വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിക്കാലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ബിന്ദു, മകന് ബേസില്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങളില്‍ മാരകായുധം കൊണ്ട് വെട്ടിയ പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ഷാജുവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഷാജു വീട്ടിലേക്ക് വരരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നെന്നാണ് സൂചന. എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം ഷാജു വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ ബിന്ദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബന്ധുക്കള്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് അയല്‍വാസികള്‍ ഇവിടെയെത്തി തിരക്കിയെങ്കിലും വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
Read MoreCategory: Top News
ദുരന്തം തുടർ കഥയാക്കി പെരുമ്പാവൂർ; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; പ്രതികൾ കുറ്റം സമ്മതിച്ചു
പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇന്നലെയാണ് അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ പെരുമ്പാവൂർ കുറുപ്പംപടിയിൽ അസം സ്വദേശികൾ പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ വടക്കാട്ടുപടി പ്ലെെവുഡ് കമ്പനിയിലെത്തിച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. പ്രതികൾ ഈ കമ്പനി ജീവനക്കാരാണ്. പ്രതികളിൽ ഒരാൾക്ക് 18 ഉം മറ്റെയാൾക്ക് 21 വയസുമാണ് പ്രായം. ഇന്നലെ രാത്രി തന്നെ പ്രതികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പോലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചൈൽഡ് ലൈൻ അധികൃതർ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തും. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂര്‍ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്.
Read Moreതോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യണം; ഈ തീരുമാനം മനുഷ്യന്റെ അന്തസ് നിലനിര്‍ത്താന്‍ ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. തോട്ടിപ്പണി നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ തീരുമാനം മനുഷ്യന്റെ അന്തസ് നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും കോടതി പറഞ്ഞു. ആധുനികകാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനകരമാണ്. ഈ സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 14 നിര്‍ദേശങ്ങള്‍ നല്കി. അഴുക്കുചാലുകളുടെയും മാന്‍ഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവരുടെ കുടുംബംങ്ങള്‍ക്കുള്ള സഹായധനം 30 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് കോടതി പറഞ്ഞു. ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷവും മറ്റ് അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷവും നല്‍കണം. തൊഴില്‍ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 60000ത്തോളം ആളുകളാണ് രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. രാജ്യസഭയില്‍ നല്കിയ…
Read Moreവയോധികയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു; ഒമ്പത് പവനും 15,000 രൂപയും കവർന്നു, കവർച്ച നടന്നത് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ
പരിയാരം (കണ്ണൂർ): പരിയാരം ചിതപ്പിലെപൊയിലില്‍ വയോധികയെ കെട്ടിയിട്ട് ഡോക്ടർ ദന്പതികളുടെ വീട്ടിൽനിന്നു ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ. കെ.എ. ഷക്കീര്‍ അലിയുടെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഡോ. ഷക്കീർ അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളജിലെ അസി.പ്രഫസര്‍ ഡോ. കെ. ഫര്‍സീനയും ഇന്നലെ രാത്രി എറണാകുളത്തേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 കാരി കെ. ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ ഒമ്പത് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഫര്‍സീനയുടെ ഉമ്മയുടെ സഹോദരിയാണ് അയിഷ. വീടിന്റെ എല്ലാ മുറികളും അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാക്കള്‍ ഒന്നരമണിക്കൂറോളം സമയം കവര്‍ച്ച നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. പോലീസ് പരിശോധിച്ചു വരികയാണ്. ഹിന്ദിയും മലയാളവും…
Read Moreപിണറായിയെ വെട്ടിലാക്കി ദേവഗൗഡയുടെ വെളിപ്പെടുത്തൽ; തള്ളിപ്പറഞ്ഞ് കെ. കൃഷ്ണൻകുട്ടി; അന്തർധാര മറനീക്കി പുറത്തുവന്നെന്നു ചെന്നിത്തല
തിരുവനന്തപുരം: ജെഡിഎസ് -എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന എച്ച്.ഡി. ദേവ ഗൗഡ വെളിപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിൽ ദേവഗൗഡയെ തള്ളി കേരളത്തിലെ ജെഡിഎസ് മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ദേവഗൗഡയും തമ്മിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ദേവഗൗഡയുടെ എൻഡിഎ ബന്ധത്തിനോട് ജെഡിഎസ് കേരള ഘടകത്തിന് പൂർണമായ വിയോജിപ്പാണുള്ളത്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി. തോമസും ദേവഗൗഡയെ കണ്ട് എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്നും അത് എൻഡിഎക്ക് എതിരാണന്നും കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയത്.…
Read Moreഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച് മുങ്ങി; സലീന രാധികയായി തലസ്ഥാനത്തും ബംഗളൂരുവിലുമായി ഒളിവിൽ കഴിഞ്ഞത് 24 വർഷം; ഒടുവിൽ ആലപ്പുഴ പോലീസ് വിരിച്ച വലയിൽ കുടുങ്ങി സലീന
ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച ശേഷം ഒളിവിൽ പോയ വനിത 24 വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി ചെറിയനാട് കടയ്ക്കാട് കവലക്കൽ വടക്കതിൽ സലീന(രാധിക കൃഷ്ണൻ-50) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്. സലീനയും ഭർത്താവായ സലീമും ചേർന്ന് സലീമിന്റെ ആദ്യ ഭാര്യയെ മർദിച്ചതിന് 1999ൽ വെൺമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ് നടന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഭർത്താവുമൊത്ത് ഒളിവിൽ കഴിഞ്ഞു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ഗസറ്റ് വിജ്ഞാപനം വഴി രാധിക കൃഷ്ണൻ എന്ന് പേര് മാറ്റി തിരുവനന്തപുരം, ശ്രീകാര്യം,പോത്തൻകോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിന് നിരവധി തവണ പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇവർ ഹാജരാകാതെ വന്നതോടെ 2008ൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ…
Read More‘സന്തോഷത്തിനായ് വഴങ്ങരുത്’; കൗമാരക്കാർക്ക് മാർഗ നിർദേശവുമായ് കൊൽക്കത്ത ഹൈക്കോടതി
കൗമാരപ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായ് മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കി കൽക്കട്ട ഹൈക്കോടതി . ഇവരുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കാനും മറ്റ് ലിംഗക്കാരെ മാനിക്കാനും ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ ഒരു കൗമാരക്കാരന്റെ അപേക്ഷ കേൾക്കുമ്പോഴാണ് ഇതിനെ കുറിച്ച് പരാമർശിച്ചത്.പ്രായപൂർത്തിയാകാത്ത തന്റെ പ്രണയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കഴിഞ്ഞ വർഷം കൗമാരക്കാരനെ സെഷൻസ് കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മൊഴിയെടുക്കുന്നതിനിടെ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രണയത്തിലായതെന്നും പിന്നീട് വിവാഹം കഴിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ലൈംഗികതയ്ക്ക് സമ്മതം നൽകാനുള്ള പ്രായം 18 ആണ്, 18 വയസ്സിന് താഴെയുള്ള ഒരു വ്യക്തി നൽകുന്ന സമ്മതം സാധുതയുള്ളതായി കണക്കാക്കില്ല. അവരുമായുള്ള ലൈംഗികബന്ധം പോക്സോ നിയമപ്രകാരം ബലാത്സംഗത്തിന് തുല്യമാണ്. ജസ്റ്റിസുമാരായ ചിത്ത രഞ്ജൻ ദാഷ്, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സെഷൻസ് കോടതിയുടെ വിധി…
Read Moreഇസ്രയേല്‍-ഹമാസ് യുദ്ധം; സ്വര്‍ണവില വീണ്ടും ഉയരുന്നു; ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിലേക്ക്
സീമ മോഹന്‍ലാല്‍കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി. യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണവില 1,950 ഡോളറിന് മുകളിലേക്കാണ് ഉയര്‍ന്നത്. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തുകയാണ് ഉണ്ടായത്. ബുധനാഴ്ച ഏഷ്യന്‍ സെഷനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളര്‍ ഉയര്‍ന്ന് വ്യാപാരം തുടരുകയായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്. മൂന്നാം പാദത്തില്‍, ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും ഉയരത്തിലായതും സ്വർണത്തെ തുണച്ചു. ഒരു ശതമാനം വളർച്ച്…
Read Moreദൗത്യസംഘം പണിതുടങ്ങി; കുടിയേറ്റക്കാർ കൈയേറ്റക്കാരല്ല; മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിൽ റവന്യു വകുപ്പിനെ വിമര്‍ശിച്ച് എം.എം.മണി
തൊടുപുഴ: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിൽ റവന്യു വകുപ്പിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. മൂന്നാര്‍ മേഖലയില്‍ റദ്ദു ചെയ്ത പട്ടയങ്ങള്‍ കൊടുത്തു തീര്‍ക്കാതെ നടത്തുന്ന ഒഴിപ്പിക്കല്‍ നടപടി ശുദ്ധഅസംബന്ധമാണെന്നു മണി പറഞ്ഞു. കുടിയേറ്റ കര്‍ഷകരെ കൈയേറ്റക്കാരെന്നു വിളിക്കരുത്. രാജഭരണ കാലത്ത് കൃഷിക്കായി വിട്ടുകൊടുത്ത ഭൂമിയാണ് ഇത്. ന്യായമായി ഭൂമിയില്‍ കൃഷി നടത്തുന്നവരെ ഒഴിപ്പിക്കരുത്. ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെ നടപടി സ്വാഗതം ചെയ്യുന്നില്ലെന്നും മണി പറഞ്ഞു. കുടിയൊഴിക്കലും ഇടിച്ചു നിരത്തിലും എല്‍ഡിഎഫിന്റെ നയമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടപടിയുമായി മുന്നോട്ട്: റവന്യുമന്ത്രികോഴിക്കോട്: കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യു മന്ത്രി കെ. രാജന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും. മൂന്നാർ ദൗത്യത്തിന് സംസ്ഥാനത്തിന് മുന്നില്‍ മുൻ മാതൃകകൾ…
Read Moreഅഴിഞ്ഞാടൻ ജെസിബിയും കരിമ്പൂച്ചകളുമില്ല; മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ; സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂമന്ത്രി
ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് മുന്‍ മാതൃകകള്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദൗത്യം നടപ്പിലാക്കാന്‍ അനാവശ്യമായ ഒരു ധൃതിയും സര്‍ക്കാര്‍ കാണിക്കില്ല. നടപടിക്രമങ്ങള്‍ നിയമപരമായി മുന്നോട്ട് പോകണം എന്ന് മാത്രമാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രത്യേകമായി ആരെയെങ്കിലും ഉന്നം വച്ചുകൊണ്ടല്ല ദൗത്യം നടപ്പിലാക്കുന്നത്. സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഭേദഗതികള്‍ കൈയേറ്റത്തിന് കുടചൂടാനുള്ള നടപടിയല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല. എം.എം.മണിയുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Read More