കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക ശേഖര കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം. പടക്കശാല ജീവനക്കാരൻ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. അപകടം നടന്നയുടനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റിയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹം 11.45 ഓടെയാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിച്ച മറ്റൊരാളും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ പടക്ക ശേഖര കേന്ദ്രത്തിലെ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പടക്കം ഇറക്കുന്നതിനിടെ അഞ്ചു പേര്‍ക്കാണ് ആദ്യം പരിക്കേറ്റത്. സ്ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ നി്ന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലുള്ളത്. ഇവരുടെ നില ഗുരുതരമല്ല. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പടക്ക ശേഖര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണെന്നാണ് വിവരം. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സമീപത്തെ 25ലധികം വീടുകള്‍ക്ക് സ്ഫോടനത്തില്‍…
Read MoreCategory: Top News
ഓർമയിൽ ഉണ്ടാവണം ആലപ്പുഴ… പ്രീണനനയം ആകരുത് സ്ഥാനാർഥി നിർണയ മാനദണ്ഡമെന്ന് യൂത്ത് കോൺഗ്രസ്
ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെയുള്ള യുഡിഎഫ് സ്ഥാനാർഥികൾക്കിടയിലെ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പു വരുത്തുകയെന്നുള്ളതാകരുത് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ മാനദണ്ഡമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ഡിസിസി ഓഫീസിൽ നടന്ന ജില്ലാ പ്രവർത്തക കൺവൻഷനിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫിന് വിജയം ലഭിച്ചപ്പോളും ആലപ്പുഴയിലുണ്ടായ പരാജയം സംഘടനാ സംവിധാനത്തിലെ ദൗർബല്യത്തിന്റെ കൂടി പരിണിതഫലമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അനുതാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് എം.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബിൻ മാത്യു, മീനു സജീവ്, സംസ്ഥാന സെക്രട്ടറിമാരായ നീതു ഉഷ, ഷമീം ചീരമത്, വിശാഖ് പത്തിയൂർ, റെജിൻ ഉണ്ണിത്താൻ, അജിമോൻ കണ്ടല്ലൂർ, നൗഫൽ ചെമ്പകപ്പള്ളി, റഹീം വെറ്റക്കാരൻ, ഹരികൃഷ്ണൻ, തൻസീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗംഗ ശങ്കർ പ്രകാശ്, അനന്ദ നാരായണൻ,…
Read Moreപൊതുഇടങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാല്‍ പിടിവീഴും; ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും
തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുവര് എഴുതിയും വികൃതമാക്കിയാല്‍ പിടിവീഴും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. ബാനര്‍ കെട്ടിയും ഫെള്ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യ പോസ്റ്ററുകള്‍ പതിപ്പിച്ചും പൊതു ഇടങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് നിയമം തയാറായി. നിയമപരിഷ്കരണ കമ്മീഷന് തയാറാക്കിയ കരട് ബില്‍ (ദ കേരള പ്രിവന്‍ഷന്‍ ഓഫ് ഡിഫെയ്സ്മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ബില്‍- 2024) സര്‍ക്കാരിന് കൈമാറി. തദ്ദേശ ,നിയമവകുപ്പിന്റെ പരിശോധനകള്‍ക്കുശേഷം ബില്‍ പാസാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തു പ്രധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാന്‍ നിയമം വേണമെന്ന നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശിപാര്‍ശ കൂടി കണക്കില്ലെടുത്താണ് നിയമം കൊണ്ടുവരുന്നത്. റോഡുകള്‍, നടപ്പാതകള്‍, ചരിത്രസ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, മതിലുകള്‍, ട്രാഫിക്…
Read Moreകൊലകൊല്ലി കാട്ടാന നില്ക്കുന്ന സ്ഥലം കണ്ടെത്തി; ഉടന്‍ മയക്കുവെടി വയ്ക്കും; ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാൻ ശ്രമമെന്ന് ഡിഎഫ്ഒ
വയനാട്: മാനന്തവാടിയില്‍ നാട്ടിലിറങ്ങി ഒരാളുടെ ജീവനെടുത്ത കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ അറിയിച്ചു. മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം ആനയെ കണ്ടെത്തിയതിന് പിന്നാലെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി. ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. ദൗത്യം നിർത്തിവച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. രണ്ടുതവണ ദൗത്യ സംഘത്തിന്റെ മുന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുൽപ്പള്ളി റേഞ്ച് ഓഫീസർ അബ്ദുൾ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
Read Moreപ്രണയബന്ധത്തിൽ വിള്ളൽ: യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കാമുകൻ പോലീസ് പിടിയിൽ; ചിത്രങ്ങൾ പ്രചരിപ്പിച്ചത് യുവതിയുടെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ടിലൂടെ
കൊല്ലം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ പോലീസ് പിടിയിൽ. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശി എഡ്വിൻ (31) ആണ് പോലീസ് പിടിയിലായത്. ഫോണിൽ യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ സൂക്ഷിച്ച ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
തൃശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ ബിൻസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റു. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിൻസ് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുൻവശം ഭാഗികമായും തകര്‍ന്നു.
Read Moreറോഡിൽ ബസുകളുടെ മത്സരയോട്ടം; ഭയന്ന് വിറച്ച് യാത്രക്കാർ; ഒടുവിൽ ലൈസൻസ് റദ്ദാക്കി ആർടിഒ
കണ്ണൂർ: ബസുകളുടെ മത്സരയോട്ടത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. കണ്ണൂരിൽ ബസുകളുടെ മത്സര ഓട്ടത്തിനെതിരേ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിലാണ് നടപടി. കണ്ണൂർ, കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു മത്സരഓട്ടം. കുടജാദ്രി എന്ന ബസ് കായലോട് , പാനുണ്ട റോഡിൽ യാത്രക്കാരെ ഇറക്കുകയായിരുന്നു. അപ്പോൾ ഈ ബസിനെ മറികടക്കുന്നതിനായി ഖസർമുല്ല ബസ് പിന്നാലെ വന്ന് ഇടത് വശത്ത് കൂടി അപകടകരമായ രീതിയിൽ ഓടിച്ച് പോവുകയായിരുന്നു. യാത്രക്കാർ രണ്ട് ബസുകളുടേയും ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ മുജീബ് ഖസർമുല്ല ബസിന്റെ ഡ്രൈവർ അർജുന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. ഇനി കുറ്റം…
Read Moreസാമ്പത്തിക തർക്കം; ജ്വല്ലറി ഉടമയെ വെടിവച്ച് പരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി
മുംബൈ: പൂനെയിൽ ജ്വല്ലറി ഉടമയെ വെടിവച്ച് പരിക്കേൽപ്പിച്ചതിന് ശേഷം യുവാവ് വെടിവച്ച് ജീവനൊടുക്കി. ഔന്ദ് പ്രദേശത്തെ ഒരു ഹോട്ടലിന് സമീപമാണ് സംഭവം. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണം. ആകാശ് ജാദവ് (39) എന്നയാൾക്കാണ് പരിക്കേറ്റത്. അനിൽ ധമലെ എന്നയാളാണ് വെടിവച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ആകാശ് ജാദവിന്റെ ഉടമസ്ഥതയിലുള്ള ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു ധമലെ. ശനിയാഴ്ച വൈകുന്നേരം, ധമലെ, ജാദവിനെ കാപ്പി കുടിക്കാൻ വിളിച്ച് അടുത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി. അവർ ഹോട്ടലിന് സമീപമെത്തിയപ്പോൾ കൈയിലിരുന്ന പിസ്റ്റൾ എടുത്ത് ധമലെ, ജാദവിനെ വെടിവച്ചതിനു ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയ ധമലെ ഔന്ദ് ചൗക്കിന് സമീപത്തുവച്ച് തലയിൽ സ്വയം വെടിവച്ച് ജീവനൊടുക്കി. ചതുശൃംഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreഇനിയൊരു ജന്മംകൂടി… കൃത്യതയാർന്ന അന്വേഷണം; ആത്മഹത്യയ്ക്കായി വീടുവിട്ടിറങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായി പോലീസ്
കൊയിലാണ്ടി : ബാലുശേരി പോലീസും കൊയിലാണ്ടി പോലീസും കൈകോര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യാനെത്തിയ അമ്മയ്ക്കും മകനും തുണയായി. രണ്ടു ജീവനുകളാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലാണ് അമ്മയും മകനും കാണാനില്ലെന്ന പരാതിലഭിച്ചത്. പരാതി സ്വീകരിച്ച് ഉടന്‍ തന്നെ ജിഡി ചാര്‍ജുണ്ടായിരുന്ന രാജീവന് മൊബൈല്‍ ലോക്കേഷന്‍ നോക്കി ഇവരുടെ നീക്കം മനസിലാക്കി. കൊയിലാണ്ടി ഭാഗത്താണെന്ന് തെളിഞ്ഞതിനാല്‍ ഉടന്‍ തന്നെ കൊയിലാണ്ടി പോലീസ് ഡ്രൈവര്‍ ഒ.കെ. സുരേഷിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സുരേഷ് കൊയിലാണ്ടി സിഐ മെല്വിന് ജോസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കൊയിലാണ്ടി എസ്ഐ.എ.കെ.ജിതേഷ്, ഒ.കെ.സുരേഷ്, സിപിഒ പ്രവീണ്‍, എഎസ്ഐ ബിന്ദു എന്നിവരുടെ ടീമും, എസ്ഐ വിനോദ് ,സി.പി.ഷമീന, രഞ്ജിത്ത് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘവും രണ്ടു ടീമുകളായി അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശങ്ങളില്‍ അരിച്ചുപെറുക്കി നടത്തിയ റെയ്ഡില്‍ അമ്മയെയും കുട്ടിയെയും കൊയിലാണ്ടി…
Read Moreകാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നു; നിസഹായരായി വനം വകുപ്പ്; പ്രസ്താവനകളല്ലാതെ മന്ത്രിയുടെ ഭാഗത്ത് നിന്നും ക്രിയാത്മക നടപടികൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ
കോഴിക്കോട്: വയനാട്ടില്‍ കാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുമ്പോഴും നിസഹായരായി വനം വകുപ്പ്. കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ കഴിയതെ വനം വകുപ്പ് തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനകളല്ലാതെ യാതൊരു ക്രിയാത്മക നടപടികളും ഉണ്ടാകുന്നില്ലെന്നതാണ് കര്‍ഷകരുടെ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ പിടിയില്‍ അമര്‍ന്ന വനംവകുപ്പില്‍ യാതൊരു ഇടടെപലും നടത്താന്‍ മന്ത്രിക്കു കഴിയുന്നില്ല.ഇന്നു രാവിലെ മാനന്തവാടിയില്‍ ഒരാളുെട ജീവനെടുത്ത ആന ഇന്നലെ വൈകിട്ടു മുതല്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി ഈ പ്രദേത്തെ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നാട്ടുകാര്‍ വനംവകുപ്പിനെയും ഇക്കാര്യം അറിയിച്ചിരുന്നു.എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. തണ്ണീര്‍ കൊമ്പനു പുറമേ മറ്റൊരു കര്‍ണാടക ആന കൂടി വയനാട്ടില്‍ എത്തിയതായി ഉത്തരമേഖലാ സിസിഎഫ് കെ.എസ്. ദീപ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനംനടത്തി അറിയിച്ചിരുന്നു. ഒരു മാസം മുമ്പാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ആനയുെട സാന്നിധ്യം മനസിലായിരുന്നത്. മൂന്നു…
Read More