തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.തിരുവനന്തപുരം മലയൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ തട്ടികൊണ്ടുപോയ പ്രതി ഗുരുവായൂരിലെത്തിച്ച് വാടക വീടെടുത്തു പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്‍കിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവരുന്നത്.
Read MoreCategory: Top News
ദമ്പതികളും രണ്ടുമാസം പ്രായമുള്ള കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അയൽപക്കത്തെ വീട്ടിൽ രാത്രിയിൽ നടന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ
റാഞ്ചി: ദമ്പതികളും രണ്ടുമാസം പ്രായമുള്ള കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലെ തെലിയാദി ഗ്രാമത്തിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അമ്മയും കുഞ്ഞും മരിച്ചിരുന്നു. കുഞ്ഞിന്റെ പിതാവ് ജോഗേന്ദ്ര ഭുനിയയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാളും മരിച്ചു. രണ്ടുവർഷം മുൻപായിരുന്നു ജോഗേന്ദ്രയുടെ വിവാഹം. ബുധനാഴ്ച ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്ന് ഗ്രാമവാസികൾ പറയുന്നു. വ്യാഴാഴ്ച രാവിലെ ദമ്പതികൾ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഛത്തർപുർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അജയ് കുമാർ പറഞ്ഞു. മൂവരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഗണേഷ്കുമാറും കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും; 900 പേർക്ക് ഇരിക്കാവുന്ന വേദിയിലേക്ക് പ്രവേശനം പാസ് മൂലം
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു പങ്കെടുത്തേക്കില്ലെന്ന സൂചന. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഗവർണറുടെ കാറിനു നേരേയുണ്ടായ എസ്എഫ്ഐയുടെ ആക്രമണ ശ്രമത്തെക്കുറിച്ചും ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയെങ്കിലും രണ്ടു റിപ്പോർട്ടും ചീഫ് സെക്രട്ടറി ഇതുവരെ ഗവർണർക്കു നൽകിയിട്ടില്ലെന്നാണു സൂചന. സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവർണർ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയത്. സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിൽ 900 പേർക്ക് ഇരിക്കാവുന്ന വേദി തയാറാക്കി. പാസ് മൂലമാണ് രാജ്ഭവനിൽ പ്രവേശനം ക്രമീകരിച്ചിട്ടുള്ളത്.
Read Moreമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിക്കെതിരേ ഗുരുതരവകുപ്പുകളെന്ന് സൂചന
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി. മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മനഃപൂർവം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കുറ്റപത്രത്തിലുളളതെന്നാണ് സൂചന.നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354, 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. പോലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Read Moreതൃശൂരിലേക്ക് മോദിയെത്തുന്നു; പ്രധാനമന്ത്രിക്കു മുൻപിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ്
തൃശൂര്‍: തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്കായി മിനിപൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം. പൂരം പ്രദര്‍ശനത്തിന് തറവാടക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കേയാണ്, പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് മിനി പൂരം നടത്തുന്നത് 15 ആനകളെ അണിനിരത്തി മിനി പൂരമൊരുക്കാനാണ് ആലോചന. ജനുവരി മൂന്നിന് പ്രധാനമന്ത്രിയുടെ റോഡ്ഷോയുടെ സമയത്താണ് മിനിപൂരം ഒരുക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പതിനഞ്ച് ആനകളെ അണിനിരത്തിയും ഇരുന്നൂറോളം പേരുടെ മേളവും അടങ്ങുന്ന മിനി പൂരം സംഘടിപ്പിക്കും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക.നേരത്തേ 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചപ്പോഴാണ് തൃശൂരില്‍ മിനി പൂരം ഒരുക്കിയത്. പൂരം പ്രദര്‍ശനത്തിന് തറവാടക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കുന്നതിന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന് വിളിച്ച യോഗത്തിലും തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക.
Read Moreതിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പോലീസ്
തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പോലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരേയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പോലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുവതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഷഹ്ന (23) യെ കണ്ടെത്തിയത്. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കട സ്വദേശിയുമായി മൂന്ന് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം മൂന്ന് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ അനിയന്റെ മകന്റെ ജന്മദിനാഘോഷത്തിന് ഷഹ്ന യെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു. നേരിട്ട് ക്ഷണിക്കാത്തതിനാൽ ആഘോഷത്തിൽ…
Read Moreനടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ മാസം 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് താരത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട വിജയകാന്ത് ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2016 മുതൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം. 1952 ഓഗസ്റ്റ് 25ന് മധുരയിൽ കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായിട്ടായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗർസ്വാമി എന്നാണ് ഔദ്യോഗിക പേര്. 1979…
Read Moreവൈഗ കൊലക്കേസ്; അച്ഛൻ സനുമോഹന് ജീവപര്യന്തം
കൊച്ചി: കൊച്ചിയിലെ വൈഗ(10) കൊലക്കേസില്‍ പ്രതിയായ അച്ഛന് സനുമോഹന് ജീവപര്യന്തം ശിക്ഷ. വിവിധ വകുപ്പുകളിലായി 28 വര്‍ഷത്തെ കഠിനതടവും 1.75 ലക്ഷം പിഴയുമാണ് എറണാകുളത്തെ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. അപൂര്‍വത്തിൽ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് വിധി. 70 വയസുള്ള അമ്മയെ നോക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈഗയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് സനുമോഹൻ പുഴയിലെറിഞ്ഞ് കൊന്നത്. അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കായംകുളത്തെ വീട്ടില്‍ നിന്ന്…
Read Moreപോത്തൻകോട് നവജാതശിശു കിണറ്റിൽ മരിച്ചനിലയിൽ; സാന്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി
തിരുവനന്തപുരം: പോത്തൻകോട്ട് നവജാത ശിശുവിനെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദന്പതികളുടെ മകൻ 36 ദിവസം പ്രായമുള്ള ശ്രീദേവിന്റെ മൃതദേഹമാണ് വീട്ടിലെ കിണറ്റിനകത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സാന്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിനെ വളർത്താൻ സാധിക്കാത്തതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് യുവതി പോലീസിനോട് വ്യക്തമാക്കിയത്. ഇന്നലെ രാത്രിയിൽ സുരിതയും മകനും ഒരുമിച്ചാണ് കിടന്നുറങ്ങിയത്. കുട്ടിയുടെ അച്ഛൻ വീട്ടിലില്ലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ നിലവിളിച്ചതോടെ അയൽവാസികളും നാട്ടുകാരും വീട്ടിലെത്തി. വീട്ടിലും പരിസരത്തും നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ ശരീരത്തിൽ പുതച്ചിരുന്ന ടവ്വൽ കിണറിന് സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കിണറ്റിനകത്ത് കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ്…
Read Moreനവകേരള ബസ് വാടകയ്ക്ക് നല്കാന് ആലോചന; അന്തിമ തീരുമാനമെടുക്കുന്നത് പുതിയ ഗതാഗതമന്ത്രി
തിരുവനന്തപുരം: സഞ്ചരിക്കുന്ന മന്ത്രിസഭയായ നവകേരള സദസിനായി ഉപയോഗിച്ച ബസ് വാടകയ്ക്ക് നല്കാന് ആലോചന. പുതിയ ഗതാഗതമന്ത്രിയായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. വിവാഹം, വിനോദയാത്ര, തീര്‍ഥാടനം തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വാടകയ്ക്ക് നൽകാനാണ് തീരുമാനം. 25 സീറ്റുകൾ മാത്രമാണ് ബസിലുള്ളത്. അതേസമയം മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിര്‍ത്തണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. നവകേരള സദസിന് ശേഷം ബസിന് ചില്ലറ അറ്റകുറ്റപ്പണികൾ ആവശ്യമുണ്ട്. കാനം രാജേന്ദ്രന്റെ മരണത്തെതുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ നവകേരള സദസിനു ശേഷമാകും ബസിന്റെ അറ്റകുറ്റപ്പണി നടത്തുക. ബംഗളൂരുവില്‍ എത്തിച്ച് ബസിന് ചില മാറ്റങ്ങള്‍ കൂടി വരുത്താൻ ആലോചനയുണ്ട്. ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്താനും ആലോചനയുണ്ട്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളേക്കാൾ വാടക കുറവായിരിക്കും. 750ലധികം പേർ ഇതോനടകം തന്നെ…
Read More