യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; നടൻ തല അജിത്തിന്‍റെ തല വെച്ച് വ്യാജ ഐഡി കാർഡ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുമ്പോൾ വീണ്ടുമിതാ കേസിൽ നിർണായക തെളിവ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ് നടൻ അജിത് കുമാറിന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തൽ. താരത്തിന്‍റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭി വിക്രത്തിന്‍റെ ഫോണിലാണ് വ്യാജ തിരിച്ചറിയൽ രേഖ കണ്ടത്. പണം നൽകിയാണ് വ്യാജ ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചത്. ആയിരത്തിലേറെ കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നും മൊഴിയുണ്ട്. വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ മുന്‍ പ്രസ് ജീവനക്കാരനായ വികാസ് കൃഷ്ണ എന്ന ആളാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ കാർഡിലുള്ള വിവരങ്ങൾ നൽകിയത് മറ്റ് പ്രതികളാണ് കാർഡ് നിർമിച്ചു കൊടുക്കുക മാത്രമാണ് വികാസ് കൃഷ്ണ ചെയ്തതെന്നും മൊഴി ലഭിച്ചു. വോട്ടിംഗിന് ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്…

Read More

നവകേരള സദസിനു അഭിവാദ്യങ്ങളുമായി പൊരിവെയിലത്ത് കുഞ്ഞുങ്ങൾ; ബാലാവകാശ കമ്മിഷന് പരാതിനല്‍കി എംഎസ്എഫ്

നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് മുദ്രാവാക്യം വിളിപ്പിക്കാനായി നിർത്തിയത്. ഇതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്‌യു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ചമ്പാട് എൽപി സ്കൂള്‍ പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്‍കി. പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽനിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്തു സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ് ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കാണാനുള്ള അവസരമാണ് കുട്ടികൾക്ക് ഉണ്ടാക്കികൊടുത്തത്. വെയിലത്തല്ല കുട്ടികളെ സ്കൂളിനു മുന്നിലുള്ള മരത്തണലിലാണ് നിർത്തിയത്. കുട്ടികളെ റോഡരികിലേക്ക് ഇറക്കിനിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ്  രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ചമ്പാട് എൽപി സ്കൂൾ അധ്യാപകൻ ജയകൃഷ്ണൻ പറഞ്ഞു.  

Read More

ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്; തമ്മിൽ തല്ലി അധ്യാപകരും രക്ഷിതാക്കളും

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്. സമ്മാനദാന വിതര‍ണം നടത്തുമ്പോൾ സദസിനിടയിൽ പടക്കംപൊട്ടിയതിനെ തുടർന്നാണ് അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സംഘർഷമുണ്ടായത്. ഇന്നലെ രാത്രിയണ് സംഭവം. ഡി എച്ച് എസ് സ്കൂളിലായിരുന്നു കലോത്സവം നടക്കുന്നത്. പരിപാടികൾക്ക് ശേഷം വൈകിട്ടായിരുന്നു സമ്മാന വിതരണം. ഇതിനിടയിൽ സദസിനിടയിൽ പെട്ടന്ന് പടക്കം പൊട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയായത്. തുടർന്ന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല് നടക്കുകയായിരുന്നു. പിന്നാലെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. തുടർന്നാണ് സംഘർഷം കുറഞ്ഞത്. പടക്കം പൊട്ടിച്ച സംഭവത്തിൽ കണ്ടാലറിയുന്ന ചിലർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരാണ് പടക്കം പൊട്ടിച്ചതിന് പിന്നിലെന്ന് കൃത്യമായ ധാരണ ഇതുവരെ വന്നില്ല. 

Read More

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ചു; റോബിൻ ബസിന് വീണ്ടും പിഴ

പത്തനംതിട്ട: പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിനെ തുടർന്ന് എംവിഡി യും പോലീസും റോബിൻ ബസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് കോയമ്പത്തൂരിൽ നിന്ന് മടങ്ങി വന്ന ബസ് തടഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നത് ടിക്കറ്റെടുത്തും മുൻകൂർ കരാറില്ലാതെയും യാത്ര ചെയ്തവരാണ് . ഇങ്ങനെ ചെയ്തത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെയും പെർമിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. മുൻ പിഴയായി 7500 രൂപയും ഇന്നത്തെ പിഴയായി 7500 രൂപയും അടക്കം 15000 രൂപയാണ് പിഴ. പുലർച്ചെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം ഇറക്കിവിട്ടതിന് ശേഷം പിഴയടയ്ക്കാൻ തയാറായതിനെ തുടർന്ന് പിഴ ഇടാക്കിയതിന് ശേഷം വിട്ടയച്ചു. എന്നാൽ സ്വകാര്യ ബസ്സുടമകളുടെ സംഘടന കഴിഞ്ഞ ദിവസം റോബിൻ ബസിനെതിരെ രംഗത്തെത്തി. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയത് പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് ഭാരവാഹികൾ പറഞ്ഞത്.    …

Read More

കുട്ടികളിൽ ലഹരി ഉപയോഗം മാനസികനില തെറ്റിക്കുന്നു; വിവേകോദയം വെടിവയ്പ് മുന്നറിയിപ്പ് മാത്രം; സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

തൃശൂർ: കുട്ടികളിൽ പടരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം അവരുടെ മാനസികനില തെറ്റിക്കുന്ന തരത്തിലേക്ക് മാറുന്നതിന്‍റെയും അവർ അക്രമങ്ങളുടെ വഴികളിലേക്ക് തിരിയുന്നതിന്‍റെയും ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ വിവേകോദയം സ്കൂൾ വെടിവയ്പ്. ആളുകളെ അപായപ്പെടുത്താൻ കഴിയുന്ന ആയുധമായിരുന്നില്ല ജഗൻ എന്ന പൂർവിദ്യാർഥിയുടെ കയ്യിലുണ്ടായിരുന്നതെന്നും ഇയാൾ മാനസികരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നുമൊക്കെ പോലീസ് പറയുന്നുണ്ടെങ്കിലും കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ ആപത്താണെന്നും സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്. സ്കൂൾ വിദ്യാർഥികൾ കഞ്ചാവിനും മയക്കുമരുന്നിനും സിന്തറ്റിക് ഡ്രഗുകൾക്കും അടിമകളാകുന്നതും അതു കിട്ടാതെ വരുന്പോൾ അക്രമാസക്തരാകുന്നതും പണത്തിനായി ഏത് ആക്രമണത്തിനും മുതിരുന്നതും പുതുമയില്ലാത്ത സംഭവങ്ങളാണ്. ഇതെല്ലാം ഉപയോഗിച്ച് സമനില തെറ്റുന്പോൾ പഴയ കണക്കുകളും വൈരാഗ്യങ്ങളും തീർക്കാനായി ആയുധമെടുത്ത് ഇറങ്ങുന്ന ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളും പുതുമ നഷ്ടപ്പെട്ട കാഴ്ചകളാണ്. എന്നാൽ ലഹരി ഉപയോഗത്തിന്‍റെ അനന്തരഫലമായി മനോനില തെറ്റിയവർ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കാൻ തുനിയുന്നുവെന്നത്…

Read More

അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടാൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും നെഞ്ച് വേദന വരില്ല; രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: യൂത്ത് കോൺ‌ഗ്രസ് തെര‍ഞ്ഞെടുപ്പുമായി സംബന്ധിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അടൂർ സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അടൂര്‍ സ്വദേശികള്‍ പുതിയ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അനുയായികളെന്നു റിപ്പോർട്ട്. സമീപവാസികളായ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളായ ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയംവീട്ടില്‍ അഭിവിക്രമന്‍, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന് കുഴിയില്‍ ബിനില്‍ ബിനു, ഫെനി, വികാസ് കൃഷ്ണന്‍ എന്നിവരാണ് അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയിലായത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയക്കും. അന്വേഷണത്തിനോട് യാതൊരു തരത്തിലും പ്രതിരോധിക്കില്ലെന്നും പക്ഷേ അതിനു പുറകിലുള്ള രാഷ്ട്രീയത്തിനോട് എതിർത്തു നിൽക്കുമെന്നും രാഹുൽ പ്രതികരിച്ചു. പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. ഒരുപാടു നേതാക്കളുടെ…

Read More

കോടിമതയിൽ കെഎസ്ആർടിസി തല്ലിത്തകർത്ത യുവതി അറസ്റ്റിൽ; കാറിൽ ഒരു പുരുഷൻ ഉണ്ടായിരുന്നതായി യാത്രക്കാർ; പോലീസ് കേസെടുത്തതാകട്ടെ ഒരാളെ ഒഴിവാക്കിയും….

കോട്ടയം: കെഎസ്ആർടിസി തട്ടി കാറിന്‍റെ സൈഡ് മിറർ തകർന്നു. കാറിൽ സഞ്ചരിച്ച അമ്മയും മകളും ബസ് തടഞ്ഞ് ഹെഡ് ലൈറ്റ് തല്ലിത്തകർത്തു. കോടിമത നാലുവരി പാതയിൽ ഇന്നലെയാണ് സിനിമയെ വെല്ലുന്ന ആക്‌ഷൻ രംഗം നടന്നത്. സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലുവിനെ (26) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. സുലുവും അമ്മയുമാണ് ആക്രമണം നടത്തിയത്. എന്നാൽ ഒരാളെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറിന്‍റെ സൈഡ് മിറർ ബസിൽ തട്ടുകയായിരുന്നു. സൈഡ് മിറർ പൊട്ടിയതോടെ പ്രകോപിതരായ സ്ത്രീകൾ ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞു. പിന്നീട് കാറില്‍നിന്ന് ഇറങ്ങി ജാക്കി ലിവര്‍ ഉപയോഗിച്ച് ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു പുരുഷനും കാറിലുണ്ടായിരുന്നതായി ബസിലെ യാത്രക്കാർ പറയുന്നു. ഇയാൾ ബസിന്‍റെ പിന്നിലെ നന്പർ പ്ലെയ്റ്റ് തകർത്തു. പൊന്‍കുന്നം സ്വദേശി ഇസ്മയിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.ബസ് കോടിമതയില്‍…

Read More

റോബിൻ ബസ് രാവിലെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു; പഴക്കുലയും നോട്ട് മാലയും നൽകി യാത്രക്കാരുടെ വരവേൽപ്പ്

റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്. റോബിൻ ബസിന് ഗംഭീര സ്വീകരണമാണ് നാട്ടുകാർ നൽകിയത്. പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്‍കി റോബിന്‍ ബസിനെ പത്തനംതിട്ടക്കാർ വരവേറ്റു. അതേസമയം കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. അഞ്ച് മണിക്ക് സർവീസ് നടത്തേണ്ടിയിരുന്ന ബസ് സാങ്കേതിക തകരാർ മൂലം വർക്ക് ഷോപ്പിൽ പണിക്ക് കയറ്റേണ്ടി വന്നു. അതേ തുടർന്ന് ഏഴ് മണിക്കാണ് പുറപ്പെട്ടത്. ഇന്നും വരും ദിവസങ്ങളും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ ഗിരീഷ് പറഞ്ഞു. ഇന്നലെയാണ് ബസ് വിട്ട് നൽകിയത്. പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടു…

Read More

മൂന്നിനം മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ; ഒരു ഗ്രാമിന്  ഈടാക്കിയിരുന്നത് 4000  രൂപ; ചേർത്തലക്കാരൻ അതുൽരാജിനെ കൂടുക്കിയത് ഒറ്റ്…

ആലപ്പുഴ: മണ്ണഞ്ചേരിയിൽ എംഡിഎംഎ, കഞ്ചാവ്, നൈട്രോസൽഫാം ഗുളിക എന്നിവയുടെ മാരക ശേഖരം പിടികുടി. ചേർത്തല കുതിരക്കാട്ട് വെളി കാവുങ്കൽ അതുൽരാജ് (26) എന്നയാളെയാണ് പിടികുടിയത്. ജില്ലാ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും 25 നൈട്രോസെൽഫാം ഗുളികയുമായി അതുൽ രാജിനെ വളവനാട് കോൾഗേറ്റ്- കാവുങ്കൽ റോഡിൽനിന്നു പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വിപണിയിൽ വിലവരും. ബംഗളൂരുവിൽനിന്നു നിസാര വിലയ്ക്കു വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ഒരു ഗ്രാമിന് 4000 രുപയ്ക്കാണ് വിറ്റിരുന്നത്. മാസത്തിൽ രണ്ടും മുന്നും പ്രാവശ്യം ബംഗളൂരുവിൽപോയി മയക്കുമരുന്ന് വാങ്ങി ഇവിടെ വിൽക്കുകയായിരുന്നു. ഇയാൾ ആദ്യമായാണ് പോലിസ് പിടിയിലാകുന്നതെന്നും ഇയാൾ വെറും ഇടനിലക്കാരനാണെന്നും മയക്കുമരുന്ന് എത്തിച്ച് നൽകിയവരെക്കുറിച്ചും മറ്റും വിശദമായി അന്വേഷണം നടത്തുമെന്നും…

Read More

കെ.സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചു; കോൺഗ്രസ് പലസ്തീൻ റാലിയിൽ തീർച്ചയായും പങ്കെടുക്കും;ശശി തരൂർ

കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഔദ്യോഗികമായി ശശി തരൂരിനെ ക്ഷണിച്ചു. നിർബന്ധമായും പലസ്തീൻ റാലിയിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകി. എന്നാൽ ശശി തരൂർ റാലിയിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിന്‍റെ പേര് ഉണ്ടായിരുന്നില്ല. പാലസ്തീൻ റാലിയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂർ നേരത്തെ പറഞ്ഞത്. ഇപ്പോൾ ഔദ്യോഗികമായ ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. തീർച്ചയായും പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു. നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയിൽ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമ‍ർശം ഏറെ വിവാദമായിരുന്നു. ഇതെ തുടർന്ന് ലീഗിനേറ്റ പ്രഹരത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി രമ്യതയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ്…

Read More