന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാറിന്റെ വിശദാംശങ്ങള്‍ കര്‍ണാടക പോലീസിന് കൈമാറിയതോടെയാണ് ഇയാള്‍ ഉടുപ്പിയില്വച്ച് പിടിയിലായത്. ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ അടക്കം പ്രതിയുടെ വാഹനത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍നിന്ന് ഒറ്റയ്ക്ക് വാഹഗനമോടിച്ചാണ് പ്രതി ഇവിടെയെത്തിയത്. ഇയാള്‍ക്ക് പ്രാദേശികമായ എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്റെ…
Read Moreകേരളത്തെയും ബിഹാറിനെയും മോദി അപമാനിച്ചു; നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ
കാസര്‍ഗോഡ്: അഴിമതിയില്‍ ബിഹാറിലെ രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് പിണറായി സര്‍ക്കാരിന്റെ അവസ്ഥയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോദി കേരളത്തെയും ബിഹാറിനെയും അപമാനിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം. കേരളത്തില്‍നിന്ന് ഒരു സീറ്റ് പോലും കിട്ടില്ലെന്നതിന്റെ വെപ്രാളമാണ് മോദിക്ക്. ഏത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ആക്ഷേപമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിനെതിരേ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുകയാണ്. ബിജെപിയെ പേടിച്ച് പാര്‍ട്ടി പതാക ഒളിപ്പിച്ച രാഹുല്‍ സംഘപരിവാറില്‍നിന്ന് ഒളിച്ചോടുകയാണ്. ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്. എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടുന്ന മോദിയെ എതിര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Read Moreസൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥി സത്യം പറഞ്ഞതിൽ സന്തോഷം; ഷാഫി പറമ്പിൽ
കോഴിക്കോട്: സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥിതന്നെ സത്യം പറഞ്ഞതിൽ സന്തോഷമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ. ഞങ്ങളാരും മോർഫ് ചെയ്ത വീഡിയോ നിർമിച്ചിട്ടില്ല. അത്തരമൊരു വീഡിയോ ഞങ്ങൾ കണ്ടിട്ടുമില്ല. അങ്ങനെയൊരു സംഭവമേയില്ലെന്നു ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നു. തല വെട്ടിമാറ്റി ഒട്ടിച്ച പോസ്റ്ററും പ്രചരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു പോസ്റ്ററും ഇല്ലാതിരിക്കട്ടെ. എതിർ സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്റെ രീതിയല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
Read Moreമോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; പോസ്റ്ററില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികൃതമായി കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്; കെ.കെ. ശൈലജ
കണ്ണൂര്‍: വടകരയിലെ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതികരണവുമായി കെ.കെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ പ്രതികരിച്ചു. പോസ്റ്ററില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികൃതമായി കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുള്ള ഒരു സംഘമുണ്ട്. അവരാണ് ഇത് ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മദ്യം നല്കി പീഡനം; ബന്ധുവീട്ടിലെത്തിയ കുട്ടികളെ വളച്ച് ബംഗളൂരിവിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
വണ്ടൂര്‍: വിദ്യാര്‍ഥിനികളായ രണ്ടു പേരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടന്നു വണ്ടൂര്‍ എസ്ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്നു നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റമീസ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികളുമായിഒരു വര്‍ഷത്തിലധികമായി പരിചയത്തിലാണ്. ഇരുവരും ബൈക്കില്‍ എത്തിയാണ് പെണ്‍കുട്ടികളെ വണ്ടൂരില്‍ നിന്നു കൊണ്ടുപോയത്. തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്കി പീഡിപ്പിച്ചത്. തിരിച്ചുവരുന്നതിനിടെ ആനമറി ചെക്കുപോസ്റ്റില്‍ വച്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreഅടിച്ചും തിരിച്ചടിച്ചും മുന്നണികൾ; പരസ്യ പ്രചാരണം അവസാനിക്കാൻ നാലു ദിവസങ്ങൾ മാത്രം; അമ്പുകളും ഒളിയമ്പുകളുമായി പോര്‍ക്കളം നിറയുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരസ്യ പ്രചാരണം സംസ്ഥാനത്തു സമാപിക്കാന്‍ ഇനി നാലു ദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും. അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് വോട്ട് ഉറപ്പിക്കാനുള്ള പോര്‍ക്കളത്തില്‍ ഇടതു- വലതു മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും പോരാടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ദേശീയ നേതാക്കള്‍ പോലും കേരളത്തിലെ നേതാക്കള്‍ക്കെതിരേ എതിരേ എയ്യുന്ന അമ്പുകളും ഒളിയമ്പുകളും പോര്‍ക്കളം നിറയ്ക്കുന്നു.ആരോപണ- പ്രത്യാരോപണങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വികസന മുരടിപ്പും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ കളം നിറയുമ്പോൾ തേരു തെളിക്കാന്‍ മുന്നണിപ്പോരാളികളായി നേതാക്കളുണ്ട്. ഇടതു മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ നില്ക്കുമ്പോൾ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ്…
Read Moreആറു വർഷം മുമ്പ് കാണാതായ ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ല; അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ആറു വർഷം മുമ്പ് കാണാതായ ജെസ്ന മറിയം ജയിംസ് ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്നു കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ.ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല. ജെസ്ന ഗർഭിണി ആയിരുന്നില്ല. ജെസ്ന മരണപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കർ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്കു കൈമാറിയിരുന്നു എന്നാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.കേസിലെ പ്രധാന സംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റ മൊഴി പോലും സിബിഐ രേഖപ്പെടുത്തിയില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ…
Read Moreപതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും; ഇരട്ട സഹോദരനെ പീഡിപ്പിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ
തളിപ്പറമ്പ്: പ്രകൃതിവിരുദ്ധ പീഡനത്തിന് പതിനാറുകാരനെ ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1,75,000 രൂപ പിഴയും. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ. മഹേഷിനെ (37) ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ ഏഴു വകുപ്പുകളിലായാണു ശിക്ഷ. പതിനാറുകാരന്റെ ഇരട്ട സഹോദരനെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്. ശ്രീകണ്ഠപുരം സിഐ ആയിരുന്ന കെ.ആര്. രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിഐ ഇ.പി. സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Read More