ഓഫീസിലെ ബാത്ത്റൂമിലെത്തിച്ച് ലൈംഗിക പീഡനം; അധ്യാപകനെതിരെ പരാതിയുമായി 500 വിദ്യാർഥിനികൾ; ആരോപണം ഒഴിവാക്കാൻ മാർക്ക് വാഗ്ദാനം ചെയ്ത് വിസി

ഛണ്ഡീഗഡ്: അധ്യാപകനെതിരെ പീഡനപരാതിയുമായി അഞ്ഞൂറ് കോളജ് വിദ്യാർഥിനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ കത്തയച്ചു. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. വൈസ് ചാന്‍സിലർക്ക് പരാതി നൽകിയപ്പോൾ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരാതിയിൽ പറയുന്ന അധ്യാപകന് വൻ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വിസി പറഞ്ഞെന്നും ആരോപണങ്ങൾ ഒതുക്കി തീർക്കാൻ മാർക്ക് വാഗ്ദാനം ചെയ്തെന്നും വിദ്യാർഥിനികൾ അറിയിച്ചു. അധ്യാപകൻ വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ബാത്ത് റൂമിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലെ മുഖ്യ ആരോപണം. പ്രതികരിച്ചപ്പോള്‍ അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും മാസങ്ങളായി ഇത് തുടരുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. ഹരിയാന ഗവര്‍ണര്‍ ബണ്‍ഡാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ ഡോ.അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ…

Read More

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പുലർച്ചെ വീട് വളഞ്ഞ് പോലീസ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് അറസ്റ്റ്. അടൂരിലെ വീട്ടിൽ നിന്നും കൺന്‍റോൺമെന്‍റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം. വിന്‍സന്‍റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കേസിൽ നാലാം പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ, 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാനത്ത് പ്രവര്‍ത്തകരെ തുടര്‍ച്ചയായി പോലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Read More

ഇക്കൊല്ലം കണ്ണൂരിലേക്ക്: 23 വർഷത്തെ കാത്തിരിപ്പ്; 24 ൽ സ്വർണ കപ്പടിച്ച് കണ്ണൂർ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പടിച്ച് കണ്ണൂർ. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. 952 പോയിന്‍റുകളുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 949 പോയിന്‍റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 938 പോയിന്‍റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ 925 പോയിന്‍റുകളുമായി നാലാം സ്ഥാനവും, മലപ്പുറം 913 പോയിന്‍റുകളുമായി അഞ്ചാം സ്ഥാനവും നേടി. ആധിഥേയരായ കൊല്ലമാണ് 910 പോയിന്‍റുകളുമായി അറാം സ്ഥാനത്ത്. എറണാകുളം -899, തിരുവനന്തപുരം-870, ആലപ്പുഴ-852, കാസർകോട്-846, കോട്ടയം-837, വയനാട്-818, പത്തനംതിട്ട-774, ഇടുക്കി-730 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 249 പോയിന്‍റുകളുമായി ഒന്നാമതെത്തി. 116 പോയിന്‍റുകളുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

Read More

കെണിയിൽ വീഴ്ത്തിയത് ഇന്‍സ്റ്റഗ്രാം വഴി: പെൺകുട്ടിയെ കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് മോഷണക്കേസുകളിലും പ്രതി

മലപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഞ്ജയ് മലപ്പുറം എടവണ്ണയിൽ പിടിയിലാകുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയുമായി അടുത്തത്. പെൺകുട്ടിയെ വീട്ടിൽനിന്നു നിർബന്ധിച്ചു വിളിച്ചിറക്കിയ യുവാവ് കഴിഞ്ഞ ദിവസം എടവണ്ണയിലുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇവിടെവച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ…

Read More

ഐസിയു പീഡനക്കേസ്: സ്ഥലംമാറ്റിയ മൂന്ന് ജീവനക്കാരില്‍ പിന്തുണച്ചത് ഒരാള്‍ മാത്രം; വെളിപ്പെടുത്തലുമായി അതിജീവിത

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്ഥലം മാറ്റിയ ജീവനക്കാരാരുംതന്നെ യാതൊരുവിധത്തിലും പിന്തുണച്ചിട്ടില്ലെന്ന് അതിജീവിത. യുവതിയുടെ പരാതിയെത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസര്‍ എന്നിവരെയാണു സ്ഥലം മാറ്റിയത്. അതിജീവിതയെ പിന്തുണച്ചതിനാണ് ഇവരെ സ്ഥലംമാറ്റിയതെന്നാണ് പ്രചാരണമുള്ളത്. ഈ സാഹചര്യത്തിലാണ് അതിജീവിത പ്രതികരണവുമായി എത്തിയത്. ചീഫ് നഴ്സിംഗ് ഓഫീസറും നഴ്സിംഗ് സൂപ്രണ്ടും തനിക്കൊപ്പം നിന്നിട്ടില്ലെന്നും, താൻ അറ്റൻഡറുടെ ലൈംഗീക അതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോൾ മോളെ, സാരമില്ല, ഇതുകാര്യമാക്കേണ്ട, നിനക്ക് തോന്നിയതായിരിക്കാം’ എന്നാണ് രണ്ടുപേരും പറഞ്ഞതെന്നും അതിജീവിത വെളിപ്പെടുത്തുന്നു. സംഭവസമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്സ് അനിത മാത്രമാണ് തന്നെ പിന്തുണച്ചതെന്നും അതിജീവിത പറഞ്ഞു. കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനുമായി ജീവനക്കാരെ പറഞ്ഞയച്ചത് ആരാണെന്നും അതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും അതിജീവിത…

Read More

കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന; എംഡിഎംഎയുമായി യൂട്യൂബ് വ്ലോഗർ പിടിയിൽ

എറണാകുളം: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍ക്കുന്ന യൂട്യൂബ് വ്ലോഗർ പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കൽ നിന്നും 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ ഉദ്യോഗസ്ഥർ പിടികൂടി. സ്വാതി കൃഷ്ണ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read More

സ്കൂൾ കലോത്സവം; കണ്ണൂരിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്കേക്ക് കുതിച്ച് കോഴിക്കോട്

കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നിലനിർത്തിയിരുന്ന ആധിപത്യമാണ് അവസാന ദിവസം കോഴിക്കോട് പിടിച്ചെടുത്തത്. വീണ്ടും കലാകിരീടം സ്വന്തമാക്കാൻ 901 പോയിന്‍റ് നേടിയാണ് കോഴിക്കോട് മുന്നേറുന്നത്. 897 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാമതും 895 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയിന്‍റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്‍റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലമാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് 116 പോയിന്‍റുമായി രണ്ടാമതും .  

Read More

അങ്ങനെയങ്ങ് പോയാലോ, ഫിഷറീസ് മന്ത്രിയെ വലയിൽ കുരുക്കി; മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനെത്തിയ മന്ത്രിക്ക് കിട്ടിയ പണിയിങ്ങനെ…

ഭുവനേശ്വർ: മത്സ്യത്തൊഴിലാളികളുടെ വലയിൽ കേന്ദ്രമന്ത്രി സഞ്ചരിച്ച ബോട്ട്  കുടുങ്ങി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രി പർഷോത്തം രൂപാല സഞ്ചരിച്ചിരുന്ന ബോട്ട് ആണ് ഒഡീഷയിലെ ചിലിക്ക തടാകത്തിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ബോട്ട് എത്തിച്ചാണ് മന്ത്രിയെ സുരക്ഷിതനായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്രയും മറ്റ് ചില പ്രാദേശിക പാർട്ടി നേതാക്കളും ബോട്ടിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖുർദ ജില്ലയിലെ ബാലുഗാവിൽ നിന്ന് യാത്ര ആരംഭിച്ച മന്ത്രി തടാകത്തിലൂടെ പുരി ജില്ലയിലെ സതപദയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മത്സ്യബന്ധന തൊഴിലാളികൾ മീൻപിടിക്കാൻ ഉപയോഗിക്കുന്ന വല മന്ത്രി സഞ്ചരിച്ച ബോട്ടിൽ കുരുങ്ങുകയായിരുന്നു. ‘സാഗർ പരിക്രമ’ പരിപാടിയുടെ പതിനൊന്നാം ഘട്ടത്തിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനാണ് കേന്ദ്രമന്ത്രി ഒഡീഷ സന്ദർശിക്കുന്നത്.

Read More

ഡൽഹിയിൽ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ന്യൂഡൽഹി: 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സദർ ബസാറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശിയായ ഡൽഹി സദർ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള സ്റ്റാളിലെ തൊഴിലാളികളാണ് മറ്റ് പ്രതികൾ. ജനുവരി ഒന്നിനാണ് സംഭവം. പുതുവത്സരം ആഘോഷിക്കുന്നതിനു വേണ്ടി ഒരു പെൺകുട്ടിയെ വേണമെന്നും അതിനുള്ള സംവിധാനം ഏർപ്പാടാക്കാൻ ചായക്കട ഉടമ പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ എത്തിച്ചുകൊടുത്താൽ പ്രതിഫലം നൽകാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഇവർ 12 വയസുകാരിയായ പെൺകുട്ടിയെ കണ്ടുമുട്ടി. ആക്രി പെറുക്കിയാണ് പെൺകുട്ടി ജീവിച്ചിരുന്നത്. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് മാലിന്യം…

Read More

എംഎൽഎ ആണെന്ന് മനസിലായില്ല: മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാൽ; എസ്ഐ ഷമീൽ

കണ്ണൂർ: സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്‍റെ മൊഴി. നഴ്‌സിങ് അസോസിയേഷൻ ഭാരവാഹി ആണെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. കളക്ടറേറ്റ് വളപ്പിനുള്ളിൽ വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചുവാങ്ങിയതെന്ന് എസ്ഐ ഷമീലിന്‍റെ മൊഴിയിൽ പറയുന്നു. എംഎൽഎയെ മനസിലായില്ലെന്നും എസ്ഐ പറഞ്ഞിട്ടാണ് എംഎൽഎയുടെ പേര് ചോദിച്ചതെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി. അതേസമയം എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയായാണ് വിജിന്‍. കേരള ഗവൺമെന്‍റ് നഴ്സസ് അസോസിയേഷൻ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് എസ്ഐയും എംഎൽഎയും പരസ്പരം വാക്കേറ്റമുണ്ടായത്. എസ്ഐ ഷമീലിനോട് സുരേഷ് ഗോപി സ്റ്റൈൽ ഇങ്ങോട്ട് എടുക്കേണ്ടന്നും പിണറായി വിജയൻ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎൽഎ പറഞ്ഞിരുന്നു.

Read More