കായംകുളം: ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന് നമ്പർ കിട്ടാൻ അഞ്ചുവർഷമായി നഗരസഭയിൽ കയറി ഇറങ്ങി ദുരിതത്തിലായിരിക്കുകയാണ് രുഗ്മിണിയമ്മ എന്ന വയോധിക. കായംകുളം നഗരസഭ വാർഡ് 38ൽ താമസിക്കുന്ന 74 കാരി യായ തോട്ടുമുഖത്ത് രുഗ്മിണിയമ്മ എന്ന വയോധികയാണ് വീടിന് നമ്പർ കിട്ടാൻ കായംകുളം നഗരസഭയിൽ കയറി ഇറങ്ങുന്നത്. അഞ്ചുവർഷം മുമ്പ് വീടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ, രണ്ടാഴ്ച മുമ്പ് വീടിന്റെ അടിത്തറ പൂർത്തീകരിച്ചിട്ടില്ലന്ന് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി രുഗ്മിണിയമ്മയ്ക്ക് നോട്ടീസ് അയച്ചു. ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയായി അഞ്ചുവർഷമായിട്ടും അവസാന ഗഡു തുകയും ലഭിച്ചിട്ടില്ലെന്ന് രുഗ്മിണിയമ്മ പറയുന്നു. അടിത്തറ കെട്ടിയില്ലങ്കിൽ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഡിസംബർ 20ന് നൽകിയ നോട്ടീസിലുണ്ട്.
Read MoreCategory: Top News
മകളുടെ തിരോധാനത്തിൽ ഏറെ വേട്ടയാടപ്പെട്ടു; തന്റെ മകളെ നഷ്ടപ്പെടുത്തിയത് പോലീസിന്റെ അലംഭാവം; സത്യം പുറത്തുവരണമെന്ന് ജെസ്നയുടെ പിതാവ്
മുക്കൂട്ടുതറ: മകളുടെ തിരോധാനത്തിൽ ഇത്രയേറെ വേട്ടയാടപ്പെട്ട പിതാവ് ഒരുപക്ഷേ, താൻ മാത്രമാവുമെന്ന് ജെസ്ന മരിയ ജയിംസിന്റെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജയിംസ്. അഞ്ചുവർഷമായി അവളെ കാണാതായിട്ട്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം പുറത്തുവരാൻ സർക്കാരും നീതിപീഠവും ശക്തമായി ഇടപെടണം. അന്വേഷണം തുടരുന്നതിനുവേണ്ടി ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. അഞ്ചു വർഷം മുമ്പ് ജെസ്നയെ കാണാതായ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ലോക്കൽ പോലീസ് അലസതയോടെയാണ് തന്റെ പരാതിയിൽ പ്രതികരിച്ചത്. ജെസ്നയെ തേടാൻ അന്ന് പോലീസ് തയാറായില്ല. ദിവസങ്ങളോളം താൻ സ്വന്തം നിലയിൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് അന്വേഷണം ഉണ്ടായത്. കേസിന്റെ തുടക്കത്തിൽത്തന്നെ ഉണ്ടായ ആ അലംഭാവമാണ് തന്റെ മകളെ നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഇല്ലാക്കഥകൾ ഉണ്ടാക്കി ചിലർ തനിക്കെതിരേ പ്രചരിപ്പിച്ചു. തന്റെ മക്കളെയും ബന്ധുക്കളെയും ഇവർ വെറുതെ വിട്ടില്ല. വീടിന്റെ അറ്റകുറ്റപ്പണി നടത്തിയത് കൊലപാതകം…
Read Moreഅണിഞ്ഞൊരുങ്ങിയെത്തിയപ്പോൾ ആർക്കും സംശയം തോന്നിയില്ല; രുക്സാനയുടെ തട്ടിപ്പിന് ഇത്തവണ ഇരയായത് ധനകാര്യ സ്ഥാപനം; ആലപ്പുഴയിലെ സംഭവം ഇങ്ങനെ
ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച കേസിൽ യുവതി അറസ്റ്റിൽ. കേരളത്തിൽ നടന്ന മുൻ ഹണിട്രാപ്പ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലായത്. തൃശൂർ സ്വദേശി രുക്സാനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പ്രതി 1,25,000 രൂപ തട്ടിയിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സുഹൃത്ത് സുധീഷിനെയും ഭർത്താവ് സജീറിനെയും പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
Read Moreമലയാളികളുടെ തിരക്കുപിടിച്ച ജീവിതം; ഇസ്തിരിയിടല്‍ മേഖല കീഴടക്കി തമിഴ് തൊഴിലാളികള്‍
പേരൂര്‍ക്കട: ഇസ്തിരിയിടല്‍ മേഖലയില്‍ തമിഴ്നാട്ടുകാരായ തൊഴിലാളികള്‍ കേരളത്തില്‍ സജീവമാകുന്നു. കഴിഞ്ഞ രണ്ടു വര്ഷത്തിനിടയ്ക്കാണ് വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന ജോലിയുമായി തമിഴ്നാട്ടുകാര്‍ കടന്നുവന്നിരിക്കുന്നത്. മുമ്പ് കപ്പലണ്ടിക്കച്ചവടവും മറ്റുമായിരുന്നു ഇവരുടെ ജീവനോപാധി. എന്നാല്‍ ഇപ്പോള്‍ ഇസ്തിരിവണ്ടികളുമായി സഞ്ചരിക്കുന്നവരും വീടുകളുടെ ചെറിയൊരു ഭാഗം വാടകയ്ക്കെടുത്ത് ഇസ്തിരിക്കടയായി ഉപയോഗിക്കുന്നവരും വര്‍ധിച്ചുവരുന്നുണ്ട്. മലയാളികളുടെ തിരക്കുപിടിച്ച ജീവിതമാണ് തമിഴ്നാട്ടുകാരായ തൊഴിലാളികളുടെ വരവിന് കാരണമായിരിക്കുന്നത്. ഇന്നു വീടുകളില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഇസ്തിരിയിടുന്ന മലയാളികള്‍ തുലോം കുറവാണ്. പുറത്ത് ഇസ്തിരിയിടാന്‍ കൊടുക്കുമ്പോഴുള്ള സമയലാഭവും പണലാഭവവുമാണ് ഇതിനു കാരണം. പച്ചക്കറി സ്റ്റാളുകള്‍പോലെ തമിഴര്‍ ഈ മേഖലയില്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഭൂരിഭാഗം പേരും ഒരുമാസവും ഒന്നരമാസവും ജോലിയെടുത്തശേഷം കുറച്ചുദിവസത്തേക്ക് ഇതില്‍നിന്നു വിടുതല്‍ തേടി പോകുന്നവരാണ്. മലയാളികള്‍ക്ക് ഇവരുടെ മേല്‍ വിശ്വാസ്യതയും കൂടുതലാണ്. വീടുകളില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ചശേഷം ഇസ്തിരിയിട്ട് തിരികെക്കൊണ്ടു കൊടുക്കുന്നവരുണ്ട്. വളരെ കുറഞ്ഞ കൂലിയാണ് ഇവര്‍ വാങ്ങിവരുന്നത്. ഇസ്തിരിയിടല്‍ രംഗത്ത് തമിഴ്…
Read Moreമുന്തിയ ഹോട്ടലിൽ സ്ത്രീയുമായെത്തി മുറിയെടുത്തു; പണം നൽകാതെ എഎസ്ഐ മുങ്ങി; കോഴിക്കോട്ടെ ഈ പോലീസുകാരൻ സ്ഥിരം പ്രശ്നക്കാരൻ
കോഴിക്കോട്: സ്ത്രീയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത് ആള്‍മാറാട്ടം നടത്തിയ കേസില്‍ ശിക്ഷാനടപടിയുടെ ഭാഗമായി കോഴിക്കോടുനിന്നു സ്ഥലം മാറ്റിയ എഎസ്ഐയെ കമ്പളക്കാട് സ്റ്റേഷനിൽനിന്ന് വീണ്ടും കോഴിക്കോട് നഗരത്തിലേക്കു മാറ്റി. വയനാട് എസ്പി പദം സിംഗാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി വയനാട്ടിലേക്ക് മാറ്റി മൂന്നാംനാൾ കോഴിക്കോട്ട് തന്നെ തിരിച്ചെത്തിയിരുന്നു. അന്ന് സിറ്റി ട്രാഫിക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം. വിവാദമായതോടെ പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചു.നേരത്തെ നഗരത്തിൽ പല സ്റ്റേഷനുകളിലായി വിവിധ സം ഭവങ്ങളിലായി എഎസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം നടന്നിരുന്നു. സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് 3,000 രൂപയുടെ മുറിക്ക് 1,000 രൂപ നൽകി ടൗൺ എസ്ഐയാണെന്ന് പറഞ്ഞ് മുങ്ങിയെന്ന ഹോട്ടലുടമയുടെ പരാതിയിലാണ് പോലീസു കാരനെ വയനാട്ടിലേക്ക് മാറ്റിയിരുന്നത്. മേയ് 10ന് ആയിരുന്നു ഹോട്ടലിൽ എഎസ്ഐ സ്ത്രീയുമൊത്ത് ആൾമാറാട്ടം നടത്തി മുറിയെടുത്തതും മുഴുവൻ പണം നൽകാതെ മുങ്ങിയതും. മുമ്പും പലതവണ ഇതേ…
Read Moreബിജെപി യാത്രയ്ക്ക് ആളെക്കൂട്ടാൻ “മാദകനൃത്തം’; ഛത് പേ സോയാ താ എന്ന ഗാനത്തിന് സുന്ദരി ചുവടുവച്ചപ്പോൾ വേദിയിൽ എംപിയും എംഎൽഎ മാരും
ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത “വികസിത് സങ്കൽപ്പ് യാത്ര’യ്ക്ക് ആളെക്കൂട്ടാൻ ഉത്തർപ്രദേശിൽ “മാദകനൃത്തം’. ഗാസിയാബാദിലെ മോദിനഗർ ഏരിയയിലെ ഷക്കർപുർ ഗ്രാമത്തിലാണു സംഭവം. ഹിറ്റ് ബോളിവുഡ് ചിത്രമായ കരൺ-അർജുൻ എന്ന ചിത്രത്തിലെ “ഛത് പേ സോയാ താ… എന്ന ഗാനത്തിനാണ് സുന്ദരി ചുവടുവച്ചത്. പരിപാടിയിലേക്കു ജനക്കൂട്ടത്തെ ആകർഷിക്കാനാണു സംഘാടകർ നൃത്തപരിപാടി നടത്തിയതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 30നു നടന്ന പരിപാടി സോഷ്യൽ മീഡിയയിൽ വൈറലായി. ഗ്രാമത്തലവനും ഭാര്യയും പ്രാദേശിക എംഎൽഎയും എംപിയുമെല്ലാം വേദിയിലുണ്ടായിരുന്നു. വിവിധ നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറും വേദിയിൽ പതിച്ചിരുന്നു. എന്നാൽ, ഭാരവാഹികൾ വേദിയിലിരിക്കെയാണ് നൃത്തപ്രകടനം നടന്നതെന്ന വാദത്തെ സംഘാടകർ നിഷേധിച്ചു.കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു ബിജെപി “വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ നടത്തുന്നത്. കഴിഞ്ഞവർഷം നവംബർ 15ന് ജാർഖണ്ഡിലെ ഖുന്തിയിൽനിന്നാണു…
Read Moreഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല. സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുമെന്ന് അറിയിച്ച കോടതി, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമനുസരിച്ച് നടപടി എടുക്കണമെന്നും വ്യക്തമാക്കി. വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്സ്വാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു. വിധി വന്നതോടെ അദാനിഗ്രൂപ്പിന്റെ ഓഹരികൾക്ക് ഓഹരി വിപണിയിൽ കുതിപ്പുണ്ടായി. കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരേ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി…
Read Moreജെസ്നയുടെ തിരോധാനം; തുമ്പില്ലാതെ അന്വേഷണം അവസാനിപ്പിച്ച് സിബിഐയും
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് കളത്തില്‍ ജയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത് 2018 മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം സിബിഐ ഏറ്റെടുത്ത കേസാണ് തുമ്പൊന്നും ലഭിക്കാതെ അവസാനിപ്പിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന കുറിപ്പോടെയാണ് സിബിഐ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയം ജെയിംസിനെ മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് ജെസ്ന പോയത്. തിരോധാനവുമായി ബന്ധപ്പെട്ടും ജെസ്നയെ പലയിടങ്ങളില്‍ കണ്ടതായും ധാരാളം പ്രചാരണങ്ങള്‍ ഉണ്ടായി. എന്നാല്‍ സിബിഐ അന്വേഷണം അവസാനിക്കുന്നത് ഇവയ്ക്കൊന്നും വ്യക്തത കൈവരിക്കാനായില്ലെന്ന സൂചനയോടെയാണ്. തിരോധാനത്തിന്റെ ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും ഇതുതന്നെ ചൂണ്ടിക്കാട്ടുന്നു. തിരോധാനത്തിന്റെ ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം.…
Read Moreകെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കും; നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കും; കെ. ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല ലക്ഷ്യം അതിനൊപ്പം ചെലവ് കുറയ്ക്കലും ഉണ്ടാകണെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കിൽ സമയക്രമം പരിഹരിക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തിക്കൊടുക്കാറുണ്ട്. ആ സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോബിൻ…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധിക്കു മാത്രം ക്ഷണം; രാഹുലിനേയും പ്രിയങ്കയേയും ഒഴിവാക്കിയോ
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധിക്കു മാത്രം ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. ജനുവരി 22 നാണ് പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. എന്നാൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ക്ഷണം ലഭിച്ചേക്കില്ല. രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളിൽ ഉൾപ്പെട്ടെങ്കിൽ മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുകയുള്ളു. രാഹുലും പ്രിയങ്കയും ട്രസ്റ്റ് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ചടങ്ങിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായേക്കില്ലെന്നാണു വിവരം. പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കന്മാർ, 1984 നും 1992 നും മധ്യേ രാമക്ഷേത്ര പ്രക്ഷോഭത്തിൽ പങ്കാളികളായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽപ്പെടുത്തിയാണു ആളുകൾക്ക് ക്ഷണമുള്ളത്. ഇതിനു പുറമേ വ്യവസായ പ്രമുഖർക്കും സന്യാസിമാർക്കും കായികതാരങ്ങള്‍ക്കും കലാകാരന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും…
Read More