തൃശൂർ: വയോധികയുടെ മരണത്തിൽ നാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി. ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. തൃശൂർ ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാൽ (34) ആണ് പിടിയിലായത്. തങ്കമണി (67) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ശ്വാസതടസമായിരുന്നു മരണകാരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പാരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെയാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്. ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തോർത്ത് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയാതായി പോലീസ് വ്യക്തമാക്കി.
Read MoreCategory: Top News
ആർസി, ലൈസൻസ് പ്രിന്റിംഗിൽ അനിശ്ചിതത്വം തുടരുന്നു; അച്ചടിക്കാനാകാതെ 10 ലക്ഷത്തിലേറെ ആർസിയും ലൈസൻസും
തിരുവനന്തപുരം: സംസ്ഥാനത്ത് ആർസി, ഡ്രൈവിംഗ് ലൈസൻസ് പ്രിന്റിംഗ് സംബന്ധിച്ചുള്ള അനശ്ചിതാവസ്ഥ തുടരുന്നു. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ 15 കോടി അനുവദിച്ചെങ്കിലും ഈ തുക ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്. അച്ചടിക്കാനാകാതെ പത്ത് ലക്ഷത്തിലേറെ ആർസിയും ലൈസൻസുമാണ് കെട്ടിക്കിടക്കുന്നത്. നവംബർ 27ന് മുടങ്ങിയതാണ് പ്രിന്റിംഗ്. അതേസമയം, മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ ചെയ്യുന്ന സിഡിറ്റിനു നൽകാനുള്ള 6.58 കോടി കുടിശിക ഈ മാസം വേണമെന്ന് അവരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിഡിറ്റ് സേവനം നിർത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ
Read Moreദേഹത്ത് സ്പര്‍ശിക്കും, ഗുരുവിന്റെ തൃപ്തിക്കായി ശരീരവും മനസും സമര്‍പ്പിക്കണമെന്ന് ആവശ്യം; കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ പരാതി
കോഴിക്കോട്: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തൽ. കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടായിരുന്നെന്ന് പെൺകുട്ടി പറയുന്നു. ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്ന് പറഞ്ഞായിരുന്നത്രെ പീഡനം. എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരേ പരാതി നൽകുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാൽ സിദ്ദിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെത്തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ദിഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി സ്വകാര്യചാനലിനോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. വീട്ടിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റർ…
Read Moreആരോഗ്യവകുപ്പിൽ 9 ലക്ഷത്തിന് സർക്കാർ ജോലി; നിയമന ഉത്തരവും കൈയിൽ കിട്ടി; ജോലിക്കായി കാത്തിരുന്നുകാത്തിരുന്ന് യുവതി മടുത്തു; തട്ടിപ്പിന് ഇരയായത് ആരോഗ്യ മന്ത്രിയുടെ നാട്ടുകാരി
അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത്, വ്യാജനിയമന ഉത്തരവ് തയാറാക്കി മലമേക്കര സ്വദേശിനിയിൽനിന്ന് ഒന്‍പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നും രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്. കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ബാഹുലേയൻ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ് കുറുപ്പ് (22)ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പ്(29) എന്നിവരെയാണ് അടൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിനോദ് സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങളുള്ളയാളാണെന്നും പൊതു പ്രവർത്തകനാണെന്നും സർക്കാരിൽ സ്വാധീനമുണ്ടെന്നും ജോലി വാങ്ങിത്തരുമെന്നും പരാതിക്കാരിയെ പറഞ്ഞുവിശ്വസിപ്പിച്ചു. തുടർന്നാണ് ഇവരിൽനിന്നു പണം കൈപ്പറ്റിയത്. ഏപ്രിലിൽ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജനിയമന ഉത്തരവും…
Read Moreപാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാട് നാല് വെട്ടിൽ തീർത്തുകളഞ്ഞു; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം ഇങ്ങനെ…
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം തീര്‍ക്കാനെന്ന് പ്രതി അഭിലാഷിന്റെ മൊഴി. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇയാളുടെ ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read Moreകായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; രൂക്ഷഗന്ധം ശ്രദ്ധിച്ച ഡ്രൈവർ രക്ഷകനായി
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. തീ പടരുന്നതിനു മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍നിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. പോലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു.
Read Moreലൈസൻസും ആർസിയും അച്ചടിക്കാൻ പണമില്ലാത്ത മോട്ടോർ വാഹന വകുപ്പിന് അടുത്ത പണി; സേവനങ്ങൾ നിർത്തുകയാണെന്ന് സി-ഡിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് വീണ്ടും പ്രതിസന്ധിയിലേക്ക്. മോട്ടോർ വാഹനവകുപ്പിനുള്ള സേവനങ്ങൾ, ഭീമമായ കുടിശ്ശിക വരുത്തിയതോടെ നിർത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ഒരു വർഷത്തെ കുടിശികയായി ആറരക്കോടിയിലേറെ രൂപയാണ് സി-ഡിറ്റിന് നൽകാനുള്ളത്. ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും അച്ചടിക്കാൻ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി. സി-ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഫെസിലിറ്റി മാനേജ്മെന്റ് പ്രോജക്ട് വഴി നിരവധി സേവനങ്ങളാണ് നൽകി വരുന്നത്. എന്നാൽ സേവനത്തിനുള്ള തുക കഴിഞ്ഞ വർഷം ജനുവരി മുതൽ നൽകിയിട്ടില്ല. കുടിശിക ആറുകോടി 58 ലക്ഷം കടന്നു. ഇതിനെ തുടർന്ന് സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സി-ഡിറ്റ് നല്‍കിയിരുന്നു. ഇതൊക്കൊയായിട്ടും കാര്യങ്ങൾ പ്രയോജനമില്ലാതെ വന്നതോടെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സേവനം മാർച്ച് ഒന്നുമുതൽ നൽകില്ല. നിലവിലെ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന…
Read Moreകടലിലും ചൂടേറി: കൂട്ടത്തോടെ തീരംവിട്ട് മത്തിയും അയലയും, മാന്തലും; ഡീസൽ ചെലവിനു പോലും മത്സ്യം കിട്ടുന്നില്ലെന്ന് തൊഴിലാളികൾ
കോഴിക്കോട്: വേനൽക്കാലത്തു കരയില്‍ ചൂടു കനക്കുമ്പോള്‍ കടലിലും ചൂടു വര്‍ധിച്ചു. ചൂടു കൂടിയതോടെ മത്സ്യലഭ്യതയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ബോട്ടുകളില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിനുപോകാതെ കരയ്ക്കടുപ്പിച്ചു. ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറുതും വലുതും ഉള്‍പ്പെടെ ഏതാണ്ട് 1,500 ബോട്ടുകളുണ്ട്. ഇതില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. വലിയ തുകയ്ക്ക് ഡീസലടിച്ച് പോകുന്ന ബോട്ടുകാര്‍ക്ക് ഡീസലിന്റെ ചെലവിനു പോലുമുള്ള മത്സ്യം കിട്ടുന്നില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. കേരളത്തീരത്തു ചൂടു കൂടിയതോടെ മീനുകള്‍ കൂട്ടത്തോടെ തീരം വിട്ടതാണു മീന്‍ കുറയാന്‍ കാരണം. വലിയ ബോട്ടുകള്‍ ഇടയ്ക്ക് പോകുമെങ്കിലും കാര്യമായി മീന്‍ ലഭിക്കാറില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇതുതന്നെയാണ് അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു. ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാര് മാത്രമാണ് ഇപ്പോള്‍ മീന്‍പിടിത്തത്തിനു പോകുന്നത്. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മീന്‍ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്.എന്നാലിപ്പോള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്ത…
Read Moreകണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ടി.പി. വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് കെ.എം. ഷാജി
കൊണ്ടോട്ടി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏകകണ്ണിയായിരുന്നു കുഞ്ഞനന്തനെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ് ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ െകാല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ വധകേക്കസില് പ്രതികളെ കൊന്നതും സപിഎമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. ടിപി വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ 2020 ജൂണിലാണ്…
Read Moreസൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപം; 10 ലക്ഷവും സ്വർണവും ഇനിയും വേണം; ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ദ്രോഹിക്കുന്നുവെന്ന പരാതിയുമായി യുവതി
പയ്യന്നൂര്‍: സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ 28 കാരിയുടെ പരാതിയിൽ ഭർത്താവ് ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ദീപക്, ദീപക്കിന്റെ മാതാപിതാക്കളാ ഇന്ദിര, സതീശൻ, ബന്ധുക്കളായ ദിവ്യ, രമ്യ എന്നിവർക്കെതിരെയാണ് കേസ്. മതാചാരപ്രകാരം നടന്ന വിവാഹസമയത്ത് യുവതിക്ക് 65 പവൻ നൽകിയിരുന്നു. പിന്നീട് ഭർതൃഗൃഹത്തിൽ താമസിച്ചു വരവേ ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണവും പത്തു ലക്ഷം രൂപയും വേണമെന്നും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ച് മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവ് പലതരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുന്നതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
Read More