തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും അന്തരിച്ച നടൻ ഇന്നസെന്റിന്റെയും ചിത്രം പതിച്ച പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലകുട ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി…
Read MoreCategory: Top News
വിവാഹത്തിനൊരുങ്ങിയ സഹോദരിയെ ചുറ്റികയ്ക്കടിച്ച് കൊന്ന് സഹോദരൻ; ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ മറവ് ചെയ്തു; ആ ‘ദൃശ്യം’ കണ്ട് നടുങ്ങി ആലപ്പുഴ
ആലപ്പുഴ: ചെട്ടിക്കാട് വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോസമ്മ രണ്ടാം വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സഹോദരൻ ബെന്നി അരുംകൊല ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റോസമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തയതിന് ശേഷം ബെന്നി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരം ആരും പോലീസിൽ അറിയിച്ചിരുന്നില്ല. ബെന്നിയും സഹോദരി റോസമ്മയും പൂങ്കാവ് പള്ളിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ സഹോദരിയെ കൊലപ്പെടുത്തിയെന്നും, തനിക്ക് കൈയബദ്ധം പറ്റിയതാണെന്നും ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച് പോയ റോസമ്മയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.…
Read Moreജുഡീഷ്യൽ അന്വേഷണ വേണം; പൂരം കലക്കിയത് മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ച്; കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
തൃശൂർ: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. അത്തരത്തിൽ അന്വേഷണം കമ്മീഷണറിൽ മാത്രം ഒതുക്കുന്നത് ശരിയല്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണമോ അതിലും വലിയ അന്വേഷണമോ നടത്തുന്നതിൽ തെറ്റില്ല. പക്ഷേ ആരും അന്വേഷണം തടസപ്പെടുത്തരുത്. തന്നെ പോലൂം മുക്കാൽ മണിക്കൂറോളം പോലീസുകാർ തടഞ്ഞു വച്ചു. പല പോലീസുകാരെയും വിളിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നാണ് പറഞ്ഞത്. പാതിരാത്രിയിൽ എന്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് മനസിലാകുന്നില്ല. എന്തായാലും പൂരം കലക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് നിർദ്ദേശം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തണം. പോലീസ് അവരോട് പറഞ്ഞ ചുമതലകൾ മാത്രമാണ് നിർവഹിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ ഇപ്പോൾ പൂരം കലക്കൽ മാത്രമായി ചർച്ച. മൂന്നു മുന്നണികളുടെയും പ്രധാന വിഷയം…
Read Moreറാന്നിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു; കൊടുംക്രൂരത ചെയ്തത് സുഹൃത്തുക്കൾ; മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താനുണ്ടായ കാരണം തേടി പോലീസ്
കോട്ടയം: മണിമല പൊന്തന്‍പുഴ വനത്തില്‍ വെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാജു, 52) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ മാസം 13ന് ആണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തന്‍പുഴ വനത്തില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍…
Read Moreജോലിക്കിടെ ഏമാൻ തണുപ്പിക്കാൻ കയറിയത് ബാറിൽ; ചൂടിറങ്ങിയപ്പോൾ ബാറിലിരുന്നവരുമായി കൈയാങ്കളി; ഒടുക്കം പണികൊടുത്ത് ബാറുടമ
കൊച്ചി: ജോലിക്കിടെ ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.ടി. ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഹാരിസ് ബാറിൽ കയറി മദ്യപിച്ച ശേഷം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരികേസില്‍ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ മഹസര്‍ ഉള്‍പ്പെടെ എഴുതുന്നതിനിടെയാണ് ഉദ്യോഗസ്ഥന് മുറിക്ക് പുറത്തിറങ്ങി ബാറില്‍ കയറി മദ്യപിച്ചത്. മദ്യപാനത്തിനുശേഷം ഇവിടെയുണ്ടായിരുന്ന ആളുകളോടും മോശമായി പെരുമാറി. സിസിടിവി ദൃശ്യങ്ങളും തെളിവായി. ബാറുടമയുടെ പരാതിയിലാണ് നടപടി.
Read Moreമേക്കപ്പിട്ടാൽ സിനിമാനടിമാർ മാറിനിൽക്കും; ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മഹാരാഷ്ട്രാ സുന്ദരികൾ അറസ്റ്റിൽ
കൊച്ചി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കവർച്ചാസംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാ (42) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ സ്ഥിതിചെയ്യുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിയിൽ കഴിഞ്ഞ 19ന് സ്വർണം വാങ്ങാനെന്ന വ്യാജേന പ്രവേശിച്ച് എട്ടര ഗ്രാം തൂക്കം വരുന്ന 63,720 രൂപ വിലയുള്ള ബംഗാളി മോഡലിൽ സ്വർണ നെക്ലേസ് മോഷ്ടിച്ച് ഇവർ മുങ്ങുകയായിരുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ഇവർ നന്നായി വസ്ത്രം ധരിച്ച് കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി ആഭരണം തെരഞ്ഞെടുക്കുകയും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ശ്രദ്ധ മാറ്റി മോഷണം നടത്തി രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ…
Read More“എടുത്തുകൊണ്ടു പോടാ പട്ട” തൃശൂർ പൂരം; പനന്പട്ടയും കുടകളും കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: കടുത്ത പോലീസ് നിയന്ത്രണങ്ങളാണു തൃശൂർ പൂരം പ്രതിസന്ധിയിലാക്കിയതെന്ന വിമർശനങ്ങൾക്കിടെ ആനകൾക്കുള്ള പനന്പട്ടയും കുടമാറ്റത്തിനുള്ള കുടകളും എത്തിക്കുന്നതു തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു തടഞ്ഞത്. “എടുത്തുകൊണ്ടു പോടാ പട്ട” എന്നു കമ്മീഷണർ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു തൊട്ടുപിന്നാലെ കുടമാറ്റത്തിനായി എത്തിച്ച, ശ്രീരാമന്റെ രൂപമുള്ള കുടകളും തടഞ്ഞു. മതിൽക്കെട്ടിനുള്ളിൽ ഇടയില്ലെന്നു പറഞ്ഞാണ് ഇവ തടഞ്ഞത്. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ തൊട്ടടുത്തു നിന്ന ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണു കമ്മീഷണർ വഴങ്ങിയത്. ഒരു പട്ടയും കുടയും കൊണ്ട് നിരവധിപേർ അകത്തുകടക്കാൻ ശ്രമിച്ചപ്പോഴാണു തടഞ്ഞതെന്നാണു കമ്മീഷണറുടെ വിശദീകരണം. പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്നു തിരുവന്പാടി വിഭാഗം കുടമാറ്റത്തിനുശേഷമുള്ള രാത്രിപൂരം നിർത്തിവച്ചിരുന്നു. തുടർന്നു പന്തലുകളിലെ ലൈറ്റുകളും ഓഫ് ചെയ്തു. വെടിക്കെട്ടും നടത്തില്ലെന്നു വ്യക്തമാക്കിയതോടെ മന്ത്രിതലത്തിൽ ദേവസ്വവുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെ വൈകി വെടിക്കെട്ടു നടത്തിയത്. മറ്റു…
Read Moreമദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 137 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി; കഴിഞ്ഞയാഴ്ച നടപടി നേരിട്ടത് 100 ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 137 ജീവനക്കാർക്കെതിരേ നടപടി. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിലാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമായി ജീവനക്കാർ പിടിയിലായത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കം 137 ജീവനക്കാരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇതിൽ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരും അടക്കം 40 താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് വ്യാപക പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ച ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ 100 ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
Read Moreചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പകൽ താപനില വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരി താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷസ് വരെയും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreരാജീവ് ചന്ദ്രശേഖറിന്റെ പരാതി; ശശി തരൂരിനെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിനെതിരേ കേസെടുത്ത് പോലീസ്. തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസെടുത്തത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തരൂരിന് താക്കീത് നൽകിയിരുന്നു. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപി വാദവും കമ്മീഷൻ നിരാകരിച്ചു.
Read More