പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ലീഗ് തമ്മിലുണ്ടായ സ്വര ചേർച്ച നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ സന്ദർശനം. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ഇത് സൗഹൃദ സന്ദർശനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. ലീഗുമായി സഹോദര ബന്ധമാണുള്ളത്. യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലീഗുമായില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ വിഷയത്തെ തരംതാണ നിലയിൽ സിപിഎം ഉപയോഗിക്കുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന്…
Read MoreCategory: Top News
പിണറായി തമ്പുരാന്റെ നവോത്ഥാനം; കേരളീയത്തിൽ ആദിമ മ്യൂസിയത്തിൽ പെയിന്റ് അടിച്ച് ആദിവാസികൾ; ഉന്നത ജാതിക്കാരുടെ ഷോകേസ് പീസുകൾ’ പ്രദർശിപ്പിക്കാൻ ഇല്ലായിരുന്നോ? രാഹുൽ മാങ്കൂട്ടത്തിൽ
തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയിൽ ആദിമം മ്യൂസിയം ഒരുക്കിയതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ എന്നിങ്ങനെ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ആദിമം മ്യൂസിയം തയാറാക്കിയിരിക്കുന്നത്. കൂടാതെ ആദിവാസി ഊരും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ടാണ് സർക്കാർ പ്രദർശന വസ്തുവാക്കുന്നതെന്ന് രാഹുൽ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിമർശനമുന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്…അവന്റെ ജാതിയല്ലേ പ്രശ്നം’ എന്ന് ചോദിച്ച് വിനായകന്റെ പ്രവർത്തിയെ ന്യായീകരിക്കാനിറങ്ങിയ ആസ്ഥാന ന്യായീകരണ തിലകങ്ങൾ അടിയന്തരമായി പുറത്തിറങ്ങണം. എവിടെ നിങ്ങളുടെ പുരോഗമനവാദം? എവിടെ നിങ്ങളുടെ സ്വത്വ രാഷ്ട്രിയ ബോധം?നോക്കു പുരോഗമന മേലങ്കിയണിഞ്ഞ നിങ്ങളുടെ സർക്കാരിന്റെ ജാതി ബോധം. ഞാൻ വിനായകന്റെ വിഷയത്തിൽ പറഞ്ഞ നിലപാട് എത്ര വ്യക്തമായാണ് സർക്കാർ സാധൂകരിച്ചിരിക്കുന്നത്. വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത്…
Read Moreസുരേഷിന്റെ ഹൃദയം ഇനി ഫാ. ജോസഫ് സെബാസ്റ്റ്യനിൽ തുടിക്കും;കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച അർധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്. രണ്ടു വർഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫുമായി ബന്ധപ്പെട്ട്…
Read Moreഎക്സൈസ് ഓഫീസിൽ അതിക്രമിച്ചു കയറി ട്രാൻസ്ജെൻഡറിന്റെ നഗ്നതാ പ്രദർശനം; പുറത്താക്കി ഗേറ്റ് അടച്ചിട്ടും തെറിയഭിഷേകം; ഒടുവിൽ…
കൊച്ചി: എക്സൈസ് ഓഫീസിൽ അതിക്രമിച്ചു കയറി അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തി ട്രാൻസ്ജെൻഡർ. പെരുമ്പാവൂർ എക്സൈസ് ഓഫീസിലേക്കാണ് ആസാം സ്വദേശിയായ യുവതി അതിക്രമിച്ചു കയറിയത്. മദ്യ ലഹരിയിലായിരുന്ന ഇവർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നു. ഇവരെ ഓഫീസില്‍നിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നതോടെ പെരുമ്പാവൂര്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫിസിൽ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreനയതന്ത്ര ബാഗേജ് സ്വർണക്കടത്ത്; സ്വപ്ന സുരേഷിന് ആറ് കോടി രൂപ പിഴ, ശിവശങ്കറിന് 50 ലക്ഷം
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ അടക്കണമെന്ന് ഉത്തരവ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെയാണ് ഉത്തരവ്. മൊത്തം 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയുമാണ് പിഴ അടക്കണ്ടത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. കൂടാതെ സ്വപ്നയുടെ ഭര്‍ത്താവ് എസ് ജയശങ്കര്‍, റബിന്‍സ് ഹമീദ് എന്നിവര്‍ 2 കോടി രൂപ വീതമാണ് പിഴ അടക്കേണ്ടത്. എന്നാൽ…
Read Moreസംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ്; കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണം
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്യു പ്രവർത്തകരെ പോലീസ് മർദിച്ചതിലും തൃശൂർ കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ സംഘർഷത്തിൽ വനിതാ പ്രവർത്തകരെ അടക്കം പോലീസ് ക്രൂരമായി തല്ലിച്ചതച്ചുവെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആരോപിച്ചു. ചൊവ്വാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോലീസ് വേട്ടയ്ക്കെതിരേ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുമെന്നും കെഎസ്യു ആഹ്വാനം ചെയ്തിട്ടുണ്ട്.
Read Moreമുക്കിയതോ മുങ്ങിയതോ? കവ്വായി കായലിൽ ഒരുവർഷമായി കെട്ടിയിട്ടിരുന്ന ഫ്ലോട്ടിംഗ് റൂം കാണാതായി; കായലിലെ റൂമിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇതാണ്…
പയ്യന്നൂര്‍: കവ്വായി കായലില്‍ ഒരുവര്‍ഷത്തിലേറെയായി കെട്ടിയിട്ടിരുന്ന ഫ്ലോട്ടിംഗ് റൂം കാണാതായി. കുറച്ചു ദിവസങ്ങളായി ഓരോ ഭാഗങ്ങളായി തകര്‍ന്നുകൊണ്ടിരുന്ന ഇത് വെള്ളത്തില്‍ മുങ്ങിപ്പോവുകയോ ഒഴുകി പോവുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പരിസരവാസികളുടെ അനുമാനം. ഇവിടെത്തന്നെ മുങ്ങിയിട്ടുണ്ടെങ്കില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്കി സംരക്ഷിച്ചുവരുന്ന കവ്വായിയിലെ കണ്ടല്‍ സമൃദ്ധിക്കും ഇവിടുത്തെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയായി മാറുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. രാമന്തളി പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏറന്‍പുഴയില്‍ കുറച്ചുദിവസം കാണപ്പെട്ട ഈ ഫളോട്ടിംഗ് റൂം പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കവ്വായി കായലിലെത്തിച്ചിരുന്നത്. കേരളത്തില്‍ സ്വകാര്യ സംരംഭകര്‍ നിര്‍മിച്ച ചില റിസോര്‍ട്ടുകളിലെ ജലാശയത്തില്‍ ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും അവയ്ക്കെല്ലാം ആവശ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷയും സുരക്ഷയുമൊരുക്കി അനുമതി നേടിയ ശേഷമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരനുമതിയുമില്ലാത്ത ജലോപരിതലത്തിലെ ഈ താമസ സൗകര്യം കവ്വായി കായലില്‍ കെട്ടിയിട്ടിരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ രാഷ് ട്രദീപിക വാര്‍ത്ത…
Read Moreസ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ 17കാരിയുടെ ആത്മഹത്യ; മകളെ വിവാഹം കഴിക്കാന്‍ പ്രതി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് കുടുംബം; മൃതദേഹം വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ
സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ 17കാരി ജീവനൊടുക്കി. സംഭവത്തില്‍ യുവാവ് യുപി പോലീസ് പിടിയിൽ ഇയാളുടെ പിതാവിനും രണ്ട് സഹോദരന്മാര്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും സഹോദരിയും പുറത്ത് പോയപ്പോഴാണ് സംഭവം. പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ നിര്‍മിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്ന് തെളിഞ്ഞതിന് പിന്നാലെ സ്റ്റേഷന് ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആദിത്യ കുമാര്‍ ഗൗതമിനെ ചുമതലപ്പെടുത്തിയതായി ഖേരി എസ്പി ഗണേഷ് പ്രസാദ് സാഹ പറഞ്ഞു. പോക്സോ നിയമം, ഐടി ആക്ട്, ഉത്തര്‍പ്രദേശ് നിയമവിരുദ്ധ നിരോധനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. മതപരിവര്‍ത്ത നിരോധന നിയമപ്രകാരമുള്ള വകുപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് സൂചന.…
Read Moreഭർത്താക്കന്മാരുടെ മർദനം; അമ്മയിയമ്മ മരുമകളേയും കൊച്ചുമക്കളേയും കൂട്ടി അണക്കെട്ടിൽ ചാടി ജീവനൊടുക്കി; നാട്ടുകാർ പറയുന്നതിങ്ങനെ
യുവതിയും മക്കളും ഭർതൃമാതാവും അണക്കെട്ടിൽ ചാടി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപൂരിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നയ്ന ചൗഹാൻ(30), ഭർതൃമാതാവ് കനുബ ചൗഹാൻ(55), നയ്നയുടെ മക്കളായ സ്വപ്ന (എട്ട്), വിറാം (അഞ്ച്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ നയ്നയുടെ ഭർത്താവ് നരൻ സിംഗ്, കനുബയുടെ ഭർത്താവ് ജെൻ സിംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താക്കന്മാരുടെ മർദനം സഹിക്കവയ്യാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു. നരൻ സിംഗിനെതിരെയും ജെൻ സിംഗിനെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇരുവരും ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. നാലുപേരും ശനിയാഴ്ച രാവിലെ നാനി ഭട്ടമാൽ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ആരെയും അറിയിക്കാതെയാണ് പോയത്. വൈകുന്നേരമായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ദന്തിവാഡ റിസർവോയറിൽ നിന്ന് ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് മുങ്ങൽ വിദഗ്ധരും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.നരൻ സിംഗും ജെൻ സിംഗും…
Read Moreയഹോവ സാക്ഷികളുടെ യോഗം വീണ്ടും ചേരുമ്പോൾ പുറത്ത് വരുന്നത് മറ്റൊരു ദു:ഖ വാർത്തകൂടി; സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു
കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ കൺവൻഷനിൽ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾക്കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയ്(61) ആണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഇതുവരെ മരിച്ച നാല് പേരും സ്ത്രീകളാണ്. കാലടി സ്വദേശി ലിബിന(12), ഇരിങ്ങോള്‍ വട്ടപ്പടി സ്വദേശി ലെയോണ പൗലോസ്, തൊടുപുഴ കാളിയാര്‍ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.
Read More