തൃശൂർ: ലുലു കൺവൻഷൻ സെന്ററിൽ നടന്ന സാംസ്കാരിക മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. സാംസ്കാരിക മുഖാമുഖത്തിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. “നമുക്കൊരു കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണുപോലും, തുടങ്ങിയിട്ട് പത്തു വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ” എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്. ഈ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്കു ദേഷ്യം വന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനോടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. “അഭിപ്രായം പറയാൻ അവസരം തന്നാൽ എന്തും പറയാമോ” എന്നും പിന്നീട് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.
Read MoreCategory: Top News
കോൺഗ്രസും യുഡിഎഫ് തകരും, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദിയെന്ന ഒറ്റപ്പേരെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും, യുഡിഎഫ് തകരും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ ബിജെപിക്കാണ് സ്ഥാനമെന്നും അതുകൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ് തികയണം: വീണ്ടും കേന്ദ്ര നിർദേശം; കേരളത്തിൽ ഇക്കൊല്ലം നടപ്പാക്കില്ലന്ന് മന്ത്രി
ഡൽഹി: പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കണമെന്ന് നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ(2020) നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നത്. 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്തി വീണ്ടും കത്തയച്ചത്. 14 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. വരുന്ന അധ്യയന വർഷം മുതൽ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3-6 വയസ് ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്…
Read Moreപ്രണയാഭ്യർഥന നിഷേധിച്ച് വിവാഹിതനായ അധ്യാപകൻ: പക കയറി അധ്യാപകന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു; യുവതി പോലീസ് പിടിയിൽ
ഹൈദരാബാദ്: അധ്യാപകന്റെ മോർഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. യുവതിയുടെ അധ്യാപകനും തെലങ്കാന ഹൈക്കോടതിയിൽ അഭിഭാഷകനുമായ യുവാവിന്റെ നഗ്നചിത്രമാണ് പ്രചരിപ്പിച്ചത്. അധ്യാപകനോട് യുവതിക്ക് പ്രണയം തോന്നിയിരുന്നു. ഇക്കാര്യം യുവതി അറിയിക്കുകയും ചെയ്തു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയുടെ പ്രണയം നിരസിച്ചു. ഇതിൽ പക തോന്നിയ യുവതി അധ്യാപകന്റെ വ്യാജ നഗ്നവീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ അധ്യാപകന്റെ കുട്ടികളുടെ ചിത്രങ്ങൾവരെ ഉൾപ്പെട്ടിട്ടുണ്ട്. യുവതി മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിലെത്തുന്നത്. തുടർന്ന് അധ്യാപകനോട് പ്രണയം തോന്നിയ യുവതി ഇക്കാര്യം അയാളോട് തുറന്നുപറഞ്ഞു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയെ അവഗണിച്ചു വിട്ടു. പിന്നാലെ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളെടുത്തു ഇവ മോർഫ് ചെയ്യുകയും, ഇൻസ്റ്റഗ്രാമിലും…
Read Moreഓൺലൈൻ ഗെയിമിംഗിലൂടെ കടബാധ്യത; ഇൻഷുറൻസ് തുകയ്ക്കായി അമ്മയെ കൊലപ്പെടുത്തി മകൻ
ലക്നോ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്. ഓൺലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാൾ കൊലപാതകം ചെയ്തത്. പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്. ചിത്രകൂട് ക്ഷേത്രത്തിൽ പോയ ഹിമാൻഷുവിന്റെ അച്ഛൻ റോഷൻ സിംഗ് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഭാര്യയെയും മകനെയും കണ്ടില്ല. തുടർന്ന് ഇയാൾ പരിസരം മുഴുവൻ അന്വേഷിച്ചു. അപ്പോൾ…
Read Moreതിരുവല്ലയിൽ കാണാതായ പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം യുവാക്കൾ മുങ്ങി; പിന്തുടര്ന്ന് പിടികൂടി പോലീസ്
തിരുവല്ല: നഗരത്തിൽ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്. ഇവർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരാളെ ബസിൽ നിന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് യുവാക്കളും പെൺകുട്ടിയുമെത്തിയത്. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാക്കൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് യുവാക്കൾ കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന്, കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreആറ്റുകാൽ പൊങ്കാല ഇന്ന്; നാടും നഗരവും ആഘോഷത്തിൽ; പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും
തിരുവനന്തപുരം : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും. ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു. ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കുന്ന ഫീല്‍ഡ്…
Read Moreഎപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു; സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നു ഹൈക്കോടതിയിൽ പരാതി; അന്വേഷണം കാര്യക്ഷമമല്ലെന്നു കുടുംബവും
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നിലച്ചു. അനീഷ്യയുടെ വീട്ടിൽ എത്തി ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത് ഒഴിച്ചാൽ അന്വേഷണത്തിൽ ഒരു പുരോഗതിയിലും ഇല്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് അനീഷ്യയുടെ കുടുംബം. അതേസമയം ഈ കേസ് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കുന്നതിന് ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കേരള ജുഡീഷൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി. ഇപ്പോൾ പോലീസ് നടത്തുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. ആരോപണ വിധേയരുമായി പോലീസിന് അടുപ്പമുണ്ട്. നിഷ്പക്ഷമായ അന്വേഷണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകില്ലന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന വകുപ്പുതല അന്വേഷണം പൂർത്തിയായി…
Read Moreഎല്ലാത്തിനും കാരണഭൂതൻ സത്യനാഥ്; കഴുത്തിൽ കത്തികുത്തിയിറക്കിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; കൊലയ്ക്ക് ക്ഷേത്രം തെരഞ്ഞെടുത്തതെന്തിനെന്ന ചോദ്യത്തിന് അഭിലാഷിന്റെ മറുപടിയിങ്ങനെ…
കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്നത് ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന കത്തി ഉപയോഗിച്ച്. പ്രതി മുന്‍ സിപിഎം പ്രവര്‍ത്തകനായ അഭിലാഷ് കോവിഡിനുശേഷം ഒന്നരക്കൊല്ലം ഗള്‍ഫിലായിരുന്നു അവിടുന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അഭിലാഷ് അന്വേഷണസംഘത്തിനു മൊഴി നല്കി. സത്യനാഥന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യക്തിവൈരാഗ്യമാണെന്നു പോലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്ക് സംരക്ഷകനായിനിന്ന തനിക്ക് മറ്റ് പാര്‍ട്ടിക്കാരില്‍നിന്നു മര്‍ദനമേറ്റപ്പോള്‍ സത്യനാഥന് കുറ്റപ്പെടുത്തി. അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്. സംഭവദിവസം ക്ഷേത്രത്തില്‍ സത്യനാഥന് ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരുവശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടിതന്നെയാണ് കൃത്യം നടത്തിയത്. കഴകപ്പുരയുടെ പിന്നിലൂടെ നടന്ന്…
Read Moreപതിവ് തെറ്റിച്ച് മാർച്ചുമാസത്തെ വിലക്കുറവ് ഇത്തവണയില്ല; ചിക്കനും പന്നിയിറച്ചിക്കും വില കത്തിക്കയറുന്നു; 350 പിന്നിട്ട് പന്നിയിറച്ചി
കോട്ടയം: ഇറച്ചിക്കോഴിക്കും പന്നിയിറച്ചിക്കും വില കുത്തനെ കയറി. കോഴിയിറച്ചി ചില്ലറ വില 140 കടന്നു. പന്നിയിറച്ചി ജനുവരിയില്‍ 300 രൂപയില്‍നിന്ന് 350 രൂപ കടന്നു. പോര്ക്കിന് വര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് 100 രൂപയുടെ കയറ്റം. ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ മാംസ വില കുറയുന്ന പതിവ് ഇക്കൊല്ലമുണ്ടായില്ല. നോമ്പുകാലമായിട്ടും വിലയില്‍ താഴ്ചയില്ല. ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.ചൂടു കൂടിയതോടെ ഫാമുകളില്‍ കോഴിവളര്‍ത്തല്‍ കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കേരളത്തിലും തമിഴ്നാട്ടിലും കോഴി ഫാമുകള്‍ പലതും അടച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും നഷ്ടമുണ്ടാക്കുന്നു. നാല്പതാം ദിവസം രണ്ടര കിലോയിലേക്ക് വളരേണ്ട കോഴിക്ക് ഒന്നര കിലോ മാത്രമാണ് ശരാശരി തൂക്കം. സാധാരണ ഈ സീസണില്‍ പരമാവധി 130 രൂപ വരെയാണ് ചിക്കന്‍ വില വരാറുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ പന്നിയിറച്ചിക്ക് 70 രൂപയോളമാണ് വര്‍ധിച്ചത്. നാട്ടില്‍ പന്നി ഫാമുകളും കുറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള…
Read More